Web Desk
ബെയ്ജിങ്ങ്: ചൈനയ്‌ക്കെതിരെ ഇന്ത്യ നടത്തിയ അപ്രതീക്ഷ പ്രതികരണത്തില്‍ ആശങ്കയറിച്ച് ചൈന. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ചൈന പ്രതികരണവുമായി എത്തിയത്. ഇന്ത്യയുടെ നടപടിയില്‍ ചൈന വളരെ ആശങ്കാകുലരാണ്, സ്ഥിതിഗതികള്‍ പരിശോധിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.
അതേസമയം ചെെനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ഇന്ത്യൻ ന്യൂസ്പേപ്പറുകളും വെബ്സെെറ്റുകളും ചെെനീസ് സര്‍ക്കാര്‍ നിരോധിച്ചു. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് മുതല്‍ ചൈനയെപ്പറ്റിയുളള അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
നിലവില്‍ ചൈനയിലെ ആളുകള്‍ക്ക് വിപിഎന്‍ സെര്‍വര്‍ ഉപയോഗിച്ച് മാത്രമേ ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാനാകൂ. അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഐഫോണിലും ഡെസ്‌ക്ക്‌ടോപ്പിലും വിപിഎന്‍ പ്രവര്‍ത്തിക്കുന്നില്ല. ഇനി മുതല്‍ ഓണ്‍ലൈന്‍ ഐപിടിവിയിലൂടെ ഇന്ത്യന്‍ സൈറ്റുകള്‍ കാണാന്‍ സാധിക്കുകയുളളു. ശക്തമായ സുരക്ഷാ സംവിധാനത്തോടെ ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് വി.പി.എന്‍. എന്നാല്‍ വിപിഎന്നിനെ തടയാൻ സാധിക്കുന്ന സാങ്കേതിക വിദ്യ ചെെനയെ ഉപയോഗിച്ചിരിക്കുന്നുവെന്ന വിവരങ്ങളാണ് വരുന്നത്. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്.
China is strongly concerned, verifying the situation: Chinese Foreign Ministry spokesperson Zhao Lijian on India banning Chinese apps (file pic) pic.twitter.com/XUbeZpSl6i
— ANI (@ANI) June 30, 2020