English हिंदी

Blog

a
ദുബായ് -ഗർഭിണിയായ സ്ത്രീകൾക്ക് നാട്ടിലെത്താൻ സുപ്രീം കോടതിയിൽ കേസു നൽകി ശ്രദ്ധയാകർഷിച്ച ആതിരയുടെ ഭർത്താവ് നിതിന്റെ പെട്ടെന്നുള്ള വേർപാട് വിശ്വസിക്കാനാവാതെ പ്രവാസലോകം.  ഭാര്യക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം കിട്ടേണ്ടതിനെക്കുറിച്ച് മാത്രമല്ല . ഭാര്യ ആതിരയെ പോലുള്ള ഗർഭിണികൾക്ക് കിട്ടേണ്ട പരിചരണത്തെക്കുറിച്ചും, അതിനായി നാട്ടിലെത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെ സാമൂഹ്യബോധമുള്ള ആ നല്ല വ്യക്തി ആയിരുന്നു എന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ ഓർത്തെടുക്കുന്നു.
 ഒരു  സ്വകാര്യ നിർമ്മാണ  കമ്പനിയിൽ ജോലി ചെയ്തിരുന്ന നിതിൻ (29 വയസ്സ് ) തിങ്കളാഴ്ച വെളുപ്പിനാണ് ഉറക്കത്തിനിടയിൽ ഹൃദയാഘാതം വന്നു മരിച്ചത്. വന്ദേഭാരത് മിഷനിൽ ഇക്കഴിഞ്ഞ മെയ് 7 നു  ഭാര്യയെ കോഴിക്കോടേയ്ക്കു അയച്ചിരുന്നു. ‌നിരവധി സാമൂഹ്യ സംഘടനകളിൽ അംഗമായിരുന്ന നിതിൻ ദുബായ് ഇൻകാസിന്റെ പ്രവർത്തകനും ആയിരുന്നു. സ്വപ്ങ്ങൾ എല്ലാം മലരാരണ്യത്തിൽ വിട്ടു ആതിരയുടെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ  കാണാതെ,  അച്ഛനാവാൻ കൊതിച്ചിരുന്ന നിതിൻ യാത്രയായിരിക്കുന്നു. പ്രണാമം
Also read:  മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതീപ് കുമാറിന് ജാമ്യം