വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 രൂപയുടെ സ്മരണികാ നാണയം പ്രധാനമന്ത്രി പുറത്തിറക്കി

PM

 

രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, അവരുടെ സ്മരണാര്‍ത്ഥം 100 രൂപയുടെ പ്രത്യേക നാണയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോകോണ്‍ഫന്‍സിലൂടെ പുറത്തിറക്കി. രാജ്മാതയുടെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

രാജ്മാതാ വിജയ രാജെ സിന്ധ്യാജിയുടെ ഓര്‍മയ്ക്കായി 100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കാന്‍ അവസരം ലഭിച്ചതില്‍ ഭാഗ്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വിജയരാജെ ജിയുടെ പുസ്തകത്തെക്കുറിച്ചു പറയവെ, അതില്‍ ഗുജറാത്തിലെ ഒരു യുവനേതാവായി തന്നെ പരിചയപ്പെടുത്തിയിരുന്നെന്നും ഇന്ന് വര്‍ഷങ്ങള്‍ക്കുശേഷം  രാജ്യത്തിന്റെ പ്രധാന സേവകനായി താന്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയെ നേര്‍വഴിക്കു നയിച്ചവരില്‍ ഒരാളാണ് രാജ്മാതാ വിജയ രാജെ സിന്ധ്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ മികച്ച നേതാവും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു. വിദേശ വസ്ത്രങ്ങള്‍ കത്തിക്കല്‍, അടിയന്തരാവസ്ഥ, രാമക്ഷേത്ര പ്രസ്ഥാനം തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ സുപ്രധാന ഘട്ടങ്ങള്‍ക്കും അവര്‍ സാക്ഷ്യം വഹിച്ചു. രാജ്മാതയുടെ ജീവിതത്തെക്കുറിച്ച് ഇന്നത്തെ തലമുറ അറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി അവരുടെ അനുഭവങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു.

Also read:  നരേന്ദ്രമോദിക്ക് യുവവോട്ട് കിട്ടുന്നതെങ്ങനെ ; ചർച്ച വേണമെന്ന് സീനിയർ നേതാക്കൾ :രാഹുൽ ഗാന്ധിക്ക് അമർഷം

പൊതുസേവനത്തിനായി ഒരു പ്രത്യേക കുടുംബത്തില്‍ ജനിക്കേണ്ട ആവശ്യമില്ലെന്ന് രാജ്മാതാ നമ്മെ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തോടുള്ള സ്നേഹവും ജനാധിപത്യ സ്വഭാവവുമാണ് ഇതിനായി വേണ്ടത്. ഈ ചിന്തകളും ഈ ആശയങ്ങളും അവരുടെ ജീവിതത്തില്‍ കാണാന്‍ കഴിയും. രാജ്മാതായ്ക്ക് ആയിരക്കണക്കിന് ജോലിക്കാരുണ്ടായിരുന്നു, മനോഹരമായ ഒരു കൊട്ടാരവും എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. എങ്കിലും സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി, പാവപ്പെട്ടവരുടെ ഉന്നമനത്തിനായി അവര്‍ ജീവിതം സമര്‍പ്പിച്ചു. അവര്‍ എല്ലായ്പ്പോഴും പൊതുജനങ്ങള്‍ക്കു സേവനം നല്‍കാന്‍ സന്നദ്ധയായിരുന്നു. രാജ്യത്തിന്റെ ഭാവിക്കായി രാജ്മാതാ സ്വയം സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി തലമുറകള്‍ക്കായി അവര്‍ തന്റെ എല്ലാ സന്തോഷവും ത്യജിച്ചു. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല അവര്‍ ജീവിച്ചിരുന്നത്. രാഷ്ട്രീയവും പരിഗണിച്ചിരുന്നില്ല.

Also read:  ഉല്‍പന്നങ്ങളുടെ ഉറവിട രാജ്യം വ്യക്തമാക്കാന്‍ ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്രം

പല സ്ഥാനങ്ങളും എളിമയോടെ രാജ്മാതാ നിരസിച്ച ചില സന്ദര്‍ഭങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു. അടല്‍ജിയും അദ്വാനി ജിയും ഒരിക്കല്‍ ജനസംഘത്തിന്റെ പ്രസിഡന്റാകാന്‍ നിര്‍ബന്ധിച്ചുവെങ്കിലും ജനസംഘത്തെ ഒരു പ്രവര്‍ത്തകയായി സേവിക്കാനായിരുന്നു അവര്‍ക്ക് ഇഷ്ടം.

തന്റെ സഹചാരികളുടെയെല്ലാം പേരുകള്‍ പറഞ്ഞുകൊണ്ടുതന്നെ അവരെ തിരിച്ചറിയുന്നത് രാജ്മാതാക്ക് ഇഷ്ടമായിരുന്നു. ഒരോ തൊഴിലാളിയോടുള്ള ഈ വികാരം എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹങ്കാരമല്ല, ബഹുമാനമാണ് രാഷ്ട്രീയത്തിന്റെ കാതല്‍. ആത്മീയ വ്യക്തിത്വമായാണ് അദ്ദേഹം രാജ്മാതായെ വിശേഷിപ്പിച്ചത്.

Also read:  വെള്ളക്കാരെ പോലെ ചിന്തിക്കാന്‍ ഹിന്ദുക്കള്‍ തയാറായിരുന്നെങ്കില്‍....

പൊതുജന അവബോധവും ബഹുജന പ്രസ്ഥാനങ്ങളും കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നിരവധി ക്യാമ്പയിനുകളും പദ്ധതികളും വിജയകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്മാതായുടെ അനുഗ്രഹത്താല്‍ രാജ്യം വികസന പാതയിലേക്ക് മുന്നേറുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ന് രാജ്യത്തെ സ്ത്രീശക്തി മുന്നേറ്റത്തിന്റെ പാതയിലാണെന്നും രാജ്യത്തെ വിവിധ മേഖലകളില്‍ അവര്‍ മുന്നിട്ടിറങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള രാജ്മാതായുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ സഹായിച്ച ഗവണ്‍മെന്റിന്റെ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

രാമജന്മഭൂമി ക്ഷേത്രത്തിനായുള്ള അവരുടെ സ്വപ്നം അവരുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ പൂര്‍ത്തീകരിച്ചുവെന്നത് അത്ഭുതകരമായ യാദൃച്ഛികതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തവും സുരക്ഷിതവും സമ്പന്നവുമായ ഇന്ത്യയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ വിജയം നമ്മെ സഹായിക്കുമെന്നും പ്രധാനമന്ത്രി  പറഞ്ഞു.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »