സൈബര്‍ ഇടങ്ങളിലെ അസഹിഷ്‌ണുക്കള്‍

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സംഘടിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ സിപിഎമ്മും ബിജെപിയുമാണ്‌. ഇരുപാര്‍ട്ടികളുടെയും കേഡര്‍ സ്വഭാവമാണ്‌ സൈബര്‍ ലോകത്ത്‌ അവര്‍ നടത്തുന്ന സംഘടിതമായ പ്രചാരണത്തിലും പ്രതിഫലിക്കുന്നത്‌. ഈ കേഡര്‍ സ്വഭാവം പലപ്പോഴും എതിരാളികള്‍ക്കെതിരെ കൂട്ടായതും അസഹിഷ്‌ണുത നിറഞ്ഞതുമായ സൈബര്‍ ആക്രമണത്തിന്‌ വഴിവെക്കാറുണ്ട്‌. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയാ സംഘം തിരിഞ്ഞത്‌ ആസൂത്രിതമായ രാഷ്‌ട്രീയ സൈബര്‍ ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.

വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടാ വാക്‌തര്‍ക്കമാണ്‌ സൈബര്‍ ആക്രമണത്തിന്‌ കാരണമായത്‌. സ്വര്‍ണ കടത്തു കേസിലെ പ്രധാനപ്രതി സ്വപ്‌നയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന്‌ എന്‍ഐഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തകളും ഒരു കാര്‍ട്ടൂണുമാണ്‌ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്‌. സ്വപ്‌നയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നത്‌ ഒരു വസ്‌തുതയാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ എന്നാല്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ്‌ കൂടിയാണ്‌. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതു പ്രകാരം അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ സ്വപ്‌നയുമായി ചേര്‍ന്ന്‌ ബാങ്ക്‌ ലോക്കര്‍ തുറക്കുകയും ഒരു കോടി രൂപ അതില്‍ സൂക്ഷിക്കുകയും ചെയ്‌തതായാണ്‌ വെളിപ്പെടുത്തല്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ സ്വപ്‌നയുമായി ഇത്രയേറെ അടുത്ത ബന്ധമുണ്ടെങ്കില്‍ ആ ബന്ധം അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇടപഴകുമ്പോള്‍ എത്രത്തോളം ഉപയോഗിച്ചിരിക്കാമെന്ന്‌ അവരുടെ മുന്‍കാല പ്രൊഫഷണല്‍ ജീവിതത്തിലെ രീതികളുടെ അടിസ്ഥാനത്തില്‍ ഊഹിക്കാവുന്നതേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണകടത്ത്‌ കേസിലെ പ്രതിക്കുണ്ടായിരുന്ന ബന്ധങ്ങള്‍ ഗൗരവമായ വിഷയമാണെന്നിരിക്കെ അതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മതിയായ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്‌ത മാധ്യമങ്ങളുടെ പ്രതിനിധികളോട്‌ പ്രകോപിതനായി സംസാരിക്കുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തത്‌.

Also read:  മാന്ദ്യം വന്നെങ്കിലും പ്രതീക്ഷകള്‍ പൊലിയുന്നില്ല

ഒരു പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ മുഖ്യമന്ത്രിയുടെ അമര്‍ഷത്തിന്റെ അളവ്‌ കൂട്ടുകയും ചെയ്‌തു. കാര്‍ട്ടൂണ്‍ വാര്‍ത്തയല്ല, അത്‌ വാര്‍ത്തക്കപ്പുറം കണ്ണോടിക്കാന്‍ ശ്രമിക്കുന്ന ഒരു കലാരൂപമാണ്‌. വാര്‍ത്തകളിലെ വസ്‌തുതാ വിവരണത്തിന്റെ വിരസതയില്‍ നിന്നും മുക്തമായി ആക്ഷേപഹാസ്യത്തിന്റെ കണ്ണോടെ അതിനെ കാണാന്‍ ശ്രമിക്കുന്നവരാണ്‌ കാര്‍ട്ടൂണിസ്റ്റുകള്‍. നേതാക്കളും അവരുടെ ചെയ്‌തികളും അവരുടെ വരകളില്‍ ആക്ഷേപഹാസ്യത്തിന്‌ പാത്രമാകുന്നത്‌ പതിവാണ്‌.

രാഷ്‌ട്രശില്‍പ്പിയായ ജവഹര്‍ലാല്‍ നെഹ്‌റു തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ ഇഷ്‌ടപ്പെട്ടിരുന്ന ആളാണ്‌. അദ്ദേഹവും കാര്‍ട്ടൂണിസ്റ്റ്‌ ശങ്കറും തമ്മിലുള്ള സൗഹൃദം പ്രശസ്‌തമാണ്‌. ശങ്കേഴ്സ് വീക്കിലി 1948 ൽ ഡൽഹിയിലെ കോൺസ്റിറ്റ്യൂ ക്ലബ്ബിൽ പ്രകാശനം ചെയ്ത് നെഹ്റു പറഞ്ഞ വാക്ക് ഇന്നും പ്രശസ്തമാണല്ലോ. “ഡോൺസ് സ്പെയർ മി ശങ്കർ ” . ഒ.വി.വിജയന്‍ വരച്ച കാര്‍ട്ടൂണുകള്‍ ഏകാധിപത്യ സ്വഭാവം പ്രകടിപ്പിച്ച ഇന്ദിരാഗാന്ധിയുടെ മനം പിളര്‍ക്കുന്നതായിരുന്നെങ്കിലും ഏതെങ്കിലും കാര്‍ട്ടൂണുകളെ അവര്‍ വിമര്‍ശിച്ചതായി കേട്ടിട്ടില്ല. എന്തിന്‌, സമകാലിക ഇന്ത്യന്‍ രാഷ്‌ട്രീയത്തെ ഏറ്റവും നിശിതമായി നോക്കിക്കാണുന്ന ഉണ്ണിയുടെ കാര്‍ട്ടൂണുകള്‍ ബിജെപിയുടെ നിലപാടുകള്‍ക്കു പിന്നിലെ കുത്സിതലക്ഷ്യങ്ങളെ തുണിയുരിഞ്ഞു കാണിക്കുന്ന അസ്‌ത്രങ്ങളായി മാറാറുണ്ട്‌. സതീശ് ആചാര്യയുടെ കാർട്ടൂണുകൾ എത്രയോ തവണയാണ് ബി ജെ പി നേതൃത്ത്വത്തിന് പ്രകോപനം ഉണ്ടാക്കിയത്. സുധീർ നാഥ് വരച്ച പല കാർട്ടൂണുകളും സമാനമായി പല രാഷ്ട്രീയ മത നേതാക്കളെ പ്രകോപനം സൃഷ്ടിക്കുകയും, അവരുടെ അണികളുടെ സൈബർ ആക്രമണം നേരിടുകയും ഉണ്ടായിട്ടുണ്ട്. അഴിമതിക്കെതിരെ വരച്ച അസിം ത്രിവേദിയെ ജയിലിലാക്കിയത് കോൺഗ്രസ് സർക്കാരായിരുന്നു. എന്തിനേറെ പറയുന്നു ഇന്ത്യൻ കാർട്ടൂണിന്റെ പിതാവായ ശങ്കർ അംബദ്ക്കർ ജീവിച്ചിരിക്കെ വരച്ച ഒച്ചിന്റെ കാർട്ടൂൺ എൻസിആർടി പാഠപുസ്തകത്തിൽ ചേർത്തതിന് പാർലമെന്റിൽ മാപ്പ് ചോദിച്ചത് കോൺഗ്രസിന്റെ നേതാവും കേന്ദ്ര മന്ത്രിയുമായ കപിൽ സിബലാണ്. ഒടുവിൽ കാർട്ടൂൺ തന്നെ പുസ്തകത്തിൽ നിന്ന് ഒഴിവാക്കി.

Also read:  റിസര്‍വ് ബാങ്കിന്റെ ഇടപെടലുകള്‍ സമയോചിതം

മലയാള കാർട്ടൂൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രകോപന കാർട്ടൂണുകൾ വരച്ചത് മന്ത്രിയാണ്. അക്കാലത്ത് പല പ്രതികാര നടപടികളും ഉണ്ടായിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ 2018 ലെ കാർട്ടൂൺ അവാർഡിന് തിരഞ്ഞെടുത്തത് ബലാത്സംഗ പ്രതിയായ ഫ്രാങ്കോ കാർട്ടൂണാണ്. അംശവടിയിൽ അടിവസ്ത്രം എന്നത് വിവാദമായി. അവാർഡ് ഇപ്പോഴും കൊടുത്തിട്ടില്ല എന്ന് മാത്രമല്ല, പിന്നീട് അവാർഡിന് കാർട്ടൂണുകളും ക്ഷണിച്ചില്ല. കേരളത്തിൽ ശക്തമായി കാർട്ടൂൺ വരയ്ക്കുകയും പ്രതിഷേധവും, സൈബർ അക്രമണവും നേരിടുന്ന ഒട്ടേറെ കാർട്ടൂണിസ്റ്റുകളുണ്ട്. ചിലർ സൈബർ അക്രമണം വിളിച്ച് വരുത്താൻ കാർട്ടൂണുകൾ വരയ്ക്കുന്നതും കാണാം. അതും കൂട്ടത്തിൽ പറയണമല്ലോ.

മുഖ്യമന്ത്രിയുടെ വാക്‌ധോരണിയുടെ അരിക്‌ പിടിച്ചാണ്‌ പിന്നീട്‌ പാര്‍ട്ടിയുടെ സൈബര്‍ സേന ആക്രമണം ആരംഭിച്ചത്‌. ഇതിനോട്‌ മാധ്യമപ്രവര്‍ത്തകരും പ്രതികരണങ്ങളുമായി മുന്നോട്ടുവന്നു. സ്‌ത്രീകളെ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോള്‍ അതിന്‌ ഇരയായ മനോരമ ന്യൂസിലെ വാര്‍ത്താ അവതാരക നിഷ പുരുഷോത്തമന്‍ തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു: “ഹേറ്റേഴ്‌സ്‌ ആര്‍ ലൈക്ക്‌ സ്‌ട്രീറ്റ്‌ ഡോഗ്‌സ്‌. ലെറ്റ്‌ ദെം ബാര്‍ക്‌”. വെറുപ്പ്‌ പരത്തുന്നവര്‍ തെരുവുപട്ടികളെ പോലെയാണ്‌ എന്ന വാചകം സൈബര്‍ ഇടങ്ങളെ ശബ്‌ദായമാനമാക്കുകയും മലീമസമാക്കുകയും ചെയ്യുന്ന സൈബര്‍ ഗുണ്ടകള്‍ക്കുള്ള പൊതുവായ വിശേഷണമാണ്‌. ഏത്‌ പാര്‍ട്ടിയുടെ സൈബര്‍ ഗുണ്ടകള്‍ക്കും ആ വിശേഷണം ചേരും. തെരുവില്‍ കുരച്ചുചാടുന്ന പട്ടികളുടെ പ്രകൃതമാണ്‌ അത്തരക്കാര്‍ പലപ്പോഴും പ്രകടിപ്പിക്കാറുള്ളത്‌. അതേ സമയം ഒരു മൂന്നാം കിട സിനിമയിലെ മാധ്യമപ്രവര്‍ത്തകരെ അവഹേളിക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ ഡയലോഗ്‌ ഷെയര്‍ ചെയ്‌താണ്‌ മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി തന്റെ അമര്‍ഷം തീര്‍ത്തത്‌. സ്‌ത്രീകളെ അധിക്ഷേപിക്കുന്നതിരായ വിമര്‍ശനത്തെയും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പരിഹസിച്ചു.

Also read:  പ്രതിപക്ഷ ധര്‍മം മറന്ന രാഷ്‌ട്രീയ നാവ്

കേരളത്തിലെ മാധ്യമപ്രവര്‍ത്തനം നിലവാരതകര്‍ച്ച നേരിടുന്ന ഒരു മേഖലയാണെന്ന ആരോപണം ഏറെക്കുറെ ശരിയാണ്‌. ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസം മിക്കവാറും മാധ്യമരംഗത്തു നിന്ന്‌ ഇല്ലാതായ മട്ടാണ്‌. പ്രമാദമായ അഴിമതി കേസുകള്‍ പുറത്തുകൊണ്ടുവന്ന മുന്‍കാലങ്ങളിലെ പ്രഗത്ഭരായ ജേര്‍ണലിസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രൊഫഷണലിസത്തില്‍ ഏറെ പിന്നിലാണെന്ന്‌ പറയേണ്ടിവരും. പ്രൊഫഷണലിസമാണെന്ന്‌ അവര്‍ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത്‌ ജേര്‍ണലിസ ബാഹ്യമായ മറ്റ്‌ പലതുമായി ബന്ധപ്പെട്ട കാര്യങ്ങളെയാണ്‌. വാര്‍ത്തകളെ പിന്തുടരുന്നതിന്‌ പകരം മുന്‍കാലങ്ങളിലെ പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകരെ പോലെ വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്നവരായി മാറാന്‍ അവര്‍ക്ക്‌ സാധിക്കുന്നില്ല. വാര്‍ത്തകളുടെ പൈങ്കിളിവല്‍ക്കരണം അവര്‍ ഒരു ശീലമാക്കിയിരിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയെ അവര്‍ പലപ്പോഴും മാനിക്കുന്നില്ല എന്നതും വസ്‌തുതയാണ്‌.

ഇത്തരം ന്യൂനതകള്‍ കേരളത്തിലെ സമകാലീന മാധ്യമപ്രവര്‍ത്തനത്തിന്‌ പൊതുവായുള്ളതാണ്‌. പക്ഷേ അതുകൊണ്ട്‌ ഒരു റിപ്പോര്‍ട്ടോ കാര്‍ട്ടൂണോ പ്രസിദ്ധീകരിച്ചതിന്റെയോ മുഖ്യമന്ത്രിയോട്‌ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെയോ പേരില്‍ സംഘടിതമായ സൈബര്‍ ആക്രമണത്തിനും വ്യക്തികളെ മുന്‍നിര്‍ത്തിയുള്ള അധിക്ഷേപത്തിനും അവരെ ഇരകളാക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലെ നിലവാര തകര്‍ച്ചയുടെയും അസഹിഷ്‌ണുതയുടെയും തോത്‌ എത്രത്തോളം ഉയര്‍ന്നതാണെന്ന്‌ കാണിക്കുന്നതാണ്‌ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍.

Around The Web

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »