പേക്രോം പേക്രോം തവളകള്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ്

കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളെയാണ് ഉഭയജീവികള്‍ എന്നു വിളിക്കുന്നത്. തവളകള്‍ ഈ ഗണത്തില്‍ പെട്ടതാണ്. തവളയുടെ രണ്ടു ജോഡി കാലുകളില്‍ പിന്‍കാലുകള്‍ക്കാണ് മുന്‍കാലുകളെ അപേക്ഷിച്ച് നീളം കൂടുതല്‍. ആണ്‍ തവളകളെക്കാള്‍ പെണ്‍ തവളകള്‍ക്കാണ് വലുപ്പം കൂടുതല്‍. തവളയെ പിടിക്കുന്നവര്‍ വലുപ്പമുള്ള പെണ്‍ തവളകളെ മാത്രമേ കൂടുതലും പിടിക്കൂ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തവളക്കാല്‍ ഭക്ഷണമായി ഉപയോഗിച്ചുവരുന്നു. ചൈനയില്‍ ഉണക്കിയ തവളകളെ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്. ജപ്പാനിലും മറ്റും നേര്‍ത്ത തോലിനു പകരമായി പേക്കാന്തവളയുടെ ചര്‍മം ഉപയോഗിക്കുന്നു. 1987ല്‍ തവള കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. 1972ലെ വനസംരക്ഷണ നിയമത്തിന്‍റെ പിന്‍ബലത്തിലായിരുന്നു നടപടി. തവളകളുടെ വംശനാശം തടയാന്‍ സമഗ്രപദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി.

നമ്മുടെ നാട്ടില്‍ നിന്ന് കടല്‍ മത്സ്യ കയറ്റുമതി നടത്തിയിരുന്ന, വി ടി ജോസഫ്, ആര്‍ മാധവന്‍നായര്‍ തുടങ്ങി ഒരു ഡസനിലേറെ കടല്‍ മത്സ്യ കയറ്റുമതിയില്‍ ബിസിനസ് നടത്തിയവരുണ്ടായിരുന്നു. വിദേശ വിപണിയില്‍ പ്രിയപ്പെട്ട തവള കാലുകള്‍ കയറ്റുമതി ചെയ്ത് തുടങ്ങിയതോടെ ഈ രംഗത്ത് വലിയ ഉണര്‍വുണ്ടായി. തവള വളര്‍ത്തുന്ന കേന്ദ്രങ്ങള്‍ വരെ അക്കാലത്ത് ത്യക്കാക്കരയില്‍ ഉണ്ടായിരുന്നു. തവള കാലുകള്‍ കയറ്റുമതി നിരോധിക്കും വരെ ഈ രംഗത്ത് എല്ലാവരും സജീവമായിരുന്നു. തവള പിടുത്ത തൊഴിലാളി യൂണിയനും കേരളത്തില്‍ ഉണ്ടായിരുന്നു. തവള പിടുത്തം നിരോധിച്ചപ്പോള്‍ തവളകളെ പിടിച്ചു കൊണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം വരെ ഉണ്ടായിരുന്നു. ഈ രംഗത്ത് വിജയം കൈവരിച്ച ആര്‍ മാധവന്‍നായര്‍ നിര്‍മ്മിച്ചതാണ് ഇടപ്പള്ളി കളമശ്ശേരി ഹൈവേയ്ക്ക് സമീപം പത്തടി പാലത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര മ്യൂസിയം. വി ടി ജോസഫ് പ്രശസ്തമായ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ വാങ്ങി വിടിജെ ഫിലിം സിറ്റി നിര്‍മ്മിച്ചു.

Also read:  ലോക്ക്ഡൗണും നിയന്ത്രണങ്ങളും ഒഴിവാക്കുക; ജനങ്ങളെ ജീവിക്കാന്‍ വിടുക

ജന്തുശരീരത്തിന്‍റെ ഘടനയും പ്രവര്‍ത്തനക്രമവും മനസ്സിലാക്കാനുള്ള പഠനങ്ങള്‍ക്ക് തവളകളെ ഉപയോഗപ്പെടുത്തിയിരുന്നു. 2000 ന് മുന്‍പായി അതിനും നിരോധനം വന്നു. ഒരു തവളയ്ക്ക് 20 രൂപ വരെ കോളേജുകള്‍ നല്‍കിയിരുന്നു. ത്യക്കാക്കര ഭാരത മാതാ കേളേജിലെ സുവോളജി ലാമ്പില്‍ മാത്രം ഒരു ദിവസം പ്രാക്റ്റിക്കല്‍ ക്ലാസിന് നൂറ് തവളകളെ വരെ ആവശ്യമായി വന്നിരുന്നു. ഭക്ഷണത്തിനും ഗവേഷണാവശ്യങ്ങള്‍ക്കുമായി തവളകളെ കൊന്നൊടുക്കുന്നത് വന്‍തോതില്‍ തവളകളുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ടാണ് തവളകളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പാടശേഖരങ്ങളിലും മറ്റും കീടനാശിനിയുടെ കൂടിയ തോതിലുള്ള ഉപയോഗവും തവളകള്‍ ചത്തൊടുങ്ങുന്നതിന് കാരണമായിരുന്നു.

Also read:  കേരളത്തിൽ ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ത്യക്കാക്കരയില്‍ എന്നല്ല മറ്റ് പ്രദേശങ്ങളിലും കുറച്ച് ആളുകള്‍ക്ക് വരുമാനമുണ്ടാക്കിയ ഒന്നായിരുന്നു തവള പിടുത്തം. ഒരു പെട്രോമാക്സും, ചാക്കും മാത്രമാണ് മുതല്‍ മുടക്ക്. തോപ്പില്‍ ഉണ്ടായിരുന്ന ആന്‍റണി എന്ന വ്യക്തി ആളുകളെ വിട്ട് തവളകളെ പിടിച്ചിരുന്നു. അക്കാലത്തെ ഏറ്റവും പ്രധാന വരുമാനമുള്ള തെഴിലായിരുന്നു തവളപിടുത്തം. തവളകളെ തരം തിരിച്ച് പിടിച്ച് കൊണ്ടു വരുന്നവര്‍ക്ക് മൊത്ത കച്ചവടക്കാരന്‍ പണവും നല്‍കും. ത്യക്കാക്കര പൈപ്പ് ലൈന്‍ കവല, തോപ്പില്‍ കവല തുടങ്ങിയ പ്രദേശങ്ങളില്‍ തവള കാലുകള്‍ കൊണ്ടു പോകാന്‍ എസൈുകള്‍ ഇട്ട പ്രത്യേക വണ്ടി വരുമായിരുന്നു. തവള വാഹനത്തിനായി തവള കാലുകള്‍ ഇട്ട ചാക്കുമായി ഏജന്‍റുമാര്‍ കാത്തിരിക്കും.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തവള കാലുകളുടെ രുചിയെ കുറിച്ച് പലരും പറഞ്ഞ് കേട്ടിരുന്നു. ചെറുപ്പത്തിന്‍റെ ആവേശം കാരണം അത് പരീക്ഷിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍ തീരുമാനിച്ചു. റിഷാദ് റഹ്മാന്‍, സുരേഷ് കുമാര്‍, വിരുപ്പുകാട് നിന്ന് സുരേഷ്, ഗിരീഷ്, രാജേഷ്, പിന്നെ ലേഖകനുമായിരുന്നു തവളയെ പിടിക്കാന്‍ ഇറങ്ങിയിരുന്നത്. ടോര്‍ച്ചും ചാക്കുകളുമായിരുന്നു കരുതല്‍ ആയുധം. ഒരിക്കല്‍ മൂന്ന് ചാക്ക് തവളകളെ എല്ലാവരും ചേര്‍ന്ന് പിടിച്ചത് ഓര്‍ക്കുന്നു. അത്തവണ ഒരു ചാക്ക് പുലര്‍ച്ചെ കാലിയായി കണ്ടു. ചാക്കിന്‍റെ കെട്ടഴിഞ്ഞ് തവളകള്‍ രക്ഷപെട്ടു. ത്യക്കാക്കരയിലെ ഒട്ടുമിക്ക പാടങ്ങളിലും തവളയെ പിടിക്കാന്‍ പോയത് ഇന്ന് ഞെട്ടലാണ്. ഒരു തവണയല്ല, പല തവണകളായി ഈ ഒരു ഉദ്യമം ചെയ്തിട്ടുണ്ട് എന്ന് ഇപ്പോള്‍ വ്യസനത്തോടെ ഓര്‍ക്കട്ടെ. എന്ത് മാത്രം പരിസ്ഥിതി ആഘാതമാണ് അന്ന് കാട്ടിയത്…?

Also read:  മലയാളകവിതകളുടെ മുത്തശ്ശി ബാലാമണിയമ്മയ്ക്ക് ഇന്ന് 111 വയസ്സ് .

ത്യക്കാക്കരയിലും കളമശ്ശേരിയിലും ഏക്കറ് കണക്കിന് പാടങ്ങളുണ്ടായിരുന്നു. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാടങ്ങള്‍ നികത്തപ്പെട്ടത് ത്യക്കാക്കര, കളമശ്ശേരി മുനിസിപ്പാലിറ്റികളിലാണ്. എല്ലാം ഭൂമാഫിയ നിരത്തി കോണ്‍ക്രീറ്റ് സമുച്ചയങ്ങള്‍ പണിതു. പുതിയ തലമുറയിലുള്ളവര്‍ തവളകളുടെ പേക്രോം പേക്രോം എന്ന കരച്ചില്‍ കേട്ടിട്ടുണ്ടാകുമോ എന്ന് സംശയിക്കണം. വെള്ളം കെട്ടുന്നതും, കൊതുകുകള്‍ പെരുകുന്നതും പാടം നികത്തിയതും തവളകളുടെ അപ്രത്യക്ഷമാകലുമായി കൂട്ടി വായിക്കണം.

ഗോവയിലെ ചില റെസ്റ്റോറന്‍റുകളില്‍ 2019ല്‍ പോലും ജംപിങ്ങ് ചിക്കന്‍ എന്ന പേരില്‍ തവള കാലുകള്‍ പാചകം ചെയ്ത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ മാംസ കടകളില്‍ 1985 വരെ തവള കാലുകള്‍ വില്‍പ്പനയ്ക്ക് വരുമായിരുന്നു. 2019ല്‍ തവളകളെ പിടിച്ച നാലു പേരെ എറണാകുളം ജില്ലയില്‍ അറസ്റ്റ് ചെയ്തതായി വാര്‍ത്ത വായിച്ചപ്പോഴും പഴയ കാര്യങ്ങള്‍ ഓര്‍ത്തു.

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റ്

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു.

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »