മസ്കത്ത്: ഒമാനിൽ താമസിക്കുന്ന 156 പ്രവാസികൾക്ക് പൗരത്വം അനുവദിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഒമാനി പൗരത്വം നേടുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും അടുത്തിടെ ലളിതമാക്കിയതിന്റെ ഭാഗമായാണ് പുതിയ പൗരത്വമാന്യങ്ങൾ.
പൗരത്വ അപേക്ഷകളുടെ സമർപ്പണവും പരിശോധനയും ആഭ്യന്തര മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നത്. ഓരോ അപേക്ഷയും നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും പരിശോധിക്കപ്പെടുക. മതിയായ കാരണം ഇല്ലാതെ അപേക്ഷ നിരസിക്കാൻ മന്ത്രാലയത്തിന് അവകാശമുണ്ട്.
നവീനമായ നിയമപരിഷ്കാരപ്രകാരം:
- ഒമാനി പൗരത്വം നേടുമ്പോൾ മറ്റൊരു രാജ്യത്തിന്റെ പൗരത്വം നിലനിർത്താനാകില്ല.
- അഭ്യന്തര മന്ത്രിയുടെ പ്രത്യേക ശുപാർശയോടെയും രാജകീയ ഉത്തരവോടെയും കൂടിയാൽ മാത്രം ഈ വ്യവസ്ഥയ്ക്ക് ഇളവ് അനുവദിക്കും.
- പിതാവ് പൗരത്വം ഉപേക്ഷിച്ചാലും, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പൗരത്വം നഷ്ടപ്പെടില്ല.
- പൗരത്വം നൽകാൻ, പിന്‍വലിക്കാൻ, പുനഃസ്ഥാപിക്കാൻ ആഭ്യന്തര മന്ത്രിക്ക് ശുപാർശ ചെയ്യാനുള്ള അധികാരമുണ്ട്.
- പൗരത്വം ലഭിക്കുന്നവർക്കും പുനഃസ്ഥാപിച്ചവർക്കും നിയമപരമായ എല്ലാ പൗരാവകാശങ്ങളും ലഭിക്കും.
- ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതികൾ പരിഗണിക്കില്ല എന്നതും പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വം അനുവദിച്ച രാജകീയ ഉത്തരവിന്റെ പ്രാബല്യം അതിന്റെ പ്രസിദ്ധീകരണ തീയതി മുതൽ ആയിരിക്കും.
Also read: പ്രവാസികൾക്ക് പരമാവധി ആനുകൂല്യങ്ങൾ; ദുബായിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തി 15,000 ഇന്ത്യക്കാർ
നിരവധി വർഷങ്ങളായി ഒമാനിൽ തൊഴിൽ, വ്യാപാരം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ചേർന്നിരിക്കുന്ന പ്രവാസികൾക്കാണ് പുതിയതായി പൗരത്വം ലഭിച്ചത്.












