ജനങ്ങളുടെ കോടതിയിൽ അവിശ്വാസം ആര് കേൾക്കും

അവിശ്വാസ പ്രമേയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത്‌ എല്ലായ്‌പ്പോഴും അത്‌ പാസാകാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ ആകണമെന്നില്ല. വളരെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഒരു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്‌ ആ സര്‍ക്കാരിന്റെ വിശ്വാസ്യതക്ക്‌ തീര്‍ത്തും ഇളക്കം തട്ടുമ്പോഴോ അതീവ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴോ ആണ്‌. അത്തരമൊരു സാഹചര്യത്തിലാണ്‌ കഴിഞ്ഞ ദിവസം പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവിശ്വാസ പ്രമേയം നേരിട്ടത്‌.

സാങ്കേതികമായി അഞ്ച്‌ കൊല്ലം ഭരണാവകാശമുള്ള സര്‍ക്കാരിന്‌ എന്തൊക്കെ ആരോപണമുണ്ടായാലും അത്‌ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഈ അഞ്ച്‌ കൊല്ലത്തിന്റെ കണക്കില്‍ കടിച്ചുപിടിച്ച്‌ പ്രതിപക്ഷത്തെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെയും ആക്ഷേപിക്കുന്ന രീതി ഭരണപക്ഷം എല്ലാ കാലവും തുടരുന്നത്‌ പതിവാണ്‌. പക്ഷേ അടുത്ത തിരഞ്ഞെടുപ്പ്‌ വരെ കാത്തിരിക്കാനാകില്ല എന്ന മട്ടില്‍ അധികാര ആരോഹിതരുടെ നെറികേടുകളോട്‌ ജനത്തിന്റെ വൈമുഖ്യം ശക്തമാകുമ്പോഴാണ്‌ അത്‌ പ്രതിഫലിപ്പിക്കാനുള്ള വേദിയായി നിയമസഭയെ ഉപയോഗിക്കാന്‍ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്‌. അത്തരം സാഹചര്യങ്ങളില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്‌ വെണ്ടക്ക നിരത്താനുള്ള വാര്‍ത്താമൂല്യമൊന്നുമില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്ക്‌ ഉണ്ടായ അവിശ്വാസം പ്രതിപക്ഷം എത്രത്തോളം വ്യക്തതയോടെ അവതരിപ്പിച്ചുവെന്നും ഭരണപക്ഷത്തിന്‌ അതിനെ എത്രത്തോളം ഫലപ്രദമായി നേരിടാന്‍ സാധിച്ചുവെന്നതുമാണ്‌ വിലയിരുത്തപ്പെടേണ്ടത്‌.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെ ജാള്യതയല്ല, പ്രതിപക്ഷം എത്ര മാത്രം ഇതിൽ ഗൃഹപാഠം ചെയ്തു എന്ന കാര്യത്തിൽ സംശയമുണ്ട്. സർക്കാരിനെതിരെ ഉള്ള അവിശ്വാസം അവതരിപ്പിക്കുമ്പോൾ തെളിവുകൾ രേഖകളായി സഭയിൽ വെയ്ക്കണം, അതിലാണ് മിടുക്ക്. അങ്ങിനെയാണ് പണ്ട് പ്രതിപക്ഷ നേതാക്കളും കക്ഷികളും നിയമസഭയെ ഇളക്കി മറിച്ചിട്ടുള്ളത്. ഓരോ ആരോപണങ്ങളും കേട്ട് ഭരണ ബെഞ്ച് ഞെട്ടി വിറക്കണം. പക്ഷേ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു.

Also read:  ചത്തുവീഴുന്ന ഗോമാതാവും ഗുരുദ്വാരയിലെ പ്രാര്‍ത്ഥനയും

പ്രതിപക്ഷത്തിന് അവരുടെ സ്ഥിരം വാർത്താ സമ്മേളനത്തിന് അപ്പുറമുള്ള ഉണ്ടായില്ലാ വെടികളായി ആരോപണങ്ങൾ മാറി. അപ്പുറത്ത് ഭരണ പക്ഷം കൃത്യമായി ആരോപണങ്ങൾക്ക് എണ്ണിച്ചുട്ട അപ്പം പോലെ മറുപടി പറഞ്ഞു പ്രതിപക്ഷത്തെ ഇരുത്തി. മറുപടി പറയാൻ കൂടുതൽ സമയമെടുത്ത ഭരണ പക്ഷ അംഗങ്ങൾക്ക് കുറച്ചു കൂടുതൽ സമയം സ്പീക്കറുടെ കാരുണ്യത്തിൽ കിട്ടിയത് അവർ നന്നായി മുതലാക്കി. അവസാനം പ്രസംഗിച്ച മുഖ്യമന്ത്രി മണിക്കൂറുകളോളം തന്റെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു ചാനലുകളുടെ പ്രൈം ടൈം തന്റെതാക്കി മാറ്റി.

ഇവിടെയാണ് ഭരണ പക്ഷത്തിന്റെ കൃത്യമായ പ്ലാനിങ്. എന്നാൽ അത് മനസ്സിലാക്കാൻ പ്രതിപക്ഷത്തിന് ആയില്ല. അവരുടെ പല തീപ്പൊരി യുവ നേതാക്കൾക്കും പ്രതിപക്ഷം അവസരം പോലും നൽകിയില്ല. എന്നാൽ ഭരണപക്ഷത്ത്‌ ഈ അവസരം കൃത്യമായ പ്ലാനിങ്ങോടു കൂടി അവർ നടപ്പിലാക്കി എടുത്തു. സ്വർണ്ണക്കടത്തിലെ പ്രതികളിൽ കൂടുതലും ലീഗ് അനുഭാവികളാണ് എന്ന ആരോപണത്തിന്റെ ജാള്യത മറക്കാൻ ലീഗിനൊപ്പം പ്രതിപക്ഷം കുറച്ചു ന്യൂട്രൽ ആയോ എന്നൊരു സംശയം ഉണ്ടായി.

Also read:  രാജ്യം നീങ്ങുന്നത്‌ ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക്‌?

പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണങ്ങളായ സ്വര്‍ണ കടത്ത്‌, ലൈഫ്‌ മിഷന്‍ പദ്ധതി, അനര്‍ഹരുടെ പിന്‍വാതില്‍ നിയമനം, കണ്‍സള്‍ട്ടന്‍സി രാജ്‌ തുടങ്ങിയ അതീവ ഗൗരവമുള്ള വിഷയങ്ങളെ കുറിച്ച്‌ ഭരണപക്ഷം കൃത്യമായി മറുപടി നൽകിയോ, ഇല്ല എന്ന് തന്നെ പറയാം. സ്വർണക്കടത്തിൽ ഒരു അന്വേഷണ ഏജൻസിയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിരൽ ചൂണ്ടിയില്ല, കേസിൽ ആരോപണ വിധേയനായ ശിവശങ്കർ പോലും ഇത് വരെ പ്രതിയോ സാക്ഷിയോ പോലും ആയിട്ടില്ല എന്നൊക്കെ വീമ്പു പറയാമെങ്കിലും, പിൻവാതിൽ നിയമനങ്ങളിലെ ആരോപണങ്ങൾക്ക് കൃത്യമായി മറുപടി നൽകാതെ ഭരണ പക്ഷം പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച്‌ മേനി നടിക്കാന്‍ ശ്രമിച്ചു.

അവിശ്വാസം തള്ളിയത്‌ സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷിക്കുന്ന ന്യായീകരണ തൊഴിലാളികളുടെ നിലവാരത്തില്‍ നിന്നും ഏറെ ദൂരെയല്ല ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത് . പത്ത്‌ വര്‍ഷം മുമ്പ്‌ അദ്ദേഹം സിപിഎം നിയമസഭാ കക്ഷി ഉപനേതാവ്‌ ആയിരിക്കെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്‌ അത്‌ വിജയിക്കുമെന്നും യുഡിഎഫ്‌ മന്ത്രിസഭ നിലംപതിക്കുമെന്നുമുള്ള ഉത്തമ വിശ്വാസത്തോടെയായിരുന്നില്ല. സോളാര്‍ കേസില്‍ അന്നത്തെ സര്‍ക്കാരിന്റെ കള്ളക്കളികള്‍ നിയമസഭയിലെ ചര്‍ച്ചയില്‍ തുറന്നു കാണിക്കാന്‍ വേണ്ടിയാണ്‌ അവിശ്വാസപ്രമേയം കൊണ്ടു വന്നത്‌. അന്ന്‌ പ്രമേയം പരാജയപ്പെട്ടതില്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള ജാള്യത അനുഭവപ്പെട്ടിരിക്കാനിടയില്ല. മറിച്ച്‌ സര്‍ക്കാരിനെ നിയമസഭയില്‍ തുറന്നു കാണിക്കാന്‍ ലഭിച്ച അവസരം ശരിയായി വിനിയോഗിച്ചതില്‍ തൃപ്‌തി തോന്നുകയും ചെയ്‌തിട്ടുണ്ടാകും.

Also read:  ചലച്ചിത്രമേളയെ ചൊല്ലി എന്തിനു വിവാദം?

അവിശ്വാസം കൊണ്ടുവരുന്നത്‌ ഒരു തരത്തില്‍ ഭരണപക്ഷത്തിനും നല്ലതാണ്‌. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെങ്കില്‍ അത്‌ വസ്‌തുതാപരമായി `എണ്ണിയെണ്ണി’ പറയാനുള്ള അവസരമാണ്‌ അവിശ്വാസ പ്രമേയത്തിനുള്ള മറുപടി. പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ നാടകങ്ങളെ തുറന്നുകാണിക്കാനും തങ്ങളുടെ സത്യസന്ധത വിശദീകരിക്കാനും മുഖ്യമന്ത്രിക്ക്‌ ഈ മറുപടി വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും.

മാധ്യമങ്ങളില്‍ കത്തി നില്‍ക്കുന്ന അതീവ ഗൗരവമുള്ള വിഷയങ്ങളെ കുറിച്ച്‌ പ്രതികരിക്കാതെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച്‌ മേനി നടിക്കാന്‍ ശ്രമിക്കുമ്പോള്‍ നിയമസഭയുടെ ആദരവാണ്‌ നഷ്‌ടമാകുന്നത്‌. `എണ്ണിയെണ്ണി പറയണോ’ എന്ന്‌ ഇടയ്‌ക്കിടെ മാധ്യമങ്ങളോട്‌ ചോദിക്കുന്ന മുഖ്യമന്ത്രി നിയമസഭയിലെ റെക്കോഡ്‌ സൃഷ്‌ടിച്ച പ്രസംഗത്തിനിടെ എണ്ണം മറന്നുപോയി. മുഖ്യമന്ത്രിയുടെ തനതുശൈലിയില്‍ മറുപടി അര്‍ഹിക്കാത്ത ആരോപണമാണ്‌ എന്ന്‌ പറഞ്ഞു തള്ളാനാകാത്ത അതീവ ഗുരുതരമായ വിഷയങ്ങളാണ്‌ ഉന്നയിച്ചത് എങ്കിലും, അത് ഫലപ്രദമായി ഉപയോഗിക്കാൻ പ്രതിപക്ഷത്തിന് ആയില്ല.

യഥാര്‍ത്ഥത്തില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതില്‍ പ്രതിപക്ഷത്തിനാണോ ആരോപണങ്ങള്‍ക്ക്‌ കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കാത്തതില്‍ ഭരണപക്ഷത്തിനാണോ ജാള്യത തോന്നേണ്ടത്‌.. രണ്ടു കൂട്ടരും കൂടി നിയമസഭയിൽ കാണിച്ചു കൂട്ടിയ പൊറാട്ട് നാടകം കണ്ടു ജാള്യത ജോന്നിയത് ജനത്തിനാണ്.

Around The Web

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »