ബംഗാളില്‍ നിന്ന്‌ കേരളത്തിലെ സിപിഎമ്മിന്‌ ലഭിച്ച പാഠം

cpm kerala

യുഎസില്‍ ഒരു നേതാവിന്‌ രണ്ട്‌ തവണയില്‍ കൂടുതല്‍ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരാനാകില്ല. പ്രസിഡന്റിന്‌ മികച്ച ജനസമ്മതിയുണ്ടെങ്കില്‍ പോലും രണ്ട്‌ ടേം അധികാരം ലഭിച്ചിട്ടുണ്ടെങ്കില്‍ പിന്‍മാറിയേ പറ്റൂവെന്നാണ്‌ യുഎസ്‌ ഭരണഘടന അനുശാസിക്കുന്നത്‌. അധികാരത്തില്‍ ചില വ്യക്തികള്‍ ദീര്‍ഘകാലം തുടരുന്നത്‌ മൂലമുണ്ടാകാവുന്ന ഏകാധിപത്യ വാസനകളും അഴിമതിക്കുള്ള സാധ്യതകളും തടയുക എന്ന ലക്ഷ്യം ഈ അനുശാസനത്തിന്‌ പിന്നിലുണ്ട്‌. അതേ സമയം നമ്മുടെ രാജ്യത്തെ ഭരണഘടന ഭരണാധികാരികള്‍ക്ക്‌ അത്തരത്തില്‍ നിശ്ചിത ടേം എന്ന പരിധി കല്‍പ്പിച്ചിട്ടില്ല.

പ്രധാനമന്ത്രിക്ക്‌ എത്ര കാലം വേണമെങ്കിലും തുടരാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നു. രണ്ടാം വട്ടം പ്രധാനമന്ത്രിയായ മോദിക്ക്‌ അടുത്ത തവണയും തുടരാന്‍ നിയമപരമായി യാതൊരു തടസവുമില്ല. പല സംസ്ഥാനങ്ങളിലും ദീര്‍ഘകാലമായി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന നേതാക്കളുണ്ട്‌. അധികാരത്തിലെ ഈ അന്തമില്ലാത്ത തുടര്‍ച്ച കൊടിയ അഴിമതിക്ക്‌ വഴിയൊരുക്കുന്നതും നാം കണ്ടു. തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ പേരിലുണ്ടായിരുന്ന അഴിമതി കേസുകള്‍ ഉദാഹരണം.

Also read:  മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്‌ത്രീവിരുദ്ധതയുടെ ആള്‍രൂപം

തുടര്‍ അധികാരം നേതാക്കള്‍ക്ക്‌ ധാര്‍ഷ്‌ട്യ വും സ്വജനപക്ഷപാതത്തിനുള്ള പ്രേരണയും ജനങ്ങളില്‍ നിന്ന്‌ അകലുന്ന മനോഭാവവും സമ്മാനിച്ചേക്കാമെന്ന തിരിച്ചറിവാണ്‌ രണ്ട്‌ വട്ടം ജനപ്രതിനിധിയായവര്‍ക്ക്‌ വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക്‌ സിപിഎം സംസ്ഥാന നേതൃത്വത്തെ എത്തിച്ചത്‌. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ ഇളവുകള്‍ നല്‍കുന്നതായിരുന്നു പതിവ്‌. എന്നാല്‍ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഈ ചട്ടം നിര്‍ബന്ധമായും നടപ്പിലാക്കാന്‍ നേതൃത്വം തീരുമാനിച്ചതോടെ പല മന്ത്രിമാര്‍ക്കും സിറ്റിംഗ്‌ എംഎല്‍എമാര്‍ക്കും മത്സരരംഗത്തു നിന്ന്‌ പിന്‍മാറേണ്ടി വന്നു.

Also read:  ഇ.ശ്രീധരന്‍ പിന്തുടരുന്നത്‌ വെറുപ്പിന്റെ രാഷ്‌ട്രീയം

ബംഗാളില്‍ സിപിഎമ്മിനുണ്ടായ അപചയത്തെ മുന്‍നിര്‍ത്തിയാണ്‌ കേരളത്തിലെ നേതൃത്വം ഈ മാനദണ്‌ഡം കര്‍ക്കശമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്‌. തുടര്‍ഭരണം ബാംഗാളിലെ സിപിഎമ്മില്‍ കടുത്ത ഏകാധിപത്യ പ്രവണതകള്‍ക്കും കൊടിയ സ്വജനപക്ഷപാതത്തിനുമാണ്‌ വഴിവെച്ചത്‌. നന്ദിഗ്രാം സംഭവം കൂടിയായതോടെ അധികാരം നല്‍കിയ ഗര്‍വ്‌ സിപിഎമ്മിനെ ജനങ്ങളില്‍ നിന്ന്‌ ഏറെ അകലെയെത്തിച്ചുവെന്ന്‌ വ്യക്തമായി. പാര്‍ട്ടിക്കും സര്‍ക്കാരിനും സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം തിരിച്ചറിയാതെ പോയ നേതൃത്വത്തിന്റെ പിഴവുകള്‍ക്ക്‌ വലിയ വില നല്‍കേണ്ടി വന്നു. ഇന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണതലത്തിലെ ഏകാധിപത്യത്തിനും ബിജെപിയുടെ അതിവേഗത്തിലുള്ള രാഷ്‌ട്രീയ വളര്‍ച്ചക്കും തടയിടാന്‍ ഒരു കാലത്ത്‌ പ്രധാന എതിരാളിയായിരുന്ന കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടേണ്ട ഗതികേടിലേക്ക്‌ ബംഗാളിലെ സിപിഎം എത്തിപ്പെട്ടു.

മിക്കവാറും വിജയകരമായി അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും ജനവിധി തേടുമ്പോള്‍ ബംഗാളിലെ ദുരനുഭവത്തെ മുന്‍നിര്‍ത്തി ഇത്തരമൊരു മാനദണ്‌ഡം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൊണ്ടുവന്നത്‌ സ്വാഗതാര്‍ഹമാണ്‌. രണ്ട്‌ വട്ടം ജയിച്ചവര്‍ക്ക്‌ സീറ്റ്‌ നല്‍കേണ്ടതില്ലെന്ന സിപിഎം തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത തവണ തനിക്ക്‌ മാറി നില്‍ക്കേണ്ടി വരുമെന്നാണ്‌ പിണറായി വിജയന്‍ പറഞ്ഞത്‌. അങ്ങനെയെങ്കില്‍ എല്‍ഡിഎഫ്‌ ജയിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തു പിണറായിക്ക്‌ ലഭിക്കുന്നത്‌ അവസാനത്തെ ടേം ആയിരിക്കും. സിപിഎമ്മിനെ ഏറ്റവും ദീര്‍ഘകാലം നയിച്ച സെക്രട്ടറി ആയിരുന്ന നേതാവ്‌ അധികാരത്തിന്റെ ഇടനാഴിയില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ ഇത്തരത്തില്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതിനു പിന്നിലെ പ്രേരണ ഒരു തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെ മുന്നോട്ടുപോയാല്‍ മാത്രമേ ശക്തമായ നിലനില്‍പ്പ്‌ ഉണ്ടാകൂവെന്ന തിരിച്ചറിവ്‌ തന്നെയാകണം.

Also read:  തലകെട്ടുകള്‍ സൃഷ്‌ടിക്കുകയല്ല, തന്ത്രജ്ഞത പ്രകടിപ്പിക്കുകയാണ്‌ വേണ്ടത്‌

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »