Web Desk
കൊച്ചി: സ്പ്രിൻക്ലറുമായുള്ള കരാര്‍ നിലനില്‍ക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്പ്രിൻക്ലർ ശേഖരിച്ച മുഴുവൻ ഡാറ്റയും സുരക്ഷിതമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നിലവിൽ ഡാറ്റയുടെ പൂർണ നിയന്ത്രണം ഇപ്പോൾ സിഡിറ്റിനാണ്. സിഡിറ്റിന്‍റെ ക്ലൗഡിലാണ് വിവരങ്ങൾ സൂക്ഷിക്കുന്നത്.
നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ അപേക്ഷിച്ചു. കേസ് ഒരുമാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നതിന് മാറ്റിവച്ചു. മുംബൈയിൽ നിന്നുള്ള സൈബർ നിയമ വിദഗ്ധ എൻ.എസ് നാപ്പിനൈയാണ് സർക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.