കെടുകാര്യസ്ഥതയുടെ ബാലന്‍സ്‌ഷീറ്റ്‌

LAKSHMIVILASBANK

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ വീണ്ടും മറ്റൊരു ബാങ്കിന്‌ കൂടി റിസര്‍വ്‌ ബാങ്ക്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ലക്ഷ്‌മി വിലാസ്‌ ബാങ്കില്‍ നിന്ന്‌ 25,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ സാധിക്കില്ല. ഒരു മാസത്തേക്ക്‌ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ഡിസംബര്‍ 16ന്‌ ആണ്‌ അവസാനിക്കുന്നത്‌. സിങ്കപ്പൂരിലെ ഡിബിഎസ്‌ ബാങ്കിന്റെ ഇന്ത്യന്‍ സബ്‌സിഡറിയായ ഡിബിഎസ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുമായി ലക്ഷ്‌മി വിലാസ്‌ ബാങ്കിനെ ലയിപ്പിക്കാനാണ്‌ റിസര്‍വ്‌ ബാങ്കിന്റെ നീക്കം. ഈ നീക്കത്തിനെതിരെ ലക്ഷ്‌മി വിലാസ്‌ ബാങ്കിന്റെ ഓഹരിയുടമകള്‍ മുന്നോട്ടുവന്നിട്ടുണ്ട്‌.

ലയന നീക്കത്തിന്‌ അനുമതി നല്‍കിയ നിലപാടില്‍ നിന്ന്‌ റിസര്‍വ്‌ ബാങ്ക്‌ പിന്നോക്കം പോകാനുള്ള സാധ്യത തീര്‍ത്തും കുറവാണ്‌. ലക്ഷ്‌മി വിലാസ്‌ ബാങ്കിന്റെ മൂലധനത്തിലുള്ള ചോര്‍ച്ചയും കിട്ടാക്കടത്തിന്റെ പെരുക്കവും കണക്കിലെടുക്കുമ്പോള്‍ മറ്റൊരു ബാങ്കുമായുള്ള ലയനമല്ലാതെ മാര്‍ഗമില്ല. ലയനത്തിനുള്ള കരാര്‍ അനുസരിച്ച്‌ അടച്ചുതീര്‍ത്ത മുഴുവന്‍ മൂലധനവും എഴുതിതള്ളാനാണ്‌ തീരുമാനം. ഈ തീരുമാനമാണ്‌ ഓഹരിയുടമകളെ വെട്ടിലാക്കിയിരിക്കുന്നത്‌.

Also read:  അധികാര ഉന്മത്തതയുടെ 20-ാംവര്‍ഷം

യെസ്‌ ബാങ്കിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമവുമായി ലക്ഷ്‌മി വിലാസ്‌ ബാങ്ക്‌ നേരിടുന്ന പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന രീതിയെ താരതമ്യം ചെയ്യാവുന്നതാണ്‌. യെസ്‌ ബാങ്കിന്റെ കാര്യത്തില്‍ ബോണ്ടില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ്‌ തിരിച്ചടിയേറ്റത്‌. ലക്ഷ്‌മി വിലാസ്‌ ബാങ്കിനെ രക്ഷിക്കാനുള്ള നീക്കത്തില്‍ തിരിച്ചടി കിട്ടുന്നത്‌ ഓഹരിയുടമകള്‍ക്കാണ്‌. രണ്ടായാലും നിക്ഷേപകരുടെ ചെലവിലാണ്‌ തകരുന്ന ബാങ്കുകളെ രക്ഷിച്ചെടുക്കുന്നത്‌.

യെസ്‌ ബാങ്കിന്റെ കാര്യത്തില്‍ പ്രഥമദൃഷ്‌ട്യാ ഓഹരിയുടമകള്‍ക്ക്‌ തിരിച്ചടി നേരിടേണ്ടി വന്നില്ലെങ്കിലും തകര്‍ന്നടിഞ്ഞ ഓഹരി വില നിക്ഷേപകരുടെ സമ്പത്താണ്‌ ചോര്‍ത്തിയത്‌. യെസ്‌ ബാങ്കിന്റെ ബോണ്ടില്‍ നിക്ഷേപം നടത്തിയവര്‍ക്ക്‌ കനത്ത തിരിച്ചടി ഉണ്ടായി. 8,400 കോടി രൂപയുടെ കടപ്പത്രമാണ്‌ എഴുതിതള്ളിയത്‌. ഈ പണം നഷ്‌ടമായ നിക്ഷേപകര്‍ (വ്യക്തികളും സ്ഥാപനങ്ങളും) നിക്ഷേപം തിരികെ കിട്ടാനായി കോടതികളില്‍ നിയമ നടപടികള്‍ തുടരുകയാണ്‌. എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ബാങ്കുകള്‍ മൂലധന നിക്ഷേപം നടത്തിയതാണ്‌ യെസ്‌ ബാങ്കിന്‌ താങ്ങായത്‌. പക്ഷേ ഇതുസംബന്ധിച്ച ഇടപാട്‌ നടക്കുമ്പോള്‍ കടപ്പത്രങ്ങള്‍ എഴുതിതള്ളാനും തീരുമാനിച്ചു.

Also read:  മാധ്യമവിചാരണയെ തള്ളിപ്പറയുന്ന ജനവിധി

ലക്ഷ്‌മി വിലാസ്‌ ബാങ്ക്‌ പ്രതിസന്ധിയിലാകുമ്പോള്‍ തിരിച്ചടി നേരിടുന്നത്‌ ഓഹരിയുടമകളാണ്‌. ഡിബിഎസ്‌ ബാങ്കുമായി ലയിക്കുന്ന സമയത്ത്‌ അടച്ചുതീര്‍ത്ത മുഴുവന്‍ മൂലധനവും എഴുതിതള്ളുകയും ലക്ഷ്‌മി വിലാസ്‌ ബാങ്കിന്റെ ഓഹരികള്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന്‌ ഡിലിസ്റ്റ്‌ ആവുകയും ചെയ്യും. അടച്ചുതീര്‍ത്ത മുഴുവന്‍ മൂലധനത്തിനൊപ്പം ബാങ്കിന്റെ മുഴുവന്‍ സെക്യൂരിറ്റികളും ഓഹരികളും എഴുതിതള്ളപ്പെടും.

ഈ സാഹചര്യത്തിലാണ്‌ ഓഹരിയുടമകള്‍ ലയന നീക്കത്തിനെതിരെ മുന്നോട്ടുവന്നിരിക്കുന്നത്‌. ന്യായമായ മൂല്യനിര്‍ണയം നടത്തി ഓഹരിയുടമകള്‍ക്ക്‌ പണം നല്‍കാന്‍ ഒരു സ്വതന്ത്ര ഏജന്‍സിയെ നിയോഗിക്കണമെന്നാണ്‌ ഒരു വിഭാഗം ഓഹരിയുടമകളുടെ ആവശ്യം.

Also read:  ആശങ്കകള്‍ ബലപ്പെടുത്തുന്ന `സെക്കന്റ്‌ വേവ്‌'

കെടുകാര്യസ്ഥതയാണ്‌ ലക്ഷ്‌മി വിലാസ്‌ ബാങ്കിനെയും യെസ്‌ ബാങ്കിനെയും കടുത്ത പ്രതിസന്ധിയിലെത്തിച്ചത്‌. ലക്ഷ്‌മി വിലാസ്‌ ബാങ്ക്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി നഷ്‌ടം നേരിടുകയായിരുന്നു. ഏറ്റവുമൊടുവിലത്തെ ത്രൈമാസത്തില്‍ 397 കോടി രൂപയുടെ നഷ്‌ടമാണ്‌ ബാങ്ക്‌ രേഖപ്പെടുത്തിയത്‌. മൊത്ത നിഷ്‌ക്രിയ ആസ്‌തി വായ്‌പാ തുകയുടെ 24.45 ശതമാനമായി വര്‍ധിക്കുകയും ചെയ്‌തു. നിക്ഷേപങ്ങള്‍ കുറഞ്ഞുവരുന്നതും നഷ്‌ടവും നിഷ്‌ക്രിയ ആസ്‌തിയും കൂടിവരുന്നതും ബാങ്കിന്റെ സാമ്പത്തിക നില വഷളാക്കി. അറ്റ ആസ്‌തി (നെറ്റ്‌ വര്‍ത്ത്‌) നെഗറ്റീവായതോടെ ആവശ്യമായ മൂലധനം സമാഹരിക്കുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനും ബാങ്ക്‌ മാനേജ്‌മെന്റ്‌ പരാജയപ്പെട്ടു. ഒടുവില്‍ ആ പരാജയത്തിന്‌ വില കൊടുക്കേണ്ടി വരുന്നത്‌ ഓഹരിയുടമകളാണ്‌.

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »