ധനപ്രവാഹത്തിന്റെ കരുത്തില്‍ ഓഹരി വിപണി

Market Review

കെ.അരവിന്ദ്‌

കഴിഞ്ഞയാഴ്‌ചയിലുടനീളം ഓഹരി വിപണി ഉയരുകയാണ്‌ ചെയ്‌തത്‌. ആറ്‌ ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റമാണ്‌ വിപണി കാഴ്‌ച വെച്ചത്‌. പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങുന്നതിന്‌ ഓരോ ദിവസവും സാക്ഷ്യം വഹിച്ചെങ്കിലും പൊതുവെ വിപണി കടുത്ത ചാഞ്ചാട്ടമാണ്‌ പ്രടിപ്പിച്ചത്‌. 13,500നും 13,800നും ഇടയിലുള്ള റേഞ്ചിലാണ്‌ നിഫ്‌റ്റി നീങ്ങിയത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുള്ള ധനപ്രവാഹവും ആഗോള സൂചനകളുമാണ്‌ വിപണിയെ തുണച്ചത്‌. യുഎസ്‌ ഉത്തേജക പദ്ധതി കൊണ്ടു വരാനുള്ള സാധ്യതയും വാക്‌സിന്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ സഹായകമാകുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ക്ക്‌ കൂടുതല്‍ ആത്മവിശ്വാസം നല്‍കി. അതേ സമയം യുഎസിലും യൂറോപ്പിലും രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും കരാറില്ലാതെ ബ്രെക്‌സിറ്റ്‌ സംഭവിക്കാനുള്ള സാധ്യതയും ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭവും പ്രതികൂല ഘടകങ്ങളാണ്‌.

Also read:  എച്ച്‌ഡിഎഫ്‌സി ബാങ്കിലെ നിക്ഷേപം ഒരു മുതല്‍കൂട്ട്‌

കഴിഞ്ഞയാഴ്‌ച ഐടി, ഫാര്‍മ മേഖലകളാണ്‌ പ്രധാനമായും വിപണിയിലെ മുന്നേറ്റത്തിന്‌ സംഭാവന ചെയ്‌തത്‌. ഐടി ഓഹരികള്‍ പോയ വാരം അവസാന ദിവസം ഉണര്‍വ്‌ വീണ്ടെടുത്തു. ആഗോള ഐടി ഭീമനായ ആക്‌സഞ്ചര്‍ വളരെ മികച്ച ത്രൈമാസ ഫലം പുറത്തുവിട്ടതാണ്‌ ഐടി ഓഹരികളുടെ വില ഉയരുന്നതിന്‌ വഴിയൊരുക്കിയത്‌. നടപ്പു സാമ്പത്തിക വര്‍ഷം വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വരുമാന വര്‍ധന കൈവരിക്കാനുള്ള സാധ്യതയാണ്‌ ആക്‌സഞ്ചര്‍ മുന്നോട്ടുവെച്ചത്‌. നടപ്പു സാമ്പത്തിക വര്‍ഷം നാല്‌ ശതമാനത്തിനും ആറ്‌ ശതമാനത്തിനും ഇടയില്‍ വരുമാന വളര്‍ച്ചയുണ്ടാകുമെന്നാണ്‌ കമ്പനിയുടെ നിഗമനം. നേരത്തെ ഇത്‌ രണ്ട്‌ ശതമാനത്തിനും അഞ്ച്‌ ശതമാനത്തിനും ഇടയിലായിരുന്നു.

Also read:  കാര്‍ഡില്‍ നിന്ന്‌ പണം നഷ്‌ടമായാല്‍ എന്തു ചെയ്യണം?

പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ ഓഹരികള്‍ നിക്ഷേപകരില്‍ നിന്ന്‌ തിരികെ വാങ്ങുന്നതിനുള്ള നടപടി ക്രമം ഇന്നലെ തുടങ്ങി. തിരികെ വാങ്ങുന്നതിനുള്ള ഫ്‌ളോര്‍ പ്രൈസായി നിശ്ചയിച്ചിരിക്കുന്നത്‌ ഒരു ഓഹരിക്ക്‌ 3,000 രൂപയാണ്‌. പരമാവധി 16,000 കോടി രൂപയാണ്‌ ടിസിഎസ്‌ ഓഹരികള്‍ തിരികെ വാങ്ങുന്നതിനായി ചെലവിടുന്നത്‌. ജനുവരി ഒന്നിനാണ്‌ ബൈബാക്ക്‌ ഓഫര്‍ അവസാനിക്കുന്നത്‌.

കഴിഞ്ഞയാഴ്‌ച ഓഹരി സൂചികകള്‍ കുതിച്ചപ്പോഴും ബാങ്കിംഗ്‌ ഓഹരികളില്‍ ചാഞ്ചാട്ടം ദൃശ്യമായി. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നിഫ്‌റ്റിയുടെ മുന്നേറ്റത്തില്‍ പ്രധാന ബാങ്ക്‌ വഹിച്ച ബാങ്ക്‌ നിഫ്‌റ്റി പോയ വാരം കാര്യമായ മുന്നേറ്റം രേഖപ്പെടുത്തിയില്ല.

Also read:  ബിഹാറില്‍ മൂന്ന്​ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്​​; ഒക്​ടോബര്‍ 28ന്​ ആദ്യഘട്ടം, വോ​ട്ടെണ്ണല്‍ നവംബര്‍ 10ന്​

13,500നും 13,800നും ഇടയിലുള്ള റേഞ്ചില്‍ നിഫ്‌റ്റി വ്യാപാരം ചെയ്യുന്നതാണ്‌ കഴിഞ്ഞയാഴ്‌ച കണ്ടത്‌. നിഫ്‌റ്റിക്ക്‌ 14,000 പോയിന്റിലാണ്‌ അടുത്ത പ്രതിരോധമുള്ളത്‌. 13,200ലും 13,000ലുമാണ്‌ താങ്ങുള്ളത്‌. വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ്‌ സാധ്യത. നിക്ഷേപകര്‍ കരുതലോടെ വിപണിയെ സമീപിക്കുന്നതാകും ഉചിതം.

ആരതി ഇന്റസ്‌ട്രീസ്‌, ഡോ.ലാല്‍ പാത്‌ ലാബ്‌സ്‌, എച്ച്‌ഡിഎഫ്‌സി എഎംസി എന്നീ ഓഹരികളെ എന്‍എസ്‌ഇ ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ വ്യാപാരത്തില്‍ ഉള്‍പ്പെടുത്തി. ജനുവരിയിലെ ഡെറിവേറ്റീവ്‌ കരാറുകളില്‍ ഈ ഓഹരികളുമുണ്ടാകും. ഇതോടെ ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ വ്യാപാരത്തിന്‌ ലഭ്യമായ ഓഹരികള്‍ 140 ആയി.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »