Web Desk
റിയാദ്: മൂല്യവര്‍ധിത നികുതി 15 ശതമാനമായി ഉര്‍ത്തിയ സൗദി അറേബ്യയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് രാജ്യത്ത് നികുതി വര്‍ധന പ്രഖ്യാപിച്ചത്. നിലവിലെ അഞ്ച് ശതമാനം 15 ശതമാനമായി ഉയർത്താനുള്ള തീരുമാനം മേയ് 11നാണ് സൗദി സാമ്പത്തിക മന്ത്രാലയം പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര തലത്തിൽ എണ്ണ വിപണിക്കുണ്ടായ തകർച്ചയും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതോടെയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സൗദി സാമ്പത്തിക മന്ത്രാലയം വാറ്റ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്.
വാറ്റ് വര്‍ധനയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ രാജ്യത്തെ മുഴുവന്‍ വാണിജ്യ, സേവന കേന്ദ്രങ്ങള്‍ക്കും നല്‍കിയിരുന്നു. അതേസമയം നികുതി വര്‍ധന നിലവില്‍ വരുന്നതോടെ വിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളില്‍നിന്ന് അനധികൃതമായി നികുതി ഈടാക്കുന്നത് തടയുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.