തുടര്‍ ഭരണം നേടാമെന്ന് പ്രതീക്ഷിയിലാണ് ബിജെപിയെങ്കില്‍ ഭരണ വിരുദ്ധ വികാ രം മുതലെടുത്ത് അധികാര തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ത്രി കോണ പോരിന് കളമൊരുക്കി ആംആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. 68 നിയമസഭാ മണ്ഡലങ്ങളില്‍ 15 എണ്ണത്തില്‍ ശക്തമായ പോരാട്ടമാണ്. ഡിസംബര്‍ 8 നാണ് വോ ട്ടെണ്ണല്‍
ഷിംല :ഹിമാചല്‍ പ്രദേശില്‍ ഇന്ന് നിയമസഭാ വോട്ടെടുപ്പ്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയി ലേക്ക് 55.92 ലക്ഷം വോട്ടര്‍ മാര്‍ 400ലധികം സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. 7,884 പോളിംഗ് സ്റ്റേഷനുകളാണ് സം സ്ഥാനത്ത് ആകെ സജ്ജമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. അതേസമ യം സംസ്ഥാനത്തത്തെ ബിജെപി ഭരണത്തിന്റെ വിലയിരുത്തലും, തങ്ങളുടെ തെരഞ്ഞെടുപ്പ് വാ ഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷി ക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ സിപിഎം 11 സീറ്റുകളിലാണ് മത്സരിക്കുന്നത്.
ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.57% പോളിങ് രേഖ പ്പെടുത്തിയ സംസ്ഥാനത്ത് ആകെ 5,592,828 വോട്ടര്‍മാരില്‍ 2,854,945 പേര്‍ പുരുഷന്മാരും 2,737,845 പേര്‍ സ്ത്രീകളുമാണ്. ആകെയുള്ള 412 സ്ഥാനാര്‍ത്ഥികളില്‍ 24 പേര്‍ മാത്രമാണ് വനിതകള്‍. ബിജെ പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളിലും ബിഎസ്പി 53 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലില്‍ ദേശീയ നേതാക്കളെ ഇറക്കിയായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം. സംസ്ഥാനത്തെ വിഷയങ്ങള്‍ക്കു പുറമേ, ഏക വ്യക്തി നിയമം കൂടി ഉയര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. അതേസമയം അടുത്ത കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനത്തും കാണാത്ത ആവേശമാണ് കോണ്‍ഗ്രസ് കാണിച്ചത്. പുതിയ പെന്‍ഷന്‍ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി യവയില്‍ ഊന്നിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. രണ്ട് സംസ്ഥാനത്ത് മാത്രം അധികാര ത്തലു ള്ള കോണ്‍ഗ്രസിന് ഹിമാചലിലെ വിജയം സുപ്രധാനമാണ്.











