ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

download

”മരണം മരിക്കുന്നില്ല…
അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയും
വേണ്ടപ്പെട്ടവരുടേയും
സ്‌നേഹം കൊണ്ട് നാം
മരണത്തെ ജയിക്കുന്നു..
മരണത്തോട്
അഹങ്കരിക്കരുതെന്ന്
പറയുന്നു…”

ഇത് ഒരു നോവലില്‍ നിന്നോ..
ചെറുകഥയില്‍ നിന്നോ..
തത്വചിന്താ പുസ്തകത്തില്‍
നിന്നോ ഉള്ള ഉദ്ധരണിയല്ല…
ഒരു വിമര്‍ശകന്റെ
ആത്മകഥാപരമായ
കുറിപ്പുകളിലെ
നിരീക്ഷണമാകുന്നു
കെ.പി. അപ്പന്റെ ‘..
തനിച്ചിരിക്കുമ്പോള്‍
ഓര്‍മ്മിക്കുന്നത്..’
എന്ന പുസ്തകത്തിലേത്..

ആ പ്രതിഭയുടെ ഏകാന്ത
സഞ്ചാരപഥങ്ങളും അതില്‍
നിറയുന്ന വിശ്വാസത്തിന്റേയും..
അവിശ്വാസത്തിന്റേയും…
സൗന്ദര്യതളിമങ്ങളും..
അസാധാരണമായ
ഈ ആത്മകഥയില്‍
സ്പന്ദിക്കുന്നത്
തൊട്ടറിഞ്ഞുകൊണ്ട്…

വീട്ടിലെത്തുന്ന അതിഥികളെ
പരിചയപ്പെടുന്ന
ശീലം പോലും ഇല്ലാത്ത കുട്ടിയായിരുന്നു
കെ പത്‌നാഭന്‍ അപ്പന്‍.. മുതിര്‍ന്നപ്പോഴും
വലിയ മാറ്റം ഒന്നുമില്ല.. ഉള്ളൊതുങ്ങി
ജീവിച്ച ഒരാള്‍..
ഒരേ കാലത്ത് ജീവിച്ചിട്ടും മലയാളത്തിലെ
പല പ്രമുഖ എഴുത്തുകാരേയും അപ്പന്‍ നേരിട്ട് കണ്ടിട്ടില്ല..

ഇത് ഒരു തരം വലിഞ്ഞിരിപ്പാണ്..
ഈ വലിഞ്ഞിരിപ്പ് ചെറുപ്പം മുതല്‍ തന്നെയുണ്ടായിരുന്നു…
മാധവിക്കുട്ടി ഒരിക്കല്‍ ഫോണ്‍വിളിച്ചു
ചോദിക്കുകപോലുമുണ്ടായിട്ടുണ്ട്
ആരില്‍ നിന്നാണ് ഇങ്ങനെ
ഒളിച്ചിരിക്കുന്നതെന്ന്..?

അദ്ദേഹം എഴുതുന്നു :” ജീവിതത്തില്‍ മരണച്ചുറ്റ് എഴുത്തുകാരന് ഭാരിച്ച അനുഭവം തന്നെയാണ്.. അതിനാല്‍ എഴുതുമ്പോള്‍ മരണം തന്നെ ചിലപ്പോള്‍ വിഷാദമായും മറ്റു ചിലപ്പോള്‍ ഫലിതമായും കടന്നുവരുന്നു..”

Also read:  തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുകളിൽ അവിശുദ്ധ കൂട്ടുകെട്ട്

” കാറ്റ്.. അത് തന്റെ വായനയുടെ വേഗം കൂട്ടിയിരുന്നുവെന്ന് അപ്പന്‍ മനസ്സിലാക്കിയിരുന്നു..
അതുമാത്രമല്ല കാറ്റ് ചെയ്യുന്നത്..
അത് ഏന്റെ മുഖത്തേക്കു വീശുമ്പോള്‍
ഞാന്‍ പുതിയ വഴികളില്‍ ചിന്തിച്ചു
തുടങ്ങുന്നു.. കാറ്റ് എനിക്ക് പക്ഷികളുടെ സ്വരം കൊണ്ടുവരുന്നു.. രാത്രിയില്‍ വായനമുറിയില്‍ ഇരിക്കുമ്പോള്‍
അകലെ നിന്നും അതെനിക്ക് സംഗീതം
കൊണ്ടുവരുന്നു..”

താന്‍ കണ്ട ഉത്തമരായ മനുഷ്യരെ കുറിച്ച്, എഴുത്തുകാരെ കുറിച്ച് അപ്പന്‍ കുറിക്കുന്ന ഋജുവായ വാചകങ്ങള്‍ക്കുമുണ്ട് സമാനതകളില്ലാത്ത ആ ധിഷണയുടെ അധരസിന്ദൂരം…

ജോണ്‍ എബ്രഹാമിനെ കുറിച്ച് പറയുമ്പോഴും
അപ്പന്‍ ആ പ്രതിഭയുടെ സ്വത്വത്തിലേക്ക്
നൂണ്ടിറങ്ങുന്നു…

“..ഈ ലോകം മൃദുവായ സംഗീതത്തിനുള്ളതാണെന്നു കരുതുന്നതുപോലെ മെല്ലെ നടന്നുനീങ്ങുന്ന ജോണിനെ ദുരെ നിന്നുഞാന്‍ നോക്കിനിന്നു.. അങ്ങനെ നോക്കിനിന്നപ്പോള്‍ ദൈവദൂഷണം പോലെയുള്ള ജോണിന്റെ ജീവിതരീതിക്കുള്ളില്‍ ഒരു ദൈവരക്ഷകനുണ്ടെന്ന് എനിക്കുതോന്നിപ്പോയി…”

ഒ.വി. വിജയന്റെ സംസാരം
കേട്ടിരിക്കുമ്പോള്‍…

”..പ്രതിഭാസങ്ങള്‍ക്കിടയിലൂടെ പദങ്ങള്‍ നീങ്ങുന്നു.. ഞാന്‍ ആലോചിച്ചു പോയി.. ആരാണ് നിലനില്‍ക്കുന്നത്..? സംസാരിക്കുന്നവന്‍ തന്നെ..”
ധര്‍മ്മപുരാണം ഇടിമിന്നലില്‍ പിറന്ന ദൃഢസ്വപ്‌നം പോലെയായിരുന്നു..
പ്രചണ്ഡതയെ നൃത്തം ചെയ്യിപ്പിക്കാന്‍
അറിയുന്ന എഴുത്തുകാരനായിരുന്നു
വിജയനെന്നും അദ്ദേഹം എഴുതുന്നു…

Also read:  കോൺഗ്രസിൽ വീണ്ടും കലഹത്തിൻ്റെ കൊടിയുയരുന്നു

അനുഭൂതികള്‍, പുസ്തകങ്ങള്‍, എഴുത്തുകാര്‍…ഇതൊക്കെയാണ് കെ.പി. അപ്പന്റെ കുറിപ്പുകളില്‍ നിറയുന്നത്… അതല്ലാത്ത സ്വന്തം ജീവിതത്തെ കുറിച്ച് അദ്ദേഹം കാര്യമായി ഒന്നും പറയുന്നതേയില്ല… തന്റെ സൗന്ദര്യശാസ്ത്രപരമായ സന്ദേഹങ്ങളെ, അന്വേഷണങ്ങളിലെ വിഭൂതികളെ ഒക്കെ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.. മറ്റുള്ളവരുടെ സ്‌നേഹസ്വരൂപമാര്‍ന്ന ഓര്‍മ്മകളാണ് തന്റെ ജീവിതമെന്ന് അപ്പന്‍ തിരിച്ചറിയുന്നു…

തീഷ്ണമായ ചിന്താപ്രപഞ്ചങ്ങളും.. ഭാഷാസഞ്ചാരങ്ങളും.. രചനാപരിസരത്തെ ചേതോഹരമാക്കുമ്പോഴും രാജിയാകാത്ത സ്വരൂപങ്ങളെ കുറിച്ചുപോലും..
അത് അരാജകത്വത്തെ കുറിച്ചായാലും.. ജ്യാമതീയമായ കൃത്യതയോടെ എഴുതുന്നയാളാണ്
കെ.പി. അപ്പന്‍. വിമര്‍ശനം മൈന്‍ ആര്‍ട്ടാണെന്ന് വിലയിരുത്തിയ കെ.പി. അപ്പന്‍ വിമര്‍ശനവും സര്‍ഗാത്മക സാഹിത്യവും തമ്മിലുള്ള അകലം കുറയ്ക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല..

”അറുപതു വയസ്സിനുശേഷമുള്ള ജീവിതം നീട്ടിവെയ്ക്കപ്പെട്ട മരണഭയമാണ്..
ജീവിതം വെട്ടിത്തിരിയുന്നു. മറ്റെവിടേയ്‌ക്കെങ്കിലുമോ പോകാന്‍ ഒരുങ്ങുന്നു.. ഇതുകൊണ്ടു മനുഷ്യന്‍ നിരാശാഭരിതനാകുന്നില്ല.. എങ്കിലും മരണത്തിന്റെ അനുഭവം മനുഷ്യനില്‍നിന്നു വിട്ടുപോകുന്നില്ല.. അത് പേടിപ്പെടുത്തും വിധം സ്പഷ്ടമാണ്…”

ഈ പേടി ചെറുപ്പത്തില്‍ തന്നെ തനിക്കുണ്ടായിരുന്നുവെന്നും അപ്പന്‍ തിരിച്ചറിയുന്നുണ്ട്…

Also read:  ആവര്‍ത്തിക്കുന്ന കെടുതികളുടെ സന്ദേശം

എഴുതാന്‍ തോന്നാത്ത കാര്യങ്ങള്‍ രാത്രിയോട് സംസാരിക്കുകയാണ് ചെയ്യുകയെന്നാണ് കെ.പി. അപ്പന്‍ പറയുന്നത്…

” രാത്രി നല്ലൊരു കേള്‍വിക്കാരനാണ്…
എന്റെ ജീവിതത്തിലെ ഏറ്റവും
നല്ല ശ്രോതാവ് രാത്രിയാണ്..
എനിക്ക് നിലാവിനേക്കാള്‍
ഇഷ്ടം രാത്രിയെയാണ്…
ജ്വര ബാധ പോലെയും രോഗ
മുര്‍ശ്ചപോലെയും തീവ്രമാകുന്ന
ആനന്ദം രാത്രി എനിക്കു തരുന്നു…”

വീടിന്റെ മുകളില്‍ നിന്നുകൊണ്ടു ഉറങ്ങുന്ന കൊല്ലം നഗരത്തെ നോക്കുന്നു..
ഇതിനേക്കാള്‍ മനോഹരമായ ദൃശ്യം ഈ നഗരത്തിന് പ്രദര്‍ശിപ്പിക്കാന്‍ ഇല്ലെന്ന് തോന്നാറുണ്ട്.. അങ്ങനെ നോക്കി കാണുമ്പോള്‍ സാഹിത്യലോകത്തിന് ഏല്‍പ്പിച്ചുകൊടുക്കാനുള്ള ഓര്‍മ്മകളിലുള്ള എന്റെ താല്പര്യവും ഇല്ലാതെയാകുന്നു..
മറ്റൊരു വിശ്രമത്തിനുള്ള മുഖവുര പോലെ ഓര്‍മ്മകളുടെ അമിതഭോഗം ഞാന്‍ വേണ്ടെന്ന് വെയ്ക്കുന്നു…

എല്ലാ ഓര്‍മ്മകളും ചലനങ്ങള്‍ ഉണ്ടാക്കുന്നില്ല.. ഉണ്ടാക്കണമെന്നുമില്ലവിസ്മരിക്കപ്പെടേണ്ട പലതും ഓര്‍ത്തുവെയ്ക്കുന്നു.. അങ്ങനെ ഓര്‍ത്തുവെയ്ക്കുന്നതെല്ലാം എഴുതാറില്ല..
എഴുതാന്‍ ആവാറുമില്ല.. ഇക്കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് കെ.പി. അപ്പന്‍ തന്റെ ആത്മകഥ അവസാനിപ്പിക്കുന്നത്..

”ആത്മകഥാപരമായ കുറിപ്പുകളില്‍ എന്തുകൊണ്ടാണ് പുസ്തകങ്ങള്‍ കടന്നുവരുന്നതെന്ന്
പലരും ചോദിച്ചു..
അത് സ്വാഭാവികമാണ്.. കാരണം, പുസ്തകങ്ങളെ കുറിച്ചുള്ള ചിന്തകളും
എന്റെ ജീവിതമാണ്…”

Related ARTICLES

പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ

തൃശൂർ : പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ . പുസ്തക പ്രകാശനം ചെയ്യുന്നത് എം

Read More »

‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി

Read More »

ദീപ്തി മേരി പോളിന്റെയും, എൽസയുടെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

  ദീപ്തി മേരി പോളിന്റെ പ്രഥമ നോവൽ, “വിളക്കാതെ വരുന്നവർ ” മുതിർന്ന എഴുത്തുകാരി എൽസയുടെ “എൽസയുടെ കഥകൾ ” എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. “വിളിക്കാതെ വരുന്നവർ ” പ്രശസ്ത സാഹിത്യകാരൻ ജയചന്ദ്രൻ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം

ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം. ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാന്‍ഡ് എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഗീതാഞ്ജലിയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ പരിഭാഷയാണ് ടൂം ഓഫ് സാന്‍ഡ്

Read More »

ടികെസി വടുതല ജന്മശതാബ്ദി; ‘ചങ്കരാന്തി അട ‘പ്രകാശനം ഇന്ന്

ടി കെ സി വടുതല  ജന്മശതാബ്ദി ആഘോഷത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ടി കെ സി രചിച്ച ‘ചങ്കരാന്തി അട’ എന്ന കഥയെ ആസ്പദമാക്കി നിര്‍മിച്ച ഷോര്‍ട്ട് ഫി ലിം ഇന്ന് മുന്‍ മന്ത്രി ജി

Read More »

വീണ്ടും പുരസ്‌കാര നിറവില്‍ ; സുധാകരന്‍ രാമന്തളിക്ക് കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം

മികച്ച വിവര്‍ത്തനത്തിനുള്ള കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം സു ധാകരന്‍ രാമന്തളിക്ക്. കന്നഡയില്‍ നിന്ന് മറ്റു ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്ത നം ചെയ്ത മികച്ച കൃതിക്കുള്ള പുരസ്‌കാരം അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ ത്തനം ചെയ്ത

Read More »

സ്ത്രീ ശബ്ദമായി ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ ; ലോക സ്ത്രീകളുടെ സര്‍ഗാത്മക രചന

ലോകത്തെ പ്രമുഖ എഴുത്തുകാരികളുടെ രചനകളെ വിശകലനം ചെയ്യുന്ന ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകം. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 127 വനിത എഴുത്തുകാരുടെ രചനകളെ ആസ്പദമാ ക്കി മലയാളിയായ ഗ്രീഷ്മയുടെ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »