അധികാര ഉന്മത്തതയുടെ 20-ാംവര്‍ഷം

മുഖ്യമന്ത്രി, പ്രധാനമന്ത്രി സ്ഥാനങ്ങളില്‍ ഇടവേളകളില്ലാതെ 20-ാം വര്‍ഷത്തിലേക്കാണ്‌ നരേന്ദ്ര മോദി കടന്നിരിക്കുന്നത്‌. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒരു നേതാവ്‌ ഇത്രയും കാലം തുടര്‍ച്ചയായി അധികാരത്തില്‍ തുടരുന്നത്‌ വിരളമാണ്‌. അധികാര ഉന്മത്തതയുടെ തുടര്‍ച്ചയായ ഈ 19 വര്‍ഷങ്ങള്‍ രാജ്യത്തിന്‌ എന്ത്‌ ഗുണമാണ്‌ ചെയ്‌തത്‌?

മോദി അധികാരത്തിലേറിയതിനു ശേഷമുള്ള 19 വര്‍ഷങ്ങള്‍ വികസന രാഷ്‌ട്രീയത്തിന്റെ കാലയളവ്‌ ആയി പരിഗണിക്കുന്നവരുണ്ട്‌. അത്‌ വികലമായ വികസന നയമാണ്‌ എന്നതാണ്‌ വാസ്‌തവം. സമൂഹത്തിന്റെ താഴേതട്ടിലുള്ള കര്‍ഷകരെയോ കുടിയേറ്റ തൊഴിലാളികളെയോ പരിഗണിക്കാത്ത വികസന നയം. നോട്ട്‌ നിരോധനം പോലുള്ള ആത്മഹത്യാപരമായ നയങ്ങള്‍ക്ക്‌ ഇക്കാലയളവില്‍ രാജ്യത്തിന്‌ സാക്ഷ്യം വഹിക്കേണ്ടി വന്നു.

സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ മോദി യുഗം മനുഷ്യാവകാശ ലംഘനങ്ങളുടെ അപൂര്‍വമായ കാലയളവ്‌ കൂടിയാണ്‌. 2001 ഒക്‌ടോബറില്‍ അതുവരെ ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായി അധികാരമേറ്റതു തന്നെ അസാധാരണമായ ഒരു നടപടിയുടെ ഭാഗമായിട്ടായിരുന്നു. അതിനു ശേഷം നാല്‌ മാസം കഴിഞ്ഞപ്പോഴേക്കും ഗുജറാത്ത്‌ കലാപം ഉണ്ടായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ കൊല ചെയ്യപ്പെട്ട കലാപം ആയിരുന്നു അത്‌.
ആ കലാപത്തില്‍ കൊല ചെയ്യപ്പെട്ടവരുടെ രക്തത്തില്‍ ചവിട്ടിയാണ്‌ അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പ്‌ വിജയിച്ചത്‌. അധികാരത്തിന്റെ 20-ാം വര്‍ഷത്തിലെത്തുമ്പോഴേക്കും കാശ്‌മീരിലെ ഇടപെടലും പൗരത്വ നിയമ ഭേദഗതിയും ന്യൂനപക്ഷാവകാശങ്ങളുടെ ധ്വംസനത്തിന്റെ കൊടിയ ഉദാഹരണങ്ങളായി മുന്നില്‍ നില്‍ക്കുന്നു.

Also read:  കോൺഗ്രസിൽ ഇത്‌ ഇലകൊഴിയും കാലം

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ `ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യമാണ്‌ എന്‍ഡിഎ ഉയര്‍ത്തിയത്‌. വാജ്‌പേയി സര്‍ക്കാരിന്‌ അധികാരം നിലനിര്‍ത്താന്‍ ആ മുദ്രാവാക്യം ഉപകരിക്കുമെന്ന എന്‍ഡിഎ നേതൃത്വ ത്തിന്റെ കണക്കുകൂട്ടല്‍ പക്ഷേ ജനം തെറ്റിച്ചു. ജനപ്രിയ നേതാവിന്റെ പ്രതിച്ഛായയുണ്ടായിട്ടു പോലും വാജ്‌പേയി അധികാരഭ്രഷ്‌ടനായി. വാജ്‌പേയി നഷ്‌ടപ്പെടുത്തിയതാണ്‌ പത്ത്‌ വര്‍ഷത്തിനു ശേഷം ഗുജറാത്ത്‌ മുഖ്യമന്ത്രി എന്ന നിലയില്‍ നേടിയെടുത്ത പ്രതിച്ഛായ ഉപയോഗിച്ച്‌ നരേന്ദ്ര മോദി തിരിച്ചുപിടിച്ചത്‌.

Also read:  എല്‍ഐസി ഓഹരി വില്‍പ്പന ജീവനക്കാര്‍ ബഹിഷ്‌കരിക്കുമോ?

വികസന രാഷ്‌ട്രീയമായിരുന്നു 2014ലെ തിരഞ്ഞെടുപ്പിലെ മോദിയുടെ പ്രചാരണ അജണ്ടയിലെ പ്രധാന ഇനം. അതിനിടയില്‍ തന്റെ പാര്‍ട്ടി ഉന്നയിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളെ കഴിയുന്നതും പുറത്തെടുക്കാതിരിക്കാന്‍ മോദി ശ്രദ്ധിച്ചു. പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകനായ വെങ്കിടേ ഷ്‌ രാമകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ആര്‍എസ്‌എസ്‌ നേതൃത്വത്തിന്റെ അജണ്ടകളെ പോലും മരവിപ്പിച്ചുകൊണ്ട്‌, തന്റേതു മാത്രമായ അജണ്ടയില്‍ നിന്നുകൊണ്ടായിരുന്നു മോദിയുടെ വളര്‍ച്ച. ആ മോദിയാണ്‌ പിന്നീട്‌ അമിത്‌ ഷായെ കൂട്ടുപിടിച്ച്‌ സവര്‍ണ ഹിന്ദു മതമൗലിക വാദത്തിന്റെ തീവ്രതയിലേക്ക്‌ നീങ്ങിയത്‌. ഡല്‍ഹി തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ മോദി നടത്തിയ ചില പ്രസ്‌താവനകള്‍ ഒരു പ്രധാനമന്ത്രിക്ക്‌ ചേര്‍ന്നതായിരുന്നില്ല. മറിച്ച്‌ ഗുജറാത്ത്‌ കലാപ കാലത്തെ മുഖ്യമന്ത്രിയായ മോദിയെയാണ്‌ ആ പ്രസ്‌താവനകള്‍ ഓര്‍മിപ്പിച്ചത്‌.

മോദിയുടെ പഴയ സുഹൃത്ത്‌ കൂടിയായ അരുണ്‍ ഷൂരി പറഞ്ഞതു പോലെ വികസന തീവ്രവാദികളും വളര്‍ച്ചാദാഹികളായ വ്യവസായികളും പ്രധാനമന്ത്രിയെ കാണുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നതെന്ന ആശ്ചര്യവും എന്തെങ്കിലും ചെയ്യൂവെന്ന അപേക്ഷയും രേഖപ്പെടുത്തുകയും മാധ്യമങ്ങള്‍ക്ക്‌ മുന്നിലെത്തുമ്പോള്‍ പ്രധാനമന്ത്രിക്ക്‌ പത്തില്‍ ഒന്‍പത്‌ മാര്‍ക്ക്‌ നല്‍കുകയും ചെയ്യു ന്നു. മോദിയെ വാഴ്‌ത്തി കൊണ്ട്‌ വിവാദ പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുന്ന രീതി അവര്‍ക്ക്‌ എത്ര കാലം തുടരാനാകും?

Also read:  കേരളത്തെ നിര്‍മല അസത്യം പറഞ്ഞ്‌ അവഹേളിക്കുന്നു

`പത്ത്‌ വര്‍ഷം എനിക്ക്‌ തരൂ, ഞാന്‍ എല്ലാം മാറ്റിമറിച്ചു കാണിക്കാം’ എന്ന ലൈനിലായിരുന്നു 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിലെ മോദിയുടെ പ്രചാരണ രീതി. വര്‍ഷം ആറ്‌ കഴിഞ്ഞപ്പോഴേക്കും പലതും മാറിമറിഞ്ഞു. പക്ഷേ അതൊട്ടും ഗുണപരമായ മാറ്റമായിരുന്നില്ല. ജനാധിപത്യവും മതേതരത്വവും ദുര്‍ബലമായി. സമ്പദ്‌ഘടന തകരുകയും ചെയ്‌തു.മോദിയുടെ അധികാര ലഹരിയുടെ 19 വര്‍ഷങ്ങള്‍ നമ്മുടെ രാഷ്‌ട്രശില്‍പ്പികള്‍ ഉറച്ചുവിശ്വസിച്ചിരുന്ന ലിബറല്‍ ജനാധിപത്യ മൂല്യങ്ങളില്‍ നിന്നുള്ള അധോഗമനത്തിന്റെ കാലയളവ്‌ കൂടിയാണ്‌.

Around The Web

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »