‘ഡയലോഗ്’ വേണ്ട, ‘മോണോലോഗ്’ മതി

pinarayi-vijayan

 

സമകാലീന ഇന്ത്യന്‍ നേതാക്കളില്‍ തുറന്ന വേദിയിലെ ചോദ്യങ്ങളോട് ഏറ്റവുമേറെ വിമുഖത പ്രകടിപ്പിക്കുന്നയാള്‍ മറ്റാരുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രി ആയതിനു ശേഷം മോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിട്ടില്ല. വാര്‍ത്താ സമ്മേളനങ്ങളില്‍ ‘മോണോലോഗ്’ സാധ്യമല്ല എന്നതു കൊണ്ടാണ് മോദി അത്തരമൊരു തീരുമാനമെടുത്തത്. അവിടെ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ ‘ഡയലോഗു’കള്‍ക്ക് വഴിവെക്കും. ‘നോട്ട് നിരോധനം വിജയം കണ്ടില്ലെങ്കില്‍ തന്നെ പച്ചക്ക് കത്തിച്ചോളൂ’ എന്നതു പോലുള്ള പഞ്ച് വാചകങ്ങള്‍ ആള്‍കൂട്ടങ്ങളെ അഭിസംബോധന ചെയ്യുന്ന യോഗങ്ങളിലെ മോണോലോഗില്‍ മാത്രമേ സാധ്യമാകൂ. വാര്‍ത്താ സമ്മേളനങ്ങളില്‍ വാക്ക് മാത്രം ആയുധമായുള്ള മാധ്യമപ്രവര്‍ത്തകരുടെ അത്ര തന്നെ പഞ്ചുള്ള മറുചോദ്യങ്ങള്‍ക്ക് മറുപടി പറയുക പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ച പോലും നടത്താതെ നിയമങ്ങള്‍ പാസാക്കിയെടുക്കുന്ന തരത്തില്‍ പല ഒളിച്ചുകടത്തലുകളും നടത്തുന്ന ഒരു പ്രധാനമന്ത്രിക്ക് എളുപ്പമാകില്ല. തീര്‍ത്തും ബുദ്ധിപരമായും തന്ത്രപരമായും മെനഞ്ഞെടുത്തിട്ടുള്ള തന്റെ പ്രതിച്ഛായ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ ചാട്ടുളി പോലെയുള്ള ചോദ്യത്തിന് മുന്നില്‍ കുരുങ്ങുകയും അത് തത്സമയം ജനങ്ങള്‍ ടിവിയില്‍ കാണുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെ കുറിച്ച് മോദിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. അതുകൊണ്ടാണ് വാര്‍ത്താ സമ്മേളനങ്ങളെ അഭിമുഖീകരിക്കാന്‍ തയാറല്ലാത്ത പ്രധാനമന്ത്രി അഭിമുഖം നല്‍കാന്‍ അക്ഷയ്കുമാറിനെ പോലുള്ളവരെ യോഗ്യരായി കാണുന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ‘മുണ്ടുടുത്ത മോദി’ എന്നൊരു വിശേഷണം പതിഞ്ഞുകിട്ടിയതിനുള്ള കാരണങ്ങളിലൊന്ന് മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനമാണ്. പക്ഷേ മോദിയെ പോലെ മാധ്യമപ്രവര്‍ത്തകരെ കാണുന്നത് തന്നെ ചതുര്‍ത്ഥിയാണെന്ന നിലപാട് പിണറായിക്കില്ല. മാധ്യമപ്രവര്‍ത്തകരെ നേരിടുന്ന കാര്യത്തില്‍ കൊണ്ടും കൊടുത്തും മുന്നോട്ടുപോകുക എന്ന സമീപനമാണ് അദ്ദേഹം കൈകൊണ്ടിട്ടുള്ളത്.

Also read:  ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തു; മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകരുടെ വിമര്‍ശനപരമായ സമീപനങ്ങളോടും അസുഖകരമായ ചോദ്യങ്ങളോടും മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ തന്നെ പിണറായി വിജയന്‍ അസഹിഷ്ണുവാണ്. ഈ അസഹിഷ്ണുതയാണ് സിപിഎമ്മിലെ കൊടിയ വിഭാഗീയതയുടെ കാലത്ത് റിപ്പോര്‍ട്ടുകള്‍ നല്‍കി പോന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് ഭസിന്റിക്കേറ്റ്’ എന്നൊരു വിശേഷണം നല്‍കാന്‍ കാരണമായത്. വാര്‍ത്താ സമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ മാധ്യമസ്ഥാപനത്തിന്റെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപ സ്വരത്തില്‍ സംസാരിക്കുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന സെക്രട്ടറിയായി അടക്കിവാണ പിണറായിയുടെ രീതിയായിരുന്നു. ഒരു പത്രത്തിന്റെ എഡിറ്ററെ ഭഎടോ’ എന്ന് വിളിച്ച് സംസാരിക്കാനും പിന്നീട് മുഖ്യമന്ത്രിയായതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് ഭകടക്കൂ പുറത്ത്’ എന്ന് ആക്രോശിക്കാനും നേതാവ് എന്ന നിലയിലുള്ള പ്രതിച്ഛായ അദ്ദേഹത്തിന് തടസമായിരുന്നില്ല.

മുഖ്യമന്ത്രിയായതിനു ശേഷം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാനായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്ന രീതി തന്നെ അദ്ദേഹം അവസാനിപ്പിച്ചു. എന്നാല്‍ മോദിയെ പോലെ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പോലും തയാറല്ലെന്ന സമീപനം അദ്ദേഹം സ്വീകരിച്ചില്ല. പ്രളയകാലത്ത് മാധ്യമങ്ങളെ എല്ലാ ദിവസവും കണ്ട് അപ്ഡേറ്റ് നല്‍കുന്നത് അദ്ദേഹം പതിവാക്കി. കോവിഡ് പൊട്ടിപുറപ്പെട്ടതിനു ശേഷം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ എല്ലാ ദിവസവും നടത്തിവന്നിരുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ മുഖ്യമന്ത്രി ഏറ്റെടുത്തു. എന്നാല്‍ സ്വര്‍ണ കടത്ത് വിവാദം ആരംഭിച്ചതോടെ മാധ്യമങ്ങളോളുള്ള അതൃപ്തിയും അസഹിഷ്ണുതയും വാര്‍ത്താ സമ്മേളനങ്ങളില്‍ പ്രകടിപ്പിക്കുന്നത് അദ്ദേഹം പതിവാക്കി. മാധ്യമപ്രവര്‍ത്തകരെ പറഞ്ഞുതോല്‍പ്പിക്കുക എന്നതിലായി വാര്‍ത്താ സമ്മേളനങ്ങളില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ.

Also read:  പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണമല്ല പരിഹാരം

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചോദ്യങ്ങള്‍ നേരിടുന്നതില്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറി. ‘കുലംകുത്തി, ‘പരനാറി’ തുടങ്ങിയ വാക്കുകള്‍ നാവില്‍ നിന്ന് പുറത്തുചാടാതെ സൂക്ഷിക്കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ടാകണം പ്രകോപനപരമായ ചോദ്യങ്ങള്‍ തേടി യെത്തുന്നത് പരമാവധി ഒഴിവാക്കാന്‍ അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നത്. ‘ഭാവി കേരളത്തെ കുറിച്ച് യുവത പറയുന്നു’ എന്ന പേരില്‍ യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സ്പീക്ക് യങ് പരിപാടിയില്‍ ചോദ്യങ്ങള്‍ അവതരിപ്പിക്കാനെത്തിയവര്‍ക്ക് മുഖം നല്‍കാന്‍ മുഖ്യമന്ത്രി തയാറാകാതിരുന്നത് അതുകൊണ്ടാകണം. പിന്‍വാതില്‍ നിയമന വിവാദം ശക്തമായ സാഹചര്യത്തില്‍ സ്‌ക്രീനിങ്ങ് കമ്മിറ്റിക്ക് ബോധ്യപ്പെട്ട ചോദ്യങ്ങള്‍ മാത്രമാണ് തിരഞ്ഞെടുത്തത്. ആ ചോദ്യങ്ങള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ ‘നവകേരളം, യുവകേരളം’ എന്ന പേരില്‍ നടന്ന മുഖ്യമന്ത്രിയുമായുള്ള സംവാദത്തിലും ചോദ്യങ്ങള്‍ അനുവദിക്കപ്പെട്ടില്ല. മുന്‍കൂട്ടി സ്വീകരിച്ച ചോദ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവയെ ആശയങ്ങളായി അവതരിപ്പിച്ചു. സംവാദ വേള റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിച്ചതുമില്ല. ഭഡയലോഗ്’ വേണ്ട, ഭമോണോലോഗ്’ മതി എന്ന മോദിയുടെ ശൈലിയാണ് ഈ തിരഞ്ഞെടുപ്പ് കാലത്തെ പ്രതിച്ഛായാ സംരക്ഷണത്തിന് ഏറ്റവും ഉചിതമെന്ന് പിണറായി വിജയന് തോന്നിക്കാണണം.

Also read:  പ്രതിരോധത്തിനു ശേഷം വീണ്ടും സര്‍ക്കാരിന്റെ അടിയറവ്‌

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ചിലര്‍ ധരിച്ച കറുത്ത മാസ്‌ക് പൊലീസ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത് പ്രതിഷേധ പേടിയും അസഹിഷ്ണുതയും എവിടെയെത്തി നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നു. കറുത്ത മാസ്‌ക് ധരിക്കുന്നത് കരിങ്കൊടി കാട്ടുന്നതിന് തുല്യമാണെന്ന് തോന്നിയതുകൊണ്ടാണോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടത്? ആളുകള്‍ സ്വമേധയാ തിരഞ്ഞെടുത്ത മാസ്‌ക് ധരിച്ചാണ് എവിടെയുമെത്തുന്നതെന്നിരിക്കെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മാത്രം കിറ്റിനൊപ്പം നല്‍കിയ മാസ്‌ക് തന്നെ ധരിക്കണമെന്ന് വാശി പിടിക്കുന്നതില്‍ ഒരു യുക്തിയുമില്ല. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് കടുത്ത പ്രതിഷേധത്തിനിടയിലും പാര്‍ട്ടിക്കാരും സ്വന്തക്കാരുമായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പിന്‍വാതില്‍ നടപടികളുമായി സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെ മുന്നോട്ടുപോകുന്ന ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടത്. കറുത്തതെല്ലാം പ്രതിഷേധ സൂചകമായി തോന്നുന്നത് കടുത്ത പ്രതിഷേധം അര്‍ഹിക്കുന്ന ചിലത് സര്‍ക്കാര്‍ ചെയ്തുകൂട്ടിയിട്ടുണ്ടെന്ന തോന്നലുള്ളതുകൊണ്ടാകണമല്ലോ.

 

Around The Web

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »