
ദുബായിലേക്ക് വരുന്ന സ്വദേശികള്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട
ലോകത്തെവിടെയുള്ള യുഎഇ സ്വദേശികള്‍ക്കും ദുബായിലേക്ക് വരുന്നതിനായി കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്സ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.

ലോകത്തെവിടെയുള്ള യുഎഇ സ്വദേശികള്‍ക്കും ദുബായിലേക്ക് വരുന്നതിനായി കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്സ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.

ഒമാനില്‍ വീണ്ടും തീപിടിത്തം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിത്തത്തില്‍ കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ഒമാനും ഇന്ത്യക്കുമിടയില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നു. ഒക്‌ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് കരാര്‍ കാലാവധിയെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുത്തുന്ന താല്‍ക്കാലിക ഇടപാടാണ് വ്യോമ ഗതാഗത ബബിളുകള്‍. ഇത് പ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികള്‍ക്ക് വ്യവസ്ഥകള്‍ക്കനുസരിച്ച് സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും.

ബഹ്‌റൈനിലെ കരകൗശല ഉത്പന്നങ്ങളും മറ്റു പരമ്പരാഗത വ്യവസായങ്ങളും ലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മെയ്ക്ക് ഇന്‍ ബഹ്റൈന്‍ പദ്ധതിക്ക് തുടക്കമായി. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായാണ് ഈ സംരംഭത്തിന് ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍ഡ്ആന്റിക്വിറ്റീസ് തുടക്കമിട്ടത്.

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. മസ്‌ക്കറ്റ് വിമാനത്താവളം മാത്രമാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. കോവിഡ് രൂക്ഷമായ പശ്ചാതലത്തില്‍ മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വീണ്ടും ആരംഭിക്കുന്നത്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ എമിറേറ്റ്‌സ ചെക്ക്-ഇന്‍, ബാഗ് ഡ്രോപ്പ് കിയോസ്‌ക് എന്നീ സംവിധാനങ്ങള്‍ ഒരിക്കി.കിയോസ്‌ക്കുകള്‍ ഉപഭോക്താക്കളെ സ്വയം ചെക്ക്-ഇന്‍ ചെയ്യാനും അവരുടെ ബോര്‍ഡിംഗ് പാസ് സ്വീകരിക്കാനും സീറ്റുകള്‍ തിരഞ്ഞെടുക്കാനും ബാഗുകള്‍ ഡ്രോപ്പ് ചെയ്യാനും സഹായിക്കും.

ദിവoഗതനായ കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽസബാഹ് യുടെ നിഴലിൽ 14വർഷങ്ങളായി കിരീടാവകാശിയായി കർമ്മനിരത നായ ഷെയ്ഖ് നവാഫ് അൽ ജാബർ അൽ അഹമദ് അൽ സബാഹ് ചൊവ്വാഴ്ച രാത്രി, രാജ്യത്തിന്റെ 16 മത് അമീറായി സ്ഥാനമേറ്റു. 83വയസ്സ് പ്രായമായ പുതിയ അമീറിന്റെ പിൻഗാമിയെ കുവൈറ്റ് ഭരണഘടനാ പ്രകാരം കിരീടാവകാശിയായി തെരഞ്ഞെ ടുക്കാനുള്ള ഒത്തു തീർപ്പുകളും ചർച്ചകളും അമീരി കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം സഹനേതാക്കളോടൊപ്പം മികച്ച സംഭാവന നല്‍കിയു.എ.ഇക്ക് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്.

കുട്ടികളെ സ്‌കൂളില്‍ അയക്കാത്ത രക്ഷിതാക്കള്‍ ഇ-ലേണിങ് തുടരുമെന്ന ഉറപ്പ് മന്ത്രാലയത്തിന് നല്‍കേണ്ടിവരും.

ഒക്ടോബര്‍ നാലിനാണ് സഊദിയില്‍ ആഭ്യന്തര തീര്‍ത്ഥാടനം അനുവദിക്കുക.

കുവൈത്തിന്റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു. ചൊവാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്റെ പതിനാറാമത് അമീര്‍ ആയി തെരഞ്ഞെടുത്തത്.

പ്രേമൻ ഇല്ലത്ത് , കുവൈറ്റ് കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബായുടെ നിര്യാണത്തോടെ, അറബ് ലോകത്തിന്റെ കരുത്തുറ്റ ഒരു നയതന്ത്ര സ്രോതസ്സാണ് നിശ്ചലമായതു. എന്നും സംഘർഷഭരിതമായിരുന്ന അറബ് രാഷ്ട്രീയത്തിലെ, സംയമനത്തിന്റെയും,

കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യുഎസിൽ ചികിത്സയിലായിരുന്നു. 40 വർഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. വിടപറയുന്നത് ഗൾഫ് മേഖലയിലെ സമാധാനമധ്യസ്ഥയില്‍ മുന്‍ പന്തിയില്‍ നിന്ന വ്യക്തിത്വമാണ്.

ഷാര്‍ജ ഇന്‍കാസ് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ആഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 2 ന് യു.എ.ഇ സമയം 7 മണിക്കാണ് ആഘോഷ പരിപാടികള്‍ വിര്‍ച്ച്വലായി നടക്കുക.

ദുബായിയെ സംബന്ധിച്ചിടത്തോളം 2020 പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട വര്‍ഷമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പറഞ്ഞു.

ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സെയ്ദുമായി ഇന്ത്യന്‍ സ്ഥാനപതിയുമായി മുനു മഹാവീര്‍ കൂടിക്കാഴ്ച നടത്തി.
ഒമാന്‍ മന്ത്രാലയത്തിലെ ഓഫീസില്‍ ഇന്ത്യന്‍ സ്ഥാനപതിയെ മന്ത്രി സ്വീകരിച്ചുവെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് അല്‍ ദഫ്റ ഫെസ്റ്റിവല്‍ 2020 നവംബര്‍ അഞ്ച് മുതല്‍ 2021 ജനുവരി 29 വരെ നടക്കും. അല്‍ ദഫ്റയിലെ മദിന് സായിദില്‍ പ്രത്യേക സൗകര്യമൊരുക്കിയാണ് പൈതൃകാഘോഷം സംഘടിപ്പിക്കുന്നത്.

ഗവണ്‍മെന്റ് സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി ‘തവക്കല്‍നാ’ ആപ് വികസിപ്പിക്കുന്നു. വിശ്വസനീയവും സുരക്ഷിതവുമായ സാങ്കേതിക പരിഹാരമെന്ന നിലയില്‍ സൗദി അതോറിറ്റി ഫോര്‍ ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി (സദയാ) കോവിഡ് കാലത്താണ് ആപ് വികസിപ്പിച്ചതും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതും.

ഇന്ത്യയിലെ നാല് ലാബുകളില്‍ നിന്നുള്ള കൊവിഡ് പിസിആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് റെഗുലേറ്ററി.

യുഎഇയില്‍ ശനിയാഴ്ച 1,078 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 90,618 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 11 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.

ഉംറ തീര്‍ഥാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ 4 മുതല്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഉംറ തീര്‍ഥാടനത്തിന് അനുമതി ലഭിക്കുക.

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്നതിന് മുന്നോടിയായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ട്രയല്‍ റണ്‍ നടത്തി.

വാക്‌സിന്‍ ഇറക്കുമതി ചെയ്ത് ഫലപ്രാപ്തി തെളിഞ്ഞാല്‍ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നത് പരിഗണനയിലുണ്ട്. അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കു്കയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഷാര്‍ജയില്‍ സ്‌കൂളുകള്‍ സെപ്റ്റംബര്‍ 27ന് തുറക്കും. അധ്യേന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്വകാര്യ സ്‌കൂളുകാര്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്താന്‍ സൗകര്യമൊരുക്കിയിരുന്നു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഒമാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ 24 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ മൊത്തം 70 സര്‍വീസുകളാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതില്‍ 35 എണ്ണം കേരളത്തിലേക്കാണ്. മസ്‌കത്തില്‍ നിന്ന് കോഴിക്കോടിന് എട്ട് സര്‍വീസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറ് സര്‍വീസുകളുമാണ് ഉള്ളത്. ബാക്കി എട്ട് സര്‍വീസുകളും സലാലയില്‍ നിന്നാണ്.

സൗദി അറേബ്യ എന്നും പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പമാണെന്നും അവരുടെ നിയമാനുസൃതവും നീതിയുക്തവുമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ രാജാവ്

അബുദാബിയും മറ്റ് അഞ്ച് എമിറേറ്റുകളും ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആണ് വിസ ഓണ്‍ അറൈവല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാന്‍ വിസ നല്‍കിത്തുടങ്ങിയതായി രാജ്യത്തെ ഫെഡറല്‍ ഇമിഗ്രേഷന്‍ സര്‍വിസ് അറിയിച്ചു.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഷാര്‍ജ വിമാനത്താവളത്തില്‍ പരിശോധനയുണ്ടാകും

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു ധനസഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകര്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അപേക്ഷകള്‍ എംബസി ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പെട്ടിയിലോ ഫഹാഹീല്‍, അബ്ബാസിയ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന പെട്ടികളിലോ നിക്ഷേപിക്കാം.

യുഎഇയില്‍ സ്വകാര്യമേഖലയിലെ വേതന വിഭാഗത്തില്‍ വനിതാ-പുരുഷ ഏകീകരണം നിയമം വെളളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ യുഎഇയിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ തുല്യ ശമ്പളം സ്ത്രീകള്‍ക്കും ലഭിക്കുമെന്ന പുതിയ നിയമം ആളുകളില്‍ ആഹ്‌ളാദം പരത്തി.

സൗദി അറേബ്യയിയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂർ, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ സൈതലവി ഹാജി, ഫാത്വിമ ദമ്പതികളൂടെ മകൻ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അബൂബക്കറിന്‍റെ മകൻ അൻസിഫ് (22), കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകൻ സനദ് (22) എന്നിവരാണ് മരിച്ചത്.

ഐ.പി.എല്ലില്‍ കളിക്കാന്‍ യു.എ.ഇയിലെത്തിയ കൊല്‍ക്കത്ത ടീമിന് ഗംഭീര ദൃശ്യ വിരുന്നൊരുക്കി ബുര്‍ജ് ഖലീഫ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സിയുടെ നിറമായ പര്‍പ്പിള്‍ ബ്ലൂ വര്‍ണ്ണത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പ്രകാശിച്ചു്. തൊട്ടടുത്ത നിമിഷം നായകന്‍ ദിനേഷ് കാര്‍ത്തിക്, ആന്ദ്രേ റസല്‍ ഉള്‍പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളും തെളിഞ്ഞു.