English हिंदी

Blog

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചിലവ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിലെ 5000 കർഷകർക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്‌സിഡി നൽകും.
സംസ്ഥാനത്തെ 3500 കർഷകർക്ക് കിടാരി വളർത്തലിനായി 15000 രൂപ വീതം സബ്‌സിഡിയും, കാറ്റിൽ ഷെഡ് നിർമാണത്തിനായി 5000 കർഷകർക്ക് 25000 രൂപ വീതം സബ്‌സിഡിയും വിതരണം ചെയ്യും. 6000 കർഷകർക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്‌സിഡിയും ആടു വളർത്തലിനായി 1800 പേർക്ക് 25000 രൂപ വീതവും സബ്‌സിഡി നൽകും.

Also read:  കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു