ടോട്ടോ-ചാന്‍: ജനാലയ്ക്കരികിലെ വികൃതിക്കുട്ടി

toto

 പ്രീതി രഞ്ജിത്ത്

ജാപ്പനീസ് എഴുത്തുകാരിയായ തെത്സുകോ കുറോയാനഗിയാണ് ”ടോട്ടോ ചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി” എന്ന പുസ്തകത്തിന്‍റെ രചയിതാവ്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഈ പുസ്തകം ലോകമെമ്പാടുമുള്ള ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകം മലയാളത്തിലേക്ക് തര്‍ജമ ചെയ്തിരിക്കുന്നത് അന്‍വര്‍ അലിയാണ്.

തെത്സുകോ കുറോയാനഗി തന്‍റെ മറക്കാനാവാത്ത കുട്ടിക്കാല അനുഭവങ്ങളെ അതിന്‍റെ നിഷ്‌കളങ്കത ഒട്ടും ചോര്‍ന്നുപോകാതെ വരച്ചിടുകയാണ് ഈ പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്.

ഒരു കുട്ടിയുടെ കൗതുകങ്ങളെ തീരെ മനസിലാക്കാക്കാനാവാത്ത ആദ്യ സ്‌കൂളിലെ അധ്യാപിക അവളുടെ ആകാംഷകളെയും കൗതുകങ്ങളെയും വലിയ കുറ്റങ്ങളായി അമ്മയ്ക്ക് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ അവള്‍ക്കായി വേറെ നല്ല സ്‌കൂള്‍ കണ്ടു പിടിക്കാന്‍ കുഞ്ഞു ടോട്ടോയുടെ അമ്മ തീരുമാനിക്കുന്നു. പഴയ തീവണ്ടി കോച്ചുകളില്‍ നടത്തിയിരുന്ന, പ്രകൃതിയോടു ഇണങ്ങി നില്‍ക്കുന്ന ‘റ്റോമോ’ എന്ന വിദ്യാലയം മകള്‍ക്കായി അമ്മ കണ്ടെത്തുന്നതോടെ ടോട്ടോചാന്‍റെ ജീവിതം മനോഹരമാകുന്നു. അവളുടെ ഭാവനക്കനുസരിച്ച് ഒരു ചിത്രശലഭത്തെ പോലെ പാറിപ്പറക്കാനുള്ള സ്വാതന്ത്ര്യം ആ സ്‌കൂള്‍ അനുവദിച്ചു നല്‍കുന്നു. പ്രധാന അധ്യാപകനായ കൊബായാഷി മാസ്റ്ററുമായുള്ള ആദ്യ കൂടിക്കാഴ്ച അത്യന്തം മനോഹരമായി കഥാകാരി വിവരിച്ചിരിക്കുന്നു. ആ കുട്ടിയുടെ മനസിലുള്ളതൊക്കെ തുറന്നുപറയാന്‍ അവസരം നല്‍കുകയും അവളുടെ ഓരോ വാക്കുകളും അത്യന്തം ക്ഷമയോടെയും ഉത്സാഹത്തോടെയും കേട്ടിരിക്കുകയും ചെയ്ത മാസ്റ്റര്‍ കുഞ്ഞു ടോട്ടോച്ചാണ് ഒരു അത്ഭുതം ആയിരുന്നു.

വായനയ്ക്കിടയില്‍...: ടോട്ടോ-ചാന്‍ ...

”ജീവിതത്തിലാദ്യമായി ശരിക്കും തനിക്കിഷ്ടപ്പെട്ട ഒരു മനുഷ്യനെ കാണുന്നുവെന്ന് ടോട്ടോചാന് തോന്നി. കൊച്ചു ടോട്ടോ ചിലച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും മാസ്റ്റര്‍ കോട്ടുവായിടുകയോ അശ്രദ്ധനായിരിക്കുകയോ ചെയ്തില്ല. അവള്‍ പറഞ്ഞ കാര്യങ്ങളില്‍ അവള്‍ക്കൊപ്പം താല്പര്യമുള്ള മാസ്റ്റര്‍! അവളുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ മറ്റാരും ഇത്രയും മിനക്കെട്ടിട്ടില്ലല്ലോ. ടോട്ടോചാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട മനുഷ്യനെ കണ്ടുമുട്ടുകയായിരുന്നു.” കഥാകാരി ഇത്രയും പറഞ്ഞു വയ്ക്കുമ്പോള്‍ നമ്മളില്‍ എത്രപേര്‍ കുട്ടികളെ മുഴുവനായും ശ്രദ്ധയോടെ കേള്‍ക്കാന്‍ തയ്യാറാവാറുണ്ട് എന്ന് ഓര്‍ത്തു പോകും. ഒരുപക്ഷെ ഞാനും നിങ്ങളും ഇഷ്ടപ്പെട്ടത് നമ്മെ കേള്‍ക്കുന്ന അധ്യാപകരെ, ആളുകളെ ആയിരുന്നിരിക്കാം.

Also read:  'പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കുന്നത് ഗവര്‍ണറുടെ കുടുംബത്തില്‍ നിന്നല്ല, ഗവര്‍ണറുടേത് നാലാംകിട നിലപാട് ; രൂക്ഷ വിമര്‍ശനവുമായി എം എം മണി

ടോക്കിയോവിലെ റ്റൊമോ എന്ന വിദ്യാലയം വളരെ കുറച്ചു കുട്ടികള്‍ മാത്രം പഠിക്കുന്ന, കുട്ടികളുടെ മാനസിക വളര്‍ച്ചക്കും ഭാവനയ്ക്കും അവരുടെതായ സ്വാതന്ത്ര്യം നല്‍കി വികസിപ്പിച്ചുകൊണ്ടുവരാന്‍ സഹായിച്ചിരുന്ന പഠനരീതികളുള്ള , പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഒരു സ്‌കൂള്‍ ആയിരുന്നു. ടോട്ടോച്ചാന്‍ അത്യന്തം സന്തോഷത്തോടെ വിവരിക്കുന്ന സ്‌കൂള്‍ വിശേഷങ്ങള്‍ വായിക്കുമ്പോള്‍ നമുക്കും ഒരു കുഞ്ഞു ടോട്ടോയായി ആ സ്‌കൂളില്‍ പഠിക്കാനും അവള്‍ സഞ്ചരിച്ചിരുന്ന പാതയോരങ്ങളിലൂടെ സഞ്ചരിക്കാനും, ആ തീവണ്ടി ക്ലാസ്സ് മുറികളില്‍ ഇരിക്കാനും, ഭക്ഷണ സമയത്ത് പാത്രം തുറന്നു കടലിലെയും മലയിലെയും വിഭവങ്ങള്‍ കാണിക്കാനും, കൊബോയോഷി മാസ്‌റെരുമായി സംസാരിക്കാനും കൊതിച്ചു പോകും. കുട്ടികള്‍ക്ക് ചിന്തിക്കാനും അവരുടെ ആശയങ്ങളെ തുറന്നു പറയാനുമുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്ന സ്‌കൂള്‍.വളരെ സന്തോഷത്തോടെ നീങ്ങിക്കൊണ്ടിരുന്ന ജപ്പാനിലെ ജനജീവിതം യുദ്ധകെടുതികളിലെക്കും ദാരിദ്രത്തിലെക്കും നീങ്ങുന്നു.

മരുപ്പച്ച : ടോട്ടോ-ചാന്‍ ...

”ടോട്ടോച്ചാന്‍റെ വീടും ആദ്യമേ യുദ്ധത്തിന്‍റെ സാന്നിധ്യമറിഞ്ഞു. അയല്പ്പക്കങ്ങളില്‍ എല്ലാ ദിവസവും യാത്രയയപ്പുകളുണ്ടായിരുന്നു. മുതിര്‍ന്ന ആണ്‍കുട്ടികളും പുരുഷന്മാരും പാറിക്കളിക്കുന്ന പതാകകളുടെയും തിളച്ചുയരുന്ന മുദ്രവക്യങ്ങളുടെയും അകമ്പടിയോടെ യാത്ര തിരിച്ചു. കമ്പോളങ്ങളില്‍ നിന്നും ആഹാര സാധനങ്ങള്‍ ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു”. പുറത്തു യുദ്ധം കൊടുമ്പിരിക്കുമ്പോള്‍ ജനം ഏതു നിമിഷവും തങ്ങള്‍ക്കു മേല്‍ ഉതിര്‍ന്നു വീഴാവുന്ന അമേരിക്കന്‍ പോര്‍വിമാനങ്ങളില്‍ നിന്നുള്ള ബോംബുകളെ കുറിച്ച് ആകുലപ്പെടുകയും ചെയുന്ന ദിവസങ്ങളില്‍ ആണ് ടോട്ടോചാന്‍ താന്‍ വലുതായാല്‍ ആ സ്‌കൂളിലെ തന്നെ ഒരു അധ്യാപികയാകുമെന്ന് മാസ്‌റെര്‍ക്ക് വാക്കു കൊടുക്കുന്നത്. നിറവേറ്റപ്പെടാനാവാത്ത ആ ആഗ്രഹത്തെ ഓര്‍ത്ത് കുറെ കാലങ്ങള്‍ക്ക് ശേഷം ആ സ്‌കൂള്‍ നിന്നിരുന്ന, പിന്നീട് പാര്‍ക്കിംഗ് ഏരിയയും കടകളും ആക്കപ്പെട്ട സ്ഥലത്ത് നില്‍ക്കുമ്പോള്‍ എഴുത്തുകാരി സങ്കടപ്പെടുന്നുണ്ട്.

Also read:  രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധം ; എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ

തന്‍റെ സ്‌കൂള്‍ കാലഘട്ടത്തിലെ ഓരോ സുഹൃത്തുക്കളെക്കുറിച്ചും റോക്കി എന്ന നായയെക്കുറിച്ചും അത്യന്തം ഹൃദ്യമായ വരികളാല്‍ എഴുത്തുകാരി അടയാളപ്പെടുത്തി വച്ചിരിക്കുന്നു. സ്‌നേഹം മാത്രം നിറഞ്ഞു നിന്നിരുന്ന ഒരു അന്തരീക്ഷം പെട്ടന്ന് യുദ്ധത്തിന്‍റെ കറുത്ത പുകപടലങ്ങള്‍ വന്നു മൂടുന്നതായി നമുക്ക് അനുഭവപ്പെടും.

കുഞ്ഞു കുഞ്ഞു കുസൃതികള്‍ എല്ലാം കുറ്റമായി കണ്ടു അവളെ കുറ്റപ്പെടുത്തിയിരുന്നവരില്‍ നിന്നും ഏറെ വ്യത്യസ്തനായി ‘ ടോട്ടോച്ചാന്‍ നീയൊരു നല്ല കുട്ടിയാട്ടോ” എന്ന് പറഞ്ഞിരുന്ന മാസ്റ്റര്‍ ആണ് എഴുത്തുകാരിയുടെ ആത്മവീര്യം കൂട്ടി ജീവിതത്തില്‍ വിജയം വരിക്കാന്‍ അവളെ സഹായിച്ചത്. നമുക്ക് ജീവിതത്തില്‍ നിഷേധിക്കപ്പെട്ടത് എന്തൊക്കെയെന്നും നമുക്ക് നമ്മുടെ കുട്ടികള്‍ക്ക് നല്‍കാന്‍ പറ്റുന്നത് എന്തൊക്കെയെന്നും അവരുടെ കൊച്ചു സന്തോഷങ്ങളും കൌതുകങ്ങളും ഭാവനകളും വികാരവിക്ഷേപങ്ങളും മനോഹരമായി വരച്ചു വച്ചിരിക്കുന്ന ഒരു പുസ്തകം. ഒരു കൊച്ചു കുട്ടിയായി ടോട്ടോചാനോടൊപ്പം ജപ്പാനിലെ ടോക്കിയോവിലെ വീഥികളിലൂടെ കൈപിടിച്ചു നടന്ന അനുഭവം സമ്മാനിച്ച എഴുത്തുകാരിയോടു ഒരുപാട് ഇഷ്ടം തോന്നി.

അവസാന അദ്ധ്യായത്തില്‍ ബോംബേറുകളില്‍ നിന്നും വര്‍ഷിച്ച മാരകമായ അനേകം ഷെല്ലുകള്‍ ക്ലാസ്സ് മുറികളായി പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ കോച്ചുകള്‍ക്ക് മുകളില്‍ പതിച്ചപ്പോള്‍ കൊബായാഷി മാസ്റ്ററുടെ സ്വപ്നത്തില്‍ ത്രസിച്ചു നിന്നിരുന്ന റ്റൊമോ എന്നാ വിദ്യാലയം ഭയാനകമായ ശബ്ദത്തോടെ നിലം പൊത്തി.

Also read:  Centre – State War Over CAA Hots Up

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികളില്‍ ഒന്ന്,

”ഇപ്പോള്‍ പള്ളിക്കൂടത്തെയാകമാനം മൂടിക്കൊണ്ടിരിക്കുന്ന തീനാളങ്ങളേക്കാള്‍ തീക്ഷണമായിരുന്നു സോസോക്ക് കൊബായാഷി എന്ന ഹെഡ്മാസ്‌റെര്‍ക്ക് കുട്ടികളോടുണ്ടായിരുന്ന സ്‌നേഹ വാത്സല്യങ്ങളും അധ്യാപനത്തോടുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത അഭിനിവേശവും”.

അതുകൊണ്ട് തന്നെ തന്‍റെ സ്‌കൂള്‍ കത്തിയെരിയുന്നത് കണ്ടു നില്‍ക്കുന്ന മാസ്‌റെര്‍ മകനോട് ചോദിക്കുന്നുണ്ട്, ”ഏതുതരം സ്‌കൂള്‍ ആയിരിക്കും നാം അടുത്ത പ്രാവശ്യം കെട്ടിയുയര്‍ത്തുക?” എന്ന്.

ടോട്ടോചാനെപ്പോലെ, അവളുടെ അമ്മയും, നായയായ റോക്കിയും, കൊബായാഷി മാസ്റ്ററും, കൂട്ടുകാരായ മിയോചാന്‍, തകാഹാഷി, വെള്ളമുയലിന്‍റെ പടം തുന്നിയഉടുപ്പണിഞ്ഞ സാക്കോയും, ടോട്ടോയെ കല്യാണം കഴിക്കില്ലെന്നു പറഞ്ഞ തയ്ജിയും, പുത്തന്‍ പന്നിവാല് പിടിച്ചു വളിച്ച ഒയെയും, പക്ഷിമൃഗാദികളെ സ്‌നേഹിച്ച അമാദേരയും, കോഴിക്കുഞ്ഞുങ്ങള്‍ ഉള്ള കിയ്‌ക്കോ ചാനും , ശ്രാധവേളയിലെ നെയ്യപ്പം കൊണ്ടുവരാമെന്നു വാക്ക് തന്നിരുന്ന മിഗിതയും, മരിച്ചുപോയ കൂട്ടുകാരന്‍ യാസ്വാക്കിച്ചാനും നമ്മുടെയും പരിചയക്കാരായി മാറും. ഞാനും കുറച്ചു മണിക്കൂറുകള്‍ ടോട്ടോചാന്റെ കൂട്ടുകാരിയായി സര്‍വ്വ സ്വാതന്ത്ര്യത്തോടെ, തുറന്ന മനസോടെ ജപ്പാനിലെ ടോക്കിയോവിലൂടെ അവളുടെ കൂടെ നടന്നു.

ടോട്ടോചാന്‍ നിങ്ങള്‍ക്കും നല്ലൊരു വായന സമ്മാനിക്കും എന്നു എനിക്കു ഉറപ്പു നല്‍കാനാകും. കാരണം ആരാണ് വീണ്ടും ഒരു കൊച്ചുകുട്ടിയാകാന്‍ ആഗ്രഹിക്കാതിരിക്കുക.

പുസ്തകം : ടോട്ടോ-ചാന്‍ ജനാലക്കരികിലെ വികൃതിക്കുട്ടി

എഴുതിയത് :

പരിഭാഷ :അന്‍വര്‍ അലി

പബ്ലിഷര്‍ : നേഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ

വില: 75 രൂപ

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »