ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചു ഐഎംഎ നൽകിയ മുന്നറിപ്പുകളെ പിന്തള്ളി കൊണ്ട് നാളെ ഇവ തുറക്കുന്നതു കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് ആരോപിച്ചു.
ഇതിനു മുൻപ് ഐ എം എ ഇറക്കിയ പത്രപ്രസ്താവനയിൽ ആരാധനാലയങ്ങൾ തുറക്കരുത് എന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇവയൊന്നും ചെവികൊള്ളാതെയുള്ള ഈ നടപടി ഒരുപറ്റം മതവിഭാവങ്ങളുടെയും സംഘടനകളുടെയും പിടി വാശി കൊണ്ട് മാത്രമാണ്. ജനങ്ങൾ ഇതിനെല്ലാം എതിരാണ്. അവരുടെ സമ്മതമോ സഹകരണമോ ഇതിലില്ല. തീർത്തും ഏകപക്ഷീയമായ രീതിയിൽ എടുത്ത ഈ തീരുമാനം ജനവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എറണാകുളം – അങ്കമാലി അതിരൂപത, ചങ്ങനാശ്ശേരി – ആലപ്പുഴ അതിരൂപത, എറണാകുളം മുസ്ലിം പള്ളികൾ, ഹിന്ദുമത വിഭാഗങ്ങൾ തുടങ്ങിയവ ആരാധനാലയങ്ങൾ തുറക്കരുതെന്ന് ആവശ്യപ്പെട്ടവരാണ്.
ചുരുക്കം ചില മത സംഘടനകളുടെയും വിഭാഗത്തിന്റെയും പിടിവാശിന്മേൽ ആരാധനാലയങ്ങൾ തുറക്കുമ്പോൾ, കുറെയേറെ കൃത്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിഷ്കർഷത പുലർത്തണമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധനവ് വരുകയാണെങ്കിൽ
1)നിലവിലുള്ള ആശുപത്രികളെ അടിയന്തരമായി കോവിഡ് സെൻററുകളാക്കി മാറ്റണം.
2) സർക്കാർ മാത്രമല്ല ഓരോ വ്യക്തിയും തൻറെ ആവശ്യം ആണെന്ന് കരുതി വ്യക്തിശുചിത്വം ഉറപ്പു വരുത്തണം.
3) മാസ്ക്, സാനിറ്റൈസർ,
സാമൂഹ്യഅകലം തുടങ്ങിയവ പാലിച്ചാൽ മാത്രം രോഗവ്യാപനം തടുക്കാൻ കഴിയില്ല. മാത്രവുമല്ല, ജനങ്ങളെ ഇനിയും ലോക്ക് ടൗണിൽ ആക്കാനും സാധ്യമല്ല. അങ്ങനെയുള്ള സന്ദർഭത്തിൽ കൂടുതൽ ജാഗ്രതയുള്ള സത്വര നടപടികൾ കാണേണ്ടിയിരിക്കുന്നു.
4) പ്രതിരോധശേഷി കൂട്ടുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കാം. ഭക്ഷണരീതിയിലും
ദിനചര്യകളിലും ഇപ്പോഴുള്ളതിൽ നിന്നും കൂടുതൽ ആരോഗ്യപ്രദമായ അവസ്ഥയിലേക്ക് ഓരോ വ്യക്തിയും സ്വയം മാറണം
5) പ്രതികൂല കാലാവസ്ഥ ആയതിനാൽ ഡെങ്കിപ്പനി, വൈറൽ പനി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കൂടാനുള്ള സാധ്യത ഉള്ളതിനാൽ സാമൂഹ്യ വ്യാപനസാധ്യതയും കാണുന്നുണ്ട് . ഇതു മുൻകൂട്ടി കണ്ടു സാമൂഹ്യ വ്യാപനസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ജനങ്ങൾ മാറി നിൽക്കണം
6)വിദേശത്തു നിന്നും വരുന്ന പ്രവാസികൾക്ക് മുഴുവൻ പേർക്കും കോവിഡ് ടെസ്റ്റ് നടത്തുക സാധ്യമല്ല. ലക്ഷണങ്ങൾ ഉള്ളആരാധനാലയങ്ങൾ തുറക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. കരുതൽ നടപടികൾ ഉടൻ സ്വീകരിക്കുക: ഐഎം എ
ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചു ഐഎംഎ നൽകിയ മുന്നറിപ്പുകളെ പിന്തള്ളി കൊണ്ട് നാളെ ആരാധനാലയങ്ങൾ തുറക്കുന്നതു കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് ആരോപിച്ചു.
ഇതിനു മുൻപ് ഐ എം എ ഇറക്കിയ പത്രപ്രസ്താവനയിൽ ആരാധനാലയങ്ങൾ തുറക്കരുത് എന്ന് നിർദ്ദേശിച്ചിരുന്നു എങ്കിലും ഇവയൊന്നും ചെവികൊള്ളാതെയുള്ള ഈ നടപടി ഒരുപറ്റം മതവിഭാവങ്ങളുടെയും സംഘടനകളുടെയും പിടി വാശി കൊണ്ട് മാത്രമാണ്. ജനങ്ങൾ ഇതിനെല്ലാം എതിരാണ്. അവരുടെ സമ്മതമോ സഹകരണമോ ഇതിലില്ല. തീർത്തും ഏകപക്ഷീയമായ രീതിയിൽ എടുത്ത ഈ തീരുമാനം ജനവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എറണാകുളം – അങ്കമാലി അതിരൂപത, ചങ്ങനാശ്ശേരി – ആലപ്പുഴ അതിരൂപത, തിരുവനന്തപുരം, എറണാകുളം മുസ്ലിം പള്ളികൾ , മാർത്തോമാ സഭ, എൻ എസ് എസ്സ്, തുടങ്ങിയവർ ആരാധനാലയങ്ങൾ തുറക്കരുതെന്ന് ആവശ്യപെട്ടവരാണ്.
ചുരുക്കം ചില മത സംഘടനകളുടെയും വിഭാഗത്തിന്റെയും പിടിവാശിന്മേൽ ആരാധനാലയങ്ങൾ തുറക്കുമ്പോൾ, കുറെയേറെ കൃത്യത മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിഷ്കർഷത പുലർത്തണമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.