അഴിച്ചുപണിയേണ്ടത്‌ കോണ്‍ഗ്രസിന്റെ നേതൃശൈലി

കുടുംബവാഴ്‌ചയില്‍ നിന്നും നെഹ്‌റു കുടുംബത്തിന്റെ ആശ്രിതരില്‍ നിന്നും കോണ്‍ഗ്രസ്‌ മുക്തമാകുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല. `കോണ്‍ഗ്രസ്‌മുക്ത ഭാരതം’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു പാര്‍ട്ടി രാജ്യം ഭരിക്കുമ്പോള്‍ വ്യവസ്ഥാപിതമായ രീതികള്‍ ഉപേക്ഷിച്ച്‌ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനായി അതിന്റെ നേതൃത്വത്തിലുള്ളവരുടെ ഭാഗത്തു നിന്നും ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകേണ്ടതാണ്‌. എന്നാല്‍ അതിനായി ഏതെങ്കിലും തരത്തിലുള്ള ആസൂത്രണമോ പദ്ധതിയോ നേതൃത്വത്തിന്‌ ഇല്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ തിരഞ്ഞെടുപ്പിന്റെ വഴി സ്വീകരിക്കാതെ നാമനിര്‍ദേശം വഴിയുള്ള പാര്‍ട്ടിയിലെ അഴിച്ചുപണി. സംഘടനാ തിരഞ്ഞെടുപ്പിന്‌ പകരം നാമനിര്‍ദേശം തുടരുകയാണ്‌ ചെയ്യുന്നതെങ്കില്‍ പാര്‍ട്ടിയുടെ ഭരണഘടന മാറ്റിയെഴുതുന്നതാകും ഉചിതമെന്ന കപില്‍ സിബലിന്റെ കടുത്ത വിമര്‍ശനം നേതൃത്വത്തിന്റെ ബധിര കര്‍ണങ്ങളിലാണ്‌ പതിക്കുന്നത്‌ എന്നേ കരുതാന്‍ കഴിയൂ.

ഏറെ കാലത്തിനു ശേഷമാണ്‌ പ്രവര്‍ത്തക സമിതിയും എഐസിസിയും അഴിച്ചുപണിതു കൊണ്ടുള്ള കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധിയുടെ പ്രഖ്യാപനമുണ്ടായത്‌. പാര്‍ട്ടിക്ക്‌ സ്ഥിരമായ നേതൃത്വം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ കത്ത്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ ഈ അഴിച്ചുപണിയുണ്ടായത്‌. എന്നാല്‍ അഴിച്ചുപണി നടന്നപ്പോള്‍ കത്തെഴുത്തുകാരില്‍ മുന്‍നിരയിലുണ്ടായിരുന്ന പലരും അവഗണിക്കപ്പെട്ടു. ഗുലാം നബി ആസാദിന്‌ പ്രവര്‍ത്തക സമിതി അംഗത്വം തന്നെ നഷ്‌ടപ്പെട്ടു.

Also read:  ശരിയാണ്‌, കോണ്‍ഗ്രസിന്‌ ഇനി ഒന്നും സംഭവിക്കാനില്ല

ഈ സാഹചര്യത്തിലാണ്‌ കപില്‍ സിബല്‍ വീണ്ടും നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്‌. പാര്‍ട്ടി ഭരണ ഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കുക മാത്രമാണ്‌ തങ്ങള്‍ ആവശ്യപ്പെട്ടതെന്ന്‌ കപില്‍ സിബല്‍ ചൂണ്ടികാട്ടുന്നു. ഭരണ ഘടനയില്‍ പറഞ്ഞിരിക്കുന്ന തിരഞ്ഞെടുപ്പിലൂടെയുള്ള പുന:സംഘടന നടത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഭരണഘടന മാറ്റിയെഴുതുന്നതാണ്‌ നല്ലതെന്ന്‌ അദ്ദേഹം പറയുമ്പോള്‍ വിമതസ്വരം കടുക്കുകയാണ്‌ ചെയ്യുന്നത്‌.

രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ്‌ തങ്ങളെന്നാണ്‌ ചില കോണ്‍ഗ്ര സ്‌ നേതാക്കള്‍ അവകാശപ്പെടുന്നത്‌. കേഡര്‍ പാര്‍ട്ടിയുടെ സ്വഭാവം നിലനിര്‍ത്തുന്ന ബിജെപിയെ അവര്‍ ജനാധിപത്യ പാര്‍ട്ടിയായി കാണുന്നില്ലെന്നതു കൊണ്ടാകാം ഈ അവകാശവാദം. നിലവില്‍ നരേന്ദ്ര മോദിയും അമിത്‌ ഷായും ചേര്‍ന്നാണ്‌ ബിജെപിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌. ബിജെപി പ്രസിഡന്റ്‌ പോലും അവരുടെ ചൊല്‍പ്പടിയിലാണ്‌. പക്ഷേ ഇതില്‍ നിന്നും എത്രത്തോളം വ്യത്യസ്‌തമാണ്‌ കോണ്‍ഗ്രസിലെ സ്ഥിതിയെന്ന്‌ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ്‌ തങ്ങളുടേതെന്ന്‌ അവകാശപ്പെടുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ആലോചിക്കേണ്ടതാണ്‌. നിര്‍ഭാഗ്യവശാല്‍ ബിജെപിക്കുള്ളില്‍ നിലനില്‍ക്കുന്നതു പോലുള്ള ജനാധിപത്യം പോലും കോണ്‍ഗ്രസിലില്ല. നരേന്ദ്ര മോദിയെ പോലൊരു നേതാവിന്‌ പാര്‍ട്ടിയിലും കേന്ദ്രഭരണത്തിലും സമുന്നത സ്ഥാനത്തേക്ക്‌ ഉയരാന്‍ സാധിച്ചത്‌ കോണ്‍ഗ്രസിലേതു പോലുള്ള കുടുംബവാഴ്‌ച ബിജെപിയില്‍ നിലനില്‍ക്കാത്തതു കൊണ്ടു മാത്രമാണ്‌. കോണ്‍ഗ്രസിലാണെങ്കില്‍ സോണിയ, രാഹുല്‍, പ്രിയങ്ക, ശേഷം പ്രളയം എന്ന സ്ഥിതിയില്‍ വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ല. ഈ സ്ഥിതി മാറരുതെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഇവരെ ചുറ്റിപ്പറ്റി നില്‍കുന്ന ആശ്രിതരായ നേതാക്കള്‍.

Also read:  'ഡയലോഗ്' വേണ്ട, 'മോണോലോഗ്' മതി

നെഹ്‌റു കുടുംബത്തിന്റെ കോണ്‍ഗ്രസിനോടു ള്ള സമീപനം തന്നെ ഇപ്പോള്‍ തീര്‍ത്തും വിചിത്രമാണ്‌. സോണിയാഗാന്ധിക്ക്‌ പ്രായത്തിന്റെ പരാധീനതകള്‍ കാരണം പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരാന്‍ താല്‍പ്പര്യമില്ല. അതിന്‌ പകരമാണ്‌ രാഹുല്‍ഗാന്ധിയെ ആ സ്ഥാനത്തേക്ക്‌ കൊണ്ടുവന്നത്‌. പക്ഷേ 2019ലെ തിരഞ്ഞെടുപ്പ്‌ തോല്‍വിയെ തുടര്‍ന്ന്‌ രാഹുല്‍ പ്രസിഡന്റ്‌ സ്ഥാനം വലിച്ചെറിഞ്ഞപ്പോള്‍ പകരം വീണ്ടും ആ പദവിയിലേക്ക്‌ തിരികെ വരാന്‍ സോണിയ നിര്‍ബന്ധിതയായി. സോണിയാഗാന്ധി ഇപ്പോഴും താല്‍ക്കാലിക പ്രസിഡന്റ്‌ മാത്രമാണ്‌. പ്രിയങ്കക്ക്‌ ആണെങ്കില്‍ നേതൃപദവിയിലേക്ക്‌ വരാന്‍ യാതൊരു താല്‍പ്പര്യവുമില്ല. നേതൃസ്ഥാനം വഹിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഈ മൂന്ന്‌ പേര്‍ നെഹ്‌റു കുടുംബത്തിന്‌ പുറത്തു നിന്ന്‌ ഒരു പ്രസിഡന്റിനെ കണ്ടെത്താന്‍ താല്‍പ്പര്യം കാട്ടുന്നുമില്ല. ഇവര്‍ പറയുന്നതാണ്‌ പാര്‍ട്ടിയിലേ വേദവാക്യമെന്നിരിക്കെ ആശ്രിതര്‍ എതിര്‍പ്പ്‌ പറഞ്ഞാലും സംഘടനാ തിരഞ്ഞെടുപ്പ്‌ നടത്തി പുതിയ പ്രസിഡന്റിനെയും പ്രവര്‍ത്തക സമിതിയെയും ഐഐസിസിയെയും കണ്ടെത്താവുന്നതേയുള്ളൂ. അതിന്‌ മുതിരാതെ നാമനിര്‍ദേശം എന്ന ആചാരം യാതൊരു വ്യത്യാസവുമില്ലാതെ തുടരുന്നു.

Also read:  ഉത്തര്‍പ്രദേശ്‌ എന്ന കുറ്റകൃത്യങ്ങളുടെയും സ്‌ത്രീ വിരുദ്ധതയുടെയും നാട്‌

നെഹ്‌റു കുടുംബം ആയിരുന്നു ഒരൂ കാലത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ കരുത്ത്‌ എങ്കില്‍ ഇന്ന്‌ സ്ഥിതി മറിച്ചാണ്‌. നെഹ്‌റു കുടുംബത്തിന്റെ പിടിയില്‍ നിന്ന്‌ അകന്നുമാറി യഥാവിധം പുന:സംഘടിപ്പിക്കപ്പെട്ടാല്‍ മാത്രമേ ആ പാര്‍ട്ടിക്ക്‌ ഒരു പുനരുജ്ജീവനം സാധ്യമാകുകയുള്ളൂ എന്ന മട്ടിലാണ്‌ കാര്യങ്ങളുടെ കിടപ്പ്‌. താല്‍ക്കാലിക പ്രസിഡന്റ്‌ മാത്രമായ സോണിയക്കോ പ്രസിഡന്റ്‌ സ്ഥാനം വലിച്ചെറിഞ്ഞിട്ടും തിരശീലക്ക്‌ പിന്നിലിരുന്ന്‌ തീരുമാനങ്ങളെടുക്കുകയും ഒരു നേതാവെന്ന നിലയില്‍ അസ്ഥിരത പുലര്‍ത്തുകയും ചെയ്യുന്ന രാഹുലിനോ നേതൃസ്ഥാനത്തിരുന്ന്‌ ആ പാര്‍ട്ടിയുടെ പുനരുജ്ജീവനത്താനായി എന്തെങ്കിലും കാണിക്കാനാകുമെന്ന്‌ കരുതുക വയ്യ.

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »