ആള്‍ബലം കുറവെങ്കിലും തിരുത്തല്‍ ശക്തി

കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പിനെ കൂടെ കൂട്ടണമെന്ന സിപിഎമ്മിന്റെ ദീര്‍ഘകാലമായുള്ള മോഹം ഫലപ്രാപ്‌തിയിലെത്തിക്കുന്നതിന്‌ ഒരു തരത്തിലും സമ്മതിക്കില്ലെന്ന വാശിയിലാണ്‌ സിപിഐ. മാണി ഗ്രൂപ്പിനെ എല്‍ഡിഎഫ്‌ പാളയത്തിലെത്തിക്കണമെന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ പദ്ധതിക്ക്‌ ഒട്ടേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. മാണി ജീവിച്ചിരുന്ന കാലത്ത്‌ ആ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ അരിക്‌ വരെ എത്തിയതാണ്‌. പക്ഷേ സിപിഐയുടെ തടസവാദം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ അതിനുള്ള അവസരം വീണ്ടും വന്നപ്പോഴും സിപിഎമ്മിന്റെ കണ്ണിലെ കരടായി തുടരുകയാണ്‌ സിപിഐ.

ഉമ്മന്‍ചാണ്ടി ഭരണ കാലത്ത്‌ കേരള കോണ്‍ഗ്രസ്‌ എമ്മിനെ എല്‍ഡിഎഫിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള അണിയറ നീക്കങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുമ്പോഴാണ്‌ ബാര്‍ കോഴ ആരോപണം ഇടിമിന്നല്‍ പോലെ മാണിക്കു മേല്‍ പതിച്ചത്‌. വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ച്‌ ബ്ലാക്ക്‌മെയില്‍ രാഷ്‌ട്രീയത്തിലൂടെ മാണിയെ യുഡിഎഫിന്‌ വിധേയനായി നിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസ്‌ തന്ത്രപരമായി തന്നെ കളിച്ചു. അതോടെ കൂടെ കൂട്ടാന്‍ മോഹിച്ച ആള്‍ക്കെതിരെ സമരം ചെയ്യേണ്ട ഗതികേടിലായി സിപിഎം.

എന്നിട്ടും ഒരിക്കല്‍ അലസിപോയ മോഹത്തിനു പുറകെ ചുറ്റിതിരിയുന്ന പരിപാടി സിപിഎം ഉപേക്ഷിച്ചില്ല. യുഡിഎഫിന്‌ അധികാരം നഷ്‌ടപ്പെട്ടതിനു ശേഷം കോണ്‍ഗ്രസുമായുള്ള പിണക്കത്തെ തുടര്‍ന്ന്‌ മുന്നണിയില്‍ നിന്ന്‌ ഇടക്കാലത്ത്‌ വിട്ടുനിന്നപ്പോഴും മാണിയോട്‌ മൃദുസമീപനമാണ്‌ സിപിഎം സ്വീകരിച്ചിരുന്നത്‌. 2018ല്‍ തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ സെമിനാറില്‍ മാണിയെ പങ്കെടുപ്പിക്കുന്നതിന്‌ 12 ബജറ്റ്‌ വിറ്റ്‌ കാശാക്കിയയാള്‍ എന്ന്‌ തങ്ങള്‍ തന്നെ നല്‍കിയ മുന്‍കാല വിശേഷണമോ നിയമസഭയില്‍ അദ്ദേഹത്തിന്റെ ബജറ്റ്‌ അവതരണം തടയാനായി നടത്തിയ പ്രക്ഷോഭത്തിന്റെ ഓര്‍മകളോ വിപ്ലവ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക്‌ തടസമായിരുന്നില്ല. മാണി സെമിനാറില്‍ പങ്കെടുത്തതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ “സാമ്പത്തിക വിദഗ്‌ധന്‍” എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മഹിമയെ കുറിച്ച്‌ വാഴ്‌ത്താന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുകയായിരുന്നു.

Also read:  പാലക്കാട് നഗരസഭാ ഓഫീസില്‍ അരങ്ങേറിയത് കര്‍സേവ

പക്ഷേ സിപിഐയും അതിന്റെ സെക്രട്ടറിയും വന്‍മതില്‍ പോലെ നിലകൊണ്ടതോടെ മാണി ഗ്രൂപ്പിനെ എല്‍ഡിഎഫിലെത്തിക്കുക എന്ന മോഹം സിപിഎമ്മിന്‌ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ മാണിയുടെ മകന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്‌ യുഡിഎഫില്‍ നിന്ന്‌ പുറത്തെത്തിയിട്ടും അതിനെ മുന്നണിയിലേക്ക്‌ സ്വീകരിക്കാന്‍ സിപിഐയുടെ തടസവാദം കാരണം സിപിഎമ്മിന്‌ സാധിക്കുന്നില്ല.

Also read:  പരിസ്ഥിതിയോടുള്ള അവഗണന വികസനത്തെ അപകടത്തിലാക്കും

സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിമര്‍ശകനായി നിലകൊണ്ടിരുന്ന കാനം രാജേന്ദ്രന്‍ ഇടക്കാലത്തെ മൗനത്തിനു ശേഷം വീണ്ടും ആ റോളിലേക്ക്‌ തിരികെയെത്തി എന്നതാണ്‌ ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ ഒരു സവിശേഷത. സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന്‌ പൊലീസിന്റെ അടിയേറ്റ സംഭവത്തോട്‌ തണുപ്പന്‍ സമീപനം സ്വീകരിച്ചത്‌ ഉള്‍പ്പെടെയുള്ള കാനത്തിന്റെ സ്വരമാറ്റത്തിന്‌ പിന്നില്‍ ചില ബ്ലാക്ക്‌മെയിലിംഗുകളുണ്ടെന്നായിരുന്നു പിന്നാമ്പുറ കഥ. അതെന്തായാലും മാണി ഗ്രൂപ്പ്‌ എല്‍ഡിഎഫിലേക്ക്‌ കടക്കാനുള്ള നീക്കം വന്നതോടെ കാനം പഴയ സ്വരൂപം വീണ്ടെടുത്തു.

സിപിഎമ്മിന്റെ മാണി ഗ്രൂപ്പിനോടുള്ള അവസരവാദപരമായ നയത്തില്‍ അമര്‍ഷമുള്ളവരാണ്‌ ആ പാര്‍ട്ടിയെ പിന്തുണക്കുന്ന ഒരു വിഭാഗം സാംസ്‌കാരിക നായകന്‍മാരും സോഷ്യല്‍ മീഡിയ ആക്‌ടിവിസ്റ്റുകളും. ബാര്‍ കോഴ വിവാദ കാലത്ത്‌ മാണിക്ക്‌ മണിഓര്‍ഡര്‍ അയച്ചുകൊടുക്കുന്ന ആക്ഷേപഹാസ്യ രൂപത്തിലുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവരൊക്കെ ഈ അവസരവാദത്തെ എങ്ങനെ ന്യായീകരിക്കുന്നുവെന്ന്‌ ചോദിക്കുന്നവരാണ്‌.

യഥാര്‍ത്ഥത്തില്‍ കേരള കോണ്‍ഗ്രസിന്‌ മധ്യതിരുവിതാംകൂറിലെ കത്തോലിക്കാ ക്‌നാനായ സമുദായത്തിന്‌ ഇടയിലുള്ള സ്വാധീനവുമായി താരതമ്യം ചെയ്യുമ്പോള്‍ സിപിഐക്ക്‌ അത്ര രാഷ്‌ട്രീയ ആള്‍ബലമെങ്കിലുമുണ്ടോയെന്ന്‌ സംശയമാണ്‌. എത്ര മണ്‌ഡലങ്ങളില്‍ സിപിഐക്ക്‌ നിര്‍ണായക ശക്തിയുണ്ടെന്ന കണക്കെടുത്താല്‍ എല്‍ഡിഎഫിലെ രണ്ടാമത്തെ പാര്‍ട്ടി എന്ന സ്ഥാനമൊക്കെ കടലാസില്‍ മാത്രമേയുള്ളൂവെന്ന്‌ മനസിലാക്കാനാകും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ധാര്‍മികതയും പ്രത്യയശാസ്‌ത്രപരമായ സുതാര്യതയും ആള്‍ബലത്തേക്കാളും പാര്‍ട്ടികളുടെ വലിപ്പത്തേക്കാളും പ്രധാനമായി വരും. സിപിഐയും കാനം രാജേന്ദ്രനും ഇപ്പോള്‍ എടുക്കുന്ന നിലപാട്‌ കേരള രാഷ്‌ട്രീയത്തില്‍ നിര്‍ണായകമായി വരുന്നത്‌ ആ പ്രാധാന്യത്തെ മുന്‍നിര്‍ത്തിയാണ്‌.

Also read:  ഗാന്ധിജി എന്ന സമരജീവിയെയും മോദി തള്ളിപ്പറയുമോ?

അതേ സമയം മാണി ഗ്രൂപ്പിനെ കൂടെ കൂട്ടുന്നതിന്‌ സിപിഎമ്മിന്‌ തങ്ങളുടേതായ ന്യായങ്ങളുമുണ്ട്‌. ബിജെപിക്കൊപ്പം ചേര്‍ന്ന്‌ ജോസ്‌ കെ.മാണി കേന്ദ്രമന്ത്രി വരെയാകുമോ എന്ന്‌ സിപിഎം പേടിക്കുന്നു. മാണിയുണ്ടായിരുന്ന കാലത്ത്‌ തന്നെ അവരുമായി സഖ്യത്തിന്‌ ബിജെപി ശ്രമിക്കുന്നുണ്ട്‌. കേരള കോണ്‍ഗ്രസ്‌ ബാലകൃഷ്‌ണപിള്ള ഗ്രൂപ്പിനെ കൂടെ കൂട്ടിയതും ഇത്തരത്തിലുള്ള ബിജെപി സഖ്യ സാധ്യതാ ഭയം മൂലമാണ്‌. ബിജെപിയുമായി ചേര്‍ന്ന്‌ പത്തനാപുരത്ത്‌ നിന്ന്‌ ഒരു എന്‍ഡിഎ എംഎല്‍എ വരുന്നത്‌ സിപിഎമ്മിന്‌ ഒരു തരത്തിലും സഹിക്കാവുന്നതായിരുന്നില്ല. അതുപോലെ ബിജെപിയുമായി ജോസ്‌ കെ.മാണി സഖ്യത്തിലേര്‍പ്പെടുന്നത്‌ ഒഴിവാക്കണമെന്നും സിപിഐ ഈ വാദം അംഗീകരിക്കണമെന്നുമാണ്‌ സിപിഎം ആവശ്യപ്പെടുന്നത്‌.

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »