തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുകളിൽ അവിശുദ്ധ കൂട്ടുകെട്ട്

വിവാദങ്ങള്‍ക്ക്‌ വഴിവെക്കുന്നതാണ്‌ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്‌ 50 വര്‍ഷത്തേക്ക്‌ അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം. ജയ്‌പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക്‌ പാട്ടത്തിന്‌ നല്‍കാനാണ്‌ തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്‌ എന്നത്‌ വിവാദനീക്കത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ലാഭക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ (സിയാല്‍) നേടിയ സാമ്പത്തിക വിജയം മുന്‍നിര്‍ത്തിയാണ്‌ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡിന്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നത്‌. വിമാനത്താവള നടത്തിപ്പിനായി അദാനി ഗ്രൂപ്പ്‌ രൂപവല്‍ക്കരിച്ച കമ്പനിക്ക്‌ സമാനമായ ടെണ്ടര്‍ നല്‍കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഈ ആവശ്യം നിഷേധിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്‌.

പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം എന്ന ആശയം എത്രത്തോളം ഫലപ്രദമാക്കാമെന്നതിന്‌ മികച്ച ഉദാഹരണമാണ്‌ കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളം. അന്താരാഷ്‌ട്ര ട്രാഫിക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ വിമാനത്താവളമാണ്‌ സിയാല്‍. പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം തീര്‍ത്തും ബാലന്‍സ്‌ഡ്‌ ആയിട്ടാണ്‌ സിയാലിന്റെ ഉടമസ്ഥതയില്‍ നിര്‍വഹിച്ചിരിക്കുന്നത്‌. 30 രാജ്യങ്ങളില്‍ നിന്നായി 19,500 ഓഹരി ഉടമകളാണ്‌ സിയാലിനുള്ളത്‌. കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ളത്‌ 33.6 ശതമാനം ഓഹരി പങ്കാളിത്തമാണ്‌. ഓഹരി പങ്കാളിത്തം 50 ശതമാനത്തിന്‌ താഴെയാണെങ്കിലും സര്‍ക്കാരിന്‌ എല്ലാ നിയന്ത്രണാധികാരവും സിയാലിന്‌ മുകളിലുണ്ട്‌.

Also read:  മാന്ദ്യം വന്നെങ്കിലും പ്രതീക്ഷകള്‍ പൊലിയുന്നില്ല

എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കീഴിലുള്ള 90 ശതമാനം വിമാനത്താവളങ്ങളും നഷ്‌ടത്തിലാണ്‌. ഈ സാഹചര്യത്തിലാണ്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ വരുമാനം ഉയര്‍ത്തുന്നതിനായി ചില വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ നടത്തിപ്പിന്‌ നല്‍കാന്‍ തീരുമാനിച്ചത്‌. എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ കീഴിലുള്ള ഭൂരിഭാഗം വിമാനത്താവളങ്ങളും നഷ്‌ടത്തിലോടുമ്പോള്‍ മികച്ച ലാഭക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണ്‌ സിയാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 204.5 കോടി രൂപയാണ്‌ സിയാലിന്റെ ലാഭം. 22.5 ശതമാനം ലാഭവളര്‍ച്ചയാണ്‌ 2019-20ല്‍ കമ്പനി കൈവരിച്ചത്‌. ഇത്രയും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സിയാലിന്റെ മാതൃകയില്‍ മറ്റൊരു കമ്പനി എന്ന ലക്ഷ്യത്തോടെയാണ്‌ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ രൂപീകരിച്ചത്‌. നടത്തിപ്പ്‌ ഏല്‍പ്പിക്കുന്നതു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ സിയാല്‍ മാതൃകയുടെ വിജയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനാണ്‌ പ്രഥമ പരിഗണന നല്‍കേണ്ടിയിരുന്നത്‌. പക്ഷേ അതല്ലയുണ്ടായത്‌.

Also read:  പാര്‍ട്ടി അണികളും പിണറായി നേരിടുന്ന പ്രതിസന്ധിയും

കേന്ദ്ര സര്‍ക്കാരും ചില കമ്പനികളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട്‌ തീവ്രമാകുന്നതിന്റെ മറ്റൊരു ഉദാഹരണമായി വേണം ഈ നടപടിയെ കാണേണ്ടത്‌. സംസ്ഥാന സര്‍ക്കാരിന്റൈ അപേക്ഷ തള്ളി അദാനി ഗ്രൂപ്പിന്റെ കമ്പനിക്ക്‌ വിമാനത്താവള ചുമതല ഏല്‍പ്പിക്കാന്‍ മാത്രം എന്ത്‌ മെറിറ്റാണ്‌ ആ കമ്പനിക്കുള്ളത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. ഈ ഇടപാട്‌ റഫാല്‍ വിമാന കരാറിനോട്‌ അനുബന്ധിച്ച്‌ വിമാന നിര്‍മാണ മേഖലയില്‍ യാതൊരു ട്രാക്ക്‌ റെക്കോഡുമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിക്ക്‌ നിര്‍മാണ ചുമതല നല്‍കിയതിന്‌ സമാനമാണ്‌.

ലാഭത്തിൽ പ്രവർത്തിക്കുന്ന 6 എയർ പോർട്ടുകളിലൊന്നാണ് തിരുവനന്തപുരം.

പണലഭ്യതയിലെ കുറവ് കൊണ്ട് പറഞ്ഞതിന്റെ പകുതി പോലും ജോലി തീർക്കാതെ ഇട്ടിരിക്കുന്ന വിഴിഞ്ഞം പ്രോജക്ടിന്റെ ഉടമയെ തന്നെ തിരുവനന്തപുരം എയർപോർട്ടും ഏൽപ്പിച്ചതിന്റെ പുറകിലെ തീരുമാനം തികച്ചും ദുരൂഹമാണ്.
ടെണ്ടർ വിളിച്ചപ്പോൾ 30 വർഷമെന്ന് പറയുകയും, അദാനിക്ക് കൊടുത്തപ്പോൾ അത് 50 വർഷമാക്കുകയും ചെയ്തതിന്റെ പുറകിലും രാഷ്രീയ ബിസിനസ്‌ കൂട്ടുകെട്ടാണെന്നു വ്യക്തം.

Also read:  ഉദ്യോഗാര്‍ത്ഥികളേ, ആ കട്ടില്‍ കണ്ട്‌ പനിക്കേണ്ട....

തുറമുഖങ്ങളും റോഡുകളും വിമാനത്താവളങ്ങളുമെല്ലാം ഒരു ഗ്രൂപ്പിന്റെ നടത്തിപ്പിലേക്കും ഉടമസ്ഥതയിലേക്കും എത്തുന്നതിന്‌ പിന്നില്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ വികൃതമുഖമാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ നടത്തിപ്പ്‌ ചുമതല ആത്യന്തികമായി അദാനിയുടെ ഉടമസ്ഥതയില്‍ വിമാനത്താവളമെത്തുന്നതില്‍ കലാശിക്കുമോ എന്ന്‌ അറിയാനിരിക്കുന്നതേയുള്ളൂ.

ഇന്ത്യയിലെ ശതകോടിപതികളില്‍ ബഹുഭൂരിഭാഗത്തിന്റെയും ധനത്തിന്റെ സ്രോതസ്‌ സര്‍ക്കാര്‍ കരാറുകള്‍, ലൈസന്‍സുകള്‍, സ്‌പെക്‌ട്രം, ഭൂമി തുടങ്ങിയവയാണെന്ന മുന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്റെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്‌. സര്‍ക്കാരുമായി അടുപ്പമുള്ള ഏതാനും കോര്‍പ്പറേറ്റ്‌ ഗ്രൂപ്പുകളുടെ ബിസിനസും ആസ്‌തിയും സര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്ന കരാറുകളും ആനുകൂല്യങ്ങളും വഴി വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌. വിപണിയിലെ മര്യാദകളെ പോലും മാനിക്കാത്ത, സംസ്ഥാന സര്‍ക്കാരുകളുടെ താല്‍പ്പര്യം പോലും അവഗണിക്കുന്ന ഈ ചങ്ങാത്ത മുതലാളിത്തം എന്തായാലും രാജ്യത്തിന്റെ ഭാവിക്ക്‌ ഗുണകരമാകുമെന്ന്‌ കരുതാന്‍ വയ്യ.

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »