English हिंदी

Blog

WhatsApp Image 2020-06-16 at 6.14.01 PM

Web Desk

സമവായ ചര്‍ച്ചക്കായുളള കൊറിയന്‍ സംയുക്ത ഓഫീസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തു. ഇതോടെ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുളള സംഘര്‍ഷം രൂക്ഷമാവുന്നു. ഉത്തര കൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സാങിലെ സ്ഥാപനമാണ് സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. പ്രാദേശിക സമയം 2.49 ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവ സ്ഥലത്ത് വലിയ സ്‌ഫോടനം ഉണ്ടായതായും പുകകള്‍ ഉയരുന്നതായും ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി മുതല്‍ ഓഫീസില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല.

Also read:  ഹോട്ടലുകളിലെ പരിശോധനയ്ക്ക് ചാനല്‍ കാമറ വേണ്ട; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിലക്കി കോടതി

ഉത്തര കൊറിയക്കെതിരെയുളള ലഘുലേഘകള്‍ ദക്ഷിണ കൊറിയയില്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് നയിച്ചത്. ഉത്തരകൊറിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുളള ലേഖനങ്ങള്‍ ബലൂണുകളിലാക്കി രാജ്യത്തേക്ക് അയച്ചിരുന്നു. സംഭവത്തില്‍ ദക്ഷിണ കൊറിയക്കെതിരെ നടപടിയെടുക്കുമെന്ന് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോങ് ജോങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ അതിര്‍ത്തിയിലെ സംയുക്ത സ്ഥാപനം തകര്‍ക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുളള ആശയ വിനിമയത്തിനായി 2018 ലാണ അതിര്‍ത്തിയായ കെയ്‌സാങില്‍ സംയുക്ത ഓഫീസ് സ്ഥാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുളള സംഘാര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംയുക്ത ഓഫീസ് ഉത്തരകൊറിയ തകര്‍ത്തത്.