21-ാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ്‌ സെക്രട്ടറിയുടെ തമാശകള്‍

images

നൂറ്‌ വര്‍ഷം തികഞ്ഞ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ തങ്ങളുടെ ഇത്രയും കാലത്തെ വീഴ്‌ചകളെ കുറിച്ച്‌ വിലയിരുത്തുന്നത്‌ സ്വാഗതാര്‍ഹമാണ്‌. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അത്തരമൊരു ആത്മവിമര്‍ശനപരമായ പുന:പരിശോധനയുടെ സൂചനകളാണ്‌ പ്രശസ്‌ത എഴുത്തുകാരനായ സക്കറിയയുമായി ഒരു പ്രമുഖ പത്രത്തിനു വേണ്ടി നടത്തിയ അഭിമുഖത്തില്‍ നല്‍കുന്നത്‌. ലോകമെമ്പാടും കമ്യൂണിസ്റ്റ്‌ ഭരണങ്ങള്‍ ഏകാധിപത്യമായി മാറിയതിനെ കുറിച്ചുള്ള സക്കറിയയുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറയുന്നു: “വര്‍ഗാധിപത്യം എന്നതായിരുന്നു കമ്യൂണിസ്റ്റ്‌ സങ്കല്‍പ്പം. വര്‍ഗ ഭരണകൂടമെന്നത്‌ മുന്നണി പോരാളികളുടെ അതായത്‌ പാര്‍ട്ടിയുടെ ഏകാധിപത്യമായി. വര്‍ഗത്തിനു പകരം പാര്‍ട്ടി. മെല്ലെ പാര്‍ട്ടിക്ക്‌ പകരം നേതൃത്വം വരുന്നു. പിന്നെ, നേതൃത്വത്തിന്‌ പകരം വ്യക്തി. ആ വലിയ പിഴവാണ്‌ സംഭവിച്ചത്‌.”

സീതാറാം യെച്ചൂരി നടത്തിയത്‌ നിശിതമായ
വിലയിരുത്തലാണ്‌. എന്നാല്‍ ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സിപിഎം പാര്‍ട്ടിയെ വര്‍ഗോന്മുഖമാക്കാനും നേതാക്കളായ വ്യക്തികള്‍ക്ക്‌ അമിത പ്രാധാന്യം കൈവരാതിരിക്കാനും എന്തു നടപടികളാണ്‌ സ്വീകരിച്ചത്‌ എന്നൊരു ചോദ്യം സ്വാഭാവികമായി ഉയരുന്നു.

Also read:  കത്തുന്ന ഇന്ധന വിലയും കെട്ടുപോയ പ്രതികരണ ശേഷിയും

ലോക കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വ്യക്തിയിലേക്കുള്ള അധികാര കേന്ദ്രീകരണം എന്ന യെച്ചൂരി പറയുന്ന വലിയ പിഴവ്‌ അതിന്റെ ഏറ്റവും ഗുരുതരമായ നിലയിലെത്തുന്നത്‌ സോവിയറ്റ്‌ യൂണിയനിലെ സ്റ്റാലിന്റെ പ്രഭാവ കാലത്താണ്‌. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഏകാധിപതികളിലൊരാളായാണ്‌ ഇന്ന്‌ സ്റ്റാലിന്‍ വിലയിരുത്തപ്പെടുന്നത്‌. രാജ്യത്തിനകത്തെ അപ്രിയരായ ആളുകളെ ഉന്മൂലനം ചെയ്യുന്നതില്‍ ഹിറ്റ്‌ലറേക്കാള്‍ മുന്നിലായിരുന്നു സ്റ്റാലിന്‍. സ്റ്റാലിനെ തള്ളിപ്പറയുകയാണ്‌ പിന്നീട്‌ റഷ്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ചെയ്‌തത്‌. ആ കൊടിയ ഏകാധിപതി ഇന്നും സിപിഎമ്മിന്‌ ആദരണീയനാണ്‌. പാര്‍ട്ടി ദൈവങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴും സ്റ്റാലിന്റെ ചിത്രം ചില്ലിട്ടുവെച്ചിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സെക്രട്ടറി കമ്യൂണിസത്തിന്‌ സംഭവിച്ച ഏകാധിപത്യ പ്രവണത എന്ന പിഴവിനെ കുറിച്ച്‌ പറയുമ്പോള്‍ അത്‌ 21-ാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ്‌ നേതാക്കള്‍ പറയുന്ന തമാശകളിലൊന്നായി കാണുന്നതാകും ഉചിതം.

ഇന്ത്യയില്‍ പാര്‍ട്ടിയില്‍ വ്യക്തി കേന്ദ്രീകരണം സംഭവിക്കില്ലെന്നും അത്‌ തങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നുമാണ്‌ യെച്ചൂരി പറയുന്നത്‌. അതും മറ്റൊരു `തത്വാധിഷ്‌ഠിതമായ തമാശ’യാണ്‌. സിപിഎം ഇന്ന്‌ പേരില്‍ മാത്രമാണ്‌ ഇന്ത്യന്‍ പാര്‍ട്ടി. കേരളത്തില്‍ മാത്രമാണ്‌ അതിന്‌ സ്വാധീനമുള്ളത്‌. കേരളത്തിലെ സിപിഎം ആകട്ടെ പിണറായി വിജയന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ്‌ നിയന്ത്രിക്കപ്പെടുന്നത്‌.

Also read:  ജനങ്ങളുടെ കോടതിയിൽ അവിശ്വാസം ആര് കേൾക്കും

സിപിഎമ്മില്‍ കേരള ഘടകത്തിന്റെ അമിതമായ ആധിപത്യത്തില്‍ മടുത്താണ്‌ ഒരു ഘട്ടത്തില്‍ സിപിഐ (എം) എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) ആണെന്നും കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ കേരള (മാര്‍ക്‌സിസ്റ്റ്‌) അല്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞത്‌. സിപിഎം സംസ്ഥാന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന. യെച്ചൂരി സമ്മതിച്ചാലും ഇല്ലെങ്കിലും, മലയാളിയല്ലാത്ത അദ്ദേഹമാണ്‌ സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിയെങ്കിലും സിപിഎം എന്നത്‌ കേരളത്തില്‍ മാത്രം സ്വാധീനമുള്ള ഒരു പ്രാദേശിക പാര്‍ട്ടിയായി മാറിയിട്ട്‌ വര്‍ഷങ്ങളായി. പ്രാദേശിക പാര്‍ട്ടികളെ നിയന്ത്രിക്കുന്നത്‌ ആ പ്രദേശത്തെ നേതാവായിരിക്കും. സിപിഎമ്മിന്റെ കാര്യത്തിലും അതു തന്നെയാണ്‌ സംഭവിച്ചിരിക്കുന്നത്‌.

നിലവിലുള്ള ഇടതുസര്‍ക്കാരിന്റെ പോക്ക്‌ തന്നെ പാര്‍ട്ടിയും ഭരണവും എന്തുമാത്രം വ്യക്തികേന്ദ്രിതമാണെന്നാണ്‌ വ്യക്തമാക്കുന്നത്‌. 1957ല്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ മുതല്‍ ഇതുവരെയുള്ള ഇടതുസര്‍ക്കാരുകളുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇത്രയേറെ വ്യക്തികേന്ദ്രിതമായ ഒരു ഭരണം ഉണ്ടായിട്ടില്ലെന്ന്‌ കാണാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചാണ്‌ ഭരണം മുന്നോട്ടുപോകുന്നത്‌. അതില്‍ പാര്‍ട്ടിക്ക്‌ ഇടപെടാന്‍ പോലും സാധിക്കുന്നില്ല. അങ്ങേയറ്റം വ്യക്തികേന്ദ്രിതമായ ഭരണം വരുത്തിവെച്ച വീഴ്‌ചകളെ ന്യായീകരിക്കുകായണ്‌ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രധാനജോലി. മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാക്കളുടെ നിയമനം, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രാജിയില്‍ കലാശിച്ച തേര്‍വാഴ്‌ച, സ്‌പ്രിങ്ക്‌ളര്‍, ലൈഫ്‌ മിഷന്‍ ഇടപാടുകള്‍, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേസ്‌ തുടങ്ങിയ വീഴ്‌ചകളെല്ലാം സംഭവിച്ചത്‌ പാര്‍ട്ടിക്ക്‌ യാതൊരു സ്വാധീനവുമില്ലാത്ത മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഭരണത്തിന്‍ കീഴിലാണ്‌.

Also read:  അന്തിചര്‍ച്ച എന്ന അശ്ലീല കാഴ്‌ച

ഭരണത്തിലോ പാര്‍ട്ടിയിലോ പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല എന്ന നിലയിലാണ്‌ കാര്യങ്ങള്‍. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ പോലും അതിന്‌ കഴിയില്ല. എന്നിട്ടും ഇന്ത്യയില്‍ (കേരളത്തില്‍) തങ്ങള്‍ വ്യക്തികേന്ദ്രീകരണം അനുവദിക്കില്ല എന്ന യെച്ചൂരിയുടെ പ്രസ്‌താവന ശ്രീനിവാസന്റെ സിനിമകളില്‍ കാണുന്ന തരത്തിലുള്ള `ഗൗരവത്തിലുള്ള തമാശ’കളുടെ കൂട്ടത്തില്‍ വരും

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »