പേക്രോം പേക്രോം തവളകള്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ്

കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളെയാണ് ഉഭയജീവികള്‍ എന്നു വിളിക്കുന്നത്. തവളകള്‍ ഈ ഗണത്തില്‍ പെട്ടതാണ്. തവളയുടെ രണ്ടു ജോഡി കാലുകളില്‍ പിന്‍കാലുകള്‍ക്കാണ് മുന്‍കാലുകളെ അപേക്ഷിച്ച് നീളം കൂടുതല്‍. ആണ്‍ തവളകളെക്കാള്‍ പെണ്‍ തവളകള്‍ക്കാണ് വലുപ്പം കൂടുതല്‍. തവളയെ പിടിക്കുന്നവര്‍ വലുപ്പമുള്ള പെണ്‍ തവളകളെ മാത്രമേ കൂടുതലും പിടിക്കൂ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തവളക്കാല്‍ ഭക്ഷണമായി ഉപയോഗിച്ചുവരുന്നു. ചൈനയില്‍ ഉണക്കിയ തവളകളെ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്. ജപ്പാനിലും മറ്റും നേര്‍ത്ത തോലിനു പകരമായി പേക്കാന്തവളയുടെ ചര്‍മം ഉപയോഗിക്കുന്നു. 1987ല്‍ തവള കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. 1972ലെ വനസംരക്ഷണ നിയമത്തിന്‍റെ പിന്‍ബലത്തിലായിരുന്നു നടപടി. തവളകളുടെ വംശനാശം തടയാന്‍ സമഗ്രപദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി.

നമ്മുടെ നാട്ടില്‍ നിന്ന് കടല്‍ മത്സ്യ കയറ്റുമതി നടത്തിയിരുന്ന, വി ടി ജോസഫ്, ആര്‍ മാധവന്‍നായര്‍ തുടങ്ങി ഒരു ഡസനിലേറെ കടല്‍ മത്സ്യ കയറ്റുമതിയില്‍ ബിസിനസ് നടത്തിയവരുണ്ടായിരുന്നു. വിദേശ വിപണിയില്‍ പ്രിയപ്പെട്ട തവള കാലുകള്‍ കയറ്റുമതി ചെയ്ത് തുടങ്ങിയതോടെ ഈ രംഗത്ത് വലിയ ഉണര്‍വുണ്ടായി. തവള വളര്‍ത്തുന്ന കേന്ദ്രങ്ങള്‍ വരെ അക്കാലത്ത് ത്യക്കാക്കരയില്‍ ഉണ്ടായിരുന്നു. തവള കാലുകള്‍ കയറ്റുമതി നിരോധിക്കും വരെ ഈ രംഗത്ത് എല്ലാവരും സജീവമായിരുന്നു. തവള പിടുത്ത തൊഴിലാളി യൂണിയനും കേരളത്തില്‍ ഉണ്ടായിരുന്നു. തവള പിടുത്തം നിരോധിച്ചപ്പോള്‍ തവളകളെ പിടിച്ചു കൊണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം വരെ ഉണ്ടായിരുന്നു. ഈ രംഗത്ത് വിജയം കൈവരിച്ച ആര്‍ മാധവന്‍നായര്‍ നിര്‍മ്മിച്ചതാണ് ഇടപ്പള്ളി കളമശ്ശേരി ഹൈവേയ്ക്ക് സമീപം പത്തടി പാലത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര മ്യൂസിയം. വി ടി ജോസഫ് പ്രശസ്തമായ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ വാങ്ങി വിടിജെ ഫിലിം സിറ്റി നിര്‍മ്മിച്ചു.

Also read:  'വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍'പദ്ധതി ; സംസ്ഥാനത്ത് സാമൂഹിക അടുക്കളകള്‍ വീണ്ടും സജീവമാകുന്നു

ജന്തുശരീരത്തിന്‍റെ ഘടനയും പ്രവര്‍ത്തനക്രമവും മനസ്സിലാക്കാനുള്ള പഠനങ്ങള്‍ക്ക് തവളകളെ ഉപയോഗപ്പെടുത്തിയിരുന്നു. 2000 ന് മുന്‍പായി അതിനും നിരോധനം വന്നു. ഒരു തവളയ്ക്ക് 20 രൂപ വരെ കോളേജുകള്‍ നല്‍കിയിരുന്നു. ത്യക്കാക്കര ഭാരത മാതാ കേളേജിലെ സുവോളജി ലാമ്പില്‍ മാത്രം ഒരു ദിവസം പ്രാക്റ്റിക്കല്‍ ക്ലാസിന് നൂറ് തവളകളെ വരെ ആവശ്യമായി വന്നിരുന്നു. ഭക്ഷണത്തിനും ഗവേഷണാവശ്യങ്ങള്‍ക്കുമായി തവളകളെ കൊന്നൊടുക്കുന്നത് വന്‍തോതില്‍ തവളകളുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ടാണ് തവളകളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പാടശേഖരങ്ങളിലും മറ്റും കീടനാശിനിയുടെ കൂടിയ തോതിലുള്ള ഉപയോഗവും തവളകള്‍ ചത്തൊടുങ്ങുന്നതിന് കാരണമായിരുന്നു.

Also read:  ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ത്യക്കാക്കരയില്‍ എന്നല്ല മറ്റ് പ്രദേശങ്ങളിലും കുറച്ച് ആളുകള്‍ക്ക് വരുമാനമുണ്ടാക്കിയ ഒന്നായിരുന്നു തവള പിടുത്തം. ഒരു പെട്രോമാക്സും, ചാക്കും മാത്രമാണ് മുതല്‍ മുടക്ക്. തോപ്പില്‍ ഉണ്ടായിരുന്ന ആന്‍റണി എന്ന വ്യക്തി ആളുകളെ വിട്ട് തവളകളെ പിടിച്ചിരുന്നു. അക്കാലത്തെ ഏറ്റവും പ്രധാന വരുമാനമുള്ള തെഴിലായിരുന്നു തവളപിടുത്തം. തവളകളെ തരം തിരിച്ച് പിടിച്ച് കൊണ്ടു വരുന്നവര്‍ക്ക് മൊത്ത കച്ചവടക്കാരന്‍ പണവും നല്‍കും. ത്യക്കാക്കര പൈപ്പ് ലൈന്‍ കവല, തോപ്പില്‍ കവല തുടങ്ങിയ പ്രദേശങ്ങളില്‍ തവള കാലുകള്‍ കൊണ്ടു പോകാന്‍ എസൈുകള്‍ ഇട്ട പ്രത്യേക വണ്ടി വരുമായിരുന്നു. തവള വാഹനത്തിനായി തവള കാലുകള്‍ ഇട്ട ചാക്കുമായി ഏജന്‍റുമാര്‍ കാത്തിരിക്കും.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തവള കാലുകളുടെ രുചിയെ കുറിച്ച് പലരും പറഞ്ഞ് കേട്ടിരുന്നു. ചെറുപ്പത്തിന്‍റെ ആവേശം കാരണം അത് പരീക്ഷിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍ തീരുമാനിച്ചു. റിഷാദ് റഹ്മാന്‍, സുരേഷ് കുമാര്‍, വിരുപ്പുകാട് നിന്ന് സുരേഷ്, ഗിരീഷ്, രാജേഷ്, പിന്നെ ലേഖകനുമായിരുന്നു തവളയെ പിടിക്കാന്‍ ഇറങ്ങിയിരുന്നത്. ടോര്‍ച്ചും ചാക്കുകളുമായിരുന്നു കരുതല്‍ ആയുധം. ഒരിക്കല്‍ മൂന്ന് ചാക്ക് തവളകളെ എല്ലാവരും ചേര്‍ന്ന് പിടിച്ചത് ഓര്‍ക്കുന്നു. അത്തവണ ഒരു ചാക്ക് പുലര്‍ച്ചെ കാലിയായി കണ്ടു. ചാക്കിന്‍റെ കെട്ടഴിഞ്ഞ് തവളകള്‍ രക്ഷപെട്ടു. ത്യക്കാക്കരയിലെ ഒട്ടുമിക്ക പാടങ്ങളിലും തവളയെ പിടിക്കാന്‍ പോയത് ഇന്ന് ഞെട്ടലാണ്. ഒരു തവണയല്ല, പല തവണകളായി ഈ ഒരു ഉദ്യമം ചെയ്തിട്ടുണ്ട് എന്ന് ഇപ്പോള്‍ വ്യസനത്തോടെ ഓര്‍ക്കട്ടെ. എന്ത് മാത്രം പരിസ്ഥിതി ആഘാതമാണ് അന്ന് കാട്ടിയത്…?

Also read:  കുടുംബശ്രീ : 45 ലക്ഷം സ്ത്രീകളുടെ കേരളീയ മുഖശ്രീ

ത്യക്കാക്കരയിലും കളമശ്ശേരിയിലും ഏക്കറ് കണക്കിന് പാടങ്ങളുണ്ടായിരുന്നു. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാടങ്ങള്‍ നികത്തപ്പെട്ടത് ത്യക്കാക്കര, കളമശ്ശേരി മുനിസിപ്പാലിറ്റികളിലാണ്. എല്ലാം ഭൂമാഫിയ നിരത്തി കോണ്‍ക്രീറ്റ് സമുച്ചയങ്ങള്‍ പണിതു. പുതിയ തലമുറയിലുള്ളവര്‍ തവളകളുടെ പേക്രോം പേക്രോം എന്ന കരച്ചില്‍ കേട്ടിട്ടുണ്ടാകുമോ എന്ന് സംശയിക്കണം. വെള്ളം കെട്ടുന്നതും, കൊതുകുകള്‍ പെരുകുന്നതും പാടം നികത്തിയതും തവളകളുടെ അപ്രത്യക്ഷമാകലുമായി കൂട്ടി വായിക്കണം.

ഗോവയിലെ ചില റെസ്റ്റോറന്‍റുകളില്‍ 2019ല്‍ പോലും ജംപിങ്ങ് ചിക്കന്‍ എന്ന പേരില്‍ തവള കാലുകള്‍ പാചകം ചെയ്ത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ മാംസ കടകളില്‍ 1985 വരെ തവള കാലുകള്‍ വില്‍പ്പനയ്ക്ക് വരുമായിരുന്നു. 2019ല്‍ തവളകളെ പിടിച്ച നാലു പേരെ എറണാകുളം ജില്ലയില്‍ അറസ്റ്റ് ചെയ്തതായി വാര്‍ത്ത വായിച്ചപ്പോഴും പഴയ കാര്യങ്ങള്‍ ഓര്‍ത്തു.

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റ്

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു.

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »