വൃദ്ധയുടെ മൃതദേഹം കിണറ്റില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവ ത്തി ല്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി ആദം അലി പിടി യി ല്‍. ചെന്നൈയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടന്‍ തന്നെ നാട്ടിലെത്തി ക്കും. മനോരമയെ പ്രതി കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റി പ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു
തിരുവനന്തപുരം : വൃദ്ധയുടെ മൃതദേഹം കിണറ്റില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭ വത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി ആദം അലി പിടിയില്‍. ചെ ന്നൈയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടന്‍ തന്നെ നാട്ടിലെത്തിക്കും. മനോരമയെ പ്ര തി കൊലപ്പെടുത്തിയത് കഴുത്ത് ഞെരി ച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൊല പാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ആദം അ ലി ക്കൊപ്പം താമസിച്ചിരുന്ന 5 പേര്‍ കസ്റ്റഡിയിലുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാ ര്‍ പറഞ്ഞു.
കേശവദാസപുരം രക്ഷാപുരി മീനാംകുന്നില്‍ വീട്ടില്‍ മനോരമ(68)യുടെ മൃതദേഹമാണ് ആളൊഴി ഞ്ഞ അടുത്ത വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. കഴുത്തില്‍ സാരി മുറു ക്കിയിട്ടുണ്ട്. കാലില്‍ ചുടു കട്ടകള്‍ കെട്ടിയിട്ട നിലയിലാണ്. കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മ നോരമയെ കാണാനില്ലെന്ന ഭര്‍ത്താവ് ദിന രാജിന്റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഞായര്‍ രാത്രി പത്തരയോടെ ആള്‍പ്പാര്‍പ്പില്ലാത്ത വീടിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം ക ണ്ടത്. മനോരമയുടെ അഞ്ചുപവന്‍ ആഭരണങ്ങളും വീട്ടില്‍ നിന്നും 50,000 രൂപയും നഷ്ടപ്പെട്ടിരു ന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നീരാഞ്ജന ഏകമകളാണ്.
ആറുമാസം മുമ്പാണ് ആദം അലി കെട്ടിടം പണിക്കായി മനോരമയുടെ വീടിനടുത്ത് ജോലത്തിയത്. അയല്‍വീട്ടിലെ സ്ത്രീയുമായി വഴക്കുണ്ടായെന്നും ദേഷ്യം വന്ന് താന്‍ അവരെ തല്ലിയെന്നും ആദം അലി പറഞ്ഞതായി ഒപ്പം താമസിക്കുന്നയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ആദം അലി പറഞ്ഞ തിന് പിന്നാലെ വിവരം കെട്ടിട ഉടമയെ അറിയിച്ചു. അതിനുശേഷമാണ് മനോരമയെ കാണാനില്ലെ ന്ന വിവരം അറിയുന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. അതിഥിത്തൊഴിലാളികളില്‍ കുറച്ചു പേര്‍ കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയില്‍ മനോരമയുടെ വീടിനു സമീപത്തു നിന്ന് ഫോണ്‍ വി ളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി നാട്ടുകാര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
അതിഥിത്തൊഴിലാളികള്‍ സ്ഥിരമായി വെള്ളമെടുക്കാന്‍ പോകുന്നത് മനോരമയുടെ വീട്ടിലാണ്. എ പ്പോഴും ഇവിടെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം അതിഥിത്തൊഴിലാളികള്‍ക്ക് ഉണ്ടായിരുന്നു. സംഭവ ദിവസം രാവിലെ മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍ പോയിരുന്നു. മനോരമയുടെ വീട്ടിലെ സ്ഥിതിഗതി കള്‍ പ്രതി സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നാണ് പൊലീസി ന്റെ വിലയിരുത്തല്‍.