ജപ്പാനിലെ കംഫര്‍ട്ട് സ്റ്റേഷന്‍

JC JOSEPH NEWWWWW

ജെ സി തോമസ്

‘ഡ്യൂറ്റര്‍റ്റെ മബുനോട് കാ സാ ഇസ്‌റാറുവ’ (ഡ്യൂറ്റര്‍റ്റെ ഈ പ്രതിമ കടപുഴുക്കി എറിഞ്ഞു.)- ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയുടെ പ്രാന്തപ്രദേശത്തുള്ള ലാഗുവാനയിലെ ബാനോസ് എന്ന സ്ഥലത്തെ പ്രസിദ്ധമായ അന്തര്‍ദേശീയ നെല്ല് ഗവേഷണ കേന്ദ്രത്തിലെ (IRRI) സുഹൃത്ത് മുഹമ്മദ് പറഞ്ഞു. ഭാഷ ടാഗലോഗ് ആയിരുന്നു. സ്‌പെയിന്‍ അധിനിവേശം തുടങ്ങുന്നതിനു മുമ്പ് അവിടത്തെ നാട്ടുഭാഷ. ഇപ്പോഴും ഇംഗ്ലീഷും സ്പാനിഷും ടാഗലോഗ് അവിടത്തെ ഔദ്യോഗിക ഭാഷയാണ്. സ്‌പെയിന്‍ രാജാവ് ഫിലിപ്പ് രണ്ടാമന്റെ പേരാണ് ഈ രാജ്യത്തിന് ചാര്‍ത്തിയത്, പതിനാറാം നൂറ്റാണ്ടില്‍. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നത് ഫിലിപ്പ് രണ്ടാമന്റെ കാലത്തായിരുന്നു. പിന്നീടാണ് ഇംഗ്ലണ്ടിന് ഈ പട്ടം കിട്ടിയത്.

സാധാരണ കൈകോര്‍ക്കാത്ത രണ്ടു അമേരിക്കന്‍ സംഘടനകളായ റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷനും ഫോര്‍ഡ് ഫൗണ്ടേഷനും IRRI യില്‍ പങ്കാളികളാണ്. (ഇന്ത്യയുടെ ദേശീയ കൃഷി ഗവേഷണ കേന്ദ്രവും -Indian Council of Agricultural Research- ഇതിലുണ്ട്).

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് കൊട്ടും കുരവയുമായി സ്ഥാപിച്ച ആശ്വാസദായിനി എന്നര്‍ത്ഥമുള്ള കംഫര്‍ട്ട് സ്ത്രീയുടെ (COMFORT WOMAN) പ്രതിമ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മുഹമ്മദ് നേരെ റോക്‌സസ് ബോലേവാഡിലേക്കു കൊണ്ടുപോയി. പക്ഷെ മണ്ണുമാന്തികളുടെ അടിയില്‍ ഞെരിഞ്ഞമര്‍ന്നു കിടക്കുന്ന ആ രണ്ടടി പിത്തള പ്രതിമ വീണ്ടും നീതിക്കായി കേഴുന്നതുപോലെ തോന്നി.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍ ഒട്ടനേകം പെണ്‍കുട്ടികളെ പിടിച്ചു കൊണ്ടുപോയി ലൈംഗിക അടിമകളാക്കി. കൊറിയന്‍ പെണ്‍കുട്ടികളെയായിരുന്നു അവര്‍ക്ക് കൂടുതല്‍ താല്‍പര്യം, കാരണം ജപ്പാന്‍ ഭാഷയും കൊറിയന്‍ ഭാഷയും തമ്മിലുള്ള സമാനത. പക്ഷെ ബര്‍മ, ഇന്തോനേഷ്യ, മലേഷ്യ ,ഫിലിപ്പൈന്‍സ്, ഗുവാം, ചൈന എന്നിവിടങ്ങളില്‍ നിന്നും അവര്‍ പെണ്‍കുട്ടികളെ ബലാല്‍ക്കാരമായി കടത്തി. പത്തു വയസായിരുന്നു ഏറ്റവും പ്രായംകുറഞ്ഞ കുട്ടിക്ക്.

ശുചിമുറിയില്‍ പോകുന്ന ലാഘവത്തോടെ ജപ്പാന്‍ പട്ടാളക്കാര്‍ പറഞ്ഞിരുന്നു ‘ഓ, ആ കംഫര്‍ട് സ്റ്റേഷന്‍ വരെ!’. ഈ പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങള്‍ക്കും ബാരക്കുകള്‍ക്കും പേര് കംഫര്‍ട്ട് സ്റ്റേഷന്‍.

ഡിഗോങ് എന്നും റോഡി എന്നും വിളിപ്പേരുള്ള റോഡ്രിഗോ റോയ് ഡ്യൂറ്റര്‍റ്റെയാണ് ഇപ്പോഴത്തെ ഫിലിപ്പൈന്‍സ് പ്രസിഡന്റ്. അന്ന് മേയറായിരുന്ന അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ വാചകം. ബലാത്സംഗം ചെയ്തു കൊലചെയ്യപ്പെട്ട ജാക്ലിന്‍ ഹാമില്‍ എന്ന ഓസ്‌ട്രേലിയന്‍ മിഷിനറിയുടെ മൃതദേഹം നോക്കിയായിരുന്നു ‘എന്തൊരു സുന്ദരി. ഒരു ഹോളിവുഡ് താരം പോലെയുണ്ട്; റേപ്പ് ചെയ്യാന്‍ ആദ്യം അര്‍ഹത എനിക്ക് ആവണമായിരുന്നു’.

Also read:  നാല് ദിവസം നീണ്ട പരിശ്രമം വിഫലം ; കുഴല്‍ക്കിണറില്‍ വീണ എട്ട് വയസുകാരന്‍ മരിച്ചു

ഡ്യൂറ്റര്‍റ്റെയുടെ വീരവാദങ്ങള്‍ ഏറെയുണ്ട്. എതിരാളിയെ വിമാനത്തില്‍ കയറ്റി ഉയരത്തില്‍ നിന്ന് തള്ളിയിടുക, തന്നെ എതിര്‍ക്കുന്നവരെ വെടിവച്ചു കൊല്ലുക അല്ലെങ്കില്‍ കഴുത്തു ഞെരിച്ച് തുടങ്ങി എല്ലാം. ന്യൂനപക്ഷമായ മുസ്ലീങ്ങളെ തച്ചുടയ്ക്കുന്നത് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ മറ്റൊരു വിനോദം.

ലത്തീന്‍ഭാഷയില്‍ ‘ദൈവത്തിന്റെ അമൃതേത്ത്’ എന്നര്‍ഥമുള്ള പെര്‍സിമ്മോണ്‍ മരങ്ങള്‍ അടുത്തുതന്നെ പൂത്തുലഞ്ഞു നില്‍പ്പുണ്ട്. ഇതിന്റെ പഴമാണ് ജപ്പാന്‍ രാജ്യത്തിന്റെ ദേശീയ പഴം. തക്കാളിയുടെ രൂപസാദൃശ്യം ഉണ്ടിതിന്.

നാടന്‍ കഥകള്‍പടി മുറിച്ച പെര്‍സിമ്മോണ്‍ പഴത്തിന്റെ ഉള്ളില്‍ കാലാവസ്ഥാ വ്യതിയാനം കുറിച്ചിട്ടുണ്ട്. കത്തിയുടെ രൂപമാണെങ്കില്‍ ശൈത്യം അതിരൂക്ഷമാവും. കരണ്ടിയാണെങ്കില്‍ അല്‍പം കൂടുതലും മുള്ളാണെങ്കില്‍ മിതമായും ആയിരിക്കും. (ജപ്പാന്റെ കംഫര്‍ട് സ്റ്റേഷന്‍ സമയത്ത് ഈ പഴത്തിനുള്ളില്‍ കത്തിവേഷം മാത്രം ആയിരുന്നത്രേ.)

സ്വന്തം സുഖം മാത്രം നോക്കിയ മറ്റൊരു സ്ത്രീയുടെ കഥ കേള്‍ക്കാം, ഫിലിപ്പൈന്‍സിന്റെ പ്രഥമ വനിത ആയിരുന്ന ഇല്‍മേഡ മാര്‍ക്കോസ്. പ്രസിഡന്റിനോടൊപ്പം മാലക്കനങ് കൊട്ടാരത്തില്‍നിന്ന് ജീവനും കൊണ്ടോടിയ പഴയ മിസ്. ഫിലിപ്പൈന്‍സ് ഓട്ടത്തില്‍ എടുക്കാനാവാത്തത് പഴയ സുന്ദരി പട്ടവും മൂവായിരത്തിലേറെ ഷൂസും. അവയെല്ലാം തൊട്ടടുത്തുള്ള മാരിക്കിന ഷൂ മ്യൂസിയത്തില്‍ അടുക്കി വെച്ചിട്ടുണ്ട്.

അധികം അകലെയല്ലാത്ത അമേരിക്കയുടെ അധീനതയിലുള്ള ഗുവാം എന്ന ദ്വീപ് വഴി ഹവായിയിലാണ് മാര്‍ക്കോസും ഇല്‍മേഡയും അഭയം തേടിയത്. 1972 മുതല്‍ 1985 വരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച സ്വേച്ഛാധികാരി മാര്‍ക്കോസ്. ‘എന്റെ ഭര്‍ത്താവിന്റെ ഇരുപത്തിനാലാം വാര്‍ഷികത്തിനായി’ സമ്മാനിച്ച 24 സ്വര്‍ണ്ണ കട്ടികളും രണ്ട് അമേരിക്കന്‍ വിമാനത്തില്‍ കടത്തിയ ജംഗമ വസ്തുക്കളില്‍പെടുന്നു.

നൂറിലേറെ ചിത്രങ്ങളിലും കുറെയേറെ നാടകങ്ങളിലും അഭിനയിച്ച ജോസഫ് എസ്ട്രാഡയാണിപ്പോള്‍ മനിലയിലെ മേയര്‍. ലോകത്തിലെ ഏറ്റവും അഴിമതിക്കാരന്‍ എന്ന് മുദ്ര കുത്തപ്പെട്ട എസ്ട്രാഡ പ്രസിഡന്റ് പദത്തില്‍ നിന്നും പുറത്തായെങ്കിലും പിന്നീട് മാപ്പു കിട്ടി.

ജപ്പാന്‍ അതിശക്തമായി ആ പ്രതിമയ്‌ക്കെതിരെ പ്രതികരിച്ചു. അവരെ പ്രീതിപ്പെടുത്താനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിച്ചത്. ആ പ്രതിമ ഭരണഘടനാനുസൃതം ആണെന്നും സ്വാതന്ത്ര്യത്തിന്റെ അടയാളമെന്നും പറഞ്ഞ് അത് തല്ലിപൊട്ടിക്കുന്നതിനെതിരെ ഘോരഘോരം പ്രസംഗിച്ച ഡ്യൂറ്ററേറ്റ് പിന്നീട് ജപ്പാന്റെ സമ്മര്‍ദത്തിന് വഴങ്ങി.

ഇത്തരം പ്രതിമകള്‍ ദക്ഷിണ കൊറിയ, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഏതാണ്ട് ആയിരത്തിലേറെ ഫിലിപ്പിനോ പെണ്‍കുട്ടികള്‍ അടിമകളാക്കപ്പെട്ടു എന്നാണ് കണക്ക്.

Also read:  ഹിമാചല്‍ പ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക് ; ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ബിജെപി, തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്

ആ പ്രതിമ സ്ഥാപിക്കുന്നതിന് പതിനഞ്ചു മാസം മുമ്പ് നാദിയ മുറാദ് എന്ന ഇരുപതുകാരി ഐക്യരാഷ്ട്ര സംഘടനയില്‍ പ്രസംഗിച്ചു. ഐ.എസ്.എസ് നദിയയെ കടത്തിക്കൊണ്ടു പോയി ലൈംഗിക അടിമയാക്കി. എങ്ങനെയോ രക്ഷപ്പെട്ട നാദിയ ഇന്ന് യുഎന്‍ അംബാസിഡറാണ്. (2018 ലെ സമാധാനത്തിനിന്നുള്ള നോബല്‍ സമ്മാനം നേടിയ പെണ്‍കുട്ടി. ഡെനിസ് മുകവേഗ എന്ന കോംഗോയിലെ ഗൈനക്കോളജിസ്റ്റിനോടൊപ്പം ആയിരുന്നു സമ്മാനം പങ്കിട്ടത്. തീവ്രവാദികള്‍ ബലാത്സംഗം ചെയ്ത അനേകം യുവതികളെ ചികിത്സിച്ച ഡെനിസ്.)

ഏകദേശം 20,000-ത്തോളം പെണ്‍കുട്ടികള്‍ കൊറിയ, തായ്വാന്‍, ചൈന, ഇന്തോനേഷ്യ, ബര്‍മ്മ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടു.

1992 സെപ്റ്റംബറിലാണ് ഫിലിപ്പൈന്‍സില്‍ ആദ്യമായി ഒരു ‘കംഫര്‍ട് വുമണ്‍’ തന്റെ കഥ വെളിപ്പെടുത്തിയത്-ഒരു പത്രസമ്മേളനത്തില്‍. ആഞ്ചേലസ് പട്ടണത്തിലെ ലോലാ റോസയ്ക്ക് അന്ന് പതിനാലുവയസ്. പോത്തിനെ കെട്ടിയ വണ്ടിയില്‍ അവള്‍ വിറക് കൊണ്ടുപോവുകയായിരുന്നു. ജപ്പാന്‍ പട്ടാളം അവളെ തട്ടിക്കൊണ്ടുപോയി. ബാരക്ക് ആക്കി മാറ്റിയ ആശുപത്രിയില്‍ തടവിലാക്കി. ദിവസവും പത്തും മുപ്പതും പട്ടാളക്കാര്‍ അവളെ ബലാത്സംഗം ചെയ്തു. വേദനകൊണ്ടു പുളഞ്ഞാലും ചോര ചിന്തിയാലും പ്രക്രിയ തുടര്‍ന്നു. പിന്നീട് അനവധി സ്ത്രീകള്‍ അവരുടെ അനുഭവങ്ങളുമായി പുറത്തു വന്നു. (ദക്ഷിണ കൊറിയയിലെ കിം ഹാക് സണ്‍ 1991-ല്‍ തന്റെ കഥ പറഞ്ഞതാണ് ആദ്യത്തേത്.)

ഈ അതിക്രമങ്ങള്‍ മറയ്ക്കാന്‍ ജപ്പാന്‍ ആസൂത്രിത നീക്കം തന്നെ നടത്തി. കൊറിയ ഇവരെ സഹായിക്കാന്‍ പല പദ്ധതികളും തുടങ്ങി, പക്ഷെ ഫിലിപ്പൈന്‍സ് അനങ്ങിയില്ല. പ്രസിഡന്റ് ആവുന്നതിനു മുന്നോടിയായി ചെയ്ത പീഞ്ഞപ്പെട്ടി പ്രസംഗത്തില്‍ ഗ്ലോറിയ അര്‍റോയോ പറഞ്ഞു ‘ബാബയ് ദിന്‍ ഡാ സിയാ’ (അവര്‍ക്ക് ഞങ്ങള്‍ കൈത്താങ്ങു നല്‍കും)

പക്ഷെ ബില്‍ ക്ലിന്റന്റെ സഹപാഠിയായ ഈ സാമ്പത്തിക ശാസ്ത്രജ്ഞ അഴിമതിക്കാരിയാണെന്നു കോടതി കണ്ടെത്തി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ അവര്‍ ഇപ്പോള്‍ സ്പീക്കര്‍ ആണ്.

ജപ്പാന്‍ ചക്രവര്‍ത്തി അകിഹിറ്റോ രണ്ടാം ലോകമഹായുദ്ധത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍ നേരിയ ക്ഷമാപണം നടത്തി. 2007-ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അങ്ങനെ ഒരു ഏര്‍പ്പാട് ഇല്ലേയില്ല എന്ന് വിളിച്ചു പറഞ്ഞു. 2013-ല്‍ ഒസാകാ മേയര്‍ ടോരു ഹാഷിമോട്ടോ, ജപ്പാന്‍ പട്ടാളക്കാര്‍ക്ക് വിശ്രമവും നേരമ്പോക്കും വേണ്ടേ എന്ന് ചോദിച്ചു. നവംബര്‍ 2015-ല്‍ ജപ്പാന്‍ കൊറിയയോട് ഇത്തരം പ്രതിമകള്‍ പിഴുതുമാറ്റാന്‍ ആവശ്യപ്പെട്ടു.

Also read:  അസം പ്രളയം; 346 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇവരെ ലോല (മുത്തശ്ശി) എന്നാണ് ടാഗലോഗ് ഭാഷയില്‍ വിളിക്കുക. കണ്ടെത്തിയ 174 പേരില്‍ 70 പേര്‍ ഇന്നും ജീവിക്കുന്നു. ഇവര്‍ക്ക് കൂട്ടായി പമാന (പാരമ്പര്യം) എന്നൊരു സംഘടനയുണ്ട്.

ജനസംഖ്യയില്‍ ലോകത്ത് പന്ത്രണ്ടാം സ്ഥാനത്താണ് ഫിലിപ്പീന്‍സ്. ലോകത്തെ മൂന്നാമത്തെ വലിയ റോമന്‍ കത്തോലിക്കാ രാജ്യമാണ്. കുടുംബ കേന്ദ്രീകൃതമാണ് എല്ലാ സാമൂഹിക ബന്ധങ്ങളും. പള്ളികളിലെ പെരുന്നാളുകളാണ് പ്രധാന ഉത്സവങ്ങള്‍. ഫീസ്റ്റ എന്ന ഉത്സവങ്ങള്‍ വര്‍ഷംതോറും മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും പെരുന്നാളുമായി ബന്ധപ്പെട്ട് നടക്കുന്നു. തദ്ദേശീയ സംസ്‌കാരത്തിന്റെ ശക്തമായ അടിയൊഴുക്ക് ഇത്തരം ഉത്സവങ്ങളിലുണ്ട്. ആഴിചാട്ടവും കോഴിപ്പോരും വെടിക്കെട്ടും നൃത്തമത്സരവുമെല്ലാം കൂടിച്ചേര്‍ന്നതാണ് ആ പള്ളിപ്പൂരങ്ങള്‍. വൈവിധ്യത്തിലെ ഏകത്വമാണ് ഫിലിപ്പീന്‍സിന്റെ മുഖമുദ്ര. (Wikipedia)

പ്രതിമയുടെ ഫലകത്തില്‍ ടാഗലോഗില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്- ‘അംഗ് ബാന്റായോഗ്…..(1942-1945)… കരണസാണ് (ഈ കുടീരം ജപ്പാന്‍ അധിനിവേശത്തിനിടയില്‍ ചവിട്ടി അരയ്ക്കപ്പെട്ട എല്ലാ ഫിലിപ്പിനോ  പെണ്‍‌കൊടികളുടെ യും ഓര്‍മയ്ക്കായി. അവരുടെ കഥ പുറത്തറിയാന്‍ ഏറെ വൈകി)

ലീ ഓക്- സിയോങ് ‘അതൊരു അറവു ശാല ആയിരുന്നു’
പകുതിയിലേറെ പെണ്‍കുട്ടികള്‍ യുദ്ധം കഴിയുന്നതിനു മുമ്പ് മരിച്ചു . അതില്‍ ആത്മഹത്യ , മുങ്ങി മരണം,തൂങ്ങി മരണം തുടങ്ങി പലതും.

ജപ്പാന്‍ ഭാഷയില്‍ ഇവര്‍ക്കൊരു പേരുണ്ട്- ഇയന്‍ഫ്യൂ . വ്യഭിചാരിണി എന്ന് അര്‍ത്ഥമുണ്ടു .
ഇവരുടെ സംഘട ലൈല ഫിലിപ്പിനാ എന്ന സംഘടനാ 1992 -ല്‍ തുടങ്ങി .ബുല്‍കാനിലെ ഒരു ബഹായി ന പുല വില്ലയായിരുന്നു ഒരു കംഫര്ട്ട് സ്റ്റേഷന്‍. ഇന്ന് അതൊരു ചരിത്ര സ്മാരകമാണ്.

ഐക്യ രാഷ്ട്ര സംഘടനയുടെ 1993 റിപ്പോര്ടപ്രകാരം 125 എങ്കിലും കംഫര്‍ട് സ്റ്റേഷനുകള്‍ ഉണ്ടായിരുന്നു. അവയില്‍ നാലു ലക്ഷത്തിലേറെ ലൈംഗിക അടിമകള്‍. അവയില്‍ നാലു ലക്ഷത്തിലേറെ ലൈംഗിക അടിമകള്‍.അവരില്‍ ഏറെപ്പേര്‍ ലൈംഗിക രോഗം പിടിച്ചു മരിച്ചു. ചിലര്‍ ആത്മഹത്യ ചെയ്തു.

യോങ് സൂ ലീ എന്ന തൊണ്ണൂറുകാരിയുടെ വിലാപം കേള്‍ക്കൂ ‘ആ നരാധമന്മാര്‍ക്കു ലൈംഗിക ആശ്വാസം നല്കാന്‍ എനിക്ക് തീരെ താല്പര്യമില്ലായിരുന്നു. വിദ്വേഷവും വെറുപ്പും എനിക്ക് കൊണ്ടുനടക്കാനും താല്പര്യമില്ല .പക്ഷെ എനിക്ക് സംഭവിച്ചത് എനിക്കൊരിക്കലും മറക്കാനാവില്ല( വാഷിങ്ടണ്‍ പോസ്റ്റ് 2015 )

 

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »