രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയ ദ്രൗപദി മുര്‍മുവിന്റെ ബാല്യവും കൗമാരവും ദുരിതപൂര്‍ ണമായിരുന്നു.എന്നാല്‍ അസാമാന്യ ധൈര്യവും തന്റേടവും ചെറുപ്പം മുതലേ ഈ മഹിളയില്‍ പ്രകട മായിരുന്നു. സ്ത്രീയെന്ന നിലയ്ക്കും പിന്നാക്കവിഭാഗത്തില്‍ നിന്നുമുള്ളവര്‍ എന്ന നിലയ്ക്കും ദ്രൗപദി മുര്‍മു വിന്റെ വിജയവും സ്ഥാനാരോഹണവും വന്‍ തോതിലുള്ള ആഹ്ലാദമാണ് രാജ്യത്തെ പിന്നാക്ക വിഭാഗ ങ്ങളില്‍ പ്രകടമാക്കിയിട്ടുള്ളതെന്നതില്‍ സംശയമില്ല
പി ആര്‍ കൃഷ്ണന്‍
ചരിത്രം കുറിച്ച് ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രസിഡന്റായി 2022 ജൂ ലൈ 21ന് തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മു രാജ്യത്തെ രണ്ടാമത്തെ വനിതാ രാ ഷ്ട്രപതിയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ഗോത്രവര്‍ഗത്തില്‍ നിന്നുമുള്ള അവ ര്‍ ജൂലൈ 25ന് സ്ഥാനമേല്‍ക്കുകയും ചെയ്തിരിക്കുന്നു. ഒഡീഷയിലെ പിന്നോ ക്ക പ്രദേശമായ മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ നിന്നാണ് സ ന്താള്‍ ഗോത്രവിഭാഗത്തില്‍ നിന്നുമുള്ള ഈ വനിത രാഷ്ട്രത്തിന്റെ പരമോ ന്നത പദവിയായ രാഷ്ട്രപതിസ്ഥാനത്തെത്തുന്നത്. സ്ത്രീയെന്ന നിലയ്ക്കും പിന്നാ ക്കവിഭാഗത്തില്‍ നിന്നുമുള്ളവര്‍ എന്ന നിലയ്ക്കും ദ്രൗപദി മുര്‍മുവിന്റെ സ്ഥാ നാര്‍ത്ഥിനിര്‍ണയവും വിജ യവും സ്ഥാനാരോഹണവും വന്‍ തോതിലുള്ള ആഹ്ലാദമാണ് രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളില്‍ പ്രകടമാക്കിയിട്ടുള്ളതെന്നതില്‍ സംശയമില്ല. എന്‍ ഡിഎയെ നയിക്കുന്ന ഭരണകക്ഷിയായ ബിജെ പിയെ സംബന്ധിച്ചിടത്തോളം എല്ലാതരത്തിലുമുള്ള ത ന്ത്രപരമായ രാഷ്ട്രീയ വിജയം കൂടിയാണിത്.
രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയ ഈ വനിതയുടെ ബാല്യവും കൗമാരവും ദുരിതപൂര്‍ണമാ യിരുന്നു.എന്നാല്‍ അസാമാന്യ ധൈര്യവും തന്റേടവും ചെറുപ്പം മു തലേ ഈ മഹിളയില്‍ പ്രകടമായിരു ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തത്ഫലമായി അവര്‍ക്ക് സ്‌കൂള്‍വിദ്യാഭ്യാ സവും കോളേ ജ് വിദ്യാഭ്യാസവും നേടാന്‍ കഴിഞ്ഞു. ഭുവനേശ്വറിലെ രമാദേ വി വുമന്‍സ് കോളേജില്‍ നിന്നും ബിഎ പാസ്സായി. സംസ്ഥാന രാഷ്ട്രീയത്തി ലെത്തുന്നതിനു മുമ്പ് സ്‌കൂള്‍ അധ്യാപികയായും, റായ്രംഗ്പൂരിലെ ശ്രീ അര ബിന്ദോ ഇന്റഗ്രല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസി സ്റ്റന്റ് പ്രൊഫസറായും, ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയ ര്‍ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചു. വൈകാതെ ദ്രൗപദി സാമൂഹ്യരംഗത്ത് സജീവമായി. ബിജെപിയി ല്‍ ചേര്‍ന്ന അവര്‍ 1997-ല്‍ റായ്രംഗ്പൂരിലെ വാര്‍ഡ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നഗര്‍ പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനത്തുമെത്തി. ബിജെ പി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡ ന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2000-ത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒഡീഷയിലെ പട്ടികവര്‍ഗ സംവരണ മണ്ഡലമായ റായ്രംഗ്പൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച ദ്രൗപദി, ബിജു ജന താദള്‍-ബിജെപി കൂട്ടുമന്ത്രിസഭയില്‍ മന്ത്രിയായി. ഗതാ ഗതം, വാണിജ്യം, ഫിഷറീസ് വകുപ്പുകളാണ് അവര്‍ കൈകാര്യം ചെയ്തത്. 20 04-2009 കാലയളവിലും അവര്‍ എം എല്‍എ ആവുകയും മന്ത്രിസ്ഥാനം വ ഹിക്കുകയും ചെയ്തു. 2015 മെയ് 18 മുതല്‍ 2021 ജൂലൈ 12 വരെ ആദിവാസികള്‍ ഏറെയുള്ള അയല്‍ സം സ്ഥാനമായ ഝാര്‍ഖണ്ഡിന്റെ ഗവര്‍ണര്‍ ആയിരുന്നു. ഝാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായ അവ ര്‍ ഒഡീഷയില്‍ നിന്ന് ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറായി നിയമിക്കപ്പെട്ട ആദ്യത്തെ വനിതാ ഗോത്ര നേതാവുമായിരുന്നു.
ഇത്തരത്തില്‍ സാമൂഹ്യരംഗത്തും ഭരണസംവിധാനങ്ങളിലുമുള്ള പരിചയസമ്പത്തുമായാണ് ഒഡീഷയി ലെ റായ്രംഗ്പൂരില്‍ നിന്നും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ രാ ഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റെ യ്സിനക്കുന്നിലേക്ക് ഇന്ത്യയുടെ പ്രസിഡന്റായെത്തുന്നത്.
ഈ തിരെഞ്ഞടുപ്പിലെ മൊത്തം വോട്ടുകള്‍ 4754 ആണ്. ഇതില്‍ 4701 വോട്ടുകള്‍ സാധുവായി. അസാധു വായവ 53 എണ്ണം. സാധുവായ വോട്ടുകളില്‍ ദ്രൗപദി മുര്‍മുവിന് 2824 വോട്ടുകള്‍ ലഭിച്ചു. ഇതിന്റെ മൂല്യം 6,76,803 ആണ്. പ്രതിപക്ഷസ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് 3,80,177 മൂല്യമുള്ള 1,877 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ഇങ്ങനെ വോട്ടുകളിലും മൂല്യത്തിലും വലിയ മാര്‍ജിന്‍ കൈവരിച്ചുകൊണ്ടാണ് ദ്രൗപദി മുര്‍മു വിജയം ഉറപ്പാക്കിയത്.
തിരഞ്ഞെടുപ്പിന്റെ ആരംഭത്തില്‍ ഒമ്പതിനായിരത്തിലധികം വോട്ടുമൂല്യം കുറവായിരുന്നു ഭരണകക്ഷി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന്. എന്നാല്‍ അത് മറികടക്കാന്‍ സാധി ക്കുമെന്ന ആത്മവിശ്വാസം ബിജെ പി നേതൃത്വത്തിനുണ്ടായിരുന്നുവെന്നതാണ് വസ്തുത. 2014-ല്‍ അധികാരത്തിലെത്തിയതിനു ശേഷം പ്ര തിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളില്‍ നിന്നും കൂറുമാറ്റം സംഘടിപ്പിച്ചിട്ടുള്ളതിന്റെ വൈ ദഗ്ദ്ധ്യവും കൈമുതലായി ആ പാര്‍ട്ടിക്കുണ്ടല്ലോ. മാത്രമല്ല, വനിതയും ഗോത്രവര്‍ഗക്കാരിയുമായ സ്ഥാനാ ര്‍ത്ഥിക്ക് എതിര്‍ ചേരിയിലെ പാര്‍ട്ടികളില്‍ നിന്നും പ്രത്യേക പരിഗണന ലഭിക്കുമെന്ന കണക്കുകൂട്ടലും ഉ ണ്ടായി.
ഭരണപക്ഷത്തിന്റെ ഈ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതായിരുന്നില്ല വോട്ടെടു പ്പിനുശേഷമുള്ള ഫലപ്രഖ്യാപനം. ബിജെപി അടക്കം എന്‍ഡിഎയിലും പ്രതി പക്ഷത്തുമുള്ള 44 പാര്‍ട്ടികളാണ് ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചത്. ഇതില്‍ പ്രതിപക്ഷത്തിലെ എട്ട് പാര്‍ട്ടികളും ഉള്‍പ്പെടുന്നു. മൊത്തത്തില്‍ പ്രതിപ ക്ഷ നിരയില്‍ നിന്ന് 17 എംപിമാരും 126 എംഎല്‍എമാരും ചുവടു മാറി വോട്ട് ചെ യ്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇതില്‍ കേരളത്തില്‍ നിന്നുള്ള ഒരു എംഎല്‍എയും ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമായി. തുടക്ക ത്തില്‍ പ്രതിപക്ഷസ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വോ ട്ടു നല്‍കുമെന്ന് ഉറപ്പു പറഞ്ഞ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ശിവസേനയും വാഗ്ദത്തം ലംഘിച്ചവരില്‍ ഉണ്ട്. പ്രതിപക്ഷനിരയില്‍ ഇത്തരം തിരിമറികള്‍ ഏറെ നടന്നുവെങ്കിലും രാഷ്ട്രീയമായി ശക്തമായ മത്സരംതന്നെയാണ് യശ്വന്ത് സിന്‍ഹയുടെ ഭാഗത്തു നിന്നുമുണ്ടായതെന്നതില്‍ സംശയമില്ല.
സമൂഹത്തിലെ ഏറ്റവും പിന്നാക്കവിഭാഗത്തില്‍ പെട്ട വ്യക്തി എന്നതിനു പുറമെ സ്ത്രീ എന്ന നിലയ്ക്കും ദ്രൗപദി മുര്‍മുവിന്റെ ഉയര്‍ച്ച ചരിത്രപരവും അഭിമാനകരവുമാണ്. എന്നാല്‍ പ്രശ്നം രാഷ്ട്രപതിയാകുന്ന വ്യക്തി ആദിവാസിയാണോ ദലിത് ആണോ ന്യൂനപക്ഷത്തു നിന്നുമാണോ എന്നൊന്നുമല്ല. മറിച്ച് ആ വ്യക്തി ഏത് പ്രത്യയശാ സ്ത്രമാണ് ഉള്‍ക്കൊള്ളുന്നത്, പ്രതിനിധാനം ചെയ്യുന്നത് എന്നാണ്. സമകാലീന ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവു മായ അന്തരീക്ഷമാണ് ഈ ചോദ്യം പ്രസക്തമാക്കുന്നത്.
കാരണം, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ ഇന്ത്യന്‍ ജനത നേടിയെടുത്ത ജനാധിപത്യാവ കാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും അഭിപ്രായസ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതോടൊപ്പം ഭരണഘടന ഉറപ്പു നല്‍കുന്ന സെക്യുലറിസത്തിന് മങ്ങലേ ല്‍പിക്കുന്നതും ഫെഡറല്‍ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായ നടപടികളാണ് ഭരണപക്ഷ ത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങളോടും ഭരണപക്ഷം നടപ്പാക്കുന്ന മറ്റനേകം ജനദ്രോഹ നടപടികളോടും രാഷ്ട്രപതിസ്ഥാനത്തിരിക്കുന്ന മഹത്വ്യക്തി എന്ത് സമീപനമാണ് െൈക ക്കാള്ളുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
ഉദാഹരണത്തിന്, ആദിവാസികളും ഗോത്രവര്‍ഗക്കാരും മറ്റ് വിഭിന്ന ശ്രേണികളിലെ പിന്നാക്കവിഭാഗക്കാ രും അടങ്ങുന്ന കോടിക്കണക്കിനാളുകള്‍ക്ക് ജോലിയില്ല. നരേന്ദ്ര മോദിയുടെ ഭരണത്തിലെ കഴിഞ്ഞ എ ട്ടു കൊല്ലത്തിനകം 22 കോടി അപേക്ഷകളാണ് ഉദ്യോഗാര്‍ത്ഥികളുടേതായി നിയമനത്തിനു വേണ്ടി സര്‍ ക്കാരിന് ലഭിച്ചത്. എന്നാല്‍ കേവലം 7.22 ലക്ഷം പേര്‍ക്കു മാത്രമാണ് നിയമനം ലഭിച്ചത്. ദശലക്ഷക്കണ ക്കിന് തസ്തികകള്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്മെന്റുകളില്‍ നിയമനത്തിനു വേണ്ടി ഒഴിഞ്ഞുകിടക്കു മ്പോഴാ ണ് ഈ സ്ഥിതിയെന്നോര്‍ക്കുക.
ഇതിനുപുറമെ രാജ്യത്തെ വനമേഖലയില്‍ പലയിടങ്ങളും വന്‍കിട കുത്തക വ്യവസായികള്‍ക്ക് ഖനനം ചെയ്യുവാനും മറ്റു വ്യവസായങ്ങള്‍ക്കുമായി ഒഴിഞ്ഞുകൊടുക്കുന്ന നയമാണ് കേന്ദ്രത്തില്‍ ഭരണം നട ത്തുന്നവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. തത്ഫലമായി വനപ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ ആ ദിവാസികളെയും ഗോത്രവര്‍ഗ ക്കാരെയും കുടിയൊഴിപ്പിക്കുന്ന സ്ഥിതിയാണുണ്ടായിക്കൊണ്ടിരി ക്കുന്ന ത്. എന്ത് നയമാണ് ഇത്തരം നടപടികളോട് രാഷ്ട്രപതി സ്വീകരിക്കുക?
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മംഗളം നേര്‍ന്നുകൊണ്ടും വിജയാശംസകള്‍ അറിയിച്ചുകൊണ്ടും ഈ ലേഖനം അവസാനിപ്പിക്കുന്നു. അതിനുമുമ്പ് രാജ്യത്തെ മുന്‍കാല പ്രസിഡന്റുമാര്‍ക്കും അവരുടെ എതി ര്‍സ്ഥാനാര്‍ത്ഥികളില്‍ രണ്ടാമതെത്തിയവര്‍ക്കും ലഭിച്ച വോട്ടുവിവരങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു.
1952: ഡോ. രാജേന്ദ്രപ്രസാദ് (5,07,400), കെ.ടി.ഷാ (92,827).
1957: ഡോ. രാജേന്ദ്രപ്രസാദ് (4,59,698), നാഗേന്ദ്ര നാരായണ്‍ദാസ് (2004)
1962: ഡോ. എസ്. രാധാകൃഷ്ണന്‍ (5,53,067), ചൗധരി ഹരി റാം (6,341)
1967: ഡോ. സക്കീര്‍ ഹുസൈന്‍ (4,71,244), കോക്ക സുബ്ബറാവു (3,63,971)
1969: വി.വി. ഗിരി (4,20,077), നീലം സഞ്ജീവറെഡ്ഡി (4,05,427)
1974: ഫക്രുദീന്‍ അലി അഹമ്മദ് (7,65,587), ട്രിദിബ് ചൗധരി (1,89,196)
1977: നീലം സഞ്ജീവറെഡ്ഡി (എതിരാളിയുണ്ടായില്ല)
1982: ഗ്യാനി സെയില്‍സിങ് (7,54,113), എച്ച്.ആര്‍. ഖന്ന (2,82,685)
1987: ആര്‍. വെങ്കിട്ടരാമന്‍ (7,40,148), വി.ആര്‍. കൃഷ്ണയ്യര്‍ (2,81,550)
1992: ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ (6,75,804), ജി.ജി. സ്വെല്‍ (3,46,485)
1997: കെ.ആര്‍. നാരായണന്‍ (9,56,290), ടി.എന്‍. ശേഷന്‍ (50,631)
2002: ഡോ. എ.പി.ജെ. അബ്ദുല്‍കലാം (9,22,884), ഡോ.ലക്ഷ്മി സെഹ്ഗാള്‍ (1,07,366)
2007: പ്രതിഭാപാട്ടീല്‍ (6,38,116), ഭൈറോസിങ് ശെഖാവത്ത് (3,31,306)
2012: പ്രണബ് മുഖര്‍ജി (7,13,763), പി.എ. സാങ്മ (3,15,987)
2017: രാംനാഥ് കോവിന്ദ് (7,02,644), മീരാകുമാര്‍ (3,67,314)
2022: ദ്രൗപദി മുര്‍മു (6,76,803), യശ്വന്ത് സിന്‍ഹ (3,80,177)