Web Desk
തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ഹരി. പോലീസിനെ മഹത്വവല്‍ക്കരിച്ച് സിനിമ എടുത്തതില്‍ താന്‍ ഖേദിക്കുന്നുവെന്ന് ഹരി കത്തില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തമിഴ്നാട്ടില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പ്രതികള്‍ക്ക് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുക എന്നതാണ് അതിനുള്ള ഏക മാർഗമെന്നും ഹരി പ്രതികരിച്ചു. പോലീസ് സേനയിലെ ചിലരുടെ ഇത്തരം പ്രവൃത്തികൾ മുഴുവൻ സേനയെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
Director Hari regrets making five films which glorified the police force in his career. He says Tamil Nadu people shouldn't be subjected to another cruel incident like the one that happened in #Sathankulam.#JusticeForJayarajandBennicks #DirectorHari pic.twitter.com/whYYzfxos8
— Rajasekar (@sekartweets) June 28, 2020
പോലീസിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അഞ്ച് ചിത്രങ്ങളാണ് ഹരി സംവിധാനം ചെയ്തിരിക്കുന്നത്. വിക്രത്തിനെ നായകനാക്കി 2003-ല്‍ പുറത്തിറങ്ങിയ സാമി ആയിരുന്നു ഹരിയുടെ ആദ്യ പോലീസ് ചിത്രം. ഹരി എടുത്ത അഞ്ച് ചിത്രങ്ങളും പോലീസ് അതിക്രമത്തെ ന്യായീകരിക്കുന്നതായിരുന്നു. സാമി, സാമി സ്ക്വയർ എന്നിവയെക്കൂടാതെ സൂര്യയെ നായകനാക്കി സിംഗം, സിംഗം 2, സിംഗം 3 എന്നീ ചിത്രങ്ങളും ഹരി സംവിധാനം ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ അധികാരം ഉപയോഗപ്പെടുത്തേണ്ട പോലീസുകാർ തന്നെ അധികാരം ദുരുപയോഗം ചെയ്താൽ നമ്മൾ അതിനെതിരെ പ്രതികരിക്കണമെന്നും സംവിധായകൻ പറയുന്നു.
ലോക്‌ഡൗണിൽ കടയടക്കാൻ വൈകിയെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ജയ്‌രാജ്, മകൻ ബെനിക്‌സ് എന്നിവരാണ് ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കസ്‌റ്റഡി കൊലപാതകത്തിൽ വൻ പ്രതിഷേധമാണ് തുത്തുക്കുടിയിൽ നടക്കുന്നത്.