ത്യക്കാക്കരയുടെ വായനാശീലം. (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ്

വായന വളര്‍ന്നു വന്ന കാലമുണ്ടായിരുന്നു. ഇന്നും വായന തളര്‍ന്നിട്ടില്ല. വായന പുസ്തകത്തില്‍ നിന്ന് ഡിജിറ്റല്‍ മേഖലയിലേയ്ക്ക് മാറി എന്ന് മാത്രം. ഇന്ന് അച്ചടിച്ച പത്രങ്ങള്‍ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഡിജിറ്റല്‍ യുഗത്തിലാണ് സമൂഹം. വിവരങ്ങള്‍ വിരല്‍ തുമ്പില്‍ എത്തുന്നു. ഒരു നോവല്‍ വായിക്കണം എന്ന് തോന്നിയാല്‍ അത് ഓണ്‍ലൈന്‍ വഴി വാങ്ങുന്നു. ഡിജറ്റല്‍ കോപ്പികള്‍ ചെറിയ വിലയ്ക്ക് ലഭിക്കുന്നു എന്നത് മറ്റൊരു മിച്ചം. കോവിഡ് വന്നതോടെ ഡിജിറ്റല്‍ മാധ്യമങ്ങളുടെ കുത്തൊഴുക്കായി. ടെലിവിഷന്‍ പോലും പോക്കറ്റിലെ മൊബൈലിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞാല്‍ തെറ്റുണ്ടാകില്ല. പണ്ടൊക്കെ ജനങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതില്‍ പ്രാദേശിക ചായക്കടകളുടെ പങ്ക് വളരെ വലുതാണ്. പത്രവായനയ്ക്കായി ചായക്കടയെ ആശ്രയിക്കുന്ന എത്രയോ പേര്‍ ഉണ്ടായിരുന്നു.

പത്രങ്ങള്‍ വായിച്ചിരുന്ന, പുസ്തകങ്ങള്‍ വായിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു. ത്യക്കാക്കരയിലെ ജനങ്ങളില്‍ വായനാശീലം വളര്‍ത്തിയ കുറച്ച് സാംസ്കാരിക കേന്ദ്രങ്ങളുണ്ടായിരുന്നു. കേസരി സ്മാരക സഹ്യദയ ഗ്രന്ഥശാല, കൈരളി വായനശാല, ഇഎംഎസ് ലൈബ്രറി, എകെജി വായനശാല, കൊച്ചിന്‍ യൂണിവേഴ്സിറ്റി ലൈബ്രറി തുടങ്ങിയവ പ്രധാനമായ ചിലതാണ്.

കുട്ടിക്കാലത്ത് വീട്ടില്‍ വരുത്തിയിരുന്ന പൂമ്പാറ്റ, ബാലരമ, അമര്‍ ചിത്രക്കഥ, അമ്പിളി അമ്മാവന്‍, യുറീക്ക, എന്നീ പ്രസിദ്ധീകരണമായിരുന്നു വായനാശീലം വളര്‍ത്തിയത്. മറ്റ് വീടുകളില്‍ വരുത്തിയിരുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ ലഭിച്ചിരുന്നു. കുട്ടികളുടെ നോവലും, റീഡേസ് ഡൈജസ്റ്റും, ട്വിന്‍കിളും, സിഐഡിമൂസ, മാന്‍ഡ്രക്ക്, സൂപ്പര്‍മാന്‍ തുടങ്ങിയവ പലവഴിക്ക് വായിക്കാന്‍ ലഭിക്കുമായിരുന്നു. അക്കാലത്ത് കുട്ടികള്‍ കൂടുതല്‍ വായനാശീലം ഉള്ളവരായി തോന്നുന്നു. എല്ലാ പുസ്തകങ്ങളും ഒരു ഡസനിലേറെ വീടുകളിലൂടെ കയറി ഇറങ്ങിയിരുന്നു. പരസ്പരം പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുക്കുമായിരുന്നു.

Also read:  ജലദോഷം, പനി ഉള്ളവര്‍ ചികിത്സ തേടുന്ന ദിവസം ആന്റിജന്‍ പരിശോധന നടത്തണം; കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി

1965ല്‍ ത്യക്കാക്കരയിലെ പാടത്ത് ഒരു കടമുറിയില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സ്മരണയ്ക്കായി ആരംഭിച്ച നെഹ്റു സ്മാരക വായനശാലയായിരുന്നു ആദ്യമുണ്ടായത്. പല കാരണങ്ങളാല്‍ നെഹ്റു സ്മാരക വായനശാലയുടെ പ്രവര്‍ത്തനം ഏറെ നാള്‍ നീണ്ടു നിന്നില്ല. തൃക്കാക്കര ക്ഷേത്രത്തിന്‍റെ തെക്കു പടിഞ്ഞാറു ഭാഗത്ത് കടയുടെ ഒരു മുറി വാടക കൂടാതെ രണ്ട് മാസത്തേയ്ക്ക് എ.എസ്. കുമാരന്‍ മൂത്തത് നല്‍കി. അങ്ങിനെ 1974 നവംബര്‍ 3-ാം തീയതി രാവിലെ വി.എം. ഉണ്ണിക്കൃഷ്ണന്‍ ഭദ്രദീപം കൊളുത്തി സഹ്യദയ ഗ്രസ്ഥശാല പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മാസം കഴിഞ്ഞ് നീലകണ്‍ഠന്‍ നായരുടെ ചായക്കടയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്‍റെ തന്നെ കടമുറിയില്‍ സഹ്യദയ ഗ്രസ്ഥശാല 25 രൂപ വാടകയ്ക്ക് തുടര്‍ന്ന് പ്രവര്‍ത്തിച്ചു. ഇതേ സമയം ത്യക്കാക്കരയില്‍ കേസരി സ്മാരക ഗവേഷക ഗ്രസ്ഥശാല സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഗ്രൗണ്ടിന് സമീപമുള്ള കേസരി സ്മാരകത്തിലേയ്ക്ക് സഹ്യദയ വായനശാല ലയിച്ച് സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറി. അങ്ങിനെ കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാലയായി. ഒട്ടേറെ പുസ്തകങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അംഗങ്ങളുടെ എണ്ണം കൂടി.

Also read:  സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനതലത്തിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റെറുകൾ ആരംഭിക്കും

കൊച്ചി സര്‍വ്വകലാശാല വായനശാല വലുപ്പം കൊണ്ട് വലുതാണ്. പക്ഷെ പൊതുജനങ്ങള്‍ക്ക് അവിടെ പ്രവേശനം ഉണ്ടായിരുന്നില്ല. കേരളത്തിലെ തന്നെ ഏറ്റവും വലിയ വായനശാലകളില്‍ ഒന്ന് ത്യക്കാക്കര, കാക്കനാട് സ്ഥിതി ചെയ്യുന്ന ഇഎംഎസ് വായനശാലയാണ്. പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ മാത്രമല്ല, പത്രങ്ങള്‍ക്ക് റീഡിങ്ങ് റൂം, അന്ധരായവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍, തീയറ്റര്‍ എല്ലാം അവിടുണ്ട്. ത്യക്കാക്കരയിലെ ഇഎംഎസ് ലൈബ്രറിയോട് ചേര്‍ന്നുള്ള പാര്‍ക്കും അതിമനോഹരമാണ്. എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്ന അഡ്വക്കേറ്റ് എം എം മോനായി നേത്യത്ത്വം നല്‍കിയാണ് ഇഎംഎസ് വായനശാല തുടങ്ങിയത്.

ത്യക്കാക്കരയില്‍ ക്കൈപ്പടമുകളില്‍ 1984 മുതല്‍ പ്രവര്‍ത്തിക്കുന്ന വായനശാലയാണ് വൈസിഎഫ്. ഗ്രസ്ഥശാലാ സംഘവുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം 14 യുവാക്കള്‍ ചേര്‍ന്ന് തുടങ്ങിയതാണ്. ഇന്ന് സ്വന്തമായി കെട്ടിടമുണ്ട്. സംസ്ഥാന യുവജനബോഡിലും, നെഹ്റു യുവ കേന്ദ്രയിലും അഫിലിയേഷനുണ്ട്.

വാഴക്കാലയില്‍ പ്രവര്‍ത്തിക്കുന്ന ക്കൈരളി വായനശാല പഴക്കമേറിയതും ജില്ലയിലെ മികച്ചതുമാണ്. ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്ന വായനശാല ത്യക്കാക്കരയുടെ സാംസ്കാരിക മുഖമായി മാറിയിട്ടുണ്ട്. ചിത്രകല, സംഗീതം, ന്യത്തവും, സംഗീത ഉപകരണങ്ങളും പരിശീലിപ്പിക്കന്ന കേന്ദ്രമായി അവിടെ മാറി. വാഴക്കാലയിലെ ഒട്ടേറെ ജനങ്ങള്‍ തന്നെയാണ് അതിന്‍റെ നടത്തിപ്പിന് പിന്നില്‍ ഉള്ളത്. കുറി നടത്തിയും ബക്കറ്റ് പിരിവ് നടത്തിയുമാണ് വായനശാല വളര്‍ത്തിയത്. ഇന്ന് ഇരുനില കെട്ടിടം വായനശാലയ്ക്ക് സ്വന്തമായുണ്ട്.

Also read:  നിരപരാധി 521 ദിവസമായി ജയിലിൽ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

പ്രശസ്ത നാടക പ്രവര്‍ത്തകനും, സാസ്കാരിക പ്രവര്‍ത്തകനുമായ ഇടപ്പള്ളി അലിയാര്‍ സഹ്യദയ വായനശാലയിലെ നിത്യ സന്ദര്‍ശകനായിരുന്നു. ത്യക്കാക്കര സഹ്യദയ വായനശാലയുടെ നാടക അവതരണങ്ങള്‍ക്കും, മത്സരങ്ങള്‍ക്കും അദ്ദേഹമാണ് നേത്യത്ത്വം നല്‍കിയത്. സഹ്യദയ വായനശാല പോലൊന്ന് ഇടപ്പള്ളിയില്‍ തുടങ്ങണമെന്ന് കളമശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ബീരാന്‍കുട്ടിയും, അലിയാരും തീരുമാനിച്ചു. ദേശിയ പാതയോരത്ത് തന്നെ വേണമെന്ന് ബീരാന്‍കുട്ടിക്ക് നിര്‍ബദ്ധമായിരുന്നു. അങ്ങിനെ തുങ്ങെിയതാണ് ഇടപ്പള്ളി എകെജി വായനശാല. ആദ്യ കാലങ്ങളില്‍ അവിടെ പത്രങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. ആനുകാലികങ്ങളും അവിടെ ലഭ്യമായിരുന്നു. പത്രം വായിക്കാന്‍ സൈക്കിളില്‍ എകെജി വായനശാലയില്‍ ലേഖകനും പോയിരുന്നു. അന്ന് സമപ്രായക്കാരനായ ഇപ്പോഴത്തെ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സഹീര്‍ അലിയായിരുന്നു ലൈബ്രറേറിയന്‍. ഇടപ്പള്ളി അലിയാരുടെ മകനാണ് സഹീര്‍ അലി. വായനശാലാ കെട്ടിടം പിന്നീട് റോഡിന് എതിര്‍വശത്തേയ്ക്ക് മാറി. പുസ്തകങ്ങളും അവിടെ കൂടുതലായി എത്തി. ഇന്ന് ത്യക്കാക്കരയിലെ പല സാംസ്കാരിക പരിപാടികള്‍ക്കും ഇവിടെ വേദിയാകാറുണ്ട്.

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »