ധോണി യുഗത്തിന്‌ വിരാമം

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ വിരമിക്കുമ്പോള്‍ ആരാധകരുടെ മനസില്‍ നിഴലിക്കുന്നത്‌ വിജയങ്ങളുടെ മല കയറുമ്പോഴും നിര്‍മമത്വത്തോടെയുള്ള ആ മുഖഭാവവും അതിനാടകീയത നിറഞ്ഞുനിന്ന ഒട്ടേറെ ഇന്നിങ്‌സുകളിലെ ഇച്ഛാശക്തി നിറഞ്ഞ പോരാട്ടത്തിന്റെ കരുത്തുമാണ്‌. ക്രിക്കറ്റിന്റെ പാഠപുസ്‌തകങ്ങളില്‍ അഭിരമിച്ചവരുമായി ഒരു തരത്തിലും താരതമ്യം ചെയ്യാനാകാത്ത ആ പ്രതിഭയുടെ ക്യാപ്‌റ്റന്‍സിയാണ്‌ ഇന്ത്യക്ക്‌ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടി തനത്. ഐസിസിയുടെ മൂന്ന്‌ കപ്പുകളിലും ഇന്ത്യയെ ജേതാക്കളാക്കിയ ഏക ക്യാപ്‌റ്റന്‍ എന്ന നേട്ടം ധോണിക്ക്‌ മാത്രമായി അലങ്കരിക്കാനാകുന്നത്‌ ക്യാപ്‌റ്റന്‍സിയില്‍ അദ്ദേഹം പുലര്‍ത്തിയ അസാധാരണവും വ്യത്യസ്‌തവുമായ തീരുമാനങ്ങളെടുക്കുന്ന രീതി കൂടിയായിരുന്നു.

2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ ധോണി ഏകദിന ക്രിക്കറ്റിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുമ്പോള്‍ (183 നോട്ടൗട്ട്‌) അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അംഗമായിട്ട്‌ ഒരു വര്‍ഷം തികയുന്നേ ഉണ്ടായിരുന്നുള്ളൂ. അന്ന്‌ കളിക്കു ശേഷം ശ്രീലങ്കന്‍ ക്യാപ്‌റ്റന്‍ ആയിരുന്ന മാര്‍വന്‍ അട്ടപ്പട്ടു ധോണിയുടെ ഇന്നിങ്ങ്‌സിനെ കുറിച്ച്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “എങ്ങനെ എറിഞ്ഞാലും അടിക്കും, ഏത്‌ ബൗളറെ കൊണ്ടുവന്നാലും അതില്‍ മാറ്റമില്ല.” ഏത്‌ തരം പന്തിനെയും വിദഗ്‌ധമായി നേരിടുന്ന ആ ചങ്കൂറ്റമാണ്‌ ധോണിയെ ഏകദിന ക്രിക്കറ്റ്‌ കണ്ട ഏറ്റവും മികച്ച `ഫിനിഷര്‍’ ആക്കി മാറ്റിയത്‌. ഒരു മികച്ച `ഫിനിഷര്‍’ ടീമിലുണ്ടെങ്കില്‍ അസാധ്യമെന്ന്‌ തോന്നുന്ന സ്‌കോറുകള്‍ പോലും തേടിപിടിച്ച്‌ വിജയം വരിക്കാനാകുമെന്ന നിലയിലേക്ക്‌ ഏകദിന ക്രിക്കറ്റിനെ മാറ്റിയത്‌ ധോണിയാണ്‌.

Also read:  ബംഗാളില്‍ നിന്ന്‌ കേരളത്തിലെ സിപിഎമ്മിന്‌ ലഭിച്ച പാഠം

ക്രിക്കറ്റിന്റെ പാഠപുസ്‌തകങ്ങളില്‍ ഇല്ലാത്ത ഷോട്ടുകളുമായി കളം നിറയുന്ന കാര്യത്തില്‍ ധോണിയെ താരതമ്യം ചെയ്യാവുന്നത്‌ മുന്‍ ശ്രീലങ്കന്‍ ക്യാപ്‌റ്റന്‍ സനത്‌ ജയസൂര്യയുമായാണ്‌. ഏകദിന ക്രിക്കറ്റിലെ ഓപ്പണിംഗ്‌ സങ്കല്‍പ്പത്തെ മാറ്റിമറിച്ചത്‌ ജയസൂര്യയായിരുന്നു. ഇടിമിന്നല്‍ പോലെ ആഞ്ഞടിച്ച്‌ അതിവേഗം വാരികൂട്ടുന്ന സ്‌കോറുകളുടെ അടിത്തറ ഓപ്പണിംഗിലൂടെ ടീമിന്‌ നേടികൊടുക്കുക എന്നതായിരുന്നു ജയസൂര്യയുടെ ശൈലി. ആദ്യത്തെ 15 ഓവറില്‍ 100 റണ്‍സ്‌ നേടുക എന്ന നിലയിലേക്ക്‌ ഏകദിന ക്രിക്കറ്റിലെ ഗെയിം പ്ലാന്‍ അഴിച്ചുപണിയുന്നതിലേക്ക്‌ ജയസൂര്യയുടെ കാലത്ത്‌ മറ്റ്‌ ക്രിക്കറ്റ്‌ ടീമുകളും നിര്‍ബന്ധിതരായി. ജയസൂര്യ ഏകദിന ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായത്‌ ടെക്‌സ്റ്റ്‌ ബുക്ക്‌ ഷോട്ടുകളെ അതിവര്‍ത്തിക്കുന്ന ഇന്നിങ്ങ്‌സുകളിലൂടെയായിരുന്നുവെങ്കില്‍ ധോണി ഏകദിന ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച `ഫിനിഷര്‍’ ആയി മാറിയത്‌ സമാനമായ ശൈലിയിലൂടെയായിണ്‌.

Also read:  ചലച്ചിത്രമേളയെ ചൊല്ലി എന്തിനു വിവാദം?

തനിക്ക്‌ ശേഷം മികച്ച ബാറ്റ്‌സ്‌മാന്‍മാര്‍ വരാനുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ്‌ ജയസൂര്യയെ പോലുള്ള ഓപ്പണര്‍മാര്‍ കളിച്ചിരുന്നതെങ്കില്‍ തനിക്ക്‌ ശേഷം പ്രളയം എന്നതായിരുന്നു പല ഇന്നിങ്‌സുകളിലും ധോണിയുടെ സ്ഥിതി. താന്‍ പുറത്തായാല്‍ കൈവിടുന്നത്‌ ഒരു കളിയാണെന്ന ഉത്തമബോധ്യത്തോടെയാണ്‌ ബാറ്റിംഗ്‌ നിരയില്‍ വാലറ്റത്തിന്‌ തൊട്ടുമുമ്പിലായി സ്ഥാനമുണ്ടായിരുന്ന ധോണി മിക്കപ്പോഴും ക്രീസിലെത്തിയിരുന്നത്‌. സാഹചര്യത്തിന്‌ അനുസരിച്ച്‌ ബാറ്റിംഗ്‌ മന്ദസ്ഥായിയിലേക്കും ഉച്ചസ്ഥായിയിലേക്കും എപ്പോഴൊക്കെ മാറ്റണമെന്ന ബോധ്യം കൈവിട്ടുപോയ ഒട്ടേറെ കളികള്‍ വിജയതീരത്തെത്തിക്കാന്‍ ധോണിയെ സഹായിച്ചു. ബാറ്റിംഗ്‌ നിരയില്‍ ഏറെ താഴെ സ്ഥാനമുണ്ടായിട്ടും 10,000 റണ്‍സ്‌ അടിച്ചൂകൂട്ടിയ ഏകദിന ക്രിക്കറ്റര്‍മാരുടെ നിരയില്‍ ധോണി സ്ഥാനം പിടിച്ചു.

Also read:  അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

ക്യാപ്‌റ്റന്‍സി, ബാറ്റിംഗ്‌, വിക്കറ്റ്‌ കീപ്പിംഗ്‌ എന്നീ മൂന്ന്‌ മേഖലകളെ ഒരേ സമയം കൈകാര്യം ചെയ്‌തിരുന്ന ധോണിക്ക്‌ ടീമിന്റെ ബാലന്‍സിംഗില്‍ വലിയ പങ്കുണ്ടായിരുന്നു. 2011ല്‍ ഇന്ത്യ ലോകകപ്പ്‌ നേടിയപ്പോള്‍ നമ്മുടെ ടീം ലോകത്തിലെ ഏറ്റവും മികച്ചതൊന്നുമായിരുന്നില്ല. ഉറച്ച ബാറ്റിംഗ്‌ നിരയുണ്ടായിരുന്നെങ്കിലും മികച്ച ഒന്നോ രണ്ടോ ബൗളര്‍മാര്‍ മാത്രമുണ്ടായിരുന്ന ടീമിനെയാണ്‌ ധോണി ലോകജേതാക്കളാക്കിയതെന്നും അതിന്‌ സഹായകമായത്‌ തനിക്ക്‌ ലഭിച്ച വിഭവശേഷിയെ പരമാവധി ഉപയോഗിക്കുന്നതില്‍ ധോണി എടുത്ത വേറിട്ടതും നിര്‍ണായകവുമായ തീരുമാനങ്ങളായിരുന്നു എന്നും ഒരു മുന്‍ ക്രിക്കറ്റ്‌ താരം നിരീക്ഷിച്ചത്‌ ശ്രദ്ധേയമാണ്‌.

കപില്‍ദേവും സച്ചിനുമൊക്കെ വിരമിച്ചപ്പോള്‍ അതുപോലൊരാള്‍ ഇനിയില്ല എന്നായിരുന്നു ആരാധകര്‍ സങ്കടപ്പെട്ടിരുന്നത്‌. ധോണിയുടെ കാര്യത്തിലും അത്‌ അങ്ങനെ തന്നെയാണ്‌. ധോണിക്ക്‌ തുല്യന്‍ ധോണി മാത്രം. പരിമിത വിഭവങ്ങളില്‍ നിന്നും പരമാവധി വിളവെടുപ്പ്‌ നേടാനുള്ള വൈദഗ്‌ധ്യം ധോണി തന്റെ കളിയിലായാലും ക്യാപ്‌റ്റന്‍സിയിലായാലും നിലനിര്‍ത്തി. ഈ അസാധാരണ വൈദഗ്‌ധ്യം തന്നെയാണ്‌ ധോണിയെ അതുല്യനാക്കുന്നത്‌.

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »