വരുംകാല സാമ്പത്തിക വിപ്ലവം കേരളത്തിൽ : സജിത്ത് കുമാർ പി കെ (സിഇഒ & എംഡി, ഐബിഎംസി)

s

സുമിത്രാ സത്യൻ

ലോകം മുഴുവനും വ്യാപിച്ച മഹാമാരി കോവിഡ് 19 പ്രതിരോധിക്കാൻ ഇന്ത്യ നടപ്പിലാക്കിയ സമ്പൂർണ്ണ ലോക്ക്‌ ഡൗൺ ലോകത്തിനു തന്നെ മാതൃകയാണെന്ന് ഐ ബി എം സി സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സജിത്ത് കുമാർ പി കെ അഭിപ്രായപ്പെട്ടു. ഈ മാസം മുതൽ ഇന്ത്യയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും സജീവമാവുകയും ഇന്ത്യയുടെ സാമ്പത്തിക മേഖല പൂർവ്വാധികം ശക്തി പ്രാപിക്കുകയും ചെയ്യുമെന്നത് പ്രത്യാശ നൽക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

20 ലക്ഷം കോടി രൂപയുടെ അടിയന്തിര സാമ്പത്തിക സുരക്ഷാ പാക്കേജും ബാങ്ക് പലിശ നിരക്കുകളിൽ വൻ കുറവുകളും വരുംകാലങ്ങളിൽ വിപണികൾക്ക് ശക്തി പകരും. അതുകൊണ്ട് തന്നെ , അന്താരാഷ്ട്ര നിക്ഷേപകർ അടക്കമുള്ള വൻ ബിസിനസ്‌ ഗ്രൂപ്പുകളും ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ ഉറ്റു നോക്കുകയാണ്. മാത്രമല്ല, കോവിഡ് 19 നെതിരെ കേരളത്തിന്‍റെ ആരോഗ്യമേഖല നടത്തിയ ധീരവും ശക്തവുമായ പ്രതിരോധ നടപടികളും നമ്മുടെ നാട്ടിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടു വരാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമായി മാറി കഴിഞ്ഞു. എന്നാൽ കേരളത്തിലേക്ക് മടങ്ങി ചെല്ലുന്നതടക്കം എല്ലാ പ്രവാസികളും സാമ്പത്തികപരമായി ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി .

1) കെഎസ്എഫ്ഇ പ്രവാസി സൗഹൃദ സ്വർണ്ണ പണയ വായ്പ

തിരിച്ചു വരുന്ന പ്രവാസി മലയാളികൾക്ക് സഹായമായി കെഎസ്എഫ്ഇ 3% മാത്രം പലിശനിരക്കിൽ സ്വർണ്ണ പണയ വായ്പ മെയ് 25 മുതൽ 600 ൽ പരം ശാഖകൾ വഴി ആരംഭിച്ചിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ കോവിഡ് 19 നോടനുബന്ധിച്ച് ജോലി നഷ്ടപ്പെട്ടോ ആരോഗ്യകരമായ പ്രശ്നങ്ങളാലോ ബിസിനസ് സംബന്ധമായ പ്രശ്നങ്ങളാലോ തിരിച്ചെത്തിയവർക്കും, 2020 ജൂൺ 30 നു മുൻപ് എത്തുന്ന പ്രവാസികൾക്കോ ലളിതമായ പലിശനിരക്കിൽ സ്വർണ്ണ വായ്പ ലഭ്യമാക്കാം.

Also read:  ഉന്നതവിദ്യാഭ്യാസത്തിന് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സർക്കാരിന്‍റെ ഈ നടപടി തിരിച്ചെത്തുന്ന പ്രവാസി മലയാളികൾക്ക് സാമ്പത്തികമായി ഏറെ സഹായകരമാണ്. സാധാരണ സ്വർണ വായ്പാ പലിശ വർഷത്തിൽ 8.5 % മുതൽ 9.5% നിലവിലുള്ള സാഹചര്യത്തിൽ മൂന്ന് ശതമാനം പലിശയിൽ നാല് മാസത്തേക്ക് ലഭിക്കുന്ന വായ്പാ വഴി പ്രവാസികൾക്ക് സ്വന്തം ആവശ്യങ്ങൾക്കോ കുടുംബ സംബന്ധമായ കാര്യങ്ങളോ, ബിസിനസ് തുടങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾക്കായോ നാട്ടിൽ ചെല്ലുന്ന സമയത്ത് തന്നെ സമയതടസ്സം ഇല്ലാതെ താൽക്കാലിക ലോണെടുത്ത് നടത്താവുന്നതാണ്. തിരിച്ചു വരുന്ന പ്രവാസികൾ ക്വാറന്റൈനിൽ പോകുന്ന സാഹചര്യത്തിൽ ഓതറൈസേഷൻ ലെറ്റർ ബന്ധുക്കൾക്ക് നൽകിയാലും സ്വർണ വായ്പ ലഭ്യമാക്കാം.

2) പ്രവാസികളും ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളും

പ്രവാസികൾ എക്കാലവും കേരള സമ്പത്ത്ഘടനയുടെ നട്ടെല്ല് തന്നെയാണ്. അതിൽ ഒരു പ്രധാന പങ്കു ബാങ്കുകളിലെ ഫിക്സഡ് ഡിപ്പോസിറ്റ് തന്നെയാണ്. ചെറുതും വലുതുമായും ചുരുങ്ങിയ കാലത്തേക്കും നീണ്ട കാലത്തേക്കുമായി പതിറ്റാണ്ടുകളായി നിക്ഷേപ സമ്പ്രദായം പ്രവാസികൾ തുടർന്നുവരുന്നു. എന്നാൽ കഴിഞ്ഞകാലങ്ങളിലെ ബാങ്ക് പലിശ നിരക്കുകളിൽ ഉണ്ടായ താഴ്ച ഫിക്സഡ് ഡിപോസ്റ്റുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രവാസികളെ സംബന്ധിച്ച് വരുമാനത്തിൽ വൻ കുറവാണ് വരുന്നത്. എങ്കിലും ഇനിയും ബാങ്ക് പലിശ നിരക്കുകൾ കുറയും എന്ന റിപ്പോർട്ടുകൾ വളരെ ഗൗരവമായി കാണേണ്ട ഒന്നാണ്.പല പ്രവാസി മലയാളികളും ഫിക്സഡ് ഡിപ്പോസിറ്റ് പലിശ കുടുംബ കാര്യങ്ങൾക്കും കുട്ടികളുടെ പഠനത്തിനായും മാതാപിതാക്കളുടെ ചെലവുൾക്കായും മാറ്റിവച്ചു വരുന്നുണ്ട്. 2019 ആദ്യഘട്ടത്തിൽ 8.4 % പലിശ കിട്ടിയിരുന്നത് ഒരു ഘട്ടത്തിൽ 7.5 ശതമാനമായി 7 ശതമാനമായും 6.75 ശതമാനമായും തുടർന്ന് ഒരു വർഷത്തേക്കുള്ള ഫിക്സഡ് ഡിപ്പോസിറ്റ് 5.5 ശതമാനം വരെ താഴ്ന്നതു പ്രവാസികളുടെ നാട്ടിലെ വരുമാനത്തിന്‍റെ താളം തെറ്റിക്കുന്നു. വരുമാനത്തിൽ 22% മാണ് ഇതുവരെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ 2021 മാർച്ച് മാസം ആകുമ്പോൾ ഇന്ത്യയിലെ ബാങ്ക് പലിശ നിരക്ക് മൂന്ന് ശതമാനം വരെ ആകാം എന്നത് ഓരോ പലിശ ലഭ്യമാക്കുന്ന നിക്ഷേപങ്ങളിലേക്ക് അവസരോചിതമായി മാറേണ്ടത് അനിവാര്യമായിരിക്കുകയാണ്

Also read:  മോദിയുടെ ആസ്തി കൂടി; പതിനഞ്ച് മാസത്തിനിടെ 26% വര്‍ധനവ്

3) മൈക്രോ ചെറുകിട – ഇടത്തരം സംരംഭങ്ങളിൽ പ്രവാസികൾക്ക് അവസരങ്ങൾ

ഇന്ത്യയുടെ കോവിഡ് 19 സഹായ പാക്കേജിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയ ഒരു മേഖലയാണ് എംഎസ്എംഇ.കേരള സർക്കാരും എംഎസ്എംഇ മേഖലയുടെ ഉന്നമനത്തിനു പലവിധ പാക്കേജുകളും കോവിഡ് 19 അടിസ്ഥാനപ്പെടുത്തി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

Also read:  കോവിഡ്‌ കാലത്തെ ശീലങ്ങള്‍ ഈ ഓഹരിക്ക്‌ ഗുണകരം

എംഎസ്എംഇ : പുതിയ സാദ്ധ്യതകൾ

എംഎസ്എംഇ ക്കു പുതിയ വ്യാഖ്യാനമാണ് കോവിഡ് 19 നോടനുബന്ധിച്ചു ഉണ്ടായിരിക്കുന്നത് . ലോകമൊട്ടാകേ ചെറുകിട – ഇടത്തരം സംരംഭകങ്ങൾക്ക് ആണ് കൂടുതൽ മുൻഗണന നൽകുന്നത്. അതിനു പ്രധാന കാരണം ലോകമെമ്പാടും രാജ്യങ്ങളുടെ വളർച്ചാ നിരക്കുകളിൽ പ്രധാനപങ്ക് എംഎസ്എംഇ മേഖലകളിൽ നിന്നായിരിക്കും എന്നതിനാലാണ് . . ഇന്ത്യയിൽ നിർമാണമേഖലയായും സർവീസ് മേഖലയായും രണ്ടായി തരം തിരിച്ചിരിക്കുന്നത് ഒന്നാക്കി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത .. നേരത്തെ നിർമാണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യവും സർവീസ് മേഖലയ്ക്ക് കുറവ് പ്രാധാന്യവുമാണ് ഉണ്ടായിരുന്നത്. ഇതു നോക്കിയത് മൂലം എംഎസ്എംഇ മേഖല ഇന്ത്യയിൽ കൂടുതൽ ശക്തമാകും. ഇന്ത്യയിലെ നിക്ഷേപപരിധി ഇരട്ടിയാക്കി എന്നതാണ് മറ്റൊരു സവിശേഷത. ഇതോടെ എംഎസ്എംഇ സംരംഭകങ്ങൾക്ക് 20 കോടി രൂപ വരെയായി മൂലധനം ഉയർത്താം.

തിരിച്ചുപോകുന്ന പ്രവാസികൾക്ക് പുതിയ സംരംഭം തുടങ്ങുകയോ നിലവിലുള്ള സംരംഭകങ്ങളിൽ പങ്കാളികളാകാനോ സാധിക്കും.
പ്രവാസികൾക്ക് ആദ്യം മൈക്രോ തലത്തിൽ സംരംഭങ്ങൾ 4 വർഷം വരെയുള്ള വായ്പയെടുത്ത് തുടങ്ങാവുന്നതാണ്.ഇതിൽ ആദ്യത്തെ വർഷത്തിൽ തിരിച്ചടവ് വേണ്ട എന്നതാണ് പ്രത്യേകത .മൈക്രോ തലത്തിലെ പല സംരംഭങ്ങളും ചിട്ട പ്രകാരം ആയിരിക്കണം എന്നില്ല. എന്നാൽ, അടുത്ത പടിയായി മൈക്രോ യൂണിറ്റ് സ്മാൾ യൂണിറ്റാക്കി മാറ്റം. അത് കഴിഞ്ഞു സ്മാൾ യൂണിറ്റായി സംരംഭത്തെ ഉയർത്തി, ലോണുകളുടെ സഹായത്താൽ സംരംഭം ഉയർത്തി കൊണ്ട് വരാവുന്നതാണ്.

( തുടരും )

 

Around The Web

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »