ബാങ്കുകളുടെ പിടിവാശി കോവിഡ്‌ കാലത്തിന്‌ ചേര്‍ന്നതല്ല

മൊറട്ടോറിയം കാലയളവിലെ പലിശക്കു മേല്‍ പലിശ ചുമത്തുന്നത്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി സെപ്‌റ്റംബര്‍ 28ന്‌ സുപ്രിം കോടതി വീണ്ടും പരിഗണിക്കുകയാണ്‌. സെപ്‌റ്റംബര്‍ 10ന്‌ കേസ്‌ പരിഗണിച്ച കോടതി വീണ്ടും വാദം കേള്‍ക്കുന്നത്‌ 28ലേക്ക്‌ മാറ്റിവെക്കുകയായിരുന്നു. കോവിഡ്‌ കാലത്തെ പ്രത്യേക സാഹചര്യത്തെ മുന്‍നിര്‍ത്തി മൊറട്ടോറിയം കാലയളവിലെ പിഴ പലിശയും പലിശക്കു മേല്‍ പലിശയും ഒഴിവാക്കണമെന്ന അപേക്ഷയാണ്‌ സുപ്രിം കോടതിക്ക്‌ മുന്നിലുള്ളത്‌. സാമ്പത്തികമായ തിരിച്ചടി മൂലം മൊറട്ടോറിയത്തിന്റെ മാര്‍ഗം സ്വീകരിക്കേണ്ടി വന്ന രാജ്യത്തെ ഒട്ടേറെ ആളുകളുടെ പലിശബാധ്യത സംബന്ധിച്ച്‌ വിധിയാണ്‌ സുപ്രിം കോടതി പുറപ്പെടുവിക്കാനിരിക്കുന്നത്‌.

2020 മാര്‍ച്ച്‌ 27ന്‌ റിസര്‍വ്‌ ബാങ്ക്‌ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം മാര്‍ച്ച്‌ ഒന്ന്‌ മുതല്‍ മെയ്‌ 31 വരെയുള്ള മൂന്ന്‌ മാസത്തെ കാലയളവിലേക്കാണ്‌ മൊറട്ടോറിയം ബാധകമാക്കിയത്‌. പിന്നീട്‌ ഇത്‌ ഓഗസ്റ്റ്‌ 31 വരെയുള്ള മൂന്ന്‌ മാസ കാലയളവിലേക്ക്‌ കൂടി നീട്ടിനല്‍കുകയും ചെയ്‌തു. ഇക്കാലയളവില്‍ ഇഎംഐ അടക്കാതിരുന്നാല്‍ വായ്‌പ കിട്ടാകടമായി പ്രഖ്യാപിക്കില്ലെന്നതു മാത്രമാണ്‌ മൊറട്ടോറിയം കൊണ്ടുള്ള ഗുണം. അടക്കാതിരുന്ന കാലത്തെ ഇഎംഐയുടെ പലിശക്ക്‌ മേല്‍ പലിശ ഈടാക്കുന്നതിന്‌ ബാങ്കിംഗ്‌ ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ട്‌. ഫലത്തില്‍ മൊറട്ടോറിയത്തിന്റെ മാര്‍ഗം സ്വീകരിച്ചവര്‍ വലിയ തുക അധിക പലിശയായി നല്‍കേണ്ടി വരും. സാമ്പത്തികമായ പ്രയാസം അനുഭവിക്കുന്നവരുടെ മേല്‍ ഇത്തരത്തില്‍ അധിക പലിശ അടിച്ചേല്‍പ്പിക്കുന്നത്‌ ഒഴിവാക്കണമെന്ന ആവശ്യമാണ്‌ സുപ്രിം കോടതിയുടെ മുന്നിലുള്ളത്‌.

Also read:  ഈര്‍ക്കില്‍ പാര്‍ട്ടികളുടെ ബാലിശമായ തലക്കനം

ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട്‌ സ്വീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിന്‌ മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച തീരുമാനമെടുക്കാന്‍ രണ്ടാഴ്‌ചത്തെ സമയം അനുവദിക്കുകയാണ്‌ സെപ്‌റ്റംബര്‍ 10ന്‌ സുപ്രിം കോടതി ചെയ്‌തത്‌. തിങ്കളാഴ്‌ച വീണ്ടും ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള നിലപാട്‌ അറിയിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ബാങ്കുകളുടെ വായ്‌പാ ബിസിനസ്‌ എങ്ങനെ മുന്നോട്ടു പോകുമെന്നതിനെ നിര്‍ണയിക്കാന്‍ സാധ്യതയുള്ള കേസ്‌ ആയാണ്‌ ഈ ഹര്‍ജികള്‍ക്കെതിരെ നിലപാട്‌ സ്വീകരിക്കുന്ന ബാങ്കുകള്‍ ഇതിനെ കാണുന്നത്‌. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ഹര്‍ജി സുപ്രിം കോടതി പരിഗണിക്കുന്നതു തന്നെ ബാങ്കിംഗ്‌ സംവിധാനത്തിന്റെ അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യുന്നതിന്‌ തുല്യമാണെന്നും ഇക്കാര്യത്തില്‍ അന്തിമമായ നിലപാട്‌ സ്വീകരിക്കേണ്ടത്‌ റിസര്‍വ്‌ ബാങ്കാണെന്നും ബാങ്കുകള്‍ വാദിക്കുന്നു. റിസര്‍വ്‌ ബാങ്കിന്റെ സ്വതന്ത്ര ഭരണാവകാശത്തെയും ബാങ്കിംഗ്‌ സംവിധാനത്തിന്റെ അടിസ്ഥാനങ്ങളെയും മാനിക്കാത്ത രീതിയിലാണ്‌ സുപ്രിം കോടതി ഈ ഹര്‍ജി പരിഗണിക്കുന്നതെന്നും പലിശ കണക്കാക്കുന്നതു സംബന്ധിച്ച അടിസ്ഥാനപരമായ മാനദണ്‌ഡങ്ങളുണ്ടെന്നിരിക്കെ അത്‌ ചോദ്യം ചെയ്യപ്പെടുന്നത്‌ ധനകാര്യ സേവന മേഖലയുടെ ആരോഗ്യകരമായ നിലനില്‍പ്പിനെ തന്നെയാണ്‌ ബാധിക്കുകയെന്നും ഹര്‍ജികളോട്‌ പ്രതികൂല നിലപാട്‌ സ്വീകരിക്കുന്നവര്‍ വാദിക്കുന്നു.

Also read:  കോവിഡ്‌ കാലം കുട്ടികള്‍ക്ക്‌ കലികാലം ആകരുത്‌

ഈ വാദം മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കില്‍ ശരിയാണെന്ന്‌ തോന്നാവുന്നതാണ്‌. വായ്‌പാ ബിസിനസിന്റെ അടിസ്ഥാന ഘടനയെ ചോദ്യം ചെയ്‌താല്‍ വായ്‌പാ വിതരണം തന്നെ പ്രതിസന്ധിയിലാകും. അതേ സമയം തീര്‍ത്തും അസാധാരണമായ സാഹചര്യത്തിലാണ്‌ രാജ്യത്തെ മുഴുവന്‍ വായ്‌പകള്‍ക്കും മൊറട്ടോറിയം നടപ്പിലാക്കിയതെന്ന്‌ ബാങ്കുകള്‍ തിരിച്ചറിയേണ്ടതുണ്ട്‌. കോവിഡ്‌ ഭീതിയും ലോക്‌ഡൗണും സമ്പദ്‌ഘടനക്ക്‌ ആഘാതമേല്‍പ്പിച്ചപ്പോള്‍ ജോലി ഇല്ലാതാവുകയും വരുമാനം കുത്തനെ കുറയുകയും ചെയ്‌തവരാണ്‌ ഇഎംഐ അടക്കാന്‍ കഴിവില്ലാത്തതിനാല്‍ മൊറട്ടോറിയത്തിന്റെ വഴി സ്വീകരിച്ചത്‌. അത്തരക്കാരെ താല്‍ക്കാലിക ഒഴിവ്‌ നല്‍കിയതിന്റെ പേരില്‍ വീണ്ടും പിഴിയുകയല്ല ബാങ്കുകള്‍ ചെയ്യേണ്ടത്‌. പിഴയും പലിശക്കു മേല്‍ പലിശയും ഈടാക്കിയേ അടങ്ങൂവെന്ന്‌ ബാങ്കുകള്‍ വാശിപിടിക്കുന്നത്‌ മനുഷ്യത്വരഹീതമായ സമീപനമാണ്‌. കോവിഡ്‌ കാലത്ത്‌ പല നിഷ്‌കര്‍ഷകളിലും അയവ്‌ വരുത്തേണ്ടി വരുമെന്നും ഉദാരമായ സമീപനം സ്വീകരിക്കേണ്ടി വരുമെന്നും വായ്‌പാ ബിസിനസിന്റെ അടിസ്ഥാന ഘടനയെ കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന ബാങ്കിംഗ്‌ വിദഗ്‌ധര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്‌.

Also read:  നിയന്ത്രണ രീതി മാറ്റുന്നതും വീഴ്‌ച തിരിച്ചറിയുന്നതും സ്വാഗതാര്‍ഹം

കോര്‍പ്പറേറ്റുകള്‍ വരുത്തിവെക്കുന്ന കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ പെടാപാട്‌ പെടുന്ന ബാങ്കുകളാണ്‌ സാധാരണക്കാരന്‌ അനുവദിച്ച മൊറട്ടോറിയം കാലയളവിലെ പലിശക്കു മേല്‍ പലിശ ചുമത്തിയേ പറ്റൂവെന്ന്‌ വാദിക്കുന്നത്‌. കോര്‍പ്പറേറ്റുകള്‍ക്ക്‌ വായ്‌പ അനുവദിക്കുമ്പോള്‍ നിബന്ധനകളിലും നിഷ്‌കര്‍ഷകളിലും വെള്ളം ചേര്‍ക്കാന്‍ മടിയില്ലാത്ത ബാങ്കുകളാണ്‌ പിന്നീട്‌ കിട്ടാകടത്തിന്റെ ഭാരം മൂലം വലയുന്നത്‌. അങ്ങനെയുള്ള ബാങ്കിംഗ്‌ സ്ഥാപനങ്ങള്‍ സാധാരണക്കാരന്‌ മറ്റൊരു നീതി എന്ന നിലപാട്‌ എടുക്കുന്നത്‌ ശരിയല്ല. ഇക്കാര്യത്തില്‍ യുക്തിബോധത്തോടെയും മാനുഷിക പരിഗണനയോടെയുമുള്ള ഇടപെടലാണ്‌ സുപ്രിം കോടതിയുടെ ഭാഗത്തു നിന്ന്‌ പ്രതീക്ഷിക്കുന്നത്‌.

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »