തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുകളിൽ അവിശുദ്ധ കൂട്ടുകെട്ട്

വിവാദങ്ങള്‍ക്ക്‌ വഴിവെക്കുന്നതാണ്‌ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്‌ 50 വര്‍ഷത്തേക്ക്‌ അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം. ജയ്‌പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക്‌ പാട്ടത്തിന്‌ നല്‍കാനാണ്‌ തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്‌ എന്നത്‌ വിവാദനീക്കത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ലാഭക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ (സിയാല്‍) നേടിയ സാമ്പത്തിക വിജയം മുന്‍നിര്‍ത്തിയാണ്‌ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡിന്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നത്‌. വിമാനത്താവള നടത്തിപ്പിനായി അദാനി ഗ്രൂപ്പ്‌ രൂപവല്‍ക്കരിച്ച കമ്പനിക്ക്‌ സമാനമായ ടെണ്ടര്‍ നല്‍കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഈ ആവശ്യം നിഷേധിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്‌.

പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം എന്ന ആശയം എത്രത്തോളം ഫലപ്രദമാക്കാമെന്നതിന്‌ മികച്ച ഉദാഹരണമാണ്‌ കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളം. അന്താരാഷ്‌ട്ര ട്രാഫിക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ വിമാനത്താവളമാണ്‌ സിയാല്‍. പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം തീര്‍ത്തും ബാലന്‍സ്‌ഡ്‌ ആയിട്ടാണ്‌ സിയാലിന്റെ ഉടമസ്ഥതയില്‍ നിര്‍വഹിച്ചിരിക്കുന്നത്‌. 30 രാജ്യങ്ങളില്‍ നിന്നായി 19,500 ഓഹരി ഉടമകളാണ്‌ സിയാലിനുള്ളത്‌. കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ളത്‌ 33.6 ശതമാനം ഓഹരി പങ്കാളിത്തമാണ്‌. ഓഹരി പങ്കാളിത്തം 50 ശതമാനത്തിന്‌ താഴെയാണെങ്കിലും സര്‍ക്കാരിന്‌ എല്ലാ നിയന്ത്രണാധികാരവും സിയാലിന്‌ മുകളിലുണ്ട്‌.

Also read:  കേരളത്തിന്റെ വികസന സാധ്യതകളിലേക്ക്‌ കണ്ണ്‌ തുറക്കണം

എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കീഴിലുള്ള 90 ശതമാനം വിമാനത്താവളങ്ങളും നഷ്‌ടത്തിലാണ്‌. ഈ സാഹചര്യത്തിലാണ്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ വരുമാനം ഉയര്‍ത്തുന്നതിനായി ചില വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ നടത്തിപ്പിന്‌ നല്‍കാന്‍ തീരുമാനിച്ചത്‌. എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കീഴിലുള്ള ഭൂരിഭാഗം വിമാനത്താവളങ്ങളും നഷ്‌ടത്തിലോടുമ്പോള്‍ മികച്ച ലാഭക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണ്‌ സിയാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 204.5 കോടി രൂപയാണ്‌ സിയാലിന്റെ ലാഭം. 22.5 ശതമാനം ലാഭവളര്‍ച്ചയാണ്‌ 2019-20ല്‍ കമ്പനി കൈവരിച്ചത്‌. ഇത്രയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സിയാലിന്റെ മാതൃകയില്‍ മറ്റൊരു കമ്പനി എന്ന ലക്ഷ്യത്തോടെയാണ്‌ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ രൂപീകരിച്ചത്‌. നടത്തിപ്പ്‌ ഏല്‍പ്പിക്കുന്നതു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ സിയാല്‍ മാതൃകയുടെ വിജയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനാണ്‌ പ്രഥമ പരിഗണന നല്‍കേണ്ടിയിരുന്നത്‌. പക്ഷേ അതല്ലയുണ്ടായത്‌.

Also read:  വിജയരാഘവന്‍ മത്സരിക്കുന്നത്‌ മുല്ലപ്പള്ളിയോട്‌

കേന്ദ്ര സര്‍ക്കാരും ചില കമ്പനികളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട്‌ തീവ്രമാകുന്നതിന്റെ മറ്റൊരു ഉദാഹരണമായി വേണം ഈ നടപടിയെ കാണേണ്ടത്‌. സംസ്ഥാന സര്‍ക്കാരിന്റൈ അപേക്ഷ തള്ളി അദാനി ഗ്രൂപ്പിന്റെ കമ്പനിക്ക്‌ വിമാനത്താവള ചുമതല ഏല്‍പ്പിക്കാന്‍ മാത്രം എന്ത്‌ മെറിറ്റാണ്‌ ആ കമ്പനിക്കുള്ളത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. ഈ ഇടപാട്‌ റഫാല്‍ വിമാന കരാറിനോട്‌ അനുബന്ധിച്ച്‌ വിമാന നിര്‍മാണ മേഖലയില്‍ യാതൊരു ട്രാക്ക്‌ റെക്കോഡുമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിക്ക്‌ നിര്‍മാണ ചുമതല നല്‍കിയതിന്‌ സമാനമാണ്‌.

ലാഭത്തിൽ പ്രവർത്തിക്കുന്ന 6 എയർ പോർട്ടുകളിലൊന്നാണ് തിരുവനന്തപുരം.

പണലഭ്യതയിലെ കുറവ് കൊണ്ട് പറഞ്ഞതിന്റെ പകുതി പോലും ജോലി തീർക്കാതെ ഇട്ടിരിക്കുന്ന വിഴിഞ്ഞം പ്രോജക്ടിന്റെ ഉടമയെ തന്നെ തിരുവനന്തപുരം എയർപോർട്ടും ഏൽപ്പിച്ചതിന്റെ പുറകിലെ തീരുമാനം തികച്ചും ദുരൂഹമാണ്.
ടെണ്ടർ വിളിച്ചപ്പോൾ 30 വർഷമെന്ന് പറയുകയും, അദാനിക്ക് കൊടുത്തപ്പോൾ അത് 50 വർഷമാക്കുകയും ചെയ്തതിന്റെ പുറകിലും രാഷ്രീയ ബിസിനസ്‌ കൂട്ടുകെട്ടാണെന്നു വ്യക്തം.

Also read:  വാക്‌സിന്റെ പേരില്‍ ശീതസമരം കൊഴുക്കുന്നു

തുറമുഖങ്ങളും റോഡുകളും വിമാനത്താവളങ്ങളുമെല്ലാം ഒരു ഗ്രൂപ്പിന്റെ നടത്തിപ്പിലേക്കും ഉടമസ്ഥതയിലേക്കും എത്തുന്നതിന്‌ പിന്നില്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ വികൃതമുഖമാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ നടത്തിപ്പ്‌ ചുമതല ആത്യന്തികമായി അദാനിയുടെ ഉടമസ്ഥതയില്‍ വിമാനത്താവളമെത്തുന്നതില്‍ കലാശിക്കുമോ എന്ന്‌ അറിയാനിരിക്കുന്നതേയുള്ളൂ.

ഇന്ത്യയിലെ ശതകോടിപതികളില്‍ ബഹുഭൂരിഭാഗത്തിന്റെയും ധനത്തിന്റെ സ്രോതസ്‌ സര്‍ക്കാര്‍ കരാറുകള്‍, ലൈസന്‍സുകള്‍, സ്‌പെക്‌ട്രം, ഭൂമി തുടങ്ങിയവയാണെന്ന മുന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്റെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്‌. സര്‍ക്കാരുമായി അടുപ്പമുള്ള ഏതാനും കോര്‍പ്പറേറ്റ്‌ ഗ്രൂപ്പുകളുടെ ബിസിനസും ആസ്‌തിയും സര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്ന കരാറുകളും ആനുകൂല്യങ്ങളും വഴി വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. വിപണിയിലെ മര്യാദകളെ പോലും മാനിക്കാത്ത, സംസ്ഥാന സര്‍ക്കാരുകളുടെ താല്‍പ്പര്യം പോലും അവഗണിക്കുന്ന ഈ ചങ്ങാത്ത മുതലാളിത്തം എന്തായാലും രാജ്യത്തിന്റെ ഭാവിക്ക്‌ ഗുണകരമാകുമെന്ന്‌ കരുതാന്‍ വയ്യ.

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »