English हिंदी

Blog

covid

Web Desk

തിരുവനന്തപുരം: കോവിഡ് വാര്‍ഡുകളിലെ രോഗികള്‍ക്ക് ഇനി മുതല്‍ സംഗീതമാസ്വദിച്ചും പുസ്തകം വായിച്ചും ചികിത്സയില്‍ കഴിയാം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പുതിയ വാര്‍ഡുകളിലെ സംവിധാനങ്ങളാണ് രോഗികളില്‍ ഗൃഹാതുരത്വമേകുന്ന തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഐസൊലേഷനില്‍ കഴിയുന്ന രോഗികളില്‍ ചിലര്‍ക്ക് മാനസികസമ്മര്‍ദമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആശുപത്രി അധികൃതരെ വേറിട്ടൊരു വാര്‍ഡെന്ന തീരുമാനത്തിലെത്തിച്ചത്.

Also read:  ഷാനിമോള്‍ ഉസ്മാന് കോവിഡ്

ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജയുടെ പിന്തുണ കൂടി ലഭിച്ചതോടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറാ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബിജോണ്‍, ഡോ സുനില്‍കുമാര്‍, ആര്‍ എം ഒ ഡോ മോഹന്‍ റോയ് തുടങ്ങിയവര്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50 കിടക്കകള്‍ വീതമുള്ള മൂന്നുവാര്‍ഡുകളെ തികച്ചും രോഗീസൗഹൃദത്തിന്റെ പ്രതീകങ്ങളായി മാറ്റി. ഓരോ വാര്‍ഡിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എഫ് എം ചാനല്‍ ഉള്‍പ്പെടെയുള്ള മ്യൂസിക് സംവിധാനങ്ങള്‍, മൈക്ക്, പുസ്തകവായന താത്പര്യമുള്ളവര്‍ക്കായി ലൈബ്രറി എന്നിവയ്‌ക്കൊപ്പം വാര്‍ഡുകള്‍ പെയ ചെയ്ത് നവീകരിക്കുകയും പുതിയ കിടക്കകള്‍, യൂറോപ്യന്‍ ക്ലോസെറ്റ് എന്നിവ സ്ഥാപിക്കുകയും ചെയ്തു.

Also read:  കോട്ടയത്ത് 50 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; വൈദികന്റെ മകന്‍ അറസ്റ്റില്‍

ആദ്യഘട്ടത്തില്‍ സമ്പര്‍ക്കമൊഴിവാക്കാനായി കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കെ എച്ച് ആര്‍ ഡബ്‌ളിയുഎസിലെ പേവാര്‍ഡുകളിലാണ് ഐസൊലേഷന്‍ മുറികള്‍ തയ്യാറാക്കിയിരുന്നത്. 14, ആറ്, അഞ്ച് വാര്‍ഡുകളാണ് ഇപ്പോള്‍ നവീകരിച്ചിരിക്കുന്നത്. പുതിയ രോഗികള്‍ എത്തുന്ന മുറയ്ക്ക് അഞ്ചുവാര്‍ഡുകള്‍ കൂടി ഇത്തരം സൗകര്യങ്ങളോടെ നവീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.