സ്വീഡനും, ഹെര്‍ഡ് ഇമ്യൂണിറ്റിയും, കോവിഡും  

sweden

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

കോവിഡ് മഹാമാരിയെ നേരിടുന്ന വിഷയത്തില്‍ സ്വീഡന്‍ സ്വീകരിച്ച മാതൃക ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനാരോഗ്യ നയത്തിന്റെ രൂപീകരണം എങ്ങനെയാവണമെന്ന കാര്യത്തില്‍ ഗൗരവമായ സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സ്വീഡനില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഒരു ധാരണയുമില്ലാത്തവര്‍ പോലും സ്വീഡിഷ് മാതൃകയെപ്പറ്റി ആധികാരികമായി പൊതുവേദികളില്‍ അഭിപ്രായം രേഖപ്പെടുത്തന്നതിന്റെ ഉദാഹരണങ്ങള്‍ കേരളത്തില്‍ പോലും നിരവധിയാണ്. പരമ്പരാഗത മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളുടെ മുന്‍ഗണനക്രമം അനുസരിച്ചുള്ള ചേരുവകളും, ഭാഗികമായ മറ്റു വിവരങ്ങളുമായിരുന്നു അവയുടെ അടിസ്ഥാനം. ഭാഗികമായ ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പല ധാരണകളെയും പുനപരിശോധിക്കുന്നതിന് പ്രേരിപ്പിക്കുന്നതാണ് വിഖ്യാത ശാസ്ത്ര പ്രസിദ്ധീകരണമായ സയന്‍സിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഒക്ടോബര്‍ 6-ന് പ്രസിദ്ധീകരിച്ച ലേഖനം.

സ്വീഡനിലെ ഔദ്യോഗിക പൊതുജനാരോഗ്യ സംവിധാനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ഔദ്യോഗിക നയത്തിന്റെ  വിമര്‍ശകരായ ഡോക്ടര്‍മാരും, ശാസ്ത്രജ്ഞരും തുടങ്ങിയ വിവിധ മേഖലകളിലുള്ളവര്‍ തമ്മില്‍ നടന്ന സംവാദങ്ങളും, സംഭാഷണങ്ങളും അടിസ്ഥാനമാക്കിയുള്ള ലേഖനം കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സ്വീഡനില്‍ എന്താണ് സംഭവിച്ചതെന്ന് ഏകദേശധാരണ രൂപീകരിക്കുവാന്‍ സഹായകമാണ്. മരണം, രോഗവ്യാപനം, ഹെര്‍ഡ് ഇമ്യൂണിറ്റി, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ ഏതു മേഖലയെടുത്താലും സ്വീഡന്റെ മാതൃക പിന്തുടരാന്‍ പറ്റിയതല്ലെന്നു വ്യക്തമാക്കുന്നതാണ് സയന്‍സിലെ ലേഖനം.

രോഗം തടയുന്നതിനും, നിയന്ത്രിക്കുന്നതിനുമുള്ള യൂറോപ്യന്‍ സെന്റര്‍ (ഇസിഡിസി) പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കണമെന്നു നിര്‍ദ്ദേശിച്ചതിനെതിരെ സ്വീഡനിലെ പൊതുജനാരോഗ്യ സംവിധാനത്തിലെ എപിഡിമയോളജി ചീഫായ ആന്തേഴ്‌സ് ടെഗ്നല്‍ ഏപ്രില്‍ 5-ന് അയച്ച സന്ദേശം മുതലാണ് സ്വീഡിഷ് മാതൃക ശ്രദ്ധ നേടുന്നത്. വായു വഴിയാണ് രോഗം പകരുന്നതെന്ന ധാരണ ഉറപ്പിക്കുവാന്‍ സഹായിക്കുന്നതാണ് മുഖാവരണം ധരിക്കാനുള്ള നിര്‍ദ്ദേശമെന്നും അത് ജനങ്ങളുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും പരസ്പരവിശ്വാസം നഷ്ടപ്പെടുത്താനിടയാക്കുമെന്നായിരുന്നു ടെഗ്നലിന്റെ സന്ദേശം. രോഗലക്ഷണമില്ലാത്തവര്‍ രോഗവ്യാപനത്തിന് എത്രത്തോളം ഇടവരുത്തുമെന്ന് തീര്‍ച്ചയില്ലാത്ത സ്ഥിതിക്ക് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന്റെ ഔചിത്യവും അദ്ദേഹം ഉന്നയിച്ചു. ഏതായാലും അന്നുമുതല്‍ തുടങ്ങിയ സ്വീഡിഷ് മാതൃകയുടെ മുഖ്യചേരുവകള്‍ ഇവയായിരുന്നു. മുഖാവരണം ധരിക്കുന്നതിനെ ബോധപൂര്‍വ്വം നിരുത്സാഹപ്പെടുത്തുക, പ്രകടമായ രോഗലക്ഷണം ഇല്ലാത്ത വൈറസ് ബാധിതരെ സ്വതന്ത്രമായി ഇടപഴകുവാന്‍ അനുവദിക്കുക, ടെസ്റ്റിംഗ് ആവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തുക, രോഗബാധിതര്‍ സ്വന്തം നിലയില്‍ അവരുടെ സമ്പര്‍ക്കങ്ങള്‍ വെളിപ്പെടുത്തക എന്നിവയായിരുന്നു അവയില്‍ മുഖ്യം. കടകളും, ഭക്ഷണ ശാലകളും, സ്‌കൂളുകളും, ഓഫീസുകളുമെല്ലാം സാധാരണ പോലെ പ്രവര്‍ത്തിച്ചു. സ്വീഡന്റെ ഈ നയങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സ്വീഡനില്‍ ഈ നയങ്ങള്‍ കടുത്ത വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. 22 എന്ന പേരില്‍ അറിയപ്പെട്ട ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ FoHM എന്നറിയപ്പെടുന്ന പൊതുജനാരോഗ്യ വകുപ്പിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ വിവാദം പൊതുമണ്ഠലത്തിലെത്തി. താമസിയാതെ 50 ശാസ്ത്രജ്ഞരും, മറ്റു 150 പേര്‍ പിന്തുണക്കാരുമുള്ള ഒന്നായി വളര്‍ന്ന ഈ ഗ്രൂപ്പ്  ഇപ്പോള്‍ സയന്‍സ് ഫോറം കോവിഡ്-19 എന്ന പേരിലാണ് അറിയപ്പെടുന്നത്.

Also read:  അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാന്‍ തീരുമാനം

സ്വീഡന്‍ സ്വീകരിച്ച നയം ആത്മഹത്യപരമായിരുന്നുവെന്നാണ് അവരുടെ നിലപാട്. മഹാമാരി തുടങ്ങിയതിനു ശേഷമുള്ള സ്വീഡനിലെ മരണനിരക്ക് അമേരിക്കയെക്കാള്‍ കൂടുതലാണെന്ന് അവര്‍ പറയുന്നു. ഏറ്റവുമധികം പരിരക്ഷ ആവശ്യമുള്ള വിഭാഗത്തെയാണ് ഈ നയങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. നഴ്‌സിംഗ് ഹോമുകളിലെ അന്തേവാസികളാണ് അതില്‍ ഏറ്റവും പ്രധാനം. ആയിരത്തോളം പേര്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മരണമടഞ്ഞു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമിലെ 14,000 നഴ്‌സിംഗ് ഹോം അന്തേവാസികളില്‍ 7-ശതമാനം പേരെ കോവഡ് കൊണ്ടുപോയി. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചത് രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കിയെന്നു ഫോറത്തിലെ അംഗങ്ങള്‍ പറയുന്നു. മുഖാവരണം ധരിക്കാതിരിക്കുന്നത് വ്യക്തിഗതമായ നിലയില്‍ മനസ്സിലാക്കാം. പക്ഷെ മുഖാവരണം ധരിക്കുന്നതിനെ ശിക്ഷിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവുമെന്നാണ് സ്വീഡിഷ് അനുഭവം കാണിക്കുന്നത്. എന്നാല്‍ വിമര്‍ശകരുടെ വാദങ്ങളെ തള്ളുന്ന സമീപനമാണ് ടെഗ്നല്‍ സ്വീകരിച്ചത്. വിമര്‍ശകര്‍ തങ്ങളുടെ വാദങ്ങളെ സാധൂകരിക്കാന്‍ സഹായിക്കുന്ന ഡാറ്റ മാത്രമാണ് ഉപയോഗിച്ചതെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഇസിഡിസി-യുടെ ഡാറ്റയാണ് ഉപയോഗിച്ചതെന്നു ഫോറത്തിലെ അംഗങ്ങള്‍ പറയുന്നു.

Also read:  പ്രതീക്ഷയുടെ വിളക്കുകള്‍ അണയുന്നില്ല, ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങള്‍: മമ്മൂട്ടി

ഏതായാലും സ്വീഡന്റെ മാതൃക ഗുണത്തെക്കാള്‍ ദോഷം വരുത്തിയെന്നാണ് പൊതുവെയുള്ള അനുമാനം. വളരെയധികം വാര്‍ത്താ പ്രാധാന്യം നേടിയ ഹെര്‍ഡ് ഇമ്യൂണിറ്റി ഇപ്പോഴും അകലെയാണെന്നു ഭൂരിഭാഗം ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. ഹെര്‍ഡ് ഇമ്യൂണിറ്റിയുടെ കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇപ്പോഴും അഭിപ്രായ സമന്വയമില്ല. നിശ്ചിത ജനസംഖ്യയുടെ 30-ശതമാനം പേരെ വൈറസ് ബാധിച്ചാല്‍ ഹെര്‍ഡ് ഇമ്യുണിറ്റിയുണ്ടാവുമെന്നു ഒരു കൂട്ടര്‍ പറയുമ്പോള്‍ 40 മുതല്‍ 70 ശതമാനം വരെ ആളുകള്‍ക്ക് വൈറസ് ബാധയുണ്ടാവണമെന്നു പറയുന്നവരും ധാരാളമാണ്. ഹെര്‍ഡ് ഇമ്യൂണിറ്റിക്കു വേണ്ടി ഇത്രയധികം മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കിയതിനെ ന്യായീകരിക്കാനാവില്ലെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ടെഗ്നലും, FoHM-ഉം ഇപ്പോള്‍ ഇമ്യുണിറ്റിയെ പറ്റി അധികം സംസാരിക്കുന്നില്ല.

Also read:  കാണാതായ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

സെപ്തംബറിലെ കണക്കുകളനുസരിച്ച് സ്റ്റോക്‌ഹോം പ്രവിശ്യയിലെ 12 ശതമാനം ജനങ്ങള്‍ക്കും, സ്വീഡനിലെ മൊത്തം ജനസംഖ്യയില്‍ 6-8 ശതമാനം പേര്‍ക്കു മാത്രമാണ് ജൂണ്‍ പകുതി വരെ വൈറസിനെതിരെ ആന്റിബോഡീസ് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. രോഗം കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ സെപ്തംബര്‍ ആദ്യവാരം പ്രകടമായ കുറവാണ് ഇപ്പോഴത്തെ ഏകപ്രതീക്ഷ. ജുണ്‍ 24-നു 1,698 പേര്‍ ഒറ്റ ദിവസം രോഗബാധിതരായെങ്കില്‍ സെപ്തംബര്‍ ആദ്യവാരം അത് 200 ആയി കുറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ മൂന്നിലൊന്നു പോലും ജനസംഖ്യയില്ലാത്ത രാജ്യമായ സ്വീഡനില്‍ (1.02 കോടി ജനങ്ങള്‍) കോവിഡ് മൂലം ഇതുവരെ മരണമടഞ്ഞത് 5,985 പേരാണ്. രോഗബാധിതരുടെ എണ്ണം 94,000 പേരാണ്. ഒരു ദശലക്ഷത്തിന് 590 പേരാണ് സ്വീഡനിലെ മരണനിരക്ക്. അമേരിക്കയില്‍ 591-ഉം ഇറ്റലിയില്‍ 600-മായിരുന്നു മരണനിരക്ക്. സ്വീഡന്റെ അയല്‍രാജ്യമായ നോര്‍വെയില്‍ മരണനിരക്ക് 10-ലക്ഷത്തില്‍ 50 മാത്രമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ സ്വീഡിഷ് മാതൃക ബാക്കിവെയ്ക്കുന്നത് പൊതുജനാരോഗ്യ പരിരക്ഷയുടെ ചുമതലയുള്ളവര്‍ പുലര്‍ത്തിയ അലംഭാവവും, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയുമാണ്.

Related ARTICLES

ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും പ്രശസ്ത വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു

ചിക്കാഗോ ∙ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും, പ്രമുഖ വ്യവസായിയും, ന്യൂട്രീഷൻ ഗവേഷകനുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മലയാളി സമൂഹത്തിന് സമർപ്പിതമായ ജീവിതത്തിലൂടെ, വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മൂന്നു

Read More »

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗ് ജനകീയ പിന്തുണയോടെ

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അഭൂതപൂർവമായ ജനപിന്തുണയോടെ നടന്നു. ചിക്കാഗോ ചാപ്റ്റർ

Read More »

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ

Read More »

ഓപ്പറേഷൻ സിന്ധു: ഇസ്രയേലിലും ഇറാനിലും നിന്നുള്ള 67 മലയാളികൾ കേരളത്തിലെത്തി

തിരുവനന്തപുരം ∙ ഇസ്രയേൽ–ഇറാൻ യുദ്ധ മേഖലയിലെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി 67 മലയാളികളെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. ഡൽഹിയിൽ എത്തിയവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന

Read More »

ഇറാൻ–ഇസ്രായേൽ വെടിനിർത്തലിൽ ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസം; ട്രംപിനെ നന്ദി അറിയിച്ച് ഖത്തർ അമീർ

ദുബായ് : ഇറാൻ–ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ പുലർച്ചെയോടെ പ്രഖ്യാപിച്ച വെടിനിർത്തലോടെ ഗൾഫ് പ്രദേശത്ത് ആശ്വാസം. തുടർച്ചയായ മിസൈൽ ഭീഷിയിലൂടെ കടന്നുപോയ ഖത്തറും ബഹ്റൈനും ഒടുവിൽ ആശാന്തിയിലേക്ക് തിരിഞ്ഞു. യു‌എ‌ഇ വെടിനിർത്തലിനെ സ്വാഗതം ചെയ്തു. ഇറാനുമായി

Read More »

മിഡിൽ ഈസ്റ്റിൽ യുഎസ് സൈനികത്താവളങ്ങൾ: ഗൾഫ് രാജ്യങ്ങളിൽ ആശങ്ക, ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതിരോധം ശക്തമാക്കുന്നു

ദുബായ്/ദോഹ/മനാമ ∙ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് വ്യോമാക്രമണത്തിനുശേഷം, മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമണ ലക്ഷ്യമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയത് ഗൾഫ് മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നു. അമേരിക്കൻ സൈനിക താവളങ്ങൾ പ്രവർത്തിക്കുന്ന

Read More »

ഇസ്രയേൽ-ഇറാൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎഇ, റഷ്യ

അബുദാബി/മോസ്കോ: ഇസ്രയേലും ഇറാനും തമ്മിലുള്ള വലയുന്ന പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎഇയും റഷ്യയും ആവശ്യപ്പെട്ടു.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം; ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിൻ്റെ ആസ്ഥാനത്തിന് നേരെ ആക്രമണം

ടെൽആവീവ്/ തെഹ്റാൻ: ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »