അന്തിചര്‍ച്ച എന്ന അശ്ലീല കാഴ്‌ച

സ്വര്‍ണ കള്ളകടത്തുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും സിപിഎമ്മിനെതിരെയും ആസൂത്രിതമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്ന പരാതി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അനുകൂലികള്‍ ചില മാധ്യമങ്ങള്‍ക്കെതിരെ നിരന്തരമായി ഉന്നയിക്കുന്നുണ്ട്‌. ഈ പരാതി ഒരു ചാനലിനെ തന്നെ ബഹിഷ്‌കരിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിലേക്കാണ്‌ നയിച്ചത്‌. ഏഷ്യാനെറ്റിന്റെ ചര്‍ച്ചകളില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ്‌ തീരുമാനം. സിപിഎം നേതാക്കളായ പാനലിസ്റ്റുകളെ ഏകപക്ഷീയമായ ചര്‍ച്ചകളില്‍ `ഒതുക്കുന്നു’വെന്ന്‌ ആരോപിച്ചാണ്‌ ബഹിഷ്‌കരണം.

മലയാളത്തിലെ മുഖ്യധാരാ ചാനലുകള്‍ക്കും അതിലെ അവതാരകര്‍ക്കും എതിരെ സിപിഎം മാത്രമല്ല, മറ്റ്‌ പാര്‍ട്ടികളുടെ നേതാക്കളും മുമ്പ്‌ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്‌. അതിന്‌ കൂടുതല്‍ പാത്രമായിട്ടുള്ളത്‌ നമ്പര്‍ വണ്‍ ചാനല്‍ എന്ന വിശേഷണമുള്ള ഏഷ്യാനെറ്റ്‌ തന്നെയാണ്‌. ഏഷ്യാനെറ്റിലെ ചര്‍ച്ചകളില്‍ നിന്ന്‌ ബിജെപി നേതാക്കള്‍ വിട്ടു നിന്ന സംഭവം മുമ്പുണ്ടായിട്ടുണ്ട്‌. തിരിച്ച്‌ ചാനലുകള്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെയും അങ്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ നേതാവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഇടക്കാലത്ത്‌ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന്‌ വിലക്കിയത്‌ ഏഷ്യാനെറ്റ്‌ ആയിരുന്നു. മറ്റൊരു കോണ്‍ഗ്രസ്‌ നേതാവ്‌ ടി.സിദ്ധിഖ്‌ ഏഷ്യാനെറ്റിലെ ചര്‍ച്ചയ്‌ക്കിടെ ഇറങ്ങിപോയ സംഭവമുണ്ടായപ്പോള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതെ ഇറങ്ങിപോകുന്നതു തന്നെയാണ്‌ നല്ലതെന്ന മട്ടിലാണ്‌ ഏഷ്യാനെറ്റ്‌ അവതാരകന്‍ പ്രതികരിച്ചത്‌. ഇന്ന്‌ സിപിഎമ്മിന്റെ ബഹിഷ്‌കരണത്തിന്‌ കാരണക്കാരനായ വിനു വി.ജോണ്‍ തന്നെയായിരുന്നു അന്നും അവതാരകന്‍.

Also read:  പ്രതിരോധത്തിനു ശേഷം വീണ്ടും സര്‍ക്കാരിന്റെ അടിയറവ്‌

ചാനല്‍ ചര്‍ച്ചകളിലെ അവതാരകരും പാര്‍ട്ടി നേതാക്കളും തമ്മിലുള്ള സംവാദം അനാരോഗ്യമകരമായ വാക്കുതര്‍ക്കത്തിലേക്ക്‌ വഴിതെറ്റുന്ന പ്രവണത വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്‌. ചില അവതാരകര്‍ക്ക്‌ പ്രത്യക്ഷത്തില്‍ തന്നെയുള്ള രാഷ്ട്രീയ ചായ്‌വും മുന്‍കാല രാഷ്‌ട്രീയ ബന്ധങ്ങളും ചില പാര്‍ട്ടി നേതാക്കള്‍ക്ക്‌ അവരെ ആക്രമിക്കാനുള്ള പ്രേരണയാകുന്നു, അതേ സമയം ചില നേതാക്കളെ തിരഞ്ഞു പിടിച്ച്‌ പ്രകോപിപ്പിക്കുക എന്ന വിനോദത്തില്‍ ഏര്‍പ്പെടുന്ന അവതാരകരുമുണ്ട്‌. ദൃശ്യമാധ്യമ ചര്‍ച്ച എന്നത്‌ ഒരു വാര്‍ത്തയുടെ വിശകലനത്തിന്റെ തുടര്‍ച്ചയായി സംഭവിക്കുന്ന ആരോഗ്യകരമായ വേദി ആകുന്നതിന്‌ പകരം പരസ്‌പരം ചെളി വാരിയെറിയുന്ന മൂന്നാം കിട ഏര്‍പ്പാട്‌ മാത്രമായി ചുരുങ്ങിപോയതിന്റെ ഫലമാണ്‌ ഇതെല്ലാം.

ഒരു പാര്‍ട്ടിയോ സംഘടനയോ ഒരു മാധ്യമത്തെ ബഹിഷ്‌കരിക്കുമ്പോള്‍ സംഭവിക്കുന്നത്‌ പല തരത്തിലുള്ള ഫലമാകാം. മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ എന്‍എസ്‌എസ്‌ മാതൃഭൂമി പത്രത്തെ ബഹിഷ്‌കരിച്ചപ്പോള്‍ അതിന്റെ കേടുപാട്‌ പൂര്‍ണമമായും ആ മാധ്യമത്തിനായിരുന്നു. ചില പരസ്യദാതാക്കള്‍ കൂടി ബഹിഷ്‌കരണത്തിന്റെ വഴിയേ നീങ്ങിയപ്പോള്‍ മാതൃഭൂമി ഭയന്നു. ബഹിഷ്‌കരിച്ചവരെ അനുനയിപ്പിക്കാനുള്ള ശ്രമം മാതൃഭൂമിയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകുന്നതിനാണ്‌ വഴിവെച്ചത്‌.

2000 ആദ്യ നാളുകളിലാണ് ആദ്യം ഏഷ്യാനെറ്റ്‌ ചാനലിനെ ബഹിഷ്കരിച്ചതു അമ്മ എന്ന സിനിമ അസോസിയേഷൻ ആയിരുന്നു. ഒരൊറ്റ സിനിമാ ലൊക്കേഷനുകളിലോ ചാനലിനെ അടിപ്പിച്ചില്ല, ഏഷ്യാനെറ്റിന്റെ ഒരു പരിപാടിയിലും കുറെ നാൾ ഒരൊറ്റ താരങ്ങളും വന്നില്ല, ഒരു പുതിയ പാട്ടോ, സിനിമയുടെ ക്ലിപ്പിംഗ് ഇല്ലാതെ, സിനിമ വെച്ച് നടത്തിയ പരിപാടികൾ അവസാനം ഏഷ്യാനെറ്റ്‌ പൂട്ടിക്കെട്ടി, പിന്നീട് അത് രമ്യമായി പരിഹരിക്കപ്പെട്ടു. കഴിഞ്ഞ 3 വർഷങ്ങളിൽ അത്തരത്തിൽ ഒരു ഭീഷണി നേരിട്ടത് മാതൃഭൂമിയാണ്, ഒരു മത വിഭാഗത്തിനെ കളിയാക്കിയ കാർട്ടൂണിന്റെ പേരിൽ മാതൃഭൂമിയെ ഒരു വിഭാഗം ആൾക്കാർ വിലക്കി, പലയിടത്തും പത്രങ്ങൾ എടുക്കാൻ പോലും ആളുണ്ടായില്ല, ഗൾഫിൽ സൂപ്പർ മാർക്കറ്റുകളിൽ പരസ്യമായി പത്രം വിലക്കിയതായി അറിയിപ്പുകൾ വന്നു. ഇതേ സമയത്തു താര സംഘടനകളും മാതൃഭൂമിയുമായി ഒരു തർക്കം വന്നു. അവരും മാതൃഭൂമിയെ ബഹിഷ്കരിച്ചു. രണ്ടു പ്രശ്നങ്ങളും മാനേജ്മെന്റ് നേരിട്ട് ചെന്ന് മാപ്പു പറഞ്ഞു ഏകദേശം പരിഹരിച്ചു.

Also read:  ഡാറ്റ വിപ്ലവത്തിന്റെ പുതിയ വഴികള്‍

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഏഷ്യാനെറ്റ്‌ വിരുദ്ധ പ്രചരണത്തിലൂടെ അവരുടെ ഫേസ്ബുക് അക്കൌണ്ടിൽ ഗണ്യമായ കുറവ് വരുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞത്, ചാനൽ സൂക്ഷമായി വിലയിരുത്തുന്നുണ്ട് എന്ന് വേണം കരുതാൻ. എന്നാൽ അത് ഭൂഷണമാണോ എന്ന് സൈബർ സഖാക്കൾ ചിന്തിക്കണം

Also read:  ചൈനയോടുള്ള മനോഭാവം ഇന്ത്യ മാറ്റണം; ആയുധബലം മാത്രം പോരാ, സാമ്പത്തിക ശക്തിയാവണം

അത്തരമൊരു ഭീഷണി ഏതായാലും സിപിഎമ്മിന്റെ ബഹിഷ്‌കരണത്തിന്‌ കാരണക്കാരനായ ഏഷ്യാനെറ്റ്‌ അവതാരകന്‌ ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. പത്രത്തെ ഒരു സമുദായ സംഘടനയും അവരോട്‌ കൂറുള്ള പരസ്യദാതാക്കളും ബഹിഷ്‌കരിക്കുന്നതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ ഒരു പാര്‍ട്ടിയിലെ നേതാക്കളുടെ ചര്‍ച്ചയില്‍ നിന്നുള്ള പിന്‍മാറ്റം. ഇത്തരമൊരു നീക്കം രണ്ട്‌ കൂട്ടര്‍ക്കും ചില നഷ്‌ടങ്ങള്‍ വരുത്തിവെക്കാം. സിപിഎം നേതാക്കള്‍ക്ക്‌ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള ചാനലിലെ ചര്‍ച്ചയില്‍ തങ്ങളുടെ വാദം അവതരിപ്പിക്കാനുള്ള അവസരം നഷ്‌ടമാകുന്നത്‌ ഒരു ന്യൂനത തന്നെയാണ്‌. അതേ സമയം സിപിഎം നേതാക്കള്‍ പാനലിസ്റ്റുകളായി വരാത്ത ഏകപക്ഷീയമായി പോകാവുന്ന ചര്‍ച്ചയെ ഒഴിവാക്കി മറ്റ്‌ ചാനലുകളിലേക്ക്‌ ഒരു വിഭാഗം പ്രേക്ഷകര്‍ മാറിയാല്‍ അത്‌ ഏഷ്യാനെറ്റിന്റെ റേറ്റിംഗിനെ ബാധിക്കാം. റേറ്റിങ്ങിനെ ബാധിക്കുന്ന ഒരു വിട്ടുവീഴ്ചയും ഒരു ചാനലും ചെയ്യില്ല, പരസ്യം പോലും ഇല്ലാതരിക്കുന്ന കാലഘട്ടത്തിൽ പ്രത്യേകിച്ചും. പക്ഷേ പ്രേക്ഷകർക്ക് തിരഞ്ഞെടുക്കാൻ ധാരാളം സാധ്യതയുള്ള സമയത്തു ചാനലുകൾക്കാണ് ആത്യന്തിക നഷ്ടം

റേറ്റിംഗിനെ മുന്‍നിര്‍ത്തി ചര്‍ച്ചകളെ യെലോ ജേര്‍ണലിസത്തിന്റെ വഴിയിലേക്ക്‌ തള്ളിവിടുന്നത്‌ അശ്ലീല കാഴ്‌ച തന്നെയാണ്‌. അതേ സമയം തന്നെ ചര്‍ച്ചകളില്‍ വന്നിരുന്ന്‌ ഏത്‌ തരത്തിലുള്ള വീഴ്‌ചയെയും ന്യായീകരിക്കുന്ന നേതാക്കളെ വെറും നോക്കുകുത്തികളായി മാത്രമേ ജനം കാണുകയുള്ളൂ.

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »