സമരം സമരം സമരം (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ്

നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ദിവസം ചെല്ലും തോറും കേന്ദ്ര സര്‍ക്കാര്‍ വിറ്റുകൊണ്ടിരിക്കുന്നു. ലോക്ഡൗണിന് മുന്‍പേ നിശ്ചലമായ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഫോണിന് തുര്‍െച്ചയായ ബില്ല് വന്നപ്പോള്‍ അത് തിരികെ ഏല്‍പ്പിക്കാന്‍ ടെലിഫോണ്‍ എകസ്ചേഞ്ചില്‍ പോയി. ഒരു ഭാര്‍ഗവീ നിലയത്തില്‍ പോയ പ്രതീതിയായിരുന്നു. ആരും തിരിഞ്ഞ് നോക്കാനില്ലാതെ പൊടിപിടിച്ച് കിടക്കുന്നു. ജീവനക്കാര്‍ തീരെ കുറവ്. 2020 ജനവരിയില്‍ കോഴിക്കോട് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ അവിടെ ഉള്ള ഒരു സുഹ്യത്ത് അന്ന് നടക്കുന്ന ഉച്ച വിരുന്നിലേയ്ക്ക് ക്ഷണിച്ചു. നൂറിലേറെ ടെലിഫോണ്‍ എകസ്ചേഞ്ചിലെ ജീവനക്കാര്‍ വിആര്‍എസ് എടുത്ത് പിരിയുന്നതിന്‍റെ പാര്‍ട്ടിയായിരുന്നു. ഇത് ഇപ്പോള്‍ പറയുവാന്‍ കാരണമുണ്ട്. പണ്ട് പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ ഐതിഹാസികമായ പണിമുടക്കിന്‍റെ കഥ ഓര്‍ത്തത് കൊണ്ടാണ്.

1968 സെപ്തംബര്‍ 19. അന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള തൊഴിലാളികള്‍ നടത്തിയ പൊതു പണിമുടക്ക് ഐതിഹാസികമായിരുന്നു. മിനിമം വേജിന് വേണ്ടി രാജ്യത്തെ തൊഴിലാളികള്‍ ഒരു ദിവസം നടത്തിയ സമരം ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സമരമായി മാറി. അന്ന് നടത്തിയ സമരത്തിന്‍റെ നേട്ടങ്ങളാണ് ഇന്നും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കുന്നത് എന്ന് പറയുന്നതില്‍ തെറ്റുണ്ടാകില്ല. ഇന്ദിര ഗാന്ധി സര്‍ക്കാരിന്‍റെ കടുത്ത കടന്നാക്രമണം സമരത്തിന് നേരെ ഉണ്ടായി. ആവശ്യാധിഷ്ഠിത മിനിമം കൂലി, വിലവര്‍ധനയ്ക്കനുസരിച്ച ക്ഷാമബത്ത എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. ഈ ആവശ്യങ്ങള്‍ ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന പൊതുമേഖലാ ജീവനക്കാരുടെ പൊതു ആവശ്യമാക്കി മാറ്റാന്‍ ഈ സമരത്തിന് കഴിഞ്ഞു. സമരത്തില്‍ പങ്കെടുത്ത ത്യശ്ശൂരിലെ 46 ആണുങ്ങളേയും ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി. അന്ന് അവിവാഹിതയായ അറസ്റ്റിലായ സ്ത്രീയാണ് എന്‍റെ അമ്മ. അന്ന് ത്യശ്ശൂര്‍ ടെലിഫോണ്‍ എകസ്ചേഞ്ചിലെ ജീവനക്കാരിയായിരുന്നു അമ്മ ഐ കെ കാര്‍ത്തിയായിനി. ത്യക്കാക്കരയില്‍ അവര്‍ വിശ്രമ ജീവിതം നയിക്കുന്നു. സമരം പരാജയപ്പെട്ടെങ്കിലും, സമരത്തിന്‍റെ ശക്തി കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. സമരം കേന്ദ്ര സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്തുകയായിരുന്നു. ഒട്ടേറെ പേര്‍ കൊലചെയ്യപ്പെട്ടു. തൊഴില്‍ മേഖലയില്‍ മിനിമം കൂലി ആവശ്യപ്പെട്ടുള്ള ശക്തമായ ആദ്യ സമരമായിരുന്നു അത്.

Also read:  ആലുവ പാലത്തില്‍ നിന്ന് മക്കളെ പുഴയിലേക്ക് തള്ളിയിട്ടു, പിന്നാലെ അച്ഛനും ചാടി ; മൂന്ന് പേരും മുങ്ങി മരിച്ചു

2019 സെപ്തംബര്‍ 19ന് പൊതുപണിമുടക്ക് നടത്തിയതിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. പക്ഷെ അത് അമ്മയോട് ആരും പറഞ്ഞില്ല. അന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഭൂരപക്ഷവും സമര മുഖത്തുണ്ടായിരുന്നു. അന്നത്തെ പത്രത്തില്‍ നിന്നാണ് സഹോദരന്‍ വിവരം അറിയുന്നത്. അമ്മയെ കൂട്ടി സഹോദരന്‍ പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് പോയി. സമരത്തില്‍ പങ്കാളികളായ വളരെ കുറച്ച് പേര്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. അത് കൊണ്ട് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അവിടെ ആദരം ഒരുക്കിയിരുന്നുള്ളൂ. അപ്രതീക്ഷിതമായി സദസില്‍ അമ്മയെ കണ്ട സംഘാടകരും ഒന്ന് പരുങ്ങി. ഉടനെ വേണ്ട നടപടികള്‍ സ്വീകരിച്ചു. അങ്ങനെ അമ്മയേയും ചടങ്ങില്‍ ആദരിച്ചു.

വിമോചന സമരം ചെറിയ രീതിയില്‍ ത്യക്കാക്കരയുടെ ഭാഗമായി. ഐയ്യനാട് പള്ളി, ഇടപ്പള്ളി പള്ളി എന്നിവ കേന്ദ്രീകരിച്ച് ക്രിസ്ത്യാനികളും, ത്യക്കാക്കര ക്ഷേത്രം കേന്ദ്രീകരിച്ച് വളരെ കുറച്ച് ഹിന്ദുക്കളും വിമോചന സമരത്തില്‍ അണി നിരന്നിരുന്നു. സമരത്തിനെതിരെ വലിയ ജാഥകളും ത്യക്കാക്കരയില്‍ നടന്നിട്ടുണ്ട്. ഇടപ്പള്ളി പള്ളിയായിരുന്നു പ്രധാന സമര കേന്ദ്രം. വിമോചന സമരത്തെ തുടര്‍ന്ന്, അന്ന് വരെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം ഒ ഫിലിപ്പ് പാര്‍ട്ടി അംഗത്ത്വം രാജിവെച്ച് ഇങ്ങനെ എഴുതി. ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന ഗവണ്‍മെന്‍റിനെ ജനാധിപത്യ വിരുദ്ധ രീതിയില്‍ അധികാര ഭ്യഷ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ഞാന്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്ത്വത്തില്‍ നിന്ന് രാജിവെയ്ക്കുന്നു.

Also read:  സുഹൃത്തുക്കള്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

പള്ളികള്‍ കേന്ദ്രീകരിച്ചാണ് വിമോചന സമരം തുടങ്ങിയതും, പിന്നീട് ശക്തമായതും. സമരം പിന്നീട് കോണ്‍ഗ്രസ് ഏറ്റെടുത്തു. എ വി ജോസഫ്, വി പി മരയ്ക്കാര്‍, സി കെ തങ്കപ്പന്‍ നായര്‍, എ സി ജോര്‍ജ്, എ സി ജോസ്, കണ്ണമ്പുഴ ജോസഫ്, പള്ളിപ്പാടന്‍ ജോസഫ് തുടങ്ങിയവര്‍ വിമോചന സമരത്തില്‍ ത്യക്കാക്കരയില്‍ സജീവമായി പ്രവര്‍ത്തിച്ചവരാണ്. കേരളത്തിലെങ്ങും സമരം ആളി കത്തി. വിമോചന സമരം വിജയിച്ചു. ഇഎംഎസ് സര്‍ക്കാരിനെ ഗവര്‍ണറുടെ ശുപാര്‍ശയെ തുടര്‍ന്ന് രാഷ്ട്രപതി പിരിച്ചുവിട്ടു.

1965ല്‍ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ നിയമസഭ രൂപീകരിച്ചില്ല. 1967ല്‍ നടന്ന നാലാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ത്യക്കാക്കര ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തുള്ള പാലയുടെ ചുവട്ടില്‍ നിന്ന് മന്നത്ത് പത്മനാഭന്‍ ഇലക്ഷന്‍ പ്രചരണത്തിന്‍റെ ഭാഗമായി സപ്തകക്ഷി മുന്നണിക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട്. ഇടപ്പള്ളി പുക്കട്ടുപടി റോഡില്‍ നിന്ന് യൂണിവേഴ്സിറ്റി റോഡ് ആരംഭിക്കുന്നിടത്തായിരുന്നു പാലമരം. പ്രസംഗം കേള്‍ക്കാന്‍ കുറേ ആളുകള്‍ കൂടി. ഇലക്ഷന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇഎംഎസിന്‍റെ നേത്യത്ത്വത്തില്‍ രണ്ടാമതും അധികാരത്തിലെത്തി. അന്ന് ത്യപ്പൂണിത്തുറ മണ്ഡലമായിരുന്നു. 27,435 വോട്ട് നേടി ടി കെ രാമക്യഷ്ണന്‍ ജയിച്ചു. ഐഎന്‍സിയുടെ പി പി മണിക്ക് 25,976 വോട്ട് ലഭിച്ചു.

കേരള സമര ചരിത്രത്തില്‍ വലിയ പങ്കാണ് മിച്ചഭൂമി സമരത്തിനുള്ളത്. എറണാകുളം ജില്ലയില്‍ മിച്ചഭൂമി സമരം ശക്തമായിരുന്ന പ്രദേശമായിരുന്നു ത്യക്കാക്കര. എകെജിയും, വടക്കന്‍ അച്ഛനും, ടി കെ രാമക്യഷ്ണന്‍, എ പി വര്‍ക്കി, കെ എന്‍ രവീന്ദ്രനാഥ്, തുടങ്ങി പ്രമുഖരായ പലരും ത്യക്കാക്കരയില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ പങ്കാളിയായിട്ടുണ്ട്. എം ഒ ഫിലിപ്പ്, എ ജെ തോമസ്, എം ഇ ഹസൈനാര്‍, വി എസ് അബ്ദുള്‍ഖാദര്‍, വി എസ് കുഞ്ഞുമുഹമ്മദ്, കരുണാകരന്‍ പിള്ള, ചിദംബരം നായര്‍, ഇ വി പങ്കജന്‍, സി കെ രാമന്‍, സി എം അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ പ്രദേശികമായി സമരത്തിന്‍റെ നേത്യനിരയില്‍ ഉണ്ടായിരുന്നു. കര്‍ഷകതൊഴിലാളികള്‍ക്ക് 10 സെന്‍റിന്‍റെ കുടികിടപ്പവകാശം ലഭിച്ചത് അവരുടെ വിലപേശല്‍ കഴിവിനെ ഗണ്യമായി സ്വാധീനിച്ചത് കൊണ്ടാണെന്നാണ് (പേജ് 22. ഭൂപരിഷ്ക്കരണം ഇനി എന്ത്?) ഡോക്ടര്‍ തോമസ് എസൈക്ക് എഴുതിയ പുസ്തകത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നത്. കേരളാ സ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന്‍, കേരളാ കര്‍ഷകസംഘം, ആദിവാസി ക്ഷേമസമിതി, പട്ടികജാതി കോളനി അസോസിയേഷന്‍ എന്നീ സംഘടനകളെ അണിനിരത്തിയാണ് പാര്‍ട്ടി മിച്ചഭൂമി സമരം (മിച്ചഭൂമി ചൂണ്ടിക്കാണിക്കല്‍ സമരം) നടത്തിയത്.

Also read:  സ്വന്തം യാത്ര മുടക്കാൻ വിമാനത്തിന് ബോംബ് ഭീഷണി? യുവാവ് അറസ്റ്റിൽ

ഇടപ്പള്ളി ടോളിലെ ശോഭ തീയറ്ററില്‍ ടിക്കറ്റ് നിരക്ക് കൂട്ടിയതിന് ഒരു സമരം നടന്നിട്ടുണ്ട്. ഇത് ഒരു പ്രാദേശിക സമരം മാത്രമായിരുന്നു. ഒട്ടേറെ ചെറിയ സമരങ്ങള്‍ ത്യക്കാക്കരയും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ ക്യാമ്പസ് സമരങ്ങളെ മാറ്റി നിര്‍ത്താം. കാരണം ആദ്യ കാലങ്ങളില്‍ ഒട്ടേറെ ക്യാമ്പസ് സമരങ്ങള്‍ നടന്നിട്ടുണ്ടല്ലോ. ത്യക്കാക്കരയില്‍ കളക്ട്രേറ്റ് വന്നതോടെ സമരങ്ങളുടെ വേലിയേറ്റം തന്നെ ത്യക്കാക്കരില്‍ ഉണ്ടായി. അത് തുടരുന്നു…

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »