പാര്‍ട്ടി അണികളും പിണറായി നേരിടുന്ന പ്രതിസന്ധിയും

ഏകാധിപത്യ വാസനകള്‍ പ്രകടിപ്പിക്കുന്നവരും മാടമ്പികളുടെ സ്വഭാവം കാണിക്കുന്നവരുമായ ചില നേതാക്കള്‍ ജനാധിപത്യ സംവിധാനത്തിന്‍ കീഴില്‍ ചോദ്യം ചെയ്യപ്പെടാത്ത പ്രതാപികളായി വാഴുന്നത്‌ എന്തുകൊണ്ടാണ്‌? അവരുടെ ഏത്‌ ചെയ്‌തിയെയും ന്യായീകരിക്കാനും പിന്തുണക്കാനും തയാറാകുന്ന പാര്‍ട്ടി അണികൾ ഉള്‍പ്പെടെയുള്ളവരുടെ സംഘബലമാണ്‌ അത്തരം നേതാക്കളുടെ ആത്യന്തികമായ കരുത്ത്‌. കഴിഞ്ഞ ആറര വര്‍ഷം കൊണ്ട്‌ പ്രത്യേകിച്ചൊരു ഗുണവും രാജ്യത്തിന്‌ ചെയ്യാത്ത, കോട്ടങ്ങള്‍ പലതും ചെയ്‌തിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും സര്‍വപ്രതാപിയായി വാഴുന്നതിന്‌ കാരണം ഈ പിന്‍ബലമാണ്‌. മോദി എന്തു വിവരക്കേട്‌ കാണിച്ചാലും അതിനെ ന്യായീകരിക്കുന്ന അണികൾ ജനാധിപത്യത്തെ അന്തസ്സാരശൂന്യമായ ഒരു സംവിധാനമാക്കി മാറ്റുന്നു.

രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്ന കേരളം പ്രബുദ്ധമാണെന്നാണ്‌ സങ്കല്‍പ്പമെങ്കിലും അണികൾക്ക് ഇവിടെയും ഒരു കുറവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപജാപങ്ങളുടെ കൂത്തരങ്ങാക്കി മാറ്റിയ ശിവശങ്കറിനെ ന്യായീകരിക്കാന്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഇറങ്ങിത്തിരിച്ച പാര്‍ട്ടി അനുയായികളുടെ ആത്മാര്‍ത്ഥത കാണുമ്പോള്‍ കേരളത്തിന്റെ `പ്രബുദ്ധത’ എത്രത്തോളം ഉയര്‍ന്നതാണെന്ന്‌ മനസിലാക്കാനാകും. ശിവശങ്കറിനെ നമ്പി നാരാണായനെ പോലെ മാധ്യമങ്ങളുടെയും രാഷ്‌ട്രീയ ഗൂഢാലോചനയുടെയും ഇരയായി ചിത്രീകരിക്കാന്‍ പോലും ഈ അനുയായികൾ തയാറായി. വര്‍ഷങ്ങളോളം നീതികേടിന്റെ ഇരയായി വേട്ടയാടപ്പെട്ട നമ്പി നാരായണന്‍ എന്ന പാവം മനുഷ്യനെ ഈ താരത്യമത്തിലേക്ക്‌ വലിച്ചിഴക്കുന്നതു തന്നെ അദ്ദേഹത്തോട്‌ ചെയ്യുന്ന കൊടിയ അനീതിയാണ്‌.

Also read:  അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

കേരളത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ഒരു വിവാദത്തിന്റെ കേന്ദ്രസ്ഥാനീയനെ നമ്പി നാരായാണനുമായി താരതമ്യം ചെയ്യുന്ന ആ തൊലിക്കട്ടി ഈ അണികൾക്ക് ലഭിക്കുന്നത്‌ ശിവശങ്കറിനോട്‌ ഏതെങ്കിലും തരത്തിലുള്ള പ്രതിപത്തിയുള്ളതു കൊണ്ടല്ല. സിപഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനോടുള്ള അന്ധമായ ആരാധനയും കൂറും കൊണ്ടു മാത്രമാണ്‌ സൈബര്‍ സഖാക്കള്‍ ഈ വിക്രിയകള്‍ ചെയ്‌തു കൂട്ടുന്നത്‌. പിണറായി വിജയന്റെ മേല്‍ ആരോപണത്തിന്റെ നിഴല്‍ പോലും പതിക്കുന്നത്‌ ഈ അണികൾക്ക് സഹിക്കാവുന്നതല്ല. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ `സേവ്‌’ ചെയ്യാനുള്ള ദൗത്യവുമായി മനസ്‌ പാര്‍ട്ടിക്കും നേതാവിനും അടിയറവ്‌ വെച്ചവര്‍ സൈബര്‍ ഇടങ്ങളില്‍ ഒരുങ്ങി പുറപ്പെടുന്നു. ശിവശങ്കരനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്റ്റ്‌ ചെയ്‌തതു കൊണ്ടൊന്നും ഈ അണികൾ തങ്ങളുടെ ന്യായീകരണ തൊഴില്‍ നിര്‍ത്തുമെന്ന്‌ കരുതാനാകില്ല. അന്ധമായ ന്യായീകരണ തൊഴിലില്‍ പുതിയ സ്‌കില്ലുകള്‍ വികസിപ്പിക്കുന്നതിന്‌ അവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.

Also read:  യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

ഈ അവസരത്തില്‍ വി.എസ്‌.അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐടി സെക്രട്ടറിയായും സേവനം അനുഷ്‌ഠിച്ചിരുന്ന കെ.സുരേഷ്‌ കുമാറിന്റെ മകന്‍ അനന്തു സുരേഷ്‌കുമാര്‍ എഴുതിയ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ ഏറെ ശ്രദ്ധേയമായി. ഒരേ തസ്‌തികകള്‍ രണ്ട്‌ കാലങ്ങളില്‍ കൈകാര്യം ചെയ്‌തവരെന്ന നിലയില്‍ ശിവശങ്കറും സുരേഷ്‌കുമാറും തമ്മിലുള്ള താരതമ്യം എന്തുകൊണ്ടും പ്രസക്തമാണ്‌. മൂന്നാറിലെ ഒഴിപ്പിക്കല്‍ ദൗത്യം യാതൊരു വിട്ടുവീഴ്‌ചയും കൂടാതെ നടപ്പിലാക്കിയ സുരേഷ്‌ കുമാറിന്‌ പിന്നീട്‌ ആ സ്ഥാനങ്ങള്‍ നഷ്‌ടപ്പെട്ടു. സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയ സുരേഷ്‌കുമാര്‍ സസ്‌പെന്റ്‌ ചെയ്യപ്പെട്ടു. പിന്നീട്‌ സര്‍വീസില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്‌ തടഞ്ഞുവെക്കപ്പെട്ട പ്രമോഷനും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ നിയമത്തിന്റെ വഴിയേ പോകേണ്ടി വന്നു.

രണ്ട്‌ ഉദ്യോഗസ്ഥരോടും പാര്‍ട്ടി സ്വീകരിച്ചത്‌ വ്യത്യസ്‌ത സമീപനമാണ്‌. പാര്‍ട്ടി നേതൃത്വം എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നു തന്നെ ഈ വ്യത്യസ്‌ത സമീപനങ്ങളില്‍ നിന്ന്‌ മനസിലാക്കാം. തനിക്ക്‌ ശരിയെന്ന്‌ തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും കൊള്ളരുതായ്‌മകള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുകയും ചെയ്‌ത സുരേഷ്‌ കുമാറിനെ ദ്രോഹിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും പാര്‍ട്ടി തേടി. അതേ സമയം കൊള്ളരുതായ്‌മകളുടെ ചെളിയില്‍ അടിമുടി കുളിച്ചുനിന്ന ശിവശങ്കറിനെ പ്രതിരോധിക്കാന്‍ അവസാന നിമിഷം വരെ മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവുന്നതെല്ലാം ചെയ്‌തു. അയാളുടെ വഴിവിട്ട ചെയ്‌തികളെ കുറിച്ച്‌ ഒരു അന്വേഷണത്തിന്‌ പോലും സര്‍ക്കാര്‍ മുതിര്‍ന്നില്ല.

Also read:  പാതിജനത്തിന്റെ ദു:സ്ഥിതി സര്‍ക്കാര്‍ അറിയുന്നുണ്ടോ?

പാര്‍ട്ടിയിലും സര്‍ക്കാരിലും ചോദ്യം ചെയ്യപ്പെടാത്ത പിണറായി വിജയന്‌ നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ശിവശങ്കറിന്റെ തനിനിറം മനസിലാക്കാന്‍ കഴിയാതെ പോയത്‌ അദ്ദേഹം വിശ്വസ്‌തരെ കണ്ണുമടച്ച്‌ വിശ്വസിച്ചതിന്റെ ഫലമാണ്‌. കേരളത്തിലെ മറ്റൊരു മുഖ്യമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണ്‌ ആ അന്ധമായ വിശ്വാസത്തിന്റെ പ്രതിഫലമായി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്‌. പാര്‍ട്ടി അണികൾ സൈബര്‍ ഇടങ്ങളില്‍ ചമക്കുന്ന ന്യായീകരണം കൊണ്ട്‌ തടയിടാനാകുന്നതല്ല ആ പ്രതിസന്ധി.

Around The Web

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »