മാറുന്ന വ്യവസ്ഥിതിയും മനുഷ്യാവകാശങ്ങളും

കെ വി സുമിത്ര

ദേശീയ സർവ്വദേശീയ തലങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്ന് മനുഷ്യാവകാശങ്ങൾ ആണ്. എന്നാൽ, വ്യത്യസ്ത കാരണങ്ങളാൽ  അത് ഉപയോഗപ്പെടുത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
 ഇന്ന് നാം ജീവിക്കുന്ന ലോകം കൂടുതൽ സുതാര്യവും പരസ്പരം ബന്ധിതമാണ് എന്നതിനാൽ സ്വന്തം അവകാശങ്ങളെയും കടമകളെയും സംബന്ധിച്ച് പൗരൻമാർക്ക് സമതുലിതമായ ഒരു ധാരണ ഉണ്ടായിരിക്കുന്നത് സർക്കാരിനും ജനങ്ങൾക്കും ഗുണകരമാണ്. അന്തസ്സുറ്റതും സ്വതന്ത്രവുമായ ജീവിതത്തിൻറെ തൽസമയ പദമാണ് മനുഷ്യാവകാശം എന്ന്  പറയാം. വർണ്ണം,  വംശം,  മതം, ദേശം, ലിംഗം, ഭാഷ മുതലായ ഓരോന്നും പരിഗണിക്കാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അന്തസ്സും എല്ലാ പൗരന്മാർക്കും ഉറപ്പാക്കുന്നതാണ് മനുഷ്യാവകാശത്തിൻറെ സാരം. മനുഷ്യാവകാശങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പരമാധികാരത്തിന്റെ  സമ്മാമോ  ഉദാരതയോ അല്ല അത് മനുഷ്യൻറെ ജന്മസിദ്ധമായ അവകാശമാണ്.
 മനുഷ്യാവകാശ പരിരക്ഷയുടെ ഇന്ത്യൻ അടിത്തറ നമ്മുടെ ഭരണഘടന തന്നെയാണ്. ഭരണഘടനയുടെ മൂല്യ വാചകം തന്നെ ഇന്ത്യയെന്ന സ്വാതന്ത്ര പരമാധികാര ജനാധിപത്യ സോഷ്യലിസ്റ്റ് മതനിരപേക്ഷ റിപ്പബ്ലിക്കിലെ പൗരന്മാരുടെ ജന്മാവകാശങ്ങളുടെ  പ്രഖ്യാപന രേഖയായോ വാചകമായോ കാണാം.
 ഇന്ത്യൻ നിയമവും മനുഷ്യാവകാശവും

ഭരണഘടനയ്ക്ക്  പുറമേ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചില നിയമവ്യവസ്ഥകൾ കൂടി പരാമർശിക്കപ്പെട്ടത് ഉണ്ട്. അതിൽ പ്രധാനമായവ ചുവടെ ചേർക്കുന്നു
1. 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം. ദേശീയ തലത്തിലും സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ ചുമതലയുള്ള കമ്മീഷനുകൾ രൂപീകരിക്കാനും മനുഷ്യാവകാശ കോടതികൾ സ്ഥാപിക്കാനും ചെയ്യുന്നു
2.  പട്ടികജാതി-പട്ടികവർഗ സംരക്ഷണത്തിനായുള്ള കമ്മീഷനെയും ദേശീയ ന്യൂനപക്ഷ കമ്മീഷനെയും  രൂപീകരണത്തിനായി 1992 രൂപപ്പെടുത്തിയ നിയമങ്ങൾ
3.1990 ലെ വനിതാ കമ്മീഷൻ നിയമം
 4. 1955ലെ പൗരാവകാശ നിയമം
5. 1986-ലെ പരസ്യങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ചലച്ചിത്രങ്ങളിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് നിരോധിക്കുന്ന നിയമം
 6. 1961 നിർമ്മിക്കപ്പെട്ട 1983- 84 പരിഷ്കരിച്ച സ്ത്രീധന നിരോധന നിയമം.
ഇത്തരം നിയമങ്ങൾ നിലവിൽ വന്നെങ്കിലും ഇവയിൽ പ്രതിപക്ഷത്തിനും കൃത്യവും സൂക്ഷ്മവുമായ നിർവഹണ ഏജൻസികളോ നടപടിക്രമങ്ങളോ  രൂപപ്പെടുത്താൻ ഇന്നും കഴിഞ്ഞിട്ടില്ല. ആയതിനാൽ ഇവയിൽ പലതും കേവലം രേഖ തത്വങ്ങൾ മാത്രമായി അവശേഷിക്കുന്നു വ്യവസ്ഥിതിയിൽ പ്രത്യേകിച്ചും.
 1948 പത്താംതീയതി ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപന ആണ് ലോകത്താകമാനം ആയിട്ടുള്ള മനുഷ്യാവകാശ നിയമങ്ങളുടെ അടിസ്ഥാന രേഖ.   ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ച മനുഷ്യാവകാശങ്ങൾ എല്ലാം തന്നെ  ഇന്ത്യൻ ഭരണഘടനയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.  ലോകത്ത് എല്ലായിടത്തും ഏറ്റവും കൂടുതൽ മനുഷ്യാവകാശലംഘനം നടത്തുന്ന ഏജൻസി പൊലീസാണ് . പോലീസുമായി ബന്ധപ്പെട്ട് പ്രധാനമായിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നിരവധിയാണ്. അമിത ബപ്രയോഗം,  വ്യാജ ഏറ്റുമുട്ടൽ നിയമവിരുദ്ധമായ തിരച്ചിലുകൾ വ്യക്തികളുടെ സ്വത്ത്,  പണം,രേഖകൾ മറ്റു സാധനങ്ങൾ എന്നിവ കേടുവരുത്തുകയും വ്യക്തികളോട് പൗരുഷമായി പെരുമാറുകയും മൂന്നാം മുറ ആരോപണങ്ങൾ നിരവധിയാണ്. ഡി കെ ബസു / പശ്ചിമബംഗാൾ എന്ന കേസിലെ വിധി ന്യായത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്യുമ്പോൾ പോലീസ് അനുസരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട് .എന്നാൽ പലപ്പോഴും ഇവയൊന്നും പാലിക്കപ്പെടാറില്ല എന്നതാണ് സത്യം
തത്വ ചിന്തകനായ ബാർട്രൻഡ് റസ്സൽ പറഞ്ഞത് ഒരു ലോക ഭരണകൂടം വേണം എന്നാണ്. ലോക ഭരണകൂടം ഏതാണ്ട് നടപ്പിലായിരിക്കുന്നു. റസ്സൽ ഉദ്ദേശിച്ചതിൽ മനുഷ്യാവകാശങ്ങളുടെ സമകാലിക അവസ്ഥയും ഇതുതന്നെയാണ്.
ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം,  അർഹിക്കുന്ന നീതി കിട്ടാതെ ഇരിക്കുന്ന എന്നതാണ് . ഇവിടെ പ്രതിസ്ഥാനത്ത് സമൂഹവും വരുന്നുണ്ട്. നമ്മുടെ സമൂഹം ഇന്ന് വളരെയധികം മാറിയിരിക്കുന്നു ക്രൂരമായിരിക്കുന്നു. സമൂഹത്തിൻറെ സെൻസിബിലിറ്റി നഷ്ടപ്പെട്ടിരിക്കുന്നു ഒപ്പം അസഹിഷ്ണുതയും വർദ്ധിച്ചിരിക്കുന്നു ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ കാരണം നമുക്ക് ഒരു സാമൂഹ്യ ദർശനം ഇല്ല എന്നുള്ളതാണ് . കേരളത്തിൽ വ്യക്തികളെ ഉള്ളൂ. കമ്മ്യൂണിറ്റി ഇല്ല.
 ഇതാണ് സംസ്ഥാനത്തെ പ്രതിസന്ധിയുടെ ഒരു കാരണം.  പുതിയ കാലം സാമൂഹ്യമായ എല്ലാ കുഴപ്പങ്ങളും വർദ്ധിപ്പിക്കുന്ന കാലമാണ്. മനുഷ്യാവകാശം മാത്രമല്ല മനുഷ്യൻറെ നിലനിൽപ്പ് തന്നെ പലവിധത്തിൽ ചോദ്യം ചെയ്യപ്പെടുന്ന കാലം ഭരണകൂടഭീകരത അതിൻറെ എല്ലാ സീമകളെയും  ലംഘിച്ചു വന്നു കൊണ്ടിരിക്കുന്നു എന്നതിന് വാർത്തകൾ ദിനംപ്രതി കാണിച്ചു തരുന്നു. തങ്ങളുടെ  ക്രൂരതകൾ നിർബന്ധം തുടരുന്നതിന് വാർത്തകൾ വേറെയും വരുന്നു.  ജുഡീഷ്യറിയുടെ പങ്കു പോലും തെറ്റിദ്ധരിക്കപ്പെടുന്നു. സങ്കീർണമായ ഒരു സാംസ്കാരിക പരിസരത്തു നിന്നാണ് നാം ഇന്ന് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നത്നു.
മനുഷ്യാവകാശം എന്നത് ഒരു സാമൂഹിക സാമ്പത്തിക സങ്കല്പം മാത്രമല്ല,  അതൊരു പ്രധാന രാഷ്ട്രീയ സങ്കല്പം കൂടിയാണ്. ഒരു  ജനാധിപത്യ വ്യവസ്ഥയെ ജനങ്ങളുടെ അവകാശങ്ങൾക്ക് സ്വാതന്ത്രങ്ങളും ശരിയായ മൂല്യം ഉണ്ടാകണമെങ്കിൽ അവർക്ക് അനുഭവിക്കാൻ ഉള്ള സാധ്യത കൂടി ഉണ്ടാവണം ഈ സാധ്യത നിലനിൽക്കുന്നു എന്നതാണ് ഇന്നത്തെ സമൂഹം നേരിടുന്ന കാതലായ  പ്രശ്നം.
സ്വജീവത്തോടൊപ്പം മറ്റുള്ളവരുടെ ജീവിതവും വളരെ പ്രധാനപ്പെട്ടതാണ് എന്ന ബോധ്യത്തോടെ ജാതി, വർണ്ണ ,മത – ലിംഗ, ദേശ ഭേദമില്ലാതെ എല്ലാവരുടെയും സന്തോഷത്തിന് പ്രാമുഖ്യം നൽകിയാവണം നമ്മുടെ ജീവിതം. വിശ്വ ശാന്തിയെന്ന മഹത്തായ സങ്കൽപ്പം സാധ്യമാവണമെങ്കിൽ പരസ്പര സഹവർത്തിത്വത്തിന്റെയും സമന്വയത്തിന്റെയും പാതയിൽ വ്യക്തികളും, സമൂഹവും , ഭരണകൂടങ്ങളും സന്നദ്ധ സംഘടനകളും  മനുഷ്യാവകാശത്തിലൂന്നിയ ക്ഷേമ പദ്ധതികളും , ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമായ രീതിയിൽ നിർവ്വഹിക്കുവാൻ കാലം നമ്മോട് ആവശ്യം പെടുന്നുണ്ട്. നമ്മുടെ ജീവപരിസരങ്ങളിലെ സാമൂഹ്യവും, സാസ്കാരികവും, സാമ്പത്തികപരമായ അവശത മാറ്റി മാനുഷിക  നീതിബോധത്തിൽ അധിഷ്ഠിതമായ ഒരു സാമൂഹ്യക്രമം സൃഷ്ടിക്കുവാൻ നാം നമ്മുടെ ചുറ്റുപാടിനെയും , സഹജീവികളെയും കൂടുതൽ കൂടുതൽ അറിയാൻ ശ്രമിക്കുക. സംഘടിതമായ പ്രവർത്തനങ്ങളിലൂടെ മാനവിക ക്ഷേമത്തിനായ് നാം തയ്യാറാവുകയും അതിലൂടെ സമ്പൂർണ്ണ മാനവരാശിയുടെയും ജീവിതം മെച്ചപെടുത്താനും സാധിക്കും
Also read:  ലോക്കഴിച്ച് ദുബായ്... കുട്ടികൾ ഹാപ്പി...

Related ARTICLES

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റ്

Read More »

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു.

Read More »

മൃതദേഹങ്ങള്‍ സ്‌കൂളിലെത്തിച്ചു; കണ്ണീര്‍ക്കടലായി അക്ഷരമുറ്റം

കുട്ടികളുടെ അടക്കം ആറ് ചേതനയറ്റ മൃതദേഹങ്ങള്‍ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ ഈറനണിഞ്ഞു. ഉച്ചക്ക് രണ്ടരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സ്‌കൂളിലേക്ക് എത്തിച്ചത് കൊച്ചി: കുട്ടികളുടെ അടക്കം ആറ്

Read More »

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ ‘; റിട്ടയര്‍മെന്റ് ജീവിതം അരങ്ങില്‍ ആഘോഷമാക്കി ഗായത്രി ടീച്ചര്‍

റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചുവട്‌വച്ചത് ആ യിരങ്ങളുടെ മനസിലേക്കാണ്. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടുമണിഞ്ഞ് പ്രൊ ഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് കോളേജ് റിട്ട. പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മിയുടെ കഥ

Read More »

അച്ഛന്റെ സ്‌കൂള്‍, പഠിപ്പിച്ചത് അമ്മ, ഒന്നാം റാങ്ക് കരസ്ഥമാക്കി മകള്‍

തെലുങ്കാനയില്‍ മലയാളിയുടെ സ്‌കൂളിന് നൂറുമേനിയുടെ വിജയത്തിളക്കം . ഇതേസ്‌കൂളില്‍ പഠിച്ച മകള്‍ക്ക് പത്താം ക്ലാസില്‍ ഒന്നാം റാങ്കിന്റെ മികവ് . പഠനത്തിലും പഠനേതര വിഷയങ്ങളിലും മിടുക്കിയായ സ്വാതി പ്രിയയ്ക്ക് ഡോക്ടറാകുകയാണ് ലക്ഷ്യം.  ഹൈദരാബാദ് : 

Read More »

നെരോലാക് മുതല്‍ പെപ്‌സി വരെ, കെകെ യുടെ ശബ്ദവിസ്മയത്തില്‍ പിറന്ന മൂവ്വായിരത്തിലേറെ പരസ്യഗാനങ്ങള്‍

ടെലിവിഷനില്‍ നിങ്ങള്‍ കേട്ട കോള്‍ഗേറ്റിന്റെയും ഹീറോ ഹോണ്ടയുടേയും നെരൊലാക് പെയിന്റേയും പെപ്‌സിയുടേയും എന്നു വേണ്ട എണ്ണിയാലൊടുങ്ങാത്ത പരസ്യ ഗാനങ്ങള്‍ കെകെയുടെ സ്വന്തം. പരസ്യഗാനങ്ങള്‍ അഥവാ ജിംഗിള്‍സ് മുപ്പതു സെക്കന്‍ഡില്‍ ദൃശ്യവും ശബ്ദവും ഇഴചേര്‍ന്ന ബ്രാന്‍ഡ്

Read More »

സ്ത്രീ ശബ്ദമായി ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ ; ലോക സ്ത്രീകളുടെ സര്‍ഗാത്മക രചന

ലോകത്തെ പ്രമുഖ എഴുത്തുകാരികളുടെ രചനകളെ വിശകലനം ചെയ്യുന്ന ‘100 പ്ലസ് സ്പ്ലെന്‍ഡിഡ് വോയിസസ്’ വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകം. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 127 വനിത എഴുത്തുകാരുടെ രചനകളെ ആസ്പദമാ ക്കി മലയാളിയായ ഗ്രീഷ്മയുടെ

Read More »

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; ‘പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു

തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി ബുക്ക് ഡിപ്പോ ഉടമ പി ഗോവിന്ദപിള്ള ഓര്‍മ്മയായിട്ട് അരനൂറ്റാണ്ടാകുന്നു.അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം വി പുലമായ പരിപാടികളാണ് പി ഗോവിന്ദപിളള ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിട്ടുള്ളത് തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »