കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്‌ തലതിരിഞ്ഞ സാമ്പത്തിക നയം

കേന്ദ്രസര്‍ക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്നത്‌ സാമ്പത്തിക പ്രതിസന്ധി ശക്തമാകുന്നതിനാണ്‌ വഴിയൊരുക്കുന്നത്‌. വരവിലെയും ചെലവിലെയും ഈ അന്തരത്തിന്‌ സര്‍ക്കാരിന്റെ വഴിപിഴച്ച നയങ്ങളും കാരണമാണ്‌.

കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ ഗണ്യമായ ഇടിവിന്‌ വഴിവെച്ചുകൊണ്ട്‌ കോര്‍പ്പറേറ്റ്‌ നികുതി വെട്ടിക്കുറച്ചത്‌. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിലാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിക്ക്‌ മുതിര്‍ന്നത്‌. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ കരകയറ്റാനായി സ്വീകരിച്ച ഈ നടപടി കൊണ്ട്‌ എന്ത്‌ ഗുണമാണ്‌ ഉണ്ടായത്‌? ഒരു വര്‍ഷത്തിനു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തമാകുന്നത്‌ സര്‍ക്കാരിന്റെ ഖജനാവില്‍ വലിയൊരു വിള്ളല്‍ വീഴ്‌ത്തി എന്നതു മാത്രമാണ്‌ ഈ നടപടി കൊണ്ടുണ്ടായ പ്രയോജനം എന്നാണ്‌.

കോര്‍പ്പറേറ്റ്‌ നികുതിയിലെ ഇളവ്‌ മൂലം 1.45 കോടി രൂപയാണ്‌ നികുതി ഇനത്തില്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടം സംഭവിക്കുന്നത്‌. കോര്‍പ്പറേറ്റ്‌ നികുതി 30 ശതമാനത്തില്‍ നിന്നും 22 ശതമാനമായി കുറച്ച്‌ വ്യവസായ മേഖലക്ക്‌ നല്‍കിയ കൈതാങ്ങ്‌ പുതിയ മൂലധന നിക്ഷേപങ്ങള്‍ക്ക്‌ വഴിവെക്കുമെന്നും അതുവഴി തൊഴിലവസരങ്ങളും ഉപഭോഗവും വളര്‍ച്ചയും മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയോടെ ആയിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഫലവത്തായില്ലെന്ന്‌ മാത്രമല്ല, രാജ്യത്തെ സമ്പദ്‌ഘടന നേരിടുന്ന പ്രതിസന്ധി മൂര്‍ച്ഛിക്കുകയും ചെയ്‌തു.

Also read:  മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്‌ത്രീവിരുദ്ധതയുടെ ആള്‍രൂപം

കോര്‍പ്പറേറ്റ്‌ നികുതി വെട്ടിക്കുറയ്‌ക്കുന്നതിന്‌ പകരം ഡിമാന്റ്‌ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്‌. സര്‍ക്കാരിന്‌ വരുന്ന അധിക ചെലവ്‌ ഉപഭോഗത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായ ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനാണ്‌ ഉപയോഗപ്പെടുത്തേണ്ടിയിരുന്നത്‌. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ഡിമാന്റ്‌ ശക്തിപ്പെടുത്തുന്നതിന്‌ സഹായകമായത്‌ ദേശീയ തൊഴില്‍ ഉറപ്പു പദ്ധതിയായിരുന്നു. 2019 ജനുവരിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുമ്പായി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ വോട്ട്‌ ലക്ഷ്യമിട്ട്‌ കര്‍ഷകര്‍ക്ക്‌ പ്രതിവര്‍ഷം 6000 രൂപ നല്‍ കുന്നതു പോലു ള്ള ഗിമ്മിക്കുകള്‍ കാട്ടിയ സര്‍ക്കാര്‍ പക്ഷേ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഉത്തേജനം നല്‍കുന്ന യാതൊരു നടപടിയും സ്വീകരിക്കാന്‍ മുതിര്‍ന്നില്ല. കോര്‍പ്പേറ്റ്‌ നികുതി വെട്ടിക്കുറയ്‌ക്കുന്ന നടപടി സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലായിരിക്കുമ്പോള്‍ മാത്രം സ്വീകരിക്കേണ്ടതായിരുന്നുവെന്നും പകരം ജിഎസ്‌ടി (ചരക്കു സേവന നികുതി) യില്‍ ഇളവ്‌ നല്‍കിയിരുന്നുവെങ്കില്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കൂടുന്നതിനും ഉപഭോഗം മെച്ചപ്പെടുന്നതിനും സഹായകമാകുമായിരുന്നുവെന്നുമാണ്‌ വിദഗ്‌ധ മതം. അങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ അതിന്റെ ഗുണഫലങ്ങള്‍ ഈ കോവിഡ്‌ കാലത്ത്‌ സമ്പദ്‌ഘടനയുടെ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത്‌ പ്രയോജനപ്പെടുമായിരുന്നു.

Also read:  ഭക്തരുടെ ശ്രദ്ധയ്‌ക്ക്‌: പാകിസ്ഥാന്‍ അല്ല ചൈന

ജനങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്ന രീതിയില്‍ ഡിമാന്റ്‌ ശക്തിപ്പെടുത്തുകയും അതു വഴി വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെ യ്യുന്നതിന്‌ ധനകമ്മിയില്‍ വിട്ടുവീഴ്‌ചകള്‍ ചെയ്യാമെന്നാണ്‌ മൈക്രോ ഇകണോമിക്‌സി ല്‍ ഊന്നുന്നവരുടെ വാദം. നോബല്‍ സമ്മാ ന ജേതാവും കഴിഞ്ഞ ലോക്‌സഭാ തിര ഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടന പ ത്രികയില്‍ ഇടം പിടിച്ച ന്യായ്‌ പദ്ധതിക്കു പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലൊന്നുമായ അഭിജിത്‌ ബാനര്‍ജിയെ പോലുള്ളവര്‍ ഈ വാദമാണ്‌ ഉന്നയിക്കുന്നത്‌.

Also read:  അതെ, ഈ ക്രിക്കറ്റ്‌ വീരന്‍മാരെ ഏത്‌ ടീമും ഭയക്കുക തന്നെ വേണം

സര്‍ക്കാര്‍ ധനകമ്മി സംബന്ധിച്ച കാര്‍ക്കശ്യത്തില്‍ ഇളവ്‌ വരുത്തി, പക്ഷേ അത്‌ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഒരു ഗുണവും ചെയ്‌തില്ല. മാക്രോ ഇകണോമിക്‌സിനെ കൈയൊഴി ഞ്ഞു, എന്നാല്‍ മൈക്രോ ഇകണോമിക്‌സി ന്റെ വഴിയേ എത്തിയുമില്ല. ആകെയൊരു സംബന്ധില്ലായ്‌മ. ഇതെന്ത്‌ ഇകണോമിക്‌സ്‌ എന്ന്‌ വിദഗ്‌ധര്‍ ചോദിക്കുമ്പോള്‍ തങ്ങള്‍ക്ക്‌ ഇകണോമിക്‌സിന്റെ ബാലപാഠം പോലും അറിയില്ലെന്ന്‌ തെളിയിക്കുന്ന നടപടികളാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും തുടരുന്നത്‌. ഊബറും ഓലയും പോലുള്ള കോള്‍ ടാ ക്‌സി സേവനങ്ങള്‍ വ്യാപകമായതാണ്‌ കാറുകള്‍ വേണ്ടത്ര വിറ്റുപോകാത്തതിന്റെ കാരണമെന്ന കണ്ടെത്തല്‍ മുമ്പൊരിക്കല്‍ നടത്തിയ വ്യക്തിയാണ്‌ നമ്മുടെ ധനമന്ത്രി. ഇത്തരം വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്ന ധനമന്ത്രിയില്‍ നിന്ന്‌ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഫലപ്രദമായ നടപടികളുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നതു തന്നെ മൗഢ്യമാണ്‌.

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »