English हिंदी

Blog

ഓഹരി വിലയില്‍ കനത്ത ഇടിവ്‌ നേരിട്ട ഒരു വിഭാഗം ഇടത്തരം, ചെറുകിട കമ്പനികള്‍ അനലിസ്റ്റുകളുടെ പട്ടികയില്‍ നിന്ന്‌ പുറത്തായി. നേരത്തെ അനലിസ്റ്റുകളുടെ ഗവേഷണ, നിരീക്ഷണങ്ങള്‍ക്ക്‌ പാത്രമായിരുന്ന പല കമ്പനികളും നിക്ഷേപയോഗ്യമല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഒഴിവാക്കപ്പെട്ടത്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബ്രോക്കിങ്‌ സ്ഥാപനങ്ങള്‍ തങ്ങള്‍ ഗവേഷണം നടത്തു ന്ന കമ്പനികളുടെ പട്ടികയില്‍ നിന്നും 335 സ്ഥാപനങ്ങളെയാണ്‌ ഒഴിവാക്കിയത്‌. കടം തിരിച്ചു നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയ നടപടികളെയും മാനേജ്‌മെന്റുകളുടെ മോശപ്പെട്ട ചെയ്‌തികളെയും തുടര്‍ന്ന്‌ വിപണിയില്‍ കന ത്ത തകര്‍ച്ച നേരിട്ട ഓഹരികളെ അടിസ്ഥാന ഘടകങ്ങളിലുണ്ടായ മാറ്റങ്ങളുടെ പേരില്‍ നി ക്ഷേപയോഗ്യമായ കമ്പനികളുടെ പട്ടികയില്‍ നിന്ന്‌ ഒഴിവാക്കുകയായിരുന്നു.

Also read:  അര്‍ജുനെ രക്ഷപ്പെടുത്താന്‍ ഭാര്യയുടെ ശ്രമം, മൊഴികളില്‍ വൈരുദ്ധ്യം ; അമലയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് കസ്റ്റംസ്

ഇവയില്‍ പല ഓഹരികളും നേരത്ത സജീവമായി ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നവയാണ്‌. എണ്ണൂറിലേറെ കമ്പനികളാണ്‌ അനലിസ്റ്റുകളും ബ്രോക്കറേജുകളും ഗവേഷണത്തി ന്‌ വിധേയമാക്കുന്നത്‌. മാനേജ്‌മെന്റുകളുടെ കെടുകാര്യസ്ഥതയും ഓഹരി വിലയിലെ അസാധാരണമായ തകര്‍ ച്ചയും കമ്പനികളെ സംബന്ധിച്ച പല വിവരങ്ങളുടെയും ലഭ്യതകുറവും ഈ കമ്പനിക ളെ ഒഴിവാക്കിയതിന്‌ കാരണമായിട്ടുണ്ട്‌.

Also read:  സുസ്ഥിര വ്യാവസായിക അന്തരീക്ഷം ലക്ഷ്യം: 2023ലെ കേരള വ്യവസായനയത്തിന് അംഗീകരം

അതേ സമയം കഴി ഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍കിട കമ്പനികളുടെ ഓ ഹരികളില്‍ ബ്രോക്കറേജുകളുടെ താല്‍പ്പര്യം വര്‍ധിക്കുകയാണ്‌ ചെയ്‌തത്‌. ചെറുകിട കമ്പനികള്‍ വരുമാനം ഉയര്‍ത്തുന്നതില്‍ കാലതാമസം നേ രിടുന്നതും മോശമായ സാമ്പത്തിക സ്ഥിതിയിലൂടെ കടന്നുപോകുന്നതുമെല്ലാം വന്‍കിട ക മ്പനികളുടെ ആകര്‍ഷണീയത വര്‍ധിപ്പിച്ചു.

Also read:  'കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കുക' ; കെ സുരേന്ദ്രനെതിരെ ആര്‍എസ്എസ് നേതാവ്

നേരത്തെ അനലിസ്റ്റുകളുമായി സഹവര്‍ത്തിത്വത്തിലായിരുന്ന പല കമ്പനികളും ഇപ്പോള്‍ വിവരങ്ങള്‍ നല്‍കുന്നതിന്‌ വിമുഖത പ്രകടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു കരകയറ്റം എപ്പോള്‍ സംഭവിക്കുമെന്നറിയാത്ത അനിശ്ചിതത്വത്തില്‍ അകപ്പെട്ടിരിക്കുകയാണ്‌ പല കമ്പനികളും.