വിശ്വപൗരനും കിണറ്റിലെ തവളകളും

ശശി തരൂരിനോട്‌ എന്ത്‌ നിലപാട്‌ സ്വീകരിക്കണം എന്ന കാര്യത്തില്‍ അദ്ദേഹം 2014ല്‍ തിരുവനന്തപുരം ലോക്‌സഭ മണ്‌ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ കേരളത്തിലെ കോണ്‍ഗ്രസിന്‌ ആശയകുഴപ്പമുണ്ട്‌. തങ്ങളില്‍ ചിലര്‍ക്കൊക്കെ അര്‍ഹമായ സ്ഥാനാര്‍ത്ഥിത്വം ദേശീയ നേതൃത്വവുമായുള്ള അടുപ്പം വഴി തട്ടിയെടുത്തതിന്റെ കെറുവ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതക്കളില്‍ പലര്‍ക്കും തരൂരിനോട്‌ അന്നുണ്ടായിരുന്നു. പിന്നീട്‌ അത്‌ തരൂര്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പേരിലുള്ള വഴക്കായി മാറി. ആ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ അയച്ച കത്തിന്റെ പേരില്‍ തരൂരിനെതിരെ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ തിരിഞ്ഞിരിക്കുന്നത്‌.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന്‌ ജയിച്ച്‌ എംപിയായതിനു ശേഷവും കേരളത്തിലെ കോണ്‍ഗ്രസിന്റെ പൊതുരീതികളുമായി ഒത്തുപോകാന്‍ ശശി തരൂര്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. തരൂര്‍ മോദിയെ സ്‌തുതിക്കുന്നു എന്ന്‌ ആരോപിച്ച്‌ അദ്ദേഹത്തോട്‌ വിശദീകരണം ചോദിക്കാന്‍ പോലും കെപിസിസി ഒരുങ്ങി. ലഭിച്ച വിശദീകരണത്തില്‍ `വയറു നിറഞ്ഞതു’ കൊണ്ടാകണം പിന്നീട്‌ മോദി സ്‌തുതിയുടെ പേരില്‍ തരൂരുമായി വാക്‌പോരിന്‌ കെപിസിസി മുതിര്‍ന്നിട്ടില്ല. നരേന്ദ്ര മോദിയെ കുറിച്ച്‌ `ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന അതീവ വിശകലന സ്വഭാവത്തോടെയുള്ള പുസ്‌തകം എഴുതിയ തരൂര്‍ മോദിയെ സ്‌തുതിക്കുന്നുവെന്ന അനുമാനത്തില്‍ കെപിസിസി എത്തിയതിന്‌ കാരണം സാധാരണ രാഷ്‌ട്രീയ നേതാക്കളില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തമായ അദ്ദേഹത്തിന്റെ ശൈലി പിടികിട്ടാത്തതു കൊണ്ടു മാത്രമാകാനേ തരമുള്ളൂ.

Also read:  മോദിയും ഇന്ദിരയും തമ്മിലുള്ള അന്തരം

കെപിസിസി അദ്ദേഹത്തെ മെരുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നോട്‌ കേരളത്തിലെ കോണ്‍ഗ്രസിനുള്ള താല്‍പ്പര്യകുറവ്‌ എത്രത്തോളമെന്ന്‌ തരൂരിന്‌ കൃത്യമായി മനസിലായി. പ്രചാരണത്തില്‍ പാര്‍ട്ടിയുടെ സഹകരണം വേണ്ടത്രയില്ലെന്ന്‌ അദ്ദേഹത്തിന്‌ കെപിസിസിയോടും ഹൈക്കമാന്റിനോടും പരാതിപ്പെടേണ്ടി വന്നു. കൊറോണയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി നേരിട്ട സമയത്ത്‌ കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിലപാടില്‍ നിന്ന്‌ വ്യത്യസ്‌തമായി സര്‍ക്കാരിനെ പ്രശംസിക്കുകയാണ്‌ തരൂര്‍ ചെയ്‌തത്‌. അതും കെപിസിസിക്ക്‌ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

അതേ സമയം തരൂരിനെതിരെ പരസ്യമായി കൊമ്പുകോര്‍ക്കുന്ന രീതി ഇപ്പോള്‍ കെപിസിസി  ഉപേക്ഷിച്ച മട്ടാണ്‌. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ അദാനി ഗ്രൂപ്പിന്‌ നല്‍കാനുള്ള തീരുമാനത്തെ തരൂര്‍ സ്വാഗതം ചെയ്‌തതും കെപിസിസിക്ക്‌ രുചിച്ചിട്ടില്ല. എന്നാല്‍ അതിന്റെ പേരില്‍ അദ്ദേഹത്തോട്‌ പ്രസ്‌താവനാ യുദ്ധത്തിനൊന്നും കെപിസിസി മുതിര്‍ന്നില്ല. നിര്‍ജീവാവസ്ഥയില്‍ കഴിയുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിന്‌ കത്ത്‌ അയച്ചവരുടെ നിരയില്‍ പ്രമുഖനായ ശശി തരൂരിനോട്‌ സമ്മിശ്രമായ പ്രതികരണമാണ്‌ കേരളത്തിലെ നേതാക്കളില്‍ നിന്നുണ്ടായത്‌.

Also read:  ദുരന്തമായി മാറിയ രക്ഷാദൗത്യം

കത്തിന്റെ പേരില്‍ തരൂരിനെതിരെ രംഗത്തു വന്നിരിക്കുന്നത്‌ കെ.മുരളീധരനും കൊടിക്കുന്നില്‍ സുരേഷുമാണ്‌. മുരളി സ്വതസിദ്ധമായ ശൈലിയില്‍ തരൂരിനെ പരിഹസിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിന്റെ വിമര്‍ശനം അല്‍പ്പം കടുത്തതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ തരൂരിന്‌ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും ഗസ്റ്റ്‌ ആക്‌ടറാണെന്നും കൊടിക്കുന്നില്‍ പറഞ്ഞപ്പോള്‍ തരൂരിന്‌ പിന്തുണയുമായി ശബരീനാഥ്‌, പി.ടി.തോമസ്‌, ടി.സിദ്ധിക്ക്‌ എന്നിവര്‍ രംഗത്തെത്തി.

കൊടിക്കുന്നില്‍ സുരേഷിനെ പോലുള്ളവര്‍ക്ക്‌ ഇപ്പോഴും തരൂരിന്റെ രാഷ്‌ട്രീയശൈലി മനസിലാക്കാനുള്ള ബൗദ്ധിക നിലവാരം കൈവന്നിട്ടില്ല എന്നേ പറയാനാകൂ. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ മോദി സര്‍ക്കാരിന്റെ ജനവിരുദ്ധതയെ തുറന്നുകാണിക്കാന്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന്‌ ഏറ്റവുമേറെ ശ്രമിച്ചിട്ടുള്ള നേതാവായ ശശി തരൂരിന്‌ പാര്‍ലമെന്ററി പ്രവര്‍ത്തനം അറിയില്ലെന്ന്‌ പറയുന്ന കൊടിക്കുന്നില്‍ തന്റെ നിലവാര തകര്‍ച്ചയെ സ്വയം വിളംബരം ചെയ്യുകയാണ്‌. നെഹ്‌റു കുടുംബത്തോടുള്ള അടുപ്പമാണ്‌ തരൂരിനെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലേക്ക്‌ എത്തിച്ചത്‌. എന്നാല്‍ ആ അടുപ്പം നേതൃത്വം ശക്തിപ്പെടണമെന്ന ആവശ്യവുമായി ഒരു കത്ത്‌ അയക്കുന്നതില്‍ നിന്ന്‌ തരൂരിനെ ഒരു തരത്തിലും പിന്തിരിപ്പിക്കുന്ന ഘടകമായിരുന്നില്ല. ആശ്രിതരായി നിന്ന്‌ കാര്യം നേടിയെടുക്കുന്ന നേതാക്കള്‍ക്ക്‌ ഈ പ്രവര്‍ത്തന ശൈലി മനസിലാക്കാന്‍ സാധിക്കാത്തതില്‍ അത്ഭുതമില്ല. വിശ്വപൗരനും കിണറ്റിലെ തവളകളും തമ്മിലുള്ള അന്തരം തരൂരും അത്തരം നേതാക്കളും തമ്മിലുണ്ട്‌.

Also read:  കര്‍ഷക നിയമത്തെ കുറിച്ച്‌ സച്ചിനും കോലിക്കും എന്തറിയാം?

തരൂര്‍ കോണ്‍ഗ്രസിനെ ആധുനീകരിക്കുകയും കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യണമെന്ന തീര്‍ത്തും കാലികപ്രസക്തമായ ഒരു ആവശ്യമാണ്‌ ഉന്നയിക്കുന്നത്‌. രാജ്യത്തെ ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ ശബ്‌ദിക്കാന്‍ ആന്തരികമായി ജനാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിക്ക്‌ മാത്രമേ ഫലപ്രദമായി സാധിക്കൂ. തരൂരിന്റെ ശബ്‌ദം ജനാധിപത്യത്തിനു വേണ്ടിയുള്ളതും ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ക്കെതിരെ നിലകൊള്ളുന്നതുമാണ്‌. ജനാധിപത്യ സ്‌നേഹികള്‍ ശ്രവിക്കാന്‍ ആഗ്രഹിക്കുന്ന ശബ്‌ദം കൂടിയാണ്‌ അത്‌.

 

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »