തലകെട്ടുകള്‍ സൃഷ്‌ടിക്കുകയല്ല, തന്ത്രജ്ഞത പ്രകടിപ്പിക്കുകയാണ്‌ വേണ്ടത്‌

നരേന്ദ്ര മോദി തന്ത്രശാലിയായ രാഷ്‌ട്രീയ നേതാവാണ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടയില്ല. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ എത്രത്തോളം തന്ത്രശാലിത്വം പ്രകടിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയം ജനിപ്പിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പല നിലപാടുകളും. തന്ത്രശാലിയായ ഒരു പ്രധാനമന്ത്രിയേക്കാള്‍ മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ ലക്ഷ്യമാക്കി സംസാരിക്കുന്ന ഒരു പബ്ലിസിറ്റി പ്രിയനാണ്‌ അദ്ദേഹം. അയല്‍ രാജ്യങ്ങളോടുള്ള സമീപനത്തിലും വിദേശ നയത്തിലുമെല്ലാം തന്ത്രശാലിയെ പിന്നിലാക്കുന്ന പബ്ലിസിറ്റി പ്രിയത്വമാണ്‌ അദ്ദേഹം മിക്കപ്പോഴും പ്രകടമാക്കിയത്‌. ലഡാക്കില്‍ അപ്രതീക്ഷിതമായി സൈനികരെ സന്ദര്‍ശിച്ച്‌ അഭിസംബോധന ചെയ്‌തതിലും തന്ത്രജ്ഞതയ്‌ക്കുപരി, തലക്കെട്ട്‌ സൃഷ്‌ടിക്കുക എന്ന ലക്ഷ്യമാണ്‌ കാണാനാകുക.

ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പറഞ്ഞ നമ്മുടെ ഭൂമിയില്‍ ആരും കൈയേറിയിട്ടില്ല എന്ന വാചകത്തിലൂടെയും അദ്ദേഹം ലക്ഷ്യമാക്കിയത്‌ മാധ്യമങ്ങളിലെ വെണ്ടക്ക തലക്കെട്ടാണ്‌. ഒരു തെരുവ്‌ പോരില്‍ പല വട്ടം എതിരാളിയുടെ താഡനത്തിന്‌ ഇരയായതിനു ശേഷവും `എന്നെ തൊടുന്നവന്‍ വിവരമറിയും’ എന്ന്‌ ആക്രോശിക്കുന്നയാളുടെ `ആത്മാഭിമാന പ്രഖ്യാപനം’ പോലെയാണ്‌ അത്‌. പിന്നെ നമ്മുടെ സൈനികരെ ചൈന കൊന്നത്‌ എവിടെവെച്ചായിരുന്നു എന്ന ചോദ്യം ബൂമറാങ്‌ പോലെ തിരിച്ചു വരികയും ചൈന തന്നെ ആ വാദം തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഉപയോഗിക്കുകയും ചെയ്‌തപ്പോഴാണ്‌ തന്റെ വീരവാദത്തിന്റെ പൊള്ളത്തരം മോദി മനസിലാക്കിയത്‌.

Also read:  പ്രതിപക്ഷ ധര്‍മം മറന്ന രാഷ്‌ട്രീയ നാവ്

ഇതു പോലെ പബ്ലിസിറ്റി പ്രിയം മൂലം തന്ത്രപരമായി യാതൊരു പ്രയോജനവും ചെയ്യാത്ത പലതും മോദി ചെയ്‌തു. ചൈന ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്‌ മോദി. അപ്പോഴൊക്കെ അദ്ദേഹം ആഭ്യന്തര, വിദേശ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. പക്ഷേ ചൈനയുമായുള്ള നല്ല ബന്ധം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ നിഷ്‌ഫലമാവുകയാണ്‌ ചെയ്‌തത്‌. ഇന്ത്യയെ ശത്രുവായി കാണുന്നത്‌ ശീലമാക്കിയ, ആഗോള ഉല്‍പ്പന്ന വിപണിയില്‍ ഇന്ത്യ തങ്ങള്‍ക്ക്‌ എതിരാളിയായി മാറാനുള്ള സാധ്യത രാഷ്‌ട്രീയ തലത്തിലും നമ്മെ അങ്ങനെ കാണുന്നതിന്‌ കാരണമായി കൊണ്ടുനടക്കുന്ന ചൈനയെ സുഹൃത്താക്കി കളയാം എന്ന ആഗ്രഹത്തോടെ മോദി നടത്തിയ നീക്കങ്ങള്‍ ചൈനയെ വിശ്വസിക്കാനാകില്ല എന്ന ചരിത്രപാഠം ഉള്‍ക്കൊണ്ട ഒരു തന്ത്രശാലിയുടേതായിരുന്നില്ല. പബ്ലിസിറ്റി പ്രിയം മോദിയിലെ തന്ത്രശാലിയെ അപ്രസക്തനാക്കി.

Also read:  ശമ്പള ചെലവിന്റെ ആധിക്യം മൂലം സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആകരുത്‌

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ്‌ ഷെരീഫ്‌ 2014-ലെ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ അതിഥിയായി എത്തിയപ്പോള്‍ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ്‌ ഉണര്‍ന്നത്‌. പിന്നീട്‌ മോദി നവാസ്‌ ഷെരീഫിന്റെ മകളുടെ ക്ഷണിക്കാത്ത കല്യാണത്തിന്‌ കയറി ചെന്നു. ഷെരീഫിന്റെ അമ്മയെ സന്ദര്‍ശിച്ച്‌ അവര്‍ക്ക്‌ ആയുരാരോഗ്യം നേരുകയും ചെയ്‌തു. ഇതെല്ലാം തലക്കെട്ടുകള്‍ ലക്ഷ്യമാക്കിയുള്ള പ്രവൃത്തികള്‍ മാത്രമായിരുന്നു. മറുഭാഗത്ത്‌ മോദിയുടെ കാലത്ത്‌ മെച്ചപ്പെടുമെന്ന്‌ തോന്നിച്ച ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാകുകയാണ്‌ ചെയ്‌തത്‌.

കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പിന്‌ മുമ്പായി പാകിസ്ഥാന്‍ വൈരം ആളികത്തിക്കുക എന്ന തന്ത്രമാണ്‌ മോദി ഉപയോഗിച്ചത്‌. പ്രധാനമന്ത്രി എന്ന നിലയില്‍ നയതന്ത്ര തലത്തില്‍ പലപ്പോഴും പരാജയപ്പെട്ട മോദിയിലെ രാഷ്‌ട്രീയ നേതാവിന്റെ അതിജീവന ബുദ്ധിയാണ്‌ ഇവിടെ പ്രവര്‍ത്തിച്ചത്‌.

അയല്‍ രാജ്യങ്ങളോടുള്ള സമീപനത്തില്‍ മോദിക്ക്‌ ഒന്നടങ്കം പിഴച്ചു. ചൈനയും പാകിസ്ഥാനും ഇന്ത്യയോടുള്ള ശത്രുത വര്‍ധിക്കുന്ന സമയത്തു തന്നെയാണ്‌ നേപ്പാള്‍ പോലൊരു കൊച്ചുരാജ്യവും ഇന്ത്യക്കെതിരെ തിരിഞ്ഞത്‌. ചൈനക്ക്‌ വലിയ സാമ്പത്തിക താല്‍പ്പര്യങ്ങളുള്ള രാജ്യമായ ശ്രീലങ്കയും ഇന്ത്യയോട്‌ വലിയ ആഭിമുഖ്യം പ്രകടിപ്പിക്കുന്നില്ല.

Also read:  അതിജീവനത്തിനായി പുതിയ ആയുധങ്ങള്‍ തേടുന്ന ദളിത്‌ രാഷ്‌ട്രീയം

കോവിഡിനെ തുടര്‍ന്ന്‌ അതിന്‌ കാരണക്കാരായ ചൈന ലോകത്തില്‍ ഒറ്റപ്പെട്ടു പോകുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌. ഈ സാഹചര്യത്തില്‍ ചൈനയ്‌ക്കെതിരായ ആഗോള തലത്തിലുള്ള വികാരം ഇന്ത്യക്ക്‌ അനുകൂലമാക്കാനും മറ്റ്‌ ലോകരാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനുമാണ്‌ മോദി ശ്രമിക്കേണ്ടത്‌. തലക്കെട്ടുകള്‍ സൃഷ്‌ടിക്കുന്ന വാചകങ്ങള്‍ കൊണ്ട്‌ രാജ്യത്തിന്‌ പ്രത്യേകിച്ച്‌ ഒരു ഗുണവുമില്ല.

ചൈനയുമായി വ്യാപാരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ നവംബറിലെ തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ ചൈനാ വിരുദ്ധ വികാരം ആളികത്തിക്കാന്‍ അതിര്‍ത്തി പ്രശ്‌നം ഉപയോഗപ്പെടുത്താം. അതേ സമയം ഇതിന്‌ പിന്നിലെ യുഎസിന്റെ കച്ചവട കണ്ണ്‌ ഇന്ത്യ തിരിച്ചറിയേണ്ടതുണ്ട്‌. ഒരു പ്രശ്‌നം വന്നാല്‍ ജപ്പാനും റഷ്യയും കൂടെ നില്‍ക്കുമെന്ന്‌ ഉറപ്പുവരുത്താനും ഇന്ത്യ ശ്രമിക്കണം.

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

യു കെ റിക്രൂട്ട്‌മെന്റ് ; ചില വസ്തുതകള്‍

നവംബര്‍ മാസത്തില്‍ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടര്‍ന്ന് പ്രതിവര്‍ ഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാ പത്രത്തിന്റെ നേട്ടം തന്നെയാണ്. ആ ദ്യഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യ, ഇതര

Read More »

എടുത്തുചാട്ടമില്ല, പൊട്ടിത്തെറിയില്ല, പിടിവാശിയില്ല ; കോടിയേരി സൗഹൃദത്തിന്റെ സൗരഭ്യം പരത്തിയ നേതാവ്

മറുനാടന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ് വെ ല്‍ഫെയര്‍ ബോര്‍ഡ്, മലയാളം മിഷന്‍, ലോകേരള സഭ മുതലായ സ്ഥാപനങ്ങളുടെ രൂ പീകരണത്തിലും അവയുടെ പ്രവര്‍ത്തനത്തിലും കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവിന് വലിയപങ്കാണുള്ളത്.

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »