റിയാദ്: ടൂറിസം, സംസ്കാരം, സ്പോർട്സ്, ക്രിയേറ്റീവ് വ്യവസായങ്ങൾ എന്നീ മേഖലകളിൽ 2030 ഓടെ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാണിജ്യ മന്ത്രി മാജിദ് അൽ ഖസബി പറഞ്ഞു. രാജ്യം അഭിലാഷത്തിൽനിന്ന് പ്രവർത്തനത്തിലേക്ക് മാറിയിരിക്കുന്നു. സൗദി ആതിഥേയത്വം വഹിക്കുന്ന എക്സ്പോ 2030, ഫിഫ ലോകകപ്പ് 2034 എന്നിവ അടുത്തുവരുമ്പോൾ നമ്മുടെ യുവാക്കളെ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് ഭാവി കഴിവുകൾ ആവശ്യമാണ്.
ഹ്യൂമൻ ക്യാപ്പലിറ്റി ഇനീഷ്യേറ്റിവ് റിയാദ് റിറ്റ്സ് കാൾട്ടൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സിനിമ, ഡിസൈൻ, ഫാഷൻ, ഡിജിറ്റൽ കലകൾ എന്നിവയിൽ ശക്തമായ വളർച്ച പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ക്രിയേറ്റിവ് ഇക്കണോമി 80,000-ലധികം ജോലികളെ പിന്തുണക്കും.
2030-ഓടെ ജി.ഡി.പിയുടെ 4.4 ശതമാനത്തിൽനിന്ന് 19 ശതമാനമായി ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വളരുമെന്ന് വാണിജ്യ മന്ത്രി വിശദീകരിച്ചു. 2030-ഓടെ ആരോഗ്യമേഖല 250 ശതകോടി റിയാലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദികളിൽ 65 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരാണ്. 2030-ഓടെ ജി.ഡി.പിയുടെ 4.4 ശതമാനത്തിൽനിന്ന് 19 ശതമാനമായി ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വളരുമെന്ന് വാണിജ്യ മന്ത്രി വിശദീകരിച്ചു. 2030-ഓടെ ആരോഗ്യമേഖല 250 ശതകോടി റിയാലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദികളിൽ 65 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരാണ്.
