ജീവിതത്തിലെ നാല് തരം ആവശ്യങ്ങള്‍ക്കായി എങ്ങനെ നിക്ഷേപിക്കണം?

Financial Planing K Aravind

കെ.അരവിന്ദ്

സാധാരണ നിലയില്‍ അനുയോജ്യമായ നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഒരാള്‍ ചെയ്യേണ്ടത് തന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും ആ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള കാലയളവ് തീരുമാനിക്കുകയുമാണ്. ഒപ്പം തന്റെ നികുതി ബാധ്യത കുറയ്ക്കുന്ന രീതിയില്‍ നികുതി ആസൂത്രണം കൂടി നടത്തണം. അതിനു ശേഷം ഓരോ സാമ്പത്തിക ലക്ഷ്യവും നിറവേറ്റുന്നതിന് ഏതു തരത്തിലുള്ള നിക്ഷേപ പദ്ധതി വേണമെന്ന് തീരുമാനിക്കണം.

ഇവിടെ നിക്ഷേപകന്‍ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നു പോകേണ്ടത്. ആദ്യം തന്റെ ജീവിതം വിശകലനം ചെയ്യുക. അതായത് തന്റെ സാമ്പത്തിക നില എങ്ങനെയെന്നും സാമ്പത്തികമായി താന്‍ എവിടെ നില്‍ക്കുന്നുവെന്നും വിലയിരുത്തുക. അതിനു ശേഷം ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയാണ് രണ്ടാമത്തെ ഘട്ടം. നിറവേറ്റുന്നതിന് തൊട്ടടുത്തെത്തിയ ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി ഇനിയും ഏറെ വര്‍ഷങ്ങള്‍ വേണ്ടിവരുന്ന ലക്ഷ്യങ്ങളുമുണ്ടാകും. ഈ ഓരോ ലക്ഷ്യത്തെയും വേര്‍തിരിച്ചതിനു ശേഷം അതിനു യോജിച്ച നിക്ഷേപങ്ങള്‍ നടത്തുകയാണ് മൂന്നാമത്തെ ഘട്ടം.

നിക്ഷേപങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാനമായ ഒരു ഘടകമാണ് റിസ്‌ക് സന്നദ്ധത. വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ ഈ ചാഞ്ചാട്ടത്തെ സമീപിക്കുന്നത് വ്യത്യസ്ത മനോനിലയോടെയാകും. സമചിത്തതയോടെ ഇത്തരം ചാഞ്ചാട്ടത്തെ കാണുന്നവര്‍ക്കു മാത്രമേ റിസ്‌ക് കൂടുതലുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ അനുയോജ്യമാകൂ.

Also read:  പോരാട്ടങ്ങളുടെ നായകൻ സീതാറാം യെച്ചൂരി വിടവാങ്ങി ;ആ നിറഞ്ഞ പുഞ്ചിരി ഇനി ഇല്ല…. സിപിഐഎം എന്ന പ്രസ്ഥാനത്തിനും മതേതര സമൂഹത്തിനും തീരാനഷ്ടം …പ്രിയ സഖാവിനു ആദരാഞ്ജലികൾ

ജീവിത ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് നിക്ഷേപം ഏറ്റവും ഫലപ്രദമായി ചെയ്യാനാവുകയെന്ന് പറയാറുണ്ട്. ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുമ്പോള്‍ നിക്ഷേപ കാലയളവ്, പ്രതീക്ഷിക്കുന്ന റിട്ടേണ്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കൈവരും. അതേസമയം ചിലര്‍ക്ക് ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാവണമെന്നില്ല. ലക്ഷ്യങ്ങളെ നിര്‍വചിക്കുകയെന്നത് ആയാസകരമായ പ്രവൃത്തിയായി തോന്നുന്നുവെങ്കില്‍ അതിന് ചില എളുപ്പ വഴികളുണ്ട്.

നമുക്ക് ഭാവിയില്‍ ആവശ്യമായി വരുന്ന വരുമാനത്തെ നാലായി തിരിക്കുകയെന്നതാണ് ഇതിനുള്ള മാര്‍ഗം. ആദ്യം ദീര്‍ഘകാല ആവശ്യത്തില്‍ നിന്ന് ആരംഭിക്കുക. പത്തോ പതിനഞ്ചോ വര്‍ഷത്തിന് ശേഷം ആവശ്യമായി വരുന്ന വരുമാനത്തെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയര്‍മെന്റിന് ശേഷമുള്ള വരുമാനം തുടങ്ങിയ ആവശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

ദീര്‍ഘമായ കാലയളവായതിനാല്‍ ആവശ്യമായി വരുന്ന തുകയെത്രയെന്ന് കണക്കാക്കുക ഏളുപ്പമാകില്ല. നിങ്ങളുടെ കുട്ടിക്ക് ഇപ്പോള്‍ അഞ്ച് വയസ്സാണെങ്കില്‍ പന്ത്രണ്ടോ പതിമൂന്നോ വര്‍ഷത്തിന് ശേഷം കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ആവശ്യമായി വരുന്ന തുക എത്രയെന്ന് എങ്ങനെ കണക്കാക്കും? പഠിക്കാനായി തെരഞ്ഞെടുക്കുന്ന കോഴ്സ്, ഫീസിലെ വര്‍ധന തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും അത്. ഏതെങ്കിലും ഒരു കോഴ്സ് ആയിരിക്കും കുട്ടി മുതിര്‍ന്നാല്‍ പഠിക്കുകയെന്ന്. ഉദാഹരണത്തിന് എന്‍ജിനിയറിംഗ്. ഇപ്പോള്‍ തീരിമാനിക്കുകയാണെങ്കില്‍ തന്നെ ആ കോഴ്സിന് പന്ത്രണ്ടോ പതിമൂന്നോ വര്‍ഷത്തിന് ശേഷം എത്ര ഫീസ് വേണ്ടി വരുമെന്ന് ഇപ്പോള്‍ അനുമാനിക്കുക പ്രയാസകരമായിരിക്കും. എന്തായാലും വലിയൊരു തുക ആവശ്യമായി വരും എന്ന് തീര്‍ച്ചയായും കരുതാം.

Also read:  പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളില്‍ ഓണ്‍ലൈന്‍ വഴി നിക്ഷേപിക്കാം

രണ്ടാമത്തേത് അല്‍പ്പം കൂടി ഹ്രസ്വമായ കാലയളവിനുള്ളില്‍ വരുന്ന ആവശ്യമാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുക എന്നത് ഉദാഹരണം. ഇത്തരം ആവശ്യങ്ങള്‍ക്ക് വരുന്ന ചെലവ് എത്രയെന്ന് കുറെകൂടി കൃത്യതയോടെ കണക്കാക്കാനാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു വീട് വെക്കുകയാണെങ്കില്‍ അതിന് വേണ്ടി വരുന്ന ഇനീഷ്യല്‍ പേമെന്റ് ഏകദേശം എത്രയെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.

മൂന്നാമത്തേത് അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ടാണ്. മതിയായ ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കാത്ത ആശുപത്രി ചെലവുകള്‍ ഉദാഹരണം. മിക്കവരും അടിയന്തിരാവശ്യങ്ങള്‍ക്കായി ഒരു ഫണ്ട് കരുതാന്‍ മുതിരാറില്ല. മൂന്നുമാസം മുതല്‍ ആറുമാസം വരെയുള്ള കുടുംബത്തിന്റെ വരുമാനത്തിന് തുല്യമായ തുക എമര്‍ജന്‍സി ഫണ്ടായി കരുതാം.

നാലാമത്തേത് നികുതി ലാഭിക്കാന്‍ സഹായകമായ നിക്ഷേപങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവാണ്. ഇതിനുവേണ്ടി വരുന്ന ചെലവ് എത്രയെന്ന് നിങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാവുന്നതാണ്. ഈ നാല് തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി എങ്ങനെ നിക്ഷേപിക്കണമെന്നതാണ് ഇനി തീരുമാനിക്കേണ്ടത്. ഒന്നാമതായി പറഞ്ഞ ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റാനായി മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് അനുയോജ്യം.

Also read:  സിഡ്‌നിയില്‍ വംശീയാധിക്ഷേപം പതിവാണ്; വെളിപ്പെടുത്തലുമായി അശ്വിന്‍

ദീര്‍ഘമായ കാലയളവിന് ശേഷം ഭീമമായ തുക കണ്ടെത്തുന്നതിന് റിസ്‌കുണ്ടെങ്കിലും ഓഹരികളേക്കാളും ഇക്വിറ്റി ഫണ്ടുകളേക്കാളും മികച്ച മാര്‍ഗമില്ല. രണ്ടാമത് പറഞ്ഞ ആവശ്യങ്ങള്‍ക്കായി ബാലന്‍സ് ഫണ്ടുകളിലോ ഡെറ്റ് ഫണ്ടുകളിലോ നിക്ഷേപിക്കാം. ബാങ്ക് എഫ് ഡിയേക്കാള്‍ ഉയര്‍ന്ന നേട്ടം ഈ ഫണ്ടുകള്‍ക്ക് നല്‍കാനാകും.

മൂന്നാമത്തെ ആവശ്യത്തിനായി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിലോ ലിക്വിഡ് ഫണ്ടുകളിലോ നിക്ഷേപിക്കാം. ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് ഏത് സമയത്തും പണം പിന്‍വലിക്കാനുള്ള സൗകര്യം ചില ഫണ്ട് ഹൗസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാ ള്‍ ഉയര്‍ന്ന റിട്ടേണ്‍ ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് ലഭ്യമാകും.

നാലാമത്തെ ആവശ്യത്തിനായി വരുമാനം, ഇന്‍ഷുറന്‍സ്, മൂലധന വളര്‍ച്ച തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ടേം പോളിസി മുതല്‍ ഇ.എല്‍.എസ്.എസ് വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാം.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »