കോവിഡിന്‌ മുന്നില്‍ കേരളം അടിയറവ്‌ പറഞ്ഞോ?

KK-Shailaja

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌തുത്യര്‍ഹമായിരുന്നു. ആഗോള മാധ്യമങ്ങള്‍ വരെ കേരളത്തിന്റെ കോവിഡ്‌ പ്രതിരോധ രീതിയെ പുകഴ്‌ത്തി. എന്നാല്‍ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ ലോകത്തു തന്നെ രണ്ടാം സ്ഥാനത്തേക്കും പ്രതിദിന പോസിറ്റീവ്‌ കേസുകളില്‍ ഒന്നാം സ്ഥാനത്തേക്കും ഇന്ത്യ അടിവെച്ചടിവെച്ച്‌ കയറിയതിനൊപ്പം കേരളത്തിന്റെ കോവിഡ്‌ പ്രതിരോധ പോരാട്ട മഹിമയും അപ്രത്യക്ഷമായി. തുടര്‍ച്ചയായി പ്രതിദിനം മൂവായിരത്തിലേറെ കോവിഡ്‌ പോസിറ്റീവ്‌ കേസുകള്‍ സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. കോവിഡ്‌ പോസിറ്റിവിറ്റി നിരക്കിലും ദേശീയ ശരാശരിയേക്കാള്‍ അത്രയൊന്നും ഭേദമല്ല നമ്മുടെ സംസ്ഥാനത്തെ സ്ഥിതി.

ആദ്യഘട്ടത്തില്‍ കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ ഒരു ശതമാനത്തില്‍ താഴെയായിരുന്ന കേരളത്തില്‍ ഓണത്തിനു ശേഷം അത്‌ എട്ട്‌ ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ അത്‌ 6.56 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും നിരക്ക്‌ ഉയരാനുള്ള സാധ്യതയാണ്‌ വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നത്‌. നിലവില്‍ ദേശീയ ശരാശരി 8.2 ശതമാനമാണ്‌.

Also read:  അതെ, ഈ ക്രിക്കറ്റ്‌ വീരന്‍മാരെ ഏത്‌ ടീമും ഭയക്കുക തന്നെ വേണം

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ തികഞ്ഞ സൂക്ഷ്‌മത പുലര്‍ത്തിയ നമ്മുടെ സംവിധാനം പിന്നീട്‌ ഏറെ പിറകോട്ടുപോയെന്നാണ്‌ ഏറ്റവും പുതിയ കണക്കുകളും അധികാരികളുടെ അലംഭാവവും തെളിയിക്കുന്നത്‌. കോവിഡ്‌ രോഗികളായ സ്‌ത്രീകള്‍ ആക്രമിക്കപ്പെടുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്‌ത സംഭവങ്ങളുണ്ടായത്‌ കൃത്യമായ സംവിധാനം നിലനിര്‍ത്തുന്നതിലുള്ള അധികാരികളുടെ അലംഭാവം മൂലമായിരുന്നു. അടുത്ത മാസങ്ങളില്‍ കോവിഡ്‌ പോസിറ്റീവാകുന്നവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നിരിക്കെ അതിനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്‌. കോവിഡ്‌ ബാധിച്ച്‌ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്‌ തീവ്രപരിചരണത്തിനായി സംസ്ഥാനത്തെ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയം വരിച്ച ആദ്യഘട്ടത്തില്‍ ശുഭാപ്‌തി വിശ്വാസത്തോടെയും അവധാനതയോടെയും സംസാരിച്ചിരുന്ന ആരോഗ്യമന്ത്രിയുടെ വാക്കുകളില്‍ ഇപ്പോള്‍ ആ സ്വരം നഷ്‌ടമായിരിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടെ വെന്റിലേറ്ററുകള്‍ക്ക്‌ ക്ഷാമം വരുമെന്നും ഇപ്പോള്‍ തന്നെ കിട്ടാനില്ലെന്നുമാണ്‌ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞത്‌. രണ്ട്‌ മാസം മുമ്പു വരെ നമ്മുടെ മതിയായ മുന്‍കരുതലുകളെ കുറിച്ച്‌ അക്കമിട്ടു നിരത്തി സംസാരിച്ചിരുന്ന ആരോഗ്യമന്ത്രിയില്‍ നിന്നും അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായ സ്വരമാണ്‌ നാം ഇപ്പോള്‍ കേള്‍ക്കുന്നത്‌. നാം കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട്‌ ഏഴ്‌ മാസം പിന്നിട്ടു കഴിഞ്ഞു. ഇത്രയും സമയം കൊണ്ട്‌ മതിയായ വെന്റിലേറ്ററുകളും തീവ്ര പരിചരണ സന്നാഹങ്ങളും ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നല്ലേ ഇപ്പോള്‍ തന്നെ വെന്റിലേറ്ററുകള്‍ കിട്ടാനില്ലെന്ന ആരോഗ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ മനസിലാക്കേണ്ടത്‌? ഇത്തരമൊരു സാഹചര്യത്തിലേക്ക്‌ നാം എത്തുമെന്ന വ്യക്തമായ സൂചന ലഭിച്ചിട്ടും മതിയായ വെന്റിലേറ്ററുകള്‍ ഒരുക്കാന്‍ നമ്മുടെ ആരോഗ്യവകുപ്പിന്‌ കഴിയാതെ പോയതെന്തു കൊണ്ടാണ്‌? നേരത്തെ പ്രവാസികള്‍ കേരളത്തിലേക്ക്‌ തിരികെ വരുന്ന സാഹചര്യത്തില്‍ നാം ഒരുക്കിയിരിക്കുന്ന കിടക്കകളുടെയും സൗകര്യങ്ങളുടെയും ബാഹുല്യത്തെ കുറിച്ച്‌ സംസാരിച്ചിരുന്ന ആരോഗ്യമന്ത്രിയില്‍ നിന്ന്‌ കോവിഡ്‌ വ്യാപനം മൂര്‍ച്ഛിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം വാക്കുകളല്ല ജനം പ്രതീക്ഷിക്കുന്നത്‌.

Also read:  ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഭാവി

യൂറോപ്പിലും യുഎസിലുമൊക്കെ കോവിഡ്‌ രോഗികള്‍ക്ക്‌ മതിയായ ചികിത്സ നല്‍കാന്‍ സാധിക്കാതെ പോയതും മരണനിരക്ക്‌ ഉയര്‍ന്നതും അത്തരമൊരു സാഹചര്യം അവര്‍ക്ക്‌ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നതുകൊണ്ടാണ്‌. സൗകര്യങ്ങള്‍ ഒരുക്കാനുള്ള സാവകാശം ലഭിക്കുന്നതിനു മുമ്പേ ആ രാജ്യങ്ങളില്‍ കൊറോണ സര്‍വത്ര പടര്‍ന്നുപിടിച്ചു. പക്ഷേ കേരളത്തിന്റെ സ്ഥിതി വ്യത്യസ്‌തമാണ്‌. ആദ്യഘട്ടത്തില്‍ രോഗപകര്‍ച്ചയെ പിടിച്ചുകെട്ടിയ നമുക്ക്‌ അത്യാഹിത നിരക്ക്‌ ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മതിയായ സംവിധാനം ഒരുക്കാന്‍ വേണ്ടത്ര സമയമുണ്ടായിരുന്നു. സെപ്‌റ്റംബര്‍ 21ന്‌ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നതോടെ മരണനിരക്ക്‌ കൂടിയേക്കാമെന്ന്‌ പറയുന്ന ആരോഗ്യമന്ത്രിക്ക്‌ പ്രതീക്ഷിതമായ അത്യാഹിതം കുറച്ചുകൊണ്ടുവരാനുള്ള സന്നാഹങ്ങള്‍ നാം ഒരുക്കിയിട്ടുണ്ടെന്ന്‌ കൂടി പറയാന്‍ സാധിക്കാത്തത്‌ നമ്മുടെ ഭരണ സംവിധാനത്തിന്റെ വീഴ്‌ച തന്നെയാണ്‌.

Also read:  രാഷ്‌ട്രീയ പിശാചിന്റെ സ്വന്തം നാട്‌

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »