സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ ഈ സംവരണം ഗുണം ചെയ്യില്ല

2018ല്‍ പുറത്തിറങ്ങിയ `പരിയേറും പെരുമാള്‍’ എന്ന തമിഴ്‌ ചിത്രം ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമുഹ്യ വിവേചനം എന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിലേക്കാണ്‌ ഇറങ്ങിച്ചെല്ലുന്നത്‌. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ രംഗത്തില്‍ നായികയുടെ സവര്‍ണ മാടമ്പിയായ അച്ഛന്‍ പറയുന്ന `ഇതെല്ലാം നാളെ മാറുമായിരിക്കും’ എന്ന പശ്ചാത്താപത്തോടെയുള്ള വാക്കുകള്‍ക്ക്‌ ദളിതനായ നായകന്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ്‌: “ നിങ്ങള്‍ ഇങ്ങനെയിരിക്കുന്ന കാലത്തോളം, നിങ്ങള്‍ ഞങ്ങളെ പട്ടികളെ പോലെ കാണുന്ന കാലത്തോളം ഒന്നിലും ഒരു മാറ്റവുമുണ്ടാകില്ല.”

സവര്‍ണരുടെ മനോഭാവം മാറാത്തിടത്തോളം കാലം ജാതി വിവേചനം തുടരുമെന്ന ആ നിരീക്ഷണം ഇന്ത്യയുടെ സാമൂഹിക യാഥാര്‍ത്ഥ്യത്തോട്‌ ചേര്‍ന്നുനില്‍ക്കുന്നു. മനോഭാവങ്ങള്‍ മാറാനും സാമൂഹികമായ നീതി ഉറപ്പുവരുത്താനും വേണ്ടിയാണ്‌ ഭരണഘടനാ ശില്‍പ്പികള്‍ പിന്നോക്ക ജാതികള്‍ക്കുള്ള സംവരണം ഭരണഘടനാപരമായ അവകാശമായി കൊണ്ടുവന്നത്‌. സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ളതിനേക്കാള്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള വര്‍ഗ വിവേചനം നിലനില്‍ക്കുന്ന ഇന്ത്യയുടെ സവിശേഷ സാമൂഹിക സാഹചര്യത്തെ മുന്നില്‍ കണ്ടാണ്‌ സംവരണം എന്ന സാമൂഹിക പരിഷ്‌കരണ പദ്ധതിക്ക്‌ രൂപം നല്‍കിയത്‌. എന്നാല്‍ സംവരണം സമൂഹത്തിലുള്ള ഒരു വിഭാഗം പിന്നോക്ക ജാതിക്കാരുടെ ഉന്നമനത്തിന്‌ വഴിവെച്ചുവെങ്കിലും അത്‌ മേല്‍പ്പറഞ്ഞ മനോഭാവത്തില്‍ മാറ്റം വരാത്തത്‌ മൂലം പൂര്‍ണമായി ലക്ഷ്യം കാണാതെ പോകുന്ന സ്ഥിതിയുണ്ടായി.

Also read:  വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാനുള്ള സാമ്പത്തിക പശ്ചാത്തലം എങ്ങനെ ഒരുക്കും?

എണ്‍പതുകളുടെ അവസാനത്തോടെയും തൊണ്ണൂറുകളുടെ ആദ്യത്തോടെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിത്‌ രാഷ്‌ട്രീയം ശക്തിയാര്‍ജിച്ചപ്പോള്‍ ബിഎസ്‌പി പോലുള്ള പാര്‍ട്ടികളിലേക്ക്‌ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥരായ ഒട്ടേറെ ദളിതരാണ്‌ എത്തിച്ചേര്‍ന്നത്‌. സ്ഥാനത്യാഗം ചെയ്‌തവരും വിരമിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെ രാഷ്‌ട്രീയത്തിലേക്ക്‌ നയിച്ച പൊതുവികാരം സിവില്‍ സര്‍വീസില്‍ അവര്‍ നേരിട്ട കൊടിയ അനീതിയും ജാതീയമായ വിവേചനവുമായിരുന്നു. സവര്‍ണരായ കീഴുദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്തരവുകളും നിര്‍ദേശങ്ങളും നടപ്പിലാക്കാന്‍ വിസമ്മതിക്കുന്നതു കണ്ട്‌ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നവരായിരുന്നു ഇവര്‍. വിദ്യാഭ്യാസ യോഗ്യതയും സംവരണവും കൈമുതലാക്കി നേടിയെടുത്ത സര്‍ക്കാര്‍ സര്‍വീസിലെ ഉന്നത സ്ഥാനം കൊണ്ടൊന്നും തങ്ങളോടുള്ള സവര്‍ണരുടെ മനോഭാവം മാറില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരാണ്‌ സാമൂഹിക മാറ്റത്തിനുള്ള മറ്റ്‌ സാധ്യതകള്‍ തേടി സ്വത്വരാഷ്‌ട്രീയത്തിന്‌ കീഴില്‍ അണിനിരന്നത്‌.

Also read:  ചലച്ചിത്ര അക്കാദമി എപ്പോഴാണ് ഇടതുപക്ഷത്തിന്റെ സ്വത്തായത്?

അതേ സമയം കേരളത്തിന്റെ സ്ഥിതി ഇതില്‍ നിന്നും കുറെക്കൂടി വ്യത്യസ്‌തമാണെന്ന്‌ പറയേണ്ടിയിരിക്കുന്നു. സംവരണത്തോടൊപ്പം സാര്‍വത്രിക വിദ്യാഭ്യാസം, നവോത്ഥാന പ്രസ്ഥാനം പാകിയ മൂല്യങ്ങളുടെ വിത്തുകള്‍, കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം സംഭാവന ചെയ്‌ത സമഭാവന തുടങ്ങിയ ഘടകങ്ങള്‍ പിന്നോക്ക ജാതികളുടെ വലിയ തോതിലുള്ള സാമൂഹിക മുന്നേറ്റത്തിന്‌ വഴിയൊരുക്കി. ഈ സാഹചര്യത്തിലാണ്‌ സാമ്പത്തിക സംവരണം സാമ്പത്തിക നീതി ഉറപ്പുവരുത്തുമെന്ന വാദഗതി മുന്നോട്ടുവരുന്നത്‌. ഇത്‌ ജാതിസംവരണത്തിന്റെ ലക്ഷ്യങ്ങളോട്‌ ചേര്‍ന്നുനില്‍ക്കുന്നില്ലെങ്കിലും കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ സാമ്പത്തികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന്‌ വഴിയൊരുക്കുമെന്നാണ്‌ ഈ വാദഗതിയുടെ യുക്തി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക ജാതിക്കാര്‍ക്ക്‌ സര്‍ക്കാര്‍ ജോലിയില്‍ പത്ത്‌ ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രത്യക്ഷത്തില്‍ സ്വീകാര്യമായി തോന്നാമെങ്കിലും പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനം ഇത്‌ മൂലം സാധ്യമാകുമെന്ന്‌ തോന്നുന്നില്ല. സര്‍ക്കാര്‍ ജോലിയില്‍ സാമ്പത്തിക സംവരണത്തിന്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌ വിചിത്രമായ മാനദണ്‌ഡങ്ങളാണ്‌ എന്നതു തന്നെ കാരണം. നാല്‌ ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം (പ്രതിമാസം 33,000 രൂപ) ഉള്ളവര്‍ സാമ്പത്തിക സംവരണത്തിന്‌ അര്‍ഹരാണ്‌. ഇതിന്‌ പുറമെ പഞ്ചായത്തുകളില്‍ രണ്ടര ഏക്കര്‍ വരെയും മുനിസിപ്പാലിറ്റുകളില്‍ മുക്കാല്‍ ഏക്കര്‍ വരെയും കോര്‍പ്പറേഷനില്‍ അര ഏക്കര്‍ വരെയും ഭൂമി കുടുംബ സ്വത്തായുണ്ടെങ്കില്‍ പോലും സാമ്പത്തിക സംവരണത്തിന്‌ അര്‍ഹരാണ്‌. കോര്‍പ്പറേഷന്‍ പരിധിയില്‍ അര ഏക്കര്‍ വരെ ഭൂമിയുള്ള ഒരാളുടെ ആസ്‌തിയുടെ മൂല്യം ഒരു കോടി രൂപക്ക്‌ മുകളിലെങ്കിലും ആയിരിക്കും. ഇത്രയും വരുമാനവും ആസ്‌തിയുമുള്ളവര്‍ സാമ്പത്തികമായ പിന്നോക്കാവസ്ഥയിലാണ്‌ എന്ന യുക്തി വിചിത്രം തന്നെ. ഫലം വരുമാനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ ഉയര്‍ന്ന വരുമാനക്കാരുമായി മത്സരിക്കേണ്ടി വരും. സംവരണ പരിധിക്കുള്ളില്‍ വരുന്നവരില്‍ മെറിറ്റില്‍ മുന്നില്‍ നില്‍ക്കാന്‍ സാധ്യതയുള്ള മുന്നോക്ക വരുമാനക്കാര്‍ സംവരണത്തിന്റെ ഗുണം തട്ടിയെടുക്കുകയും ചെയ്യും. സാമാന്യബുദ്ധിക്ക്‌ നിരക്കാത്ത ഈ മാനദണ്‌ഡം കൊണ്ടുവന്നത്‌ തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതമാണ്‌. സവര്‍ണരില്‍ ഭൂരിഭാഗത്തിന്റെയും വോട്ട്‌ എന്ന ഏകലക്ഷ്യമാണ്‌ മാനദണ്‌ഡങ്ങള്‍ നിര്‍വചിക്കുന്നതിലെ യുക്തിരാഹിത്യത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്‌ എന്നേ കരുതാനാകൂ.

Also read:  മാവോയിസ്റ്റ്‌ വേട്ടയില്‍ കേരളം ബീഹാറിനോട്‌ മത്സരിക്കുകയാണോ?

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

മസ്‌കത്ത്: മുവാസലാത്ത് ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസം സൗജന്യ യാത്ര

മസ്‌കത്ത് : ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്, ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം, ഉച്ചക്ക് 2.30 മുതൽ രാത്രി 10 മണി

Read More »

യുപിഐയുടെ പിന്തുണയോടെ പാസ്പോർട്ടും ഫോണും മതിയാകും: ഇന്ത്യ–യുഎഇ ഡിജിറ്റൽ പേയ്മെന്റ് പങ്കാളിത്തം പുതിയ അധ്യായത്തിലേക്ക്

ദുബായ് : ഉടൻ തന്നെ ഇന്ത്യക്കാർക്ക് പണമോ ക്രെഡിറ്റ് കാർഡോ കൂടാതെ പാസ്പോർട്ടും മൊബൈൽ ഫോണുമെടുത്ത് മാത്രം യുഎഇയിലേക്ക് സഞ്ചരിക്കാവുന്ന സാഹചര്യം സാക്ഷാത്കരിക്കാനൊരുങ്ങുന്നു. ഇന്ത്യയുടെ തത്സമയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം യുപിഐ (UPI) യുഎഇയുടെ

Read More »

അൽ ഐനിൽ ജിസിസിയിലെ ഏറ്റവും വലിയ ‘ലോട്ട്’ സ്റ്റോർ ലുലു ഗ്രൂപ്പ് തുറന്നു

അൽ ഐൻ ∙ കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ലുലു ഗ്രൂപ്പിന്റെ വാല്യു കൺസപ്റ്റ് സ്റ്റോർ ‘ലോട്ട്’, അൽ ഐനിലെ അൽ ഫെവ മാളിൽ പ്രവര്‍ത്തനം ആരംഭിച്ചു. ജിസിസിയിലെ

Read More »

ആജീവനാന്ത ഗോൾഡൻ വീസയെന്ന വ്യാജവാദം: മാപ്പ് പറഞ്ഞ് റയാദ് ഗ്രൂപ്പ് പദ്ധതി പിന്‍വലിച്ചു

ദുബായ് ∙ “ആജീവനാന്ത ഗോൾഡൻ വീസ” നേടാൻ വൻ ഫീസ് അടച്ച് യുഎഇ വരാതെ തന്നെ ഇന്ത്യയിലോ ബംഗ്ലദേശിലോ നിന്ന് അപേക്ഷിക്കാമെന്ന് പ്രചരിപ്പിച്ചതിൽ മാപ്പ് പറഞ്ഞു ദുബായിലെ റയാദ് ഗ്രൂപ്പ് രംഗത്ത്. ഇതു സംബന്ധിച്ചുണ്ടായ

Read More »

ഗൂഗിൾ പേ ഒമാനിലും സജീവമായി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്ക് ആധുനിക പരിഹാരം

മസ്‌കത്ത് ∙ ഒമാനിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പേ സേവനം ഔദ്യോഗികമായി ആരംഭിച്ചതായി ഗൂഗിൾ പ്രഖ്യാപിച്ചു. ലെബനാനിനൊപ്പം ഒമാനിലും പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നതായി കമ്പനി അറിയിച്ചു. കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ സ്വീകരിക്കുന്ന കടകളിലും സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക്

Read More »

ബഹിരാകാശ മേഖലയ്ക്ക് ഉണർവ്വ്: ഒമാനിൽ സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം ആരംഭിച്ചു

മസ്കത്ത് ∙ ബഹിരാകാശ മേഖലയിലെ നവീകരണവും സ്റ്റാർട്ടപ്പുകളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ “സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം” ആരംഭിച്ചു. ഗതാഗത, ആശയവിനിമയം, വിവരസാങ്കേതികം എന്നീ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് തുടങ്ങിയത്. ബഹിരാകാശ സൊല്യൂഷനും സേവനങ്ങളുമൊക്കെയായി

Read More »

ഭൂഗർഭജല ശേഖരണത്തിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി പുതിയ ഉപഗ്രഹ പദ്ധതിയുമായി രംഗത്ത്

മനാമ : രാജ്യത്തെ വരൾച്ചയെ നേരിടുന്നതിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി (BSA) ഉപഗ്രഹ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നവീന പദ്ധതിയുമായി മുന്നോട്ട് വന്നു. ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകൾ കണ്ടെത്തുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വരൾച്ചയും മ​രു​ഭൂ​മീ​ക​ര​ണ​ത്തെ​യും (ഫലഭൂയിഷ്ഠമായ

Read More »

യുഎഇയുടെ ഭാവിവികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബിയിലെ ഖസർ അൽ ബഹ്രിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ

Read More »