English हिंदी

Blog

WhatsApp Image 2020-06-22 at 3.36.18 PM

Web Desk

തിരുവനന്തപുരം: നിയന്ത്രണ മേഖലകളില്‍ നിന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമാക്കി സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ കോളേജ് പ്രവേശന കവാടത്തായി പുതിയ അത്യാഹിത വിഭാഗത്തിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ചികിത്സാകേന്ദ്രം ഒരുക്കിയിരുക്കുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ആരോഗ്യമന്ത്രി കെ.കെ ശൈലജ പുതിയ ചികിത്സാ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് ഭീതിയില്ലാതെ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുമാണ് പ്രത്യേക ചികിത്സാകേന്ദ്രം സജ്ജമാക്കിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ട്രയേജ് മുതല്‍ ഓപ്പറേഷന്‍ തീയറ്റര്‍വരെയുള്ള വിപുലമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Also read:  കോവിഡ് കാലത്ത് സി.ഒ.പി.ഡി. ഏറെ ശ്രദ്ധിക്കണം; എന്താണ് സി.ഒ.പി.ഡി.?

പുതിയ സംവിധാനം വഴി കോവിഡ് രോഗികളും മറ്റു രോഗികളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കാനും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താനുമാകുമെന്നും മന്ത്രി പറഞ്ഞു. ട്രീറ്റ്മെന്‍റ് ഏരിയ, പ്രൊസീജിയര്‍ റൂം, വാര്‍ഡ്, ഐ.സി.യു., സ്രവ പരിശോധനാ കേന്ദ്രം, പ്രത്യേക എക്സ് റേ സംവിധാനം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. സ്രവം എടുക്കുന്നതിനായി വിസ്‌ക് സംവിധാനവും ഇവിടെ സജ്ജമാണ്.

Also read:  കേരള നോളജ് മിഷന് തുടക്കം; 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങളുമായി പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം

ഹോട്ട് സ്പോട്ടില്‍ നിന്നും കണ്ടൈന്‍മെന്‍റ് സോണില്‍ നിന്നും ആശുപത്രി ഒപിയിലും അത്യാഹിത വിഭാഗത്തിലും എത്തുന്നവരെ ഹെല്‍പ്പ് ഡെസ്‌കില്‍ സ്‌ക്രീനിംഗ് ചെയ്തശേഷം പുതിയ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് വിടും. ഇവരെ ട്രയേജിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം അവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഫലം പോസിറ്റീവാണെന്ന് കണ്ടാല്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും നെഗറ്റീവാണെങ്കില്‍ അതാത് ചികിത്സാ വിഭാഗങ്ങളിലേക്കും മാറ്റുകയും ചെയ്യും.