പാര്‍ട്ടിയുടെ യുക്തി എത്ര ഭദ്രം!

kodiyeri-balakrishnan-845

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പിതാവ്‌ പഴയ ആര്‍എസ്‌എസുകാരനാണെന്നും പാരമ്പര്യമായി സംഘ്‌പരിവാറിനോട്‌ ചായ്‌വുള്ള കുടുംബമാണ്‌ അദ്ദേഹത്തിന്റേതെന്നുമുള്ള ചരിത്രസത്യം ഉത്‌ഖനനം ചെയ്‌തു കണ്ടുപിടിച്ചത്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌. അച്ഛനെ തിരുത്താന്‍ മക്കള്‍ക്ക്‌ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ മക്കളെ തിരുത്താന്‍ മാതാപിതാക്കള്‍ക്കാണല്ലോ സാധിക്കുക. പ്രത്യേകിച്ചും സ്വന്തം പിതാവിന്റെ ചിത്രം പാര്‍ട്ടി ചിഹ്നത്തിനൊപ്പം മുതുകില്‍ പച്ചകുത്തിയ ഒരു മകന്റെ മേല്‍ പാര്‍ട്ടിക്കും പിതാവിനും വലിയ സ്വാധീനമുണ്ടെന്നാണല്ലോ കരുതേണ്ടത്‌. അങ്ങനെയൊരു പുത്രന്‍ മുടിയനായി പോയാല്‍ കൈമലര്‍ത്തി കാണിക്കുന്നത്‌ ആ പുത്രനോടും പുത്രന്റെ മുതുകിലെ പച്ച കുത്തപ്പെട്ട ചിത്രത്തോടും പിതാവ്‌ കാണിക്കുന്ന നീതികേടാണ്‌.

മകന്‍ പ്രായപൂര്‍ത്തിയായപ്പോള്‍ തുടങ്ങിയതാണ്‌ കേസുകളുമായുള്ള കെട്ടുമാറാപ്പ്‌. പാര്‍ട്ടി സമരങ്ങളുടെ പേരിലുള്ള അതിക്രമങ്ങളില്‍ നിന്ന്‌ തുടങ്ങി കള്ളപ്പണം വെളുപ്പിക്കലില്‍ എത്തിനില്‍ക്കുന്ന കേസുകളുടെ നീണ്ട ചരിത്രത്തിനിടെ മകനെ തിരുത്താന്‍ അച്ഛന്‌ വേണ്ടത്ര സമയമുണ്ടായിരുന്നു. എന്നിട്ടും ആ അച്ഛന്‍ പറഞ്ഞത്‌ കുറ്റം ചെയ്‌തതിന്റെ പേരില്‍ മകനെ തൂക്കികൊല്ലുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടെ എന്നാണ്‌. ഇതേ വാചകം തന്നെ എല്‍ഡിഎഫ്‌ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയും പറയുന്നതു കേട്ടു. കള്ളപ്പണം വെളുപ്പിച്ചാലോ സ്വര്‍ണം കടത്തിയാലോ വധശിക്ഷ നല്‍കുന്ന നിയമം ലോകത്ത്‌ ഒരിടത്തുമില്ലെന്നിരിക്കെ തന്നെ തൂക്കികൊല്ലൂ എന്ന ഒരു മന്ത്രിയുടെയും മകനെ തൂക്കികൊല്ലൂ എന്ന ഒരു അച്ഛന്റെയും വിലാപം കണ്ണിനും കാതിനും ഇമ്പം പകര്‍ന്ന ഒരു `ഷോ’ തന്നെയായിരുന്നു.

Also read:  മെല്ലെപോക്കിനേക്കാള്‍ അപകടകരമാണ്‌ അതിവേഗത

എന്തു കാര്യത്തെയും തത്വാധിഷ്‌ഠിതമായി സമീപിക്കുന്നതാണ്‌ കമ്യൂണിസ്റ്റുകാരുടെ രീതി. `മകനെ തിരുത്താന്‍ കഴിയാത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ എങ്ങനെ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും തിരുത്താന്‍ കഴിയും’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ `അത്‌ തര്‍ക്കശാസ്‌ത്രപരമായ ചോദ്യമാണ്‌, യുക്തിഭദ്രമായ ചോദ്യമല്ല’ എന്നായിരുന്നു എല്‍ഡിഎഫ്‌ കണ്‍വീനറും സിപിഎം നേതാവുമായ എ.വിജയരാഘവന്റെ മറുപടി. എന്തൊരു തത്വാധിഷ്‌ഠിതമായ ഉത്തരം എന്ന്‌ കേള്‍ക്കുന്ന ഏത്‌ പാര്‍ട്ടി അണിക്കും തോന്നല്‍ ഉളവാക്കുന്ന പഞ്ച്‌ ഡയലോഗ്‌. മറ്റുള്ളവരുടെ യുക്തിയല്ല പാര്‍ട്ടിയുടെ യുക്തിയെന്ന്‌ കൂടി ബോധ്യമുള്ളവര്‍ക്ക്‌ ഈ മറുപടിയുടെ സൗന്ദര്യശാസ്‌ത്രപരമായ വശം കൂടി തിരിച്ചറിയാനാകും. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ എന്തിനാണ്‌ സമരം ചെയ്യുന്നതെന്ന്‌ തനിക്ക്‌ മനസിലായിട്ടില്ലെന്ന്‌ മന്ത്രി എ.കെ.ബാലന്‍ പറയുന്നതും യുക്തിയുടെ ഈ വ്യത്യാസം കാരണമാണ്‌. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ യുക്തിബോധം കൊണ്ട്‌ ഇത്തരം സമരങ്ങളെ ഒരു തരത്തിലും മനസിലാക്കാനാകില്ല. അതേ സമയം പ്രതിപക്ഷത്താണെങ്കില്‍ ഇത്തരം സമരങ്ങളെയൊക്കെ തെരുവിലെ കലാപങ്ങളിലേക്ക്‌ എത്തിക്കുന്ന തരത്തില്‍ പാര്‍ട്ടിയുടെ യുക്തിബോധം മറ്റൊരു തരത്തില്‍ തീവ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യും. സാഹചര്യത്തിന്‌ അനുസരിച്ച്‌ യുക്തി പ്രയോഗിക്കാനും നിലപാട്‌ എടുക്കാനുമാണ്‌ വൈരുധ്യാത്മ ഭൗതികവാദം പാര്‍ട്ടി നേതാക്കളെ പഠിപ്പിച്ചിട്ടുള്ളത്‌. അന്ന്‌ അഴിമതിക്കാരനും ഇന്ന്‌ വിശുദ്ധമാലാഖയുമായ മാണിയുടെ പാര്‍ട്ടിയോടുള്ള അന്നത്തെയും ഇന്നത്തെയും സമീപനവും വൈരുധ്യാത്മ ഭൗതികവാദം ശരിയായി ഉള്‍കൊണ്ടവര്‍ക്കു മാത്രമേ മനസിലാക്കാനാകൂ.

Also read:  ഒടുവില്‍ `അവതാരം' പടിയിറങ്ങുന്നു

ബിനീഷ്‌ കോടിയേരി പാര്‍ട്ടി നേതാവല്ല എന്ന്‌ പറഞ്ഞ്‌ അദ്ദേഹത്തെ കൈയൊഴിയുന്നതിന്റെ യുക്തിയെ കുറിച്ച്‌ പാര്‍ട്ടി അണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ അപ്പോഴും സംശയം തോന്നാം. ബിനീഷ്‌ കോടിയേരി പാര്‍ട്ടി നേതാവല്ലെങ്കിലും അനുഭാവിയെങ്കിലും ആയിരിക്കണമല്ലോ. പാര്‍ട്ടി സമ്മേളനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിലുമൊക്കെ അദ്ദേഹം പങ്കെടുക്കാറുണ്ട്‌. വിദ്യാര്‍ത്ഥി സംഘടനാ നേതാവായിരിക്കെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ അദ്ദേഹം അകപ്പെട്ടത്‌ പാര്‍ട്ടിക്കു വേണ്ടിയാണല്ലോ. പാര്‍ട്ടി ചിഹ്നം മുതുകില്‍ പച്ച കുത്തിയ ഒരാള്‍ എന്തു മാത്രം കടുത്ത പാര്‍ട്ടിആരാധകനായിരിക്കും? അങ്ങനെയൊരാളെ തള്ളിപ്പറയുന്നത്‌ പാര്‍ട്ടിയുടെ രീതിയല്ലാത്തതു കൊണ്ട്‌ ഈ നിലപാടിലെ യുക്തി പാര്‍ട്ടി അണികള്‍ക്ക്‌ പോലും പെട്ടെന്നങ്ങ്‌ ബോധ്യമാകണമെന്നില്ല. പ്രത്യേകിച്ച്‌ പെരിയ, വാളയാര്‍ കേസുകളില്‍ സ്വന്തം സഖാക്കളെ രക്ഷിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും ഏതറ്റം വരെ പോയെന്ന ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോള്‍.

Also read:  നീതി വ്യവസ്ഥയിലെ ചാതുര്‍വര്‍ണ്യം

പെരിയ കൊലപാതകേസ്‌ സിബിഐ അന്വേഷിച്ച്‌ കുറ്റാരോപിതരായ പാര്‍ട്ടി പ്രവര്‍ത്തകരെ ജയിലഴിക്കുള്ളിലാക്കുന്നത്‌ തടയാനായി ഒരു കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ ചെലവഴിച്ചാണ്‌ പുറത്തുനിന്നു അഭിഭാഷകരെ കൊണ്ടുവന്ന്‌ കോടതിയില്‍ വാദിപ്പിച്ചത്‌. `ഒരു കേസ്‌ ഇതിനേക്കാള്‍ ദുര്‍ബലമാക്കുന്നത്‌ എങ്ങനെ’യെന്ന്‌ കോടതി ചോദിക്കുന്നതിന്‌ വഴിവെച്ചുകൊണ്ട്‌ വാളയാര്‍ കേസില്‍ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്‌ പൊലീസിനെ തോല്‍പ്പിക്കും വിധം ഇടപെടല്‍ നടത്തിയത്‌ പ്രതികളായ പാര്‍ട്ടി സഖാക്കളെ രക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഏത്‌ കൊടിയ കുറ്റകൃത്യം ചെയ്‌താലും പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന പാര്‍ട്ടി തങ്ങളുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ കൂടിയായ വീരസഖാവിനെ കൈയൊഴിയുന്നത്‌ പിന്നിലെ യുക്തി എന്താണ്‌? കൊലപാതകത്തേക്കാളും ബാലപീഡനത്തേക്കാളും ഹീനമാണോ കള്ളം പണം വെളുപ്പിക്കല്‍? മുതുകില്‍ പാര്‍ട്ടി ചിഹ്നം പച്ചകൊത്തിയ വീരസഖാവിന്റെ ആരാധകരെങ്കിലും ഈ യുക്തി എത്രത്തോളം ഭദ്രമാണെന്ന ചോദ്യം ഉന്നയിക്കാനിടയുണ്ട്‌. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന പാര്‍ട്ടിയില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികവുമാണല്ലോ

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »