അഹിംസ അസാധ്യമായ അതിര്‍ത്തികള്‍

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്‌ വിദേശശക്തികളുടെ പിടിയില്‍ നിന്ന്‌ വിമോചിതരായ മറ്റ്‌ പല രാജ്യങ്ങളിലും ഇന്ന്‌ ജനാധിപത്യവും രാഷ്‌ട്രീയ സുസ്ഥിരതയും ഓര്‍മ മാത്രമാണ്‌. ഇന്ത്യ ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ ജനാധിത്യ രാജ്യവും കെട്ടുറപ്പുള്ള ദേശരാഷ്‌ട്രവുമായി തുടരുന്നതിന്‌ നാം ഏറ്റവുമേറെ കടപ്പെട്ടിരിക്കുന്നത്‌ നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോടാണ്‌. രാഷ്‌ട്രനിര്‍മാണത്തെ കുറിച്ച്‌ ആധുനികമായ അവബോധവും ദീര്‍ഘവീക്ഷണവും നമ്മുടെ രാഷ്‌ട്രശില്‍പ്പിക്ക്‌ കൈമുതലായി ഉണ്ടായിരുന്നതു കൊണ്ടാണ്‌ ഒരു രാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയെ ഏകോപിപ്പിക്കാനും ഛിദ്രശക്തികളില്‍ നിന്ന്‌ അകറ്റിനിര്‍ത്താനും സാധിച്ചത്‌. പക്ഷേ നെഹ്‌റുവിന്‌ ഇന്നത്തെ ദേശരാഷ്‌ട്രങ്ങളുടെ സുരക്ഷയുടെ മുഖമുദ്രയായ സൈനിക ബലത്തോട്‌ യാതൊരു ആഭിമുഖ്യവും ഉണ്ടായിരുന്നില്ല.

മഹാത്മാഗാന്ധിയുടെ ശിഷ്യനായ നെഹ്‌റുസൈന്യത്തെ ഒരു രാജ്യത്തിന്റെ ഭദ്രതയ്‌ക്ക്‌ പരമപ്രധാനമായ ഘടകമായി കാണാതിരുന്നതില്‍ അത്ഭുതമില്ല. ചൈനയോട്‌ ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നെഹ്‌റു സൈനിക പ്രതിരോധത്തെ രാഷ്‌ട്രങ്ങളുടെ സൗഹൃദം കൊണ്ട്‌ പകരം വെക്കാനാകുമെന്നാണ്‌ കരുതിയിരുന്നത്‌. പക്ഷേ നെഹ്‌റുവിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടാണ്‌ 1962ല്‍ സുഹൃദ്‌ രാജ്യമായി കരുതിപ്പെട്ടിരുന്ന ചൈന ഹിമാലയന്‍ അതിര്‍ത്തിയിലെ തര്‍ക്കത്തിന്റെ പേരില്‍ ഇന്ത്യയെ ആക്രമിച്ചത്‌.

Also read:  ബെംഗളൂരുവിലെ സംഘര്‍ഷം ; 35 പേര്‍ കൂടി അറസ്റ്റിലായി

ഒന്നാം ചൈന-ഇന്ത്യ യുദ്ധം കഴിഞ്ഞ്‌ ഒന്നര വര്‍ഷമാകുമ്പോഴേക്കും നെഹ്‌റു ലോകത്തോട്‌ വിട പറഞ്ഞു. അതിര്‍ത്തികളില്‍ ഗാന്ധിയന്‍ അഹിംസാ മാര്‍ഗം അസാധ്യമായ ലോകത്താണ്‌ നാം ജീവിക്കുന്നതെന്ന്‌ നെഹ്‌റു തിരിച്ചറിഞ്ഞത്‌ അദ്ദേഹത്തിന്റെ ജീവിത സായന്തനത്തിലാണ്‌. ഒരു രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിന്‌ സൈന്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ സര്‍ക്കാര്‍ മനസിലാക്കുന്നത്‌ ചൈന ഇന്ത്യക്കു നേരെ നടത്തിയ ആക്രമണത്തിനു ശേഷമാണ്‌. പ്രതിരോധ ശക്തിക്കു വേണ്ടി വന്‍നിക്ഷേപമാണ്‌ പിന്നീടുള്ള സര്‍ക്കാരുകള്‍ നടത്തിയത്‌.

Also read:  പരിശീലനം ലഭിച്ച നായ്ക്കള്‍ 94 ശതമാനം കൃത്യതയോടെ കോവിഡ് കേസുകള്‍ കണ്ടെത്തിയതായി ജര്‍മന്‍ പഠനം

ഇന്ന്‌ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സൈനികര്‍ മരിച്ചുവീഴുമ്പോള്‍ ഈ ചരിത്ര സ്‌മൃതികളാണ്‌ മുന്നിലേക്ക്‌ കടന്നുവരുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം ചൈനയുമായി സൗഹൃദം ശക്തിപ്പെടുത്താനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. പക്ഷേ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌ അതിര്‍ത്തിയിലെ മഞ്ഞുമേഖലകളില്‍ വീണ്ടും സൈനികര്‍ പരസ്‌പരം അടിച്ചും കല്ലെറിഞ്ഞും മൃതിയടയുന്നു.

1962ല്‍ തുടങ്ങിയതാണ്‌ ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം. മനുഷ്യന്‌ വാസയോഗ്യമല്ലാത്ത, അന്തരീക്ഷ ഊഷ്‌മാവ്‌ മൈനസ്‌ 40 ഡിഗ്രിയിലേക്ക്‌ വരെ താഴുന്ന ഒരു പ്രദേശത്തിലെ വേലിക്കെട്ടുകള്‍ തങ്ങള്‍ക്കിഷ്‌ടമുള്ളതു പോലെ വേണമെന്നന്ന ഇരുപക്ഷത്തിന്റെയും ശാഠ്യമാണ്‌ മനുഷ്യരെ ബലികൊടുക്കുന്ന ഏറ്റുമുട്ടലുകളിലേക്കും യുദ്ധങ്ങളിലേക്കും നീളുന്നത്‌. തീര്‍ത്തും അര്‍ത്ഥരഹിതവും പ്രാകൃതവുമായ അതിര്‍ത്തി വഴക്കാണ്‌ പതിറ്റാണ്ടുകളായി അവിടെ നടക്കുന്നത്‌. ആധുനിക സമൂഹം ഇത്രയേറെ വളര്‍ന്നിട്ടും മാനവികതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മുദ്രാവാക്യങ്ങള്‍ നാം നിരന്തരം ഉരുവിടുമ്പോഴും സാധാരണ മനുഷ്യര്‍ ഒരിക്കലും ജീവിക്കാന്‍ ഇഷ്‌ടപ്പെടാത്ത മഞ്ഞുമലകളില്‍ ജീവന്‍ തൃണവല്‍ഗണിച്ച്‌ അതിര്‍ത്തികള്‍ക്കു വേണ്ടി കുറെ മനുഷ്യര്‍ മരിച്ച്‌ ജീവിക്കുകയോ ചിലപ്പോഴൊക്കെ മരിച്ചു വീഴുക തന്നെയോ ചെയ്യുന്നു.

Also read:  യു.എസ്-ഇന്ത്യ യാത്രാ വിമാനങ്ങൾ ഈ മാസം 23 മുതൽ പറന്ന് തുടങ്ങും

ഇന്ത്യയ്‌ക്കെതിരെ മിക്കപ്പോഴും പ്രകോപനം സൃഷ്‌ടിക്കുന്നത്‌ ചൈനയാണ്‌. ജനാധിപത്യം എന്തെന്ന്‌ അറിഞ്ഞിട്ടുപോലുമില്ലാത്ത, ഇന്റര്‍നെറ്റിന്‌ പോലും അതിര്‍ത്തികള്‍ കല്‍പ്പിച്ചിട്ടുള്ള, ഏകാധിപതികള്‍ വാഴുന്ന രാജ്യമാണ്‌ ചൈന. അവിടെ നിന്ന്‌ പ്രകോപനങ്ങള്‍ ഉണ്ടാകുന്നത്‌ സ്വാഭാവികം. മനുഷ്യകുരുതിയുടെ എണ്ണം കൂട്ടാതെ പക്വതയോടെയും സഹിഷ്‌ണുതയോടെയും ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യാന്‍ മുന്‍കൈയെടുക്കേണ്ടത്‌ ഇന്ത്യ തന്നെയാണ്‌.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും പ്രശസ്ത വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു

ചിക്കാഗോ ∙ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും, പ്രമുഖ വ്യവസായിയും, ന്യൂട്രീഷൻ ഗവേഷകനുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മലയാളി സമൂഹത്തിന് സമർപ്പിതമായ ജീവിതത്തിലൂടെ, വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മൂന്നു

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗ് ജനകീയ പിന്തുണയോടെ

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അഭൂതപൂർവമായ ജനപിന്തുണയോടെ നടന്നു. ചിക്കാഗോ ചാപ്റ്റർ

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

ഓപ്പറേഷൻ സിന്ധു: ഇസ്രയേലിലും ഇറാനിലും നിന്നുള്ള 67 മലയാളികൾ കേരളത്തിലെത്തി

തിരുവനന്തപുരം ∙ ഇസ്രയേൽ–ഇറാൻ യുദ്ധ മേഖലയിലെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി 67 മലയാളികളെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. ഡൽഹിയിൽ എത്തിയവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »